എന്റെ അച്ഛമ്മ
****************
****************
എനിക്കുമുണ്ടായിരുന്നു ഒരച്ഛമ്മ. മറ്റുള്ളവർ പറയും പോലെ വാത്സല്യത്തിൻ നിറകുടമായ... അല്ല .അങ്ങനെ ഒരച്ഛമ്മയെ ഞാൻ കണ്ടിട്ടില്ല. അച്ഛമ്മക്കു നാലാൺ മക്കൾ. മൂന്നാമത്തെ മകൻ രാഘവന്റെ മൂത്ത മകളാണ് ഞാൻ. കൂട്ടുകുടുംബമായതിനാൽ എല്ലാ മക്കളും ,മരുമക്കളും, പേരക്കുട്ടികളും അവിടെ തന്നെയുണ്ട്. വല്യച്ഛനം, കൊച്ഛനും ആണും, പെണ്ണുമുണ്ട് മക്കളായ്. എന്റെ അച്ഛനു ഞങ്ങൾ രണ്ടു പെൺമക്കളാണ്.ഒരു വല്യച്ഛൻ ഗൾഫിലാണ് . നേരെ ഇളയ വല്യച്ഛൻ നാട്ടിൽ കച്ചോടം ഉണ്ട്. പിന്നെ ഒരു കൊച്ഛൻ ഓട്ടോറിക്ഷ ഡ്രൈവറാണ് .അച്ഛൻ തയ്യൽ തൊഴിലാളി. പക്ഷെ അച്ഛമ്മയ്ക്കെപ്പോഴും മറ്റു മക്കളുടെ പേര കുട്ടികളെയായിരുന്നു ഇഷ്ടം. എന്നെയോ, അനിയത്തി മാളുവിനെയോ കണ്ടു കൂടാ.എന്തുകൊണ്ടാണ് പലപ്പോഴും സ്വയം ചോദിച്ചിരുന്നു....പക്ഷെ ഉത്തരം എനിക്ക് കണ്ടെത്താനായില്ല.
അച്ഛമ്മ അമ്മയെ ഒരു പാട് കഷ്ടപ്പെടുത്തിട്ടുണ്ട്... അടുക്കള ജോലിയിൽ വരെ. അരയ്ക്കാനും, പൊടിക്കാനും അമ്മയെ ഏൽപ്പിക്കും. വല്യമ്മമാരെയോ, കുഞ്ഞമ്മമാരെയോ സഹായിക്കാൻ അച്ഛമ്മ സമ്മതിക്കില്ല.രാവിലെ മുതൽ വൈകിട്ടു വരെ പച്ച വെള്ളം കുടിച്ചു കൊണ്ടാണമ്മ ജോലി ചെയ്യുന്നത്.. 'ആണുങ്ങൾ കഴിച്ചതിനു ശേഷം മതി നിനക്ക് വയറു നിറയ്ക്കാൻ ' എന്ന അച്ഛമ്മയുടെ താക്കീതു ഭയന്ന് വിശപ്പ് സഹിച്ചിരിക്കും. എന്നേം അമ്മ അറിയാതെ ആ പാഠം പഠിപ്പിച്ചു.എല്ലാവരും രാവിലത്തെ കട്ടൻ കുടിക്കുമ്പോൾ എനിക്കു മാത്രം അമ്മ തരില്ല. ചോദിച്ചാൽ തീർന്നെന്നു പറയും .അതും അച്ഛമ്മയെ ഭയന്ന് .അച്ഛമ്മയുടെ മറ്റുള്ള പേരകുട്ടികളെല്ലാം കഴിച്ചു കഴിഞ്ഞേ അമ്മ എനിക്ക് ചോറു തരുകയുള്ളൂ. ഒരു പക്ഷെ തികഞ്ഞില്ലെങ്കിൽ അന്നു അച്ഛമ്മ അമ്മയ്ക്ക് സ്വൈര്യം കൊടുക്കില്ല..
അമ്മയുടെ നിശബ്ദതയെ അച്ഛമ്മ ഒരുപാട് മുതലെടുത്തിരുന്നു. ഒരിക്കെ മാത്രം അമ്മ കരഞ്ഞു കൊണ്ടു പ്രതികരിച്ചു.അന്ന് രാത്രി അച്ഛനോടു പറഞ്ഞു കൊടുത്തു.അമ്മയ്ക്ക് ഒരു പാട് അടി കിട്ടി . അന്ന് അമ്മ എന്നേം, മാളൂനേം ചേർത്ത് പിടിച്ചു കരഞ്ഞു. എത്ര അടി കൊണ്ടാലും അമ്മ എല്ലാം സഹിക്കും. എനിക്ക് അപ്പുപ്പൻ ഇല്ല.. അമ്മയുടെ കുഞ്ഞുനാളിലെ അമ്മുമ്മയെ ഉപേക്ഷിച്ചു പോയി. അമ്മയെ പെണ്ണുകാണാൻ വന്നപ്പോഴെ അച്ഛമ്മ സ്ത്രീധന തുക മുൻകൂറായ് കൊടുക്കാൻ ആവശ്യപ്പെട്ടു. ആരുടെയൊക്കെ കാരുണ്യത്തിൽ അമ്മയുടെ കല്യാണം കഴിഞ്ഞു. ഈ സ്ത്രീധന തുക കൊണ്ട് വല്യച്ഛൻ പേർഷ്യയിൽ പോയി. ഇതൊക്കെ കുറച്ചു മുതിർന്ന പോഴാണറിഞ്ഞത്.
അച്ഛമ്മയുടെ സ്നേഹം എനിക്കും അനുഭവിക്കണമെന്ന ആർത്തിയിൽ കാലു നീട്ടിവെച്ചു വിശ്രമിക്കുകയായിരുന്ന അച്ഛമ്മയുടെ മടിയിൽ ചെന്ന് കിടന്നു.. ആക്രോശിച്ചു കൊണ്ട് എന്നെ തള്ളി മാറ്റി..
" എണീറ്റു പോ... നാശമേ .. കുരുത്തം കെട്ട സന്തതി ''...
മുറിവേറ്റ ഹൃദയവുമായ് കരഞ്ഞു കൊണ്ടോടിയത് വീടിന്റെ പിന്നാമ്പുറത്തേക്കായിരുന്നു. അച്ഛമ്മയുടെ സ്നേഹം മറ്റു പേര കുട്ടികൾക്കു മാത്രമുള്ളതാനെന്ന് ഞാൻ മനസ്സിലാക്കി.
" എണീറ്റു പോ... നാശമേ .. കുരുത്തം കെട്ട സന്തതി ''...
മുറിവേറ്റ ഹൃദയവുമായ് കരഞ്ഞു കൊണ്ടോടിയത് വീടിന്റെ പിന്നാമ്പുറത്തേക്കായിരുന്നു. അച്ഛമ്മയുടെ സ്നേഹം മറ്റു പേര കുട്ടികൾക്കു മാത്രമുള്ളതാനെന്ന് ഞാൻ മനസ്സിലാക്കി.
അച്ഛമ്മയുടെ കപട സ്നേഹപ്രകടനമുണ്ട്. കാര്യസാധ്യത്തിനു വേണ്ടി അവർക്ക് വേണ്ട പഴമോ, പാലോ, ബിസ്ക്കറ്റോ വാങ്ങാൻ... വാങ്ങിച്ചില്ലെങ്കിലോ.. തീർച്ചയായും അച്ഛന്റെ കൈയ്യിന്നു അടി വാങ്ങി തരും. അമർഷം അടക്കി ഞാൻ അവർക്കു വാങ്ങി കൊടുക്കും. പഴമോ, ബിസ്ക്കറ്റോ ചീഞ്ഞ് നാറുമ്പോഴോ, പൂത്ത് പൊടിയുമ്പോഴോ അപ്പോഴും എന്നെ അവർ നീട്ടി വിളിക്കും. കൊതി മൂത്ത് ഞാൻ അത് വാങ്ങി കഴിക്കും. ഒരിക്കെ ചിറിയിലെ ബിസ്ക്കറ്റ് പൊടികൾ കണ്ട് വാ പിടിച്ച് മണത്തു നോക്കി അമ്മ. പൂത്ത ബിസ്ക്കറ്റിന്റെ മണം, എവിടെ ന്നാ നിനക്കിത് ദേഷ്യത്തിൽ എന്റെ കൈ രണ്ടും കൂട്ടി കെട്ടി ചോദിച്ചു.. അച്ചമ്മ തന്നതാ.. ഉത്തരത്തിനു പിറകെ ചൂടു കൈ പടം എന്റെ തുടയിൽ പതിഞ്ഞു .. പിന്നെ കെട്ടിപിടിച്ചൊരു കരച്ചിലായിരുന്നു. ഒരിക്കലും അച്ഛമ്മ ഞങ്ങൾക്കു വേണ്ട സാധനങ്ങളൊന്നും അച്ഛനെ കൊണ്ടു വാങ്ങിക്കാൻ സമ്മതിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അവിടെയുള്ളത് തിന്നാൽ മതി. പക്ഷെ വല്യച്ഛന്റെയും, കൊച്ഛച്ചന്റേയും മക്കൾക്ക് ഈ നിയമം ബാധകമല്ല.. കുറച്ചൂടെ മുതിർന്നപ്പോൾ എനിക്ക് ഏകദേശം എല്ലാം മനസ്സിലായ് .പേര കുട്ടികളിലെ പക്ഷാപേതം... എവിടുന്നു കിട്ടിയപ്രേരണയാലോ ഞാൻ
അവരോടു ചോദിച്ചു "നിങ്ങടെ മകൻ തന്നെയാണോ എന്റെ അച്ഛൻ" ? ചെറിയ വായിലെ വലിയ വർത്തമാനം അന്നൊരു വൻ വഴക്കിൽ കലാശിച്ചു. സ്കെയിലുകൊണ്ടമ്മ എന്റെ കാലിൽ പാടുകൾ തീർത്തപ്പോൾ അവർ സന്തോഷിക്കുകയായിരുന്നു.അങ്ങനെ അടിയുടെ പാടുകൾ ചുമക്കുമ്പോഴെല്ലാം എനിക്ക് അച്ഛമ്മയോടു ദേഷ്യമായിരുന്നു.
അവരോടു ചോദിച്ചു "നിങ്ങടെ മകൻ തന്നെയാണോ എന്റെ അച്ഛൻ" ? ചെറിയ വായിലെ വലിയ വർത്തമാനം അന്നൊരു വൻ വഴക്കിൽ കലാശിച്ചു. സ്കെയിലുകൊണ്ടമ്മ എന്റെ കാലിൽ പാടുകൾ തീർത്തപ്പോൾ അവർ സന്തോഷിക്കുകയായിരുന്നു.അങ്ങനെ അടിയുടെ പാടുകൾ ചുമക്കുമ്പോഴെല്ലാം എനിക്ക് അച്ഛമ്മയോടു ദേഷ്യമായിരുന്നു.
അമ്മയുടെ നിരന്തരമായ പ്രാർത്ഥനയിൽ വല്യച്ഛൻ അച്ഛന് ഗൾഫിൽ ജോലി ശരിയാക്കി. കഷ്ടപ്പാടുകൾ അവസാനിക്കാൻ പോകുന്ന സന്തോഷം അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു. പോകുന്നതിനു മുൻപ് പുറംപോക്കിൽ ഓല മേഞ്ഞ ഒരടുക്കളയും, അതിനോടു ചേർന്ന് ഒരൊറ്റ മുറിയും പണിതു തന്നു അച്ഛൻ. അച്ഛമ്മയുടെ വാക്കിനപ്പുറം ചലിക്കാത്ത അച്ഛനാണ് .അമ്മയുടെ കഷ്ടപ്പാട് അച്ഛനും കാണുന്നുണ്ടായിരുന്നു. ഈ തീരുമാനത്തിനു പിന്നിൽ അതായിരിക്കാം കാരണം.ഈ മാറ്റം അച്ഛമ്മയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മരണവീടുപോലായിരുന്നു അച്ഛൻ ഗൾഫിൽ പോയ ദിവസം .അന്ന് ഞാൻ ഒരുപാട് കരഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ മാത്രമേ ലാൻഡ് ഫോണുള്ളൂ. അച്ഛൻഎത്തിയ വിവരം വല്യച്ഛൻ വിളിച്ചു പറഞ്ഞപ്പോളാണ് അമ്മയ്ക്കും, ഞങ്ങൾക്കും ആശ്വാസമായത്. ഒരാഴ്ചക്കകം അച്ഛന് അവിടുത്തെ കമ്പനിയിൽ ജോലി ശരിയായ്.അമ്മയുടെ മുഖത്ത് ആദ്യമായ് സന്തോഷം നിറഞ്ഞു കണ്ടു. അച്ഛമ്മയെ അറിയിക്കാൻ ചെന്ന അമ്മ കരഞ്ഞു കൊണ്ടാണ് തിരിച്ചു വന്നത്.
" മൂധേവി.... എന്റെ മകനെ കഷ്ടപ്പെടുത്താനായ് അന്യരാജ്യത്ത് പണിയെടുക്കാൻ വിട്ടേക്കുന്നു .നിനക്കിനി തിന്ന് കൊഴുക്കാലോ?.. നിന്നെ അങ്ങനെ മന:സമാധാനമായ് ജീവിക്കാൻ സമ്മതിക്കില്ല" വേറെയും എന്തൊക്കെയോ പ്രാക്കുകൾ ഒന്നും കേൾക്കാൻ ശക്തിയില്ലാതെ ഞാൻ ചെവികൾ പൊത്തി.അച്ഛന്റെ ആദ്യ ശമ്പളം നാട്ടിൽ അയച്ചപ്പോൾ അമ്മ എന്നോടു എന്തു വേണമെന്ന് ചോദിച്ചു ."എനിക്ക് ഒരു കപ്പു നിറയെ പാൽച്ചായ വേണമ്മ ".. എന്നെ കെട്ടിപ്പിടിച്ചു, അമ്മ കണ്ണുകൾ തുടച്ചത് ഇന്ന് എന്നെ കരയിക്കുന്ന കാഴ്ചയാണ് .. എനിക്കും, അനിയത്തിക്കും ഇഷ്ടമുള്ളതെല്ലാം അമ്മ വാങ്ങി തന്നു. ആദ്യമായ് നല്ലൊരു ഉടുപ്പിട്ടു.സ്കൂൾ ബാഗ് വാങ്ങി.ഞങ്ങടെ കൊച്ചടുക്കളയിലും കോഴി കറി മണം പരന്നു .. ഇതിനിടയിലും അമ്മയെ ദ്രോഹിക്കാൻ അച്ഛമ്മ മറന്നില്ല.അച്ഛൻ നാട്ടിൽ അയക്കുന്ന പൈസയിൽ നിന്നും മിച്ചം പിടിച്ച് അങ്ങനെ മൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരു വീടു വെച്ചു.അതിനു ശേഷം അച്ഛൻ നാട്ടിൽ വന്നു. ഒരു പെട്ടി നിറയെ അച്ഛമ്മയ്ക്കുള്ള സാധനങ്ങളായിരുന്നു.അതും പോരാഞ്ഞ് അമ്മയ്ക്കു കൊണ്ടുവന്നതിൽ നിന്നു കൂടെ അവർ വഴക്കിട്ടു വാങ്ങിച്ചെടുത്തു. ഞങ്ങളോടൊ, അമ്മയോടൊ സംസാരിക്കാൻ വിടാതെ തലോടിയും, കള്ള കണ്ണീരു കാണിച്ചും അച്ഛനെ മുറിയിൽ പിടിച്ചിരുത്തി. പറഞ്ഞതിൽ കൂടുതലും അമ്മയുടെ നുണകളായിരുന്നുവെന്ന് അച്ഛന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായ്.അച്ഛന്റെ പോയ് വരവുകൾക്കിടയിൽ എന്റെ കാലുകൾ ചുവന്നു തിണർത്തിരുന്നു. നുണകൾ പറഞ്ഞും ഏഷണി കൂട്ടിയും അച്ഛനെ മുറപ്പോലെ അച്ഛമ്മയുടെ വരുതിയിൽ നിർത്തിയിരുന്നു.
" മൂധേവി.... എന്റെ മകനെ കഷ്ടപ്പെടുത്താനായ് അന്യരാജ്യത്ത് പണിയെടുക്കാൻ വിട്ടേക്കുന്നു .നിനക്കിനി തിന്ന് കൊഴുക്കാലോ?.. നിന്നെ അങ്ങനെ മന:സമാധാനമായ് ജീവിക്കാൻ സമ്മതിക്കില്ല" വേറെയും എന്തൊക്കെയോ പ്രാക്കുകൾ ഒന്നും കേൾക്കാൻ ശക്തിയില്ലാതെ ഞാൻ ചെവികൾ പൊത്തി.അച്ഛന്റെ ആദ്യ ശമ്പളം നാട്ടിൽ അയച്ചപ്പോൾ അമ്മ എന്നോടു എന്തു വേണമെന്ന് ചോദിച്ചു ."എനിക്ക് ഒരു കപ്പു നിറയെ പാൽച്ചായ വേണമ്മ ".. എന്നെ കെട്ടിപ്പിടിച്ചു, അമ്മ കണ്ണുകൾ തുടച്ചത് ഇന്ന് എന്നെ കരയിക്കുന്ന കാഴ്ചയാണ് .. എനിക്കും, അനിയത്തിക്കും ഇഷ്ടമുള്ളതെല്ലാം അമ്മ വാങ്ങി തന്നു. ആദ്യമായ് നല്ലൊരു ഉടുപ്പിട്ടു.സ്കൂൾ ബാഗ് വാങ്ങി.ഞങ്ങടെ കൊച്ചടുക്കളയിലും കോഴി കറി മണം പരന്നു .. ഇതിനിടയിലും അമ്മയെ ദ്രോഹിക്കാൻ അച്ഛമ്മ മറന്നില്ല.അച്ഛൻ നാട്ടിൽ അയക്കുന്ന പൈസയിൽ നിന്നും മിച്ചം പിടിച്ച് അങ്ങനെ മൂന്നു വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരു വീടു വെച്ചു.അതിനു ശേഷം അച്ഛൻ നാട്ടിൽ വന്നു. ഒരു പെട്ടി നിറയെ അച്ഛമ്മയ്ക്കുള്ള സാധനങ്ങളായിരുന്നു.അതും പോരാഞ്ഞ് അമ്മയ്ക്കു കൊണ്ടുവന്നതിൽ നിന്നു കൂടെ അവർ വഴക്കിട്ടു വാങ്ങിച്ചെടുത്തു. ഞങ്ങളോടൊ, അമ്മയോടൊ സംസാരിക്കാൻ വിടാതെ തലോടിയും, കള്ള കണ്ണീരു കാണിച്ചും അച്ഛനെ മുറിയിൽ പിടിച്ചിരുത്തി. പറഞ്ഞതിൽ കൂടുതലും അമ്മയുടെ നുണകളായിരുന്നുവെന്ന് അച്ഛന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായ്.അച്ഛന്റെ പോയ് വരവുകൾക്കിടയിൽ എന്റെ കാലുകൾ ചുവന്നു തിണർത്തിരുന്നു. നുണകൾ പറഞ്ഞും ഏഷണി കൂട്ടിയും അച്ഛനെ മുറപ്പോലെ അച്ഛമ്മയുടെ വരുതിയിൽ നിർത്തിയിരുന്നു.
അമ്മ എപ്പഴും പറയുമ്പോലെ നന്നായ് പഠിച്ചു, ജോലി നേടിയെടുത്തു കൊണ്ടാകണം നിങ്ങൾ ഇവർക്കുള്ള മറുപടി കൊടുക്കേണ്ടത് . വർഷങ്ങൾ വേഗം കടന്നു പോയ് ... ഞാൻ നന്നായ് വാശിയോടെ പഠിച്ചു. നല്ലൊരു ജോലി കിട്ടി... ഒരു പക്ഷെ കുടുംബത്തിൽ പേരമക്കളിൽ വെച്ച് എനിക്കാണ് ആദ്യമായ് ജോലി കിട്ടുന്നത് ..
അതിന്റെ കുശുമ്പും, അസൂയയും എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു..
തറവാട് വീട് ഭാഗം വെയ്ക്കാൻ തീരുമാനമായ് .. കൂട്ടത്തിൽ അച്ഛമ്മയേയും ..
ഇപ്പോ അച്ഛമ്മ ആകെ അവശയാണ് ... പല്ലു കൊഴിഞ്ഞ സിംഹിണിയെപ്പോലെ .... തലയിൽ കേറ്റിയ വച്ച മക്കൾക്കോ, മരുമക്കൾക്കോ, ചെറുമക്കൾക്കോ വേണ്ട അവർ അന്യോന്യം കൈയൊഴിയുകയാണ്. ഞാൻ ആ രംഗം കണ്ട് മനസ്സു നിറഞ്ഞു ചിരിച്ചു..
ഇപ്പോ അച്ഛമ്മ ആകെ അവശയാണ് ... പല്ലു കൊഴിഞ്ഞ സിംഹിണിയെപ്പോലെ .... തലയിൽ കേറ്റിയ വച്ച മക്കൾക്കോ, മരുമക്കൾക്കോ, ചെറുമക്കൾക്കോ വേണ്ട അവർ അന്യോന്യം കൈയൊഴിയുകയാണ്. ഞാൻ ആ രംഗം കണ്ട് മനസ്സു നിറഞ്ഞു ചിരിച്ചു..
ഒടുവിൽ അമ്മ ചെന്ന് അച്ഛമ്മയുടെ കൈ പിടിച്ച് ഞങ്ങളുടെ വീട്ടിൽ കൂട്ടികൊണ്ടു വന്നു.
അന്ന് അവരുടെ കണ്ണിൽ നിന്നുതിർന്ന കണ്ണീർ കണങ്ങൾ അമ്മയോടു ചെയ്ത ക്രൂരതകൾക്കുള്ള പ്രായശ്ചിത്തമാണോ? അറിയില്ല.....
ഇന്നും അച്ഛമ്മ എന്നെ വിളിക്കാറുണ്ട്....
മറ്റു പേരക്കുട്ടികളുടെ വിശേഷം ചോദിക്കാൻ അല്ലെങ്കിൽ പഴയതുപോലെ അവർക്കു വേണ്ട ബിസ്ക്കറ്റോ, പഴമോ വാങ്ങാൻ...
അന്ന് അവരുടെ കണ്ണിൽ നിന്നുതിർന്ന കണ്ണീർ കണങ്ങൾ അമ്മയോടു ചെയ്ത ക്രൂരതകൾക്കുള്ള പ്രായശ്ചിത്തമാണോ? അറിയില്ല.....
ഇന്നും അച്ഛമ്മ എന്നെ വിളിക്കാറുണ്ട്....
മറ്റു പേരക്കുട്ടികളുടെ വിശേഷം ചോദിക്കാൻ അല്ലെങ്കിൽ പഴയതുപോലെ അവർക്കു വേണ്ട ബിസ്ക്കറ്റോ, പഴമോ വാങ്ങാൻ...
റൂബി സജീവ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക