Slider

എന്നെന്നും കണ്ണേട്ടന്റെ..

0

എന്നെന്നും കണ്ണേട്ടന്റെ..
---------------------
"എനിക്ക് ഒരിക്കൽക്കൂടി നിന്നെ കാണണം..
കഴിഞ്ഞതൊന്നും ഓർമ്മപ്പെടുത്തുവാനല്ല.. മറിച്ച് ; ആ നെഞ്ചിലെ ലാളന ഏറ്റുവാങ്ങണം എനിക്ക്..
നീ ഏറെ ഇഷ്ടപ്പെടുന്നഎന്റെ കരിമഷികണ്ണുകളാൽ ഏറെ നേരം നിന്നെ നോക്കിയിരിക്കണം
ഞാൻ ഭ്രാന്തമായി സ്നേഹിച്ച ആ കവിളിലെ നുണക്കുഴികളെ എന്റെ അധരങ്ങളിൽ ഒളിപ്പിച്ചുവെയ്ക്കണം..
ഏറ്റവുമൊടുവിൽ എന്റെ മുടിയിഴകളിൽ നീ ചുംബിക്കണം ഒന്നെല്ല ഒരായിരം തവണ.."
കാൾ എടുത്തയുടനെ അവളിത്രയും പറഞ്ഞു തീർത്തപ്പോൾ കണ്ണന് ദേഷ്യമാണ് വന്നത്..
"മറ്റൊരുവന്റെ ഭാര്യയാണ് അമ്മൂവേ നീ.. നിന്റെ ഭ്രാന്തൻ ചിന്തകൾക്ക് കൂട്ടുനിന്നാൽ നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന അവനോട് ഞാൻ ചെയ്യുന്ന പാപമായി പോകും അത്.."
"എന്റെ ഭ്രാന്തൻ ചിന്തകളെ ഒരിക്കൽ നിങ്ങൾ സ്നേഹിച്ചിരുന്നു കണ്ണേട്ടാ.."
" നിന്നെ ആഗ്രഹിച്ചിരുന്നൂ ഞാൻ..
ആ കഴുത്തിൽ താലി വീഴുന്നതു വരെ..
ഇന്ന് മറ്റുള്ളവരെ പോലെ നിന്റെ എഴുത്തിനെയും പുസ്തകങ്ങളെയും ആസ്വദിക്കുന്ന ആരാധകരിൽ ഒരാൾ മാത്രമാണ് ഞാൻ.. ഇനിയെന്നെ നീ വിളിക്കരുത് അവസാനിക്കുന്നു ഈ ബന്ധം എന്നന്നേയ്ക്കുമായീ.."
(മാസങ്ങൾ ഇലകൾ പൊഴിയുന്ന വേഗത്തോടെ കൊഴിഞ്ഞുപോയി.. ഒരിക്കൽ തന്റെ എല്ലാമായിരുന്നവളുടെ പുതിയ പുസ്തകപ്രകാശനം ടൗൺഹാളിൽ നടക്കുന്നുണ്ടെന്നറിഞ്ഞു കണ്ണൻ..
അവനവിടെയ്ക്ക് പോയി.. പരിപാടികൾ കഴിഞ്ഞിരുന്നു തിരക്കുകൾ കുറഞ്ഞപ്പോൾ അവൻ ചുറ്റിലും കണ്ണുകൾ പായിച്ചു..)
താൻ ഏറെ സ്നേഹിച്ച കരിമഷികണ്ണുള്ള എഴുത്തുക്കാരിയെവിടെ...
പെട്ടന്നാരോ അടുത്തു വന്നിരുന്നൂ..
"കണ്ണേട്ടാ..."
എനിക്കറിയാമായിരുന്നൂ ഈ ദിവസം നിങ്ങളിവിടെ വരുമെന്ന്.. എന്റെ എഴുത്തിനെ ഇത്രമേൽ സ്നേഹിച്ച ആരാധകൻ ഇന്നോളമുണ്ടായിട്ടില്ലാലോ.."
തന്റെ കണ്ണുകളിൽ കാണുന്നത് സത്യമല്ലായിരുന്നെങ്കിൽ..
ഒരിഴ തലമുടിയില്ലാതെ കണ്ണുകൾ ഉള്ളിലേക്ക് പോയി ശോഷിച്ച് ദുർബലമായ ഈ ശരീരം എന്റെ അമ്മു തന്ന്യാണോ..
എന്റെ മുഖം ചേർത്ത് ഉമ്മകൾ നൽകണമെന്നു പറഞ്ഞ മാറിടം ഇതാ പരന്നൊട്ടി കിടക്കുന്നൂ.. എന്തൊരു കാഴ്ചയാണിത്..
"എന്റെ കാമം നിങ്ങളിൽ തീർക്കാൻ വേണ്ടിയല്ല കണ്ണേട്ടാ അന്ന് നിങ്ങളെ ഞാൻ ക്ഷണിച്ചത്... ആ ചുംബനങ്ങൾ എന്റെ അവസാന ആഗ്രഹങ്ങളായിരുന്നൂ.. സംശയിക്കേണ്ട.. അർബുദരോഗിയാണിന്ന് കണ്ണേട്ടന്റെ അമ്മൂ..
നിങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന കരിമഷികണ്ണുകൾക്കിന്ന് ജീവനില്ല..
നിങ്ങൾ ഒളിക്കാൻ ആഗ്രഹിച്ച എന്റെ മുടിയിഴകൾ എന്നേ പൊഴിഞ്ഞുപോയി.. നിങ്ങളേ ചേർത്തുപിടിച്ച് ലാളിക്കാൻ ആഗ്രഹിച്ച എന്റെ മാറിടങ്ങളെയും അർബുദം ആക്രമിച്ച് വെട്ടിമാറ്റി..."
"ഈ പുസ്തകം കൂടി എഴുതിതീർക്കാനുള്ള ആയുസേ ഞാൻ ആഗ്രഹിച്ചുള്ളൂ.. ആ ദയ എനിക്ക് ദൈവത്തിൽ നിന്നും ലഭിച്ചൂ.. "
(അവന്റെ കൈകളിൽ തന്റെ പുതിയപുസ്തകം വെച്ചുകൊടുത്ത് ആ യുവഎഴുത്തുക്കാരി നടന്നകന്നൂ..)
കണ്ണീരിനാൽ മറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളെ വീണ്ടെടുത്ത് തന്റെ കൈകളിലിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് അവൻ വായിച്ചു..
"എന്നെന്നും കണ്ണേട്ടന്റെ"
കാറ്റിലാടുന്ന ആലില കണക്കേ കണ്ണന്റെ കൈകളിലിരുന്ന് ആ പുസ്തകം വിറച്ചൂ..
ആ പുസ്തകം തന്നെ പറ്റിയായിരുന്നോ..?? ഓരോ ഏടുകളും കണ്ണുനീർതുള്ളികളെ സാക്ഷിയാക്കി അവൻ വായിച്ചു നീക്കി..
അതെ താനാണ് ആ കഥ..!!
"എന്നെന്നും കണ്ണേട്ടന്റെ"
അവനതു ഉച്ചരിച്ചുകൊണ്ടിരുന്നൂ..
അവൾക്കു പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആ പുസ്തകത്തതിന്റെ തലക്കെട്ട് താനായി ട്ട് നഷ്ടപ്പെടുത്തിയ ഞങ്ങളുടെ ജീവിതമായിരുന്നൂ..
-അപർണ.അശോകൻ..
(ആദ്യ ശ്രമമാണ്..തെറ്റുകൾ ക്ഷമിക്കുക..)


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo