# ഒരധ്യാപികയുടെ ഡയറിക്കുറിപ്പ്
ദൈവമേ ഇന്നും വൈകിയല്ലോന്നോർത്ത് വീട്ടീന്നിറങ്ങി ആഞ്ഞു നടക്കുമ്പോൾ കൂട്ടിന് മഴയും ഒപ്പം കൂടി. കുട നിവർത്താനൊന്നും നിന്നില്ല അൽപ്പം നനഞ്ഞു തന്നെ ബസ് സ്റ്റോപ്പിലെത്തി.ഭാഗ്യം ബസ് വരുന്നേ ഉണ്ടായിരുന്നുള്ളൂ. ശ്വാസം വിടാനുള്ള ഇടം ഇല്ലാഞ്ഞിട്ടു കൂടി അതിൽ മിക്ക സ്റ്റോപ്പിൽ നിന്നും ആൾക്കാർ ഞെങ്ങി ഞെരുങ്ങി കയറിക്കൊണ്ടിരുന്നു.പുറത്തു പെയ്യുന്ന മഴയുടെ ശക്തി റോഡിലൂടെ ഒഴുകുന്ന വെള്ളം കാണിച്ചു തന്നു. സ്കൂൾ സ്റ്റോപ്പിലെത്തിയപ്പോഴെക്കും മഴയുടെ ശക്തി ഒന്നു കൂടെ കൂടിയ പോലെ തോന്നി. മഴ കാരണം പുറത്തിറങ്ങാനാകാതെ കുട്ടിക്കുറുമ്പുകാരെല്ലാം ക്ലാസ് മുറികളിൽ അസ്വസ്ഥരായി. തീരെ ഇരിപ്പുറക്കാത്തവർ മാത്രം സ്കൂൾ വരാന്തയിൽ നിന്ന് വെള്ളം തെറിപ്പിക്കുകയും കളിക്കുകയും ചെയ്തു. സ്റ്റാഫ് റൂമിലെത്തിയപ്പോഴേക്കും ടീച്ചർമാരെല്ലാം ക്ലാസിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മഴയുടെ അസ്വസ്ഥത അവിടെയുo കണ്ടു.കഥകളും കവിതകളുമെഴുതാനും സ്വപ്നം കാണാണുമൊഴികെ മഴ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാലും മഴക്കു മഴ തന്നെ വേണo.
ഹാജർ ബുക്കും പുസ്തകങ്ങളുമെടുത്ത് ക്ലാസിലേക്കു ചെന്നു കയറുമ്പോൾ ഒരു യുദ്ധഭൂമിയുടെ പ്രതീതിയായിരുന്നു. പെൻസിലിന്റെ മുനമ്പ് നഷ്ടപ്പെട്ട ഭൈമി കരച്ചിലിന്റെ മൂർത്തന്യാവസ്ഥയിലായിരുന്നു. സൂര്യ ജിത്തിന്റെ ബുക്കിന്റെ പുറംചട്ട വലിച്ചു കീറി ആദിൽ വീണ്ടുംതന്റെ ഭയമില്ലായ്മ എനിക്കു കാട്ടി തന്നു. ജനാലയിൽ കൂടി വാട്ടർ ബോട്ടിലും കുടയും പുറത്തേക്കിട്ട് അതെടുക്കാൻ പോകാനായി അവസരം കാത്തിരിക്കുന്ന നന്ദ. ടോയിലറ്റിൽ പോയേ തീരൂന്നു ഗൗതം.. അവന്റെ കൂട്ടുകാർക്കും ഇതേ ആവിശ്യം. പിന്നെ പരാതികളുടെ നീണ്ട നിരയും....
ടീച്ചറേ... അവനെന്നെ തല്ലി, ദേഹത്ത് വെള്ളം തെറിപ്പിച്ചു, പെനിസിലെടുത്തൂ, ക്ലാസിൽ ബഹളംവച്ചൂ തുടങ്ങി അത്യന്തം സങ്കീർണമായ പരാതികളും എനിക്കു മുന്നിൽ കുടഞ്ഞിട്ടു. ഹാജർ വിളിച്ച ശേഷം നമുക്കൊക്കത്തിനുമൊരു പരിഹാരം കാണാമെന്ന എന്ന വാഗ്ദാനത്തിനു മുന്നിൽ അവർ ശാന്തരായി.
ഒന്നാം ക്ലാസുകാരാണിത്.വികൃതിയുടെ നിറകുടങ്ങൾ... ഹാജർ വിളിച്ചവ സാനിപ്പിച്ചു .ഒരാളൊഴികെ ബാക്കി സുന്ദരികളും വീരൻമാരും എത്തീട്ടുണ്ട്.
'കൃഷ്ണകുമാർ ' കഴിഞ്ഞ 3 ദിവസമായി വരുന്നില്ല. വിളിച്ചന്വേക്ഷിക്കാൻ നമ്പറൊന്നും തന്നിട്ടുമില്ല. പലവട്ടം ബുക്കിലെഴുതി കൊടുത്തിട്ടും നമ്പർ കൊണ്ടുവന്നു തന്നില്ലിതുവരെ.. ഒരു കുട്ടി അടുപ്പിച്ച് കുറച്ചു ദിവസം വരാതിരുന്നാൽ എനിക്കാകെ ഒരു ശ്വാസം മുട്ടലാണ്.. വരാത്തവരെ വിളിച്ചന്വേഷിച്ചാലെ ഒരു സമാധാനമുള്ളൂ.
കൃഷ്ണ കുമാർ തീരെ മെലിഞ്ഞ് ഉയരം കുറഞ്ഞ വാതോരാതെ സംസാരിക്കുന്ന എന്നാൽ കുസൃതികളില്ലാത്ത ഒരു ശാന്തനായ കുട്ടി. മിടുക്കനാണവൻ .. എന്നാൽ ഹോം വർക്കു മാത്രം ചെയ്തു വരില്ല. അതാണവന്റെ ഏക പോരായ്മ.
സ്കൂൾ തുറന്ന ദിവസം എല്ലാവരും അമ്മയുടെയും അച്ഛന്റെയും കൈകളിൽ തൂങ്ങി സകൂ ളിലേക്കെത്തിയപ്പോൾ ഏകദേശം 13 വയസ് പ്രായം തോന്നിക്കുന്ന തന്റെ ചേച്ചിക്കൊപ്പമാണവൻ വന്നത്.ആ ദിവസത്തെ തിരക്കിൽ അധികമൊന്നും ആ പെൺകുട്ടിയോട് സംസാരിക്കാനും കഴിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിൽ മൂന്നാം ക്ലാസുകാരനായ മൈക്കിളിനോടപ്പമാണവൻ അവൻ വരുകയുo പോവുകയും ചെയ്യുക. ഒരേട്ടന്റെ വാൽസല്യവും അധികാരനുമായി അവനെ ചേർത്തു പിടിച്ചു വരുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.
ഉച്ചഭക്ഷണ സമയത്ത് മൈക്കിളിനോട - ന്വേഷിച്ചു
''എന്താ കുറച്ച് ദി
വസമായി കൃഷ്ണനെ കാണാനില്ലല്ലോ?".
''എന്താ കുറച്ച് ദി
വസമായി കൃഷ്ണനെ കാണാനില്ലല്ലോ?".
'' അറിയില്ല ടീച്ചറെ... എന്നും വഴിക്കു വച്ചാ നമ്മൾ കണ്ടുമുട്ടാറ് ".
''മോനറിയാമോ അവന്റെ വീട്?"
" അറിയാം എന്താ ടീച്ചറെ " ന്നുള്ള ചോദ്യത്തിൽ വൈകിട്ട് ഞാനും ഒപ്പം ഉണ്ട് എന്നു പറയാനാണെനിക്കു തോന്നിത്..
സ്കൂൾ ഫയലിൽ സൂക്ഷിക്കാനുള്ള പല രേഖകളും ഇനിയും കൊണ്ടു വന്നിട്ടില്ലവൻ, എന്തായാലും ഇതൊക്കെ പറയുകയും വേണം കാര്യം അന്വേഷിക്കുകയും ചെയ്യാം ഇതായിരുന്നു ലക്ഷ്യം.
സ്കൂൾ ഫയലിൽ സൂക്ഷിക്കാനുള്ള പല രേഖകളും ഇനിയും കൊണ്ടു വന്നിട്ടില്ലവൻ, എന്തായാലും ഇതൊക്കെ പറയുകയും വേണം കാര്യം അന്വേഷിക്കുകയും ചെയ്യാം ഇതായിരുന്നു ലക്ഷ്യം.
വൈകിട്ടെന്നെയും കാത്ത് മൈക്കിൾ പുറത്ത് നിൽപ്പുണ്ടായിരുന്നു.' ടീച്ചറേ... നമുക്കീ ഇടവഴീക്കൂടാണേൽ പെട്ടന്നെത്താം ഇല്ലേൽ കുറെ നടക്കണം. ഇതിലേ പോകാം ടീച്ചറേ ന്നുള്ള ചോദ്യത്തിന് പോകാം ന്നു മറുപടി നൽകി ഞാൻ.. പൊതുവെ സംസാര പ്രിയനായ മൈക്കിൾ ഇപ്പോഴും ആ പതിവ് തുടർന്നു.
ഏറെ നേരത്തെ നടത്തിനൊടുവിൽ ഞങ്ങൾ നടന്നു ചെന്നെത്തിയത് കാട്ടുകല്ലുകളാൽ കൽപ്പടവുകളുള്ള ഓല മേഞ്ഞ വരാന്തയെല്ലാം പൊട്ടിയടർന്ന ദാരിദ്യം നിഴലിക്കുന്ന ഒരു വീടിനു മുന്നിലാണ്.
കൃഷ്ണാ...... നുള്ള ന്റെ നീട്ടി വിളിയിൽ നിക്കറു മാത്രം ഇട്ട്,കൈയിലൊരു പാത്രവുമായി
അവനിറങ്ങി വരുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ അമ്പരപ്പാൽ വിടർന്നിരുന്നു.
അവനിറങ്ങി വരുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ അമ്പരപ്പാൽ വിടർന്നിരുന്നു.
ഇച്ചേച്ചീ.... ഒന്നിങ്ങു വന്നേ ദാ ന്റെ ടീച്ചറു വന്നൂന്നളള വിളിയിൽ അവന്റെ സ്നേഹം ഞാനറിഞ്ഞു...
എന്റെ കൈ പിടിച്ച് വീട്ടിലേക്കു കയറ്റുമ്പോൾ ഞാനവന്റെ കൈയ്യിലെ പാത്രത്തിലേക്കു നോക്കി. കഞ്ഞിയാണതിൽ.ഞാൻ ചോദിക്കാനാഞ്ഞചോദ്യം മൈക്കിൾ ചോദിച്ചു.
എന്റെ കൈ പിടിച്ച് വീട്ടിലേക്കു കയറ്റുമ്പോൾ ഞാനവന്റെ കൈയ്യിലെ പാത്രത്തിലേക്കു നോക്കി. കഞ്ഞിയാണതിൽ.ഞാൻ ചോദിക്കാനാഞ്ഞചോദ്യം മൈക്കിൾ ചോദിച്ചു.
"ന്താടാ നീ ഇപ്പോഴാണോ കഞ്ഞി കുടിക്കണേ....?"
ആ ചോദ്യമവൻ തീരെ പ്രതീക്ഷിച്ചില്ലാന്നു ആ മുഖം വിളിച്ചു പറഞ്ഞു.
ആ ചോദ്യമവൻ തീരെ പ്രതീക്ഷിച്ചില്ലാന്നു ആ മുഖം വിളിച്ചു പറഞ്ഞു.
അത് അമ്മക്കുള്ളതാണ് മറുപടി അവന്റെ ചേച്ചിയാണ് പറഞ്ഞത്.. അമ്മയെവിടെ? അമ്മക്കെന്താ പറ്റീത് ? തുടങ്ങി ഒരായിരം ചോദ്യം മനസിലൂടെ കടന്നു പോയി. .ഞാൻ വന്നിത്രയും സമയമായിട്ടും അമ്മയെ പുറത്തേക്കു കണ്ടില്ല.
ടീച്ചർ വരൂ അമ്മയെ കാണാം... ന്ന് പ്രായത്തിൽ കവിഞ്ഞ പക്വതയോടവൾ വിളിച്ചപ്പോൾ ഞാനെണീറ്റ് ഒപ്പം ചെന്നു.
നേരിയ മൂത്ര ഗന്ധമുള്ള മുറിയിലെ ജനലുകൾ അടഞ്ഞുകിടന്നിരുന്നു.. ആ ചുവരിനോട് ചേർന്നു കിടന്ന ആ കട്ടിലിനോട് ചേർന്ന് അസ്ഥികൾ മാത്രമുള്ളൊരു രൂപം... ഞങ്ങളുടെ
# അമ്മയാണ് ....
നേരിയ മൂത്ര ഗന്ധമുള്ള മുറിയിലെ ജനലുകൾ അടഞ്ഞുകിടന്നിരുന്നു.. ആ ചുവരിനോട് ചേർന്നു കിടന്ന ആ കട്ടിലിനോട് ചേർന്ന് അസ്ഥികൾ മാത്രമുള്ളൊരു രൂപം... ഞങ്ങളുടെ
# അമ്മയാണ് ....
വഴി തെറ്റിയ കണ്ണുനീർത്തുള്ളിയുടെ നനവിൽ....
ശ്വസമെടുക്കാൻ പോലും മറന്നു ഞാൻ നിന്നപ്പോൾ ഒരു കുഞ്ഞികൈ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു.. കുനിഞ്ഞവനെ എന്റെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ ഞാൻ വല്ലാത്ത കുറ്റബോധത്താൽ നീറുകയായിരുന്നു.
ഗൃഹ പാഠങ്ങൾക്കുനേരെ അവൻ കാണിക്കുന്ന അവജ്ഞ എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വീട്ടിലെന്താ ഇതിനും മാത്രം പണി എന്ന ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിന്നതോർക്കുമ്പോൾ എനിക്കെന്റെ സങ്കടം നിയന്ത്രിക്കാനായില്ല.
അമ്മ കിടപ്പിലായിട്ട് രണ്ടര വർഷായി ടീച്ചറെ... പെട്ടന്നൊരൂസം തളർന്നു വീണതാ... സംസാരിക്കയുമില്ല ഒരു കൈയും കാലും അനക്കയും ഇല്ല.അമ്മക്ക് വയ്യാണ്ടായപ്പോ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. വയ്യങ്കിലുംഅമ്മമ്മ കയറിടാൻ പോകും.. അമ്മയെ ഒറ്റക്കാക്കി എങ്ങോട്ടും പോകാൻ പറ്റില്ല. അതു കൊണ്ടു ഞാൻ പഠിപ്പു നിർത്തി . വല്ലപ്പോഴുംഇവനും കൂടി നിന്നാൽ ഒരു സഹായമാകും.അതാ ടീച്ചറെ അവൻ വാരാഞ്ഞത്.തിങ്കളാഴ്ച മുതൽ അവൻ വരും...ഇത്രയും പറയുമ്പോൾ ഒരിക്കൽ പോലും അവളുടെ ശബ്ദമിടറുകയോ കണ്ണു നിറയുകയോ ചെയ്തില്ല.
സാഹചര്യങ്ങൾ അവളെ കരുത്തുള്ളവളാക്കി. അമ്മയുടെ തണലിൽ കീഴിൽ എന്തിനുo ഏതിനുo അമ്മയെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടന് പ്രായമാണത്... എന്നാലവരോ???
ശ്വസമെടുക്കാൻ പോലും മറന്നു ഞാൻ നിന്നപ്പോൾ ഒരു കുഞ്ഞികൈ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു.. കുനിഞ്ഞവനെ എന്റെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ ഞാൻ വല്ലാത്ത കുറ്റബോധത്താൽ നീറുകയായിരുന്നു.
ഗൃഹ പാഠങ്ങൾക്കുനേരെ അവൻ കാണിക്കുന്ന അവജ്ഞ എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വീട്ടിലെന്താ ഇതിനും മാത്രം പണി എന്ന ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിന്നതോർക്കുമ്പോൾ എനിക്കെന്റെ സങ്കടം നിയന്ത്രിക്കാനായില്ല.
അമ്മ കിടപ്പിലായിട്ട് രണ്ടര വർഷായി ടീച്ചറെ... പെട്ടന്നൊരൂസം തളർന്നു വീണതാ... സംസാരിക്കയുമില്ല ഒരു കൈയും കാലും അനക്കയും ഇല്ല.അമ്മക്ക് വയ്യാണ്ടായപ്പോ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. വയ്യങ്കിലുംഅമ്മമ്മ കയറിടാൻ പോകും.. അമ്മയെ ഒറ്റക്കാക്കി എങ്ങോട്ടും പോകാൻ പറ്റില്ല. അതു കൊണ്ടു ഞാൻ പഠിപ്പു നിർത്തി . വല്ലപ്പോഴുംഇവനും കൂടി നിന്നാൽ ഒരു സഹായമാകും.അതാ ടീച്ചറെ അവൻ വാരാഞ്ഞത്.തിങ്കളാഴ്ച മുതൽ അവൻ വരും...ഇത്രയും പറയുമ്പോൾ ഒരിക്കൽ പോലും അവളുടെ ശബ്ദമിടറുകയോ കണ്ണു നിറയുകയോ ചെയ്തില്ല.
സാഹചര്യങ്ങൾ അവളെ കരുത്തുള്ളവളാക്കി. അമ്മയുടെ തണലിൽ കീഴിൽ എന്തിനുo ഏതിനുo അമ്മയെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടന് പ്രായമാണത്... എന്നാലവരോ???
സുരക്ഷിതമായൊരു ജീവിതമില്ലാതെ ജീവിക്കുന്നവർ.....
യാത്ര പറയും മുൻപ് ആ അമ്മയുടെ കൈ പിടിച്ചൊരുറപ്പു കൊടുത്തു ഞാൻ... മകളും മകനുമാണെനിക്കവർ...ജീവിതം ഒരിക്കലും വഴി മുട്ടാനിടയാക്കില്ല..
ആ അമ്മ കണ്ണിരുകൊണ്ടാണെനിക്ക് മറുപടി തന്നത്...
യാത്ര പറയും മുൻപ് ആ അമ്മയുടെ കൈ പിടിച്ചൊരുറപ്പു കൊടുത്തു ഞാൻ... മകളും മകനുമാണെനിക്കവർ...ജീവിതം ഒരിക്കലും വഴി മുട്ടാനിടയാക്കില്ല..
ആ അമ്മ കണ്ണിരുകൊണ്ടാണെനിക്ക് മറുപടി തന്നത്...
കൃഷ്ണനെ അടുത്ത് വിളിച്ച് കവിളൊത്തൊരു ഉമ്മ കൊടുത്ത് ഞാൻ നടന്നു തുടങ്ങി.... ഉത്തരവാദിത്തമുള്ളൊരു അമ്മയായി...
അവരുടെ നൻമ നിറഞ്ഞ ജീവിതത്തിനു വേണ്ട ഒരുക്കങ്ങളിലേക്ക്
❤
അവരുടെ നൻമ നിറഞ്ഞ ജീവിതത്തിനു വേണ്ട ഒരുക്കങ്ങളിലേക്ക്
ശ്രീലക്ഷ്മി പ്രദീപ്

ജീവിതാനുഭവങ്ങളുടെ നേർകാഴ്ചകൾ കുറിച്ചിടുമ്പോഴും,
ReplyDeleteഒരദ്ധ്യാപിക അക്ഷരത്തെറ്റില്ലാതെതന്നെ എഴുതണം.