മാലിനി
********
********
ഞാൻ ഡിഗ്രി ഫൈനൽ ഇയർ ക്ലാസ്സിൽ പഠിക്കുന്ന സമയം.
എല്ലാരും എന്റെ കൂട്ടാണെങ്കിലും അല്പം ഇഷ്ടക്കുറവ് മാലിനി യെ ആയിരുന്നു. അവൾ ഇപ്പഴും എന്നെ ഓരോന്ന് പറഞ്ഞു ശുണ്ഠി പിടിപ്പിക്കുമായിരുന്നു.അങ്ങനെ ക്ലാസ്സ് കഴിയാറായപ്പോഴാണ് ക്ലാസ്സിൽ നിന്നും ശശി സാറിന്റെ നേതൃത്വത്തിൽ ഒരു വണ് ഡേ ട്രിപ്പ് പോയത്. അതിരപ്പിള്ളി - വാഴച്ചാൽ ആയിരുന്നു സ്ഥലം.
എല്ലാരും എന്റെ കൂട്ടാണെങ്കിലും അല്പം ഇഷ്ടക്കുറവ് മാലിനി യെ ആയിരുന്നു. അവൾ ഇപ്പഴും എന്നെ ഓരോന്ന് പറഞ്ഞു ശുണ്ഠി പിടിപ്പിക്കുമായിരുന്നു.അങ്ങനെ ക്ലാസ്സ് കഴിയാറായപ്പോഴാണ് ക്ലാസ്സിൽ നിന്നും ശശി സാറിന്റെ നേതൃത്വത്തിൽ ഒരു വണ് ഡേ ട്രിപ്പ് പോയത്. അതിരപ്പിള്ളി - വാഴച്ചാൽ ആയിരുന്നു സ്ഥലം.
രസകരമായ ട്രിപ്പ് കഴിഞ്ഞു സന്തോഷത്തോടെ മടങ്ങിയ ഞങ്ങൾക്ക് വഴിയിൽ വെച്ച് ഒരു ഒന്നരമണിക്കൂർ ബ്ലോക്ക് കിട്ടി.ശ്രീ K.മുരളിധരന്റെ കേരള രക്ഷായാത്ര !!
6 മണിക്ക് എത്തേണ്ട ഞങ്ങൾ 7. 30 ക്കെ എത്തുള്ളു എന്ന് മനസ്സിലായി.
6 മണിക്ക് എത്തേണ്ട ഞങ്ങൾ 7. 30 ക്കെ എത്തുള്ളു എന്ന് മനസ്സിലായി.
ബസ്‌സ്റ്റോപ്പിൽ നിന്നും ഒരുപാട് ദൂരം നടക്കണമെന്നതിനാൽ, മാലിനിയെ എന്റെ കൂടെ എന്റെ വീട്ടിലേക്കു കൊണ്ടു പോകാൻ എന്റെ ബന്ധു കൂടിയായ ശശി സർ അധികാരത്തോടെ ആവശ്യപ്പെട്ടു.
മനസ്സിലാമനസ്സോടെ ഞാൻ തലയാട്ടി.. പിന്നെ മാഷ് മാലിനിയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു.. ഞാൻ പിന്നെ എങ്ങനെയോ വീട്ടിലെത്തി, മാലിനിയും..
മനസ്സിലാമനസ്സോടെ ഞാൻ തലയാട്ടി.. പിന്നെ മാഷ് മാലിനിയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു.. ഞാൻ പിന്നെ എങ്ങനെയോ വീട്ടിലെത്തി, മാലിനിയും..
വീട്ടിൽ എല്ലാരേം പരിചയപ്പെട്ടു, ഞങ്ങൾ മേൽ കഴുകി, ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു.. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങള് നല്ല കൂട്ടായി. പിറ്റേന്ന് അമ്മയുടെ വക ഒരു കുഞ്ഞു സദ്യ ഉണ്ട് അവളും ഞാനും ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ബസ്സിൽ കേറി ടാറ്റാ കാണിച്ചു ഞാൻ വീട്ടിലേക്കു തിരിച്ചു പോന്നു.
ക്ലാസ്സ് തീർന്നു പരീക്ഷയും കഴിഞ്ഞ് പിറ്റേവർഷം ഏകദേശം ഒരേ സമയത്ത് ഞങ്ങളുടെ കല്യാണവും കഴിഞ്ഞു. മറവിയുടെ ആഴങ്ങളിലേക്ക് മറന്നുപോയി എല്ലാം..
ഒരിക്കൽ വീട്ടിൽ പോയപ്പോൾ , പഴയ പേപ്പർ കൊടുക്കുന്നതിനിടയിൽ മാലിനിയുടെ ഇൻവിറ്റേഷൻ കൈയിൽ കിട്ടി.. നോക്കിയപ്പോൾ ഭർത്താവിന്റെ വീട്ടിലെ ഫോൺ നമ്പർ ഉണ്ട് അതിൽ.. ഞാനൊന്നു വിളിച്ചു...
അവൾ അവിടെ ഇല്ല. ഫോണെടുത്തത് അനിയന്റെ ഭാര്യ രേഖ. അനിയൻ എന്നാൽ ഭർത്താവിന്റെ ചെറിയമ്മയുടെ മകൻ. കാലങ്ങളായി ഇവരോടൊപ്പം താമസം. ഞാൻ രേഖയോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. രേഖ ഡിഗ്രി ഫൈനൽ ഇയർ ആണ്. മാത്‍സ്. ഭർത്താവ് വിനോദ് ഗൾഫിൽ ആണ്..
ആ നമ്പർ ഞാനൊരു പേപ്പറിൽ കുറിച്ചെടുത്തു പേഴ്സിൽ വെച്ചു.
കാലം പിന്നേം കടന്നു പോയി, ഇടക്ക് മാലിനിയെ വിളിക്കും രേഖയോടും മിണ്ടും.. പിന്നെ കുറെ കാലം കോൺടാക്ട് ഒന്നും ഇല്ലായിരുന്നു.
ഒരു വിഷു സമയത്തു വീട് അടുക്കിപ്പെറുക്കുമ്പോൾ പഴയൊരു പോക്കറ്റ് ഡയറി യുടെ ആദ്യ പേജിൽ വീണ്ടും അവളുടെ നമ്പർ കിട്ടിയപ്പോൾ, ഒന്നു വിളിക്കാൻ തോന്നി..
മാലിനിയാണ് ഫോണെടുത്തത്... ഞാനാണെന്ന് പറഞ്ഞതും ഒറ്റ കരച്ചിലായിരുന്നു.. എനിക്കൊന്നും മനസ്സിലായില്ല..
രേഖപോയി എന്നാണ് അതിനിടയിലൂടെ ഞാൻ കേട്ടത്...
രേഖപോയി എന്നാണ് അതിനിടയിലൂടെ ഞാൻ കേട്ടത്...
മാലിനിയും രേഖയും ഏകദേശം ഒരേ സമയത്താണ് പ്രഗ്‌നെന്റ് ആയത്. മാലിനി പ്രസവം കഴിഞ്ഞു മോളേം കൊണ്ട് അവളുടെ വീട്ടിൽ പോയി. രേഖക്ക് പ്രസവ സമയത്ത് ഉണ്ടായ ബ്ലീഡിങ് മൂലം, മോന്റെ മുഖം പോലും കാണാനാവാതെ മരണത്തിനു കീഴടങ്ങേണ്ടി വന്നു. രേഖയുടെ മോനെ മാലിനിയുടെ വീട്ടിൽ കൊണ്ടുപോയി, അവൾ രണ്ടുപേരേം ഇരട്ടക്കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തി ഇപ്പോൾ മൂന്നു വയസ്സായി രണ്ടാൾക്കും. രണ്ട് തവണ നാട്ടിൽ വന്നു പോയ വിനോദ് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിച്ചു.
മാലിനിയെ പിരിയാൻ വയ്യാതെ കുഞ്ഞു മോൻ, വാവിട്ടു കരഞ്ഞപ്പോൾ കുറച്ചു ദിവസം കൂടി കഴിയട്ടെ അവൻ വരും എന്ന് പറഞ്ഞു വിനോദിനെ യാത്രയാക്കി.
ഇന്ന് മാലിനിക്ക് മൂന്ന് മക്കളാണ്. അവനു മുലപ്പാലൂട്ടിവളർത്തിയ മാലിനിയെ പിരിയാൻ വയ്യ. അവനെ പിരിയാൻ ഇവർക്കും. ഇന്ന് മാലിനിയുടെ കൂടെ അവൻ ഹാപ്പി ആണ് 13 വയസ്സായി..
ഇപ്പോ ഞങ്ങൾ വാട്സാപ്പ് വഴി കോൺടാക്ട് ഉണ്ട്. വിളിക്കാറുമുണ്ട്.
ഞാനിന്നും ഒരു രാഷ്ട്രിയപാർട്ടിയുടെയും അനുഭാവിയല്ല.. എന്നാലും എന്റെ നാട്ടുകാരൻ കൂടിയായ ശ്രീ k.മുരളീധരനോട് അളവറ്റ നന്ദിയും കടപ്പാടുമുണ്ട്. കേരള രക്ഷായാത്ര കൊണ്ട് കേരളം രക്ഷപെട്ടില്ലെങ്കിലും.. ഇത്രയും നന്മയുള്ളൊരു കൂട്ടുകാരിയെ, ഞാൻ തിരിച്ചറിയാതെ പോകുമായിരുന്ന ആ പ്രിയ സഖിയെ, അറിയാതെയെങ്കിലും എനിക്കു സമ്മാനിച്ചതിന് നന്ദിയുണ്ട്... ഒരുപാട് നന്ദി
സ്നേഹപൂർവ്വം ബിനിഭരതൻ.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക