ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാം അത് സ്വാഭാവികം മാത്രo. ഈ ശരിയും തെറ്റുമൊക്കെ നമ്മൾ നിശ്ചയിക്കുന്നതല്ലേ. എന്റെ ശരി ഒരുപക്ഷെ മറ്റുള്ളവർക് തെറ്റായിരിക്കാം. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യുന്നു.അന്ന് ആ ആശുപത്രിയിൽ വച്ചു ഞാൻ എടുത്ത തീരുമാനവും അങ്ങനെ തന്നെ ആയിരുന്നു .
വീണ്ടുമൊരു അച്ഛനാവാൻ പോകുന്നുവെന്ന് വീണ അന്നെന്നോട് പറയുമ്പോൾ അവളുടെ മുഖത്തു മുന്നേ രണ്ടു തവണ പറഞ്ഞപ്പോഴും ഉണ്ടായ പ്രസന്നതയും സന്തോഷവും ഞാൻ കണ്ടില്ല. അതിനു കാരണം മറ്റൊന്നും ആയിരുന്നില്ല, പ്രായം ! അതുതന്നെ ഞങ്ങളുടേത് മാത്രമല്ല മൂത്ത കുട്ടികളുടെയും അവർ മുതിർന്നിരിക്കുന്നു. അന്ന് അത് അവരെ അറിയിച്ചപ്പോൾ വീടെന്തോ ശ്മശാനമൂകമായിപ്പോയി എന്തോ വലിയ ദുരന്തം സംഭവിച്ചപോലെ.ഏട്ടനും ചേച്ചിയും മുഖത്തേക്കുപോലും നോക്കാതെയായി.പതിനെട്ടാം വയസ്സിലും അച്ഛനാണവളുടെ ഹീറോ എന്നുപറഞ്ഞിരുന്ന മൂത്തമകളുടെ എതിർപ്പിന്റെ സമരം തീൻമേശയിലെ ഭക്ഷണത്തിനോട് തുടങ്ങിയത് അന്ന് ഞങ്ങളെയാ ആശുപത്രിയിൽ എത്തിച്ചു .
വീണ.. ജീവിതത്തിലിന്നോളം അവൾ മറ്റുള്ളർക് വേണ്ടിയെ ജീവിച്ചിട്ടുള്ളു.ഇപ്പോളിതും അങ്ങനെതന്നെ. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും അവളെ ആകെ തളർത്തിയിരുന്നു. അവളുടെ ഉള്ളിൽ വളർന്നുതുടങ്ങിയ ആ ജീവനെ ഇല്ലാണ്ടാക്കാൻ രക്തച്ചുവപ്പിൽ ഒപ്പിട്ടുകൊടുത് ആ ആശുപത്രിവരാന്തയിൽ ഇരിക്കുമ്പോൾ, തനിക്കു കുഞ്ഞുപിറന്ന ആഹ്ലാദത്തിൽ മധുരം പങ്കിടുന്ന ആ ചെറുപ്പക്കാരനെ കണ്ട സമയം ഞങ്ങളുടെ ഉള്ള് ഒരുപോല്ലെയൊന്നു പിടച്ചു. എന്തോ ഒരു കാരണത്താൽ ഡോക്ടർ വരാൻ വൈകിയതിനാൽ കാത്തിരിക്കേണ്ടിവന്ന ആ രണ്ടുമണിക്കൂർണിന് രണ്ടു വർഷത്തെ ദൈർക്യം ഉണ്ടെന്നു തോന്നി.
നഴ്‌സ് വന്നവളെ റൂമിലേക് കൂട്ടികൊണ്ടുപോകുമ്പോൾ അവൾ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾക്കു എന്തോ പറയാനുള്ളപോലെതോന്നി. നിങ്ങളുടെ ഡോക്യുമെന്റ് കാണാനില്ല. കുറച്ചുകൂടി നേരം കാത്തിരിക്കേണ്ടിവരും എന്ന് നേഴ്‌സ് വന്നുപറഞ്ഞപ്പോൾ ഇതെല്ലാം തീരുമാങ്ങൾ മാറ്റാനുള്ള സൂചനയാണെന്നു തോന്നി. ഇല്ല ദൈവം തന്ന ഈ അനുഗ്രഹത്തെ ഇല്ലാണ്ടാക്കാൻ ഞാൻ ആളല്ല. മറിച്ചൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ അടുത്തേക്കോടി. എന്നെക്കണ്ടതും എന്തൊക്കെയോ തടസ്സങ്ങൾ നമുക്കിതിനെ നശിപ്പിക്കേണ്ട നമുക്ക് വീട്ടിലേക്കു പോകാം എന്ന് നിറകണ്ണുകളോടെ അവളെന്നോട് പറഞ്ഞപ്പോ ഡോക്ടറോട് കൂടി പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
അന്ന് ഞാൻ അവിടെ വച്ചു എടുത്ത ആ തീരുമാനം ഇന്നു എന്റെ ഏറ്റവും വലിയ സന്തോഷമാണ്. എന്റെ മാത്രമല്ല എല്ലാവരുടെയും. നാല്പത്തെട്ടാം വയസ്സിൽ എനിക്കുണ്ടായ എന്റെ ചുന്ദരിക്കുട്ടി അവളുടെ ആ നിഷ്കളങ്കമായ ചിരിക്കൊണ്ടു അവളെ ഈ ഭൂമുഖം കാണാൻ എതിർത്തവരെയും അല്ലാത്തവരെയും കയ്യിലെടുത്തിരിക്കുന്നു അന്ന് എതിർത്തവയുടെ മുഖത്തും മനസ്സിലും ഉണ്ടായിരുന്ന ഇരുട്ട് ഇന്നവളുടെ കണ്ണിലെ തിളക്കം കൊണ്ടവൾ മാറ്റിയിരിക്കുന്നു. അല്ലെങ്കിലും കോടാനുകോടിയിൽ നിന്നും ജയിച്ചുവന്ന അവൾക് ഇതൊക്കെ എത്ര നിസാരം അല്ലെ.....
വീണ.. ജീവിതത്തിലിന്നോളം അവൾ മറ്റുള്ളർക് വേണ്ടിയെ ജീവിച്ചിട്ടുള്ളു.ഇപ്പോളിതും അങ്ങനെതന്നെ. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും അവളെ ആകെ തളർത്തിയിരുന്നു. അവളുടെ ഉള്ളിൽ വളർന്നുതുടങ്ങിയ ആ ജീവനെ ഇല്ലാണ്ടാക്കാൻ രക്തച്ചുവപ്പിൽ ഒപ്പിട്ടുകൊടുത് ആ ആശുപത്രിവരാന്തയിൽ ഇരിക്കുമ്പോൾ, തനിക്കു കുഞ്ഞുപിറന്ന ആഹ്ലാദത്തിൽ മധുരം പങ്കിടുന്ന ആ ചെറുപ്പക്കാരനെ കണ്ട സമയം ഞങ്ങളുടെ ഉള്ള് ഒരുപോല്ലെയൊന്നു പിടച്ചു. എന്തോ ഒരു കാരണത്താൽ ഡോക്ടർ വരാൻ വൈകിയതിനാൽ കാത്തിരിക്കേണ്ടിവന്ന ആ രണ്ടുമണിക്കൂർണിന് രണ്ടു വർഷത്തെ ദൈർക്യം ഉണ്ടെന്നു തോന്നി.
നഴ്‌സ് വന്നവളെ റൂമിലേക് കൂട്ടികൊണ്ടുപോകുമ്പോൾ അവൾ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾക്കു എന്തോ പറയാനുള്ളപോലെതോന്നി. നിങ്ങളുടെ ഡോക്യുമെന്റ് കാണാനില്ല. കുറച്ചുകൂടി നേരം കാത്തിരിക്കേണ്ടിവരും എന്ന് നേഴ്‌സ് വന്നുപറഞ്ഞപ്പോൾ ഇതെല്ലാം തീരുമാങ്ങൾ മാറ്റാനുള്ള സൂചനയാണെന്നു തോന്നി. ഇല്ല ദൈവം തന്ന ഈ അനുഗ്രഹത്തെ ഇല്ലാണ്ടാക്കാൻ ഞാൻ ആളല്ല. മറിച്ചൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ അടുത്തേക്കോടി. എന്നെക്കണ്ടതും എന്തൊക്കെയോ തടസ്സങ്ങൾ നമുക്കിതിനെ നശിപ്പിക്കേണ്ട നമുക്ക് വീട്ടിലേക്കു പോകാം എന്ന് നിറകണ്ണുകളോടെ അവളെന്നോട് പറഞ്ഞപ്പോ ഡോക്ടറോട് കൂടി പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
അന്ന് ഞാൻ അവിടെ വച്ചു എടുത്ത ആ തീരുമാനം ഇന്നു എന്റെ ഏറ്റവും വലിയ സന്തോഷമാണ്. എന്റെ മാത്രമല്ല എല്ലാവരുടെയും. നാല്പത്തെട്ടാം വയസ്സിൽ എനിക്കുണ്ടായ എന്റെ ചുന്ദരിക്കുട്ടി അവളുടെ ആ നിഷ്കളങ്കമായ ചിരിക്കൊണ്ടു അവളെ ഈ ഭൂമുഖം കാണാൻ എതിർത്തവരെയും അല്ലാത്തവരെയും കയ്യിലെടുത്തിരിക്കുന്നു അന്ന് എതിർത്തവയുടെ മുഖത്തും മനസ്സിലും ഉണ്ടായിരുന്ന ഇരുട്ട് ഇന്നവളുടെ കണ്ണിലെ തിളക്കം കൊണ്ടവൾ മാറ്റിയിരിക്കുന്നു. അല്ലെങ്കിലും കോടാനുകോടിയിൽ നിന്നും ജയിച്ചുവന്ന അവൾക് ഇതൊക്കെ എത്ര നിസാരം അല്ലെ.....
Bineesh Narayanan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക