*****മുക്തി******
മനോഹരമായ ഒരു സ്വപ്നത്തിൽ നിന്ന് അതിശക്തമായൊരു വേദനയുടെ ചുഴിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴാണ് ജാനകി ഞെട്ടിയുണർന്നത്.ഒരു മാത്ര ആ മിഴികൾ സ്ഥലജലവിഭ്രമം ബാധിച്ച പോലെയായിരുന്നു... പിന്നെ പതിയെ മനസിലാക്കി തന്റെ കൂട്ടുകാരൻ ഇന്നിത്തിരി പരിഭവത്തിലാണ്... അതാവും ഈശക്തമായ പ്രതികരണം. കുറച്ചു ദിവസായി കുസൃതി കാട്ടിയും കുഞ്ഞു പരിഭവം കാട്ടിയും ചിലപ്പോളിതുപോലെ വല്യ പിണക്കം കാട്ടിയും ഈ വേദന കൂട്ടിരിക്കാൻ തുടങ്ങിയിട്ട്...
വേദനയുടെ കാഠിന്യം ഉച്ചസ്ഥായിയിലെത്തുമ്പോൾ ഒന്നാർത്തു വിളിക്കണമെന്നും ഒന്നു പൊട്ടിത്തെറിക്കണമെന്നും തോന്നാറുണ്ട്. പക്ഷെ... ഏറെ നാളുകളായി ശരീരത്തെയും നാവിനെയും കെട്ടിയിട്ടും മനസ്സിനെ പൂർവ്വാധികം സ്വതന്ത്രമാക്കിയും ദൈവം പരീക്ഷിക്കാൻ ശ്രമിക്കുന്നു.... പക്ഷെ അവിടെയും താൻ സന്തോഷിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും സങ്കല്പലോകത്ത് ജീവിച്ച തനിക്ക്, തന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും കടിഞ്ഞാണിടാതെ ആരോഗ്യമുള്ളൊരു മനസ്സിനെ തിരികെ തന്നതാൽ ദൈവത്തോട് നന്ദി പറഞ്ഞു...
പക്ഷെ ഈ വേദന അസഹനീയമായി തുടങ്ങിയിരിക്കുന്നു.... ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ ജാനകി ചുറ്റിലും നോക്കി..... ഇല്ല ... ആരുമില്ല.... അകത്തെവിടെയോ കളി ചിരികളും ഒച്ചപ്പാടുകളും കേൾക്കുന്നുണ്ട്....
ആരാ... അത്..
ദേവൂട്ടന്റെ ഒച്ചയല്ലേ ആ കേൾക്കണെ....
അവൻ വന്നോ ബാംഗ്ലൂരീന്ന്.... ജാനകി ഒന്നു ചെവി കൂർപ്പിച്ചു... അതേ ദേവൂട്ടൻ തന്നെ. ഒപ്പം അവന്റെ കെട്ട്യോൾടെയും മക്കളുടെയും ശബ്ദം കേൾക്കുന്നുണ്ട്... പ്രിയ മോൾടെ ചിരിയും കേൾക്കാം... ആങ്ങളയുടെ തമാശകൾ കേട്ടവൾ പൊട്ടിച്ചിരിക്കുകയാണവൾ.....
ആരാ... അത്..
ദേവൂട്ടന്റെ ഒച്ചയല്ലേ ആ കേൾക്കണെ....
അവൻ വന്നോ ബാംഗ്ലൂരീന്ന്.... ജാനകി ഒന്നു ചെവി കൂർപ്പിച്ചു... അതേ ദേവൂട്ടൻ തന്നെ. ഒപ്പം അവന്റെ കെട്ട്യോൾടെയും മക്കളുടെയും ശബ്ദം കേൾക്കുന്നുണ്ട്... പ്രിയ മോൾടെ ചിരിയും കേൾക്കാം... ആങ്ങളയുടെ തമാശകൾ കേട്ടവൾ പൊട്ടിച്ചിരിക്കുകയാണവൾ.....
ന്നാലും ഇക്കുട്ടിക്ക് ഒന്നിത്രേടം വന്നൊന്ന് അമ്മയെ നോക്കാൻ തോന്നീലല്ലോ.ജാനകിയുടെ കണ്ണുകൾ തുളുമ്പി. പണ്ട് അമ്മയുടെ സാരിത്തുമ്പീന്നു മാറാത്ത കുട്ടികളായിരുന്നു ദേവൂട്ടനും പ്രിയ മോളും... താൻ പ്രസവിച്ചില്ലെന്നേയുള്ളു.... അവരുടെ അച്ഛന്റെ ആദ്യവിവാഹത്തിലുണ്ടായ കുട്ടികൾ.... ന്നാലും എന്റെ തന്റെ തല്ലെന്നൊരു ചിന്ത തനിക്കോ അവർക്കോ ഇതുവരെയുണ്ടായിട്ടില്ലാത്തതാ....ന്നിട്ടും...... പെട്ടെന്നു തന്നെ ജാനകി തന്റെ ചിന്തകൾക്കു കടിഞ്ഞാണിട്ടു...... ഏയ് താൻ മയങ്ങിയപ്പോ അവർ വന്നിട്ടുണ്ടാകും..... തന്നെ കണ്ടിട്ടുണ്ടാകും... എന്തൊരസൂയക്കാരിയാണു താൻ...മക്കൾ സന്തോഷിക്കുന്നതു പോലും കുറുമ്പോടെ നോക്കിക്കാണുന്ന അമ്മ.... അവൾക്ക് ലജ്ജ തോന്നി.ഒപ്പം ചുണ്ടിൽ വാത്സല്യം തുളുമ്പൊന്നൊരു പുഞ്ചിരിയും......
ഈ വേദന സഹിക്കാനാകുന്നില്ലല്ലോ ദൈവമേ.... കണ്ണുക്കൾക്കൊരു മയക്കം പോലെ...... ഇത്തിരി വെള്ളം കിട്ടീരുന്നെങ്കിൽ.... ആരെങ്കിലും വന്നിരുന്നെങ്കിൽ........ തനിക്കെന്തോ സംഭവിക്കാൻ പോകുന്നതായി ഉള്ളു പറയുന്നു. മരണമാണോ അത്ത്. ജാനകിയുടെ ഉള്ളിൽ നിന്നൊരു ഭയം പുറത്തുചാടി..... ഹൃദയം മക്കളെ കാണാൻ വെമ്പുന്നുണ്ടായിരുന്നു. ഉച്ചത്തിലവരെ വിളിക്കുന്നുണ്ടായിരുന്നു...... ഇല്ല ആരും വരുന്നില്ല..... തന്റെ മക്കളെ ഒരു നോക്കു കാണാതെ ആ കൈകളിൽ നിന്ന് ഒരിറ്റു ജലം ഈ ചുണ്ടിലേക്കേറ്റുവാങ്ങാതെ താൻ യാത്രയാവുകയാണോ.....
തന്റെ അടുത്താരോ നിൽക്കുന്നതായി ജാനകിക്കു തോന്നി.... ഒരു വെളുത്ത, അവ്യക്തമായൊരു രൂപം.... വളരെ ലോലമായ എന്തോ ഒന്ന്..... തണുക്കുന്നുണ്ടോ തനിക്ക്..... ഉവ്വ്... വല്ലാത്ത തണുപ്പ്..... ചുറ്റും ചെമ്പക സുഗന്ധം... തനിക്കേറ്റവും പ്രിയപ്പെട്ട സുഗന്ധം.... ചുണ്ടിലേക്കൊരു പുഞ്ചിരി പതുങ്ങി വന്നു... അവൾ പോലുമറിയാതെ..... മയക്കം കൺകളെ തളർത്തി....ചെമ്പക ഗന്ധമാർന്ന ഒരു നേർത്ത മഞ്ഞല തന്നെ സ്നേഹവാത്സല്യങ്ങളോടെ പൊതിഞ്ഞു പിടിക്കുന്നത് ജാനകിക്കറിയാനായി..... ആ കൺകളിൽ നിന്ന് ഓരോന്നായി പടിയിറങ്ങി... തികച്ചും ശൂന്യവും ശാന്തവുമായ അവസ്ഥ മനസ്സേറ്റുവാങ്ങി....
ഈ വേദന സഹിക്കാനാകുന്നില്ലല്ലോ ദൈവമേ.... കണ്ണുക്കൾക്കൊരു മയക്കം പോലെ...... ഇത്തിരി വെള്ളം കിട്ടീരുന്നെങ്കിൽ.... ആരെങ്കിലും വന്നിരുന്നെങ്കിൽ........ തനിക്കെന്തോ സംഭവിക്കാൻ പോകുന്നതായി ഉള്ളു പറയുന്നു. മരണമാണോ അത്ത്. ജാനകിയുടെ ഉള്ളിൽ നിന്നൊരു ഭയം പുറത്തുചാടി..... ഹൃദയം മക്കളെ കാണാൻ വെമ്പുന്നുണ്ടായിരുന്നു. ഉച്ചത്തിലവരെ വിളിക്കുന്നുണ്ടായിരുന്നു...... ഇല്ല ആരും വരുന്നില്ല..... തന്റെ മക്കളെ ഒരു നോക്കു കാണാതെ ആ കൈകളിൽ നിന്ന് ഒരിറ്റു ജലം ഈ ചുണ്ടിലേക്കേറ്റുവാങ്ങാതെ താൻ യാത്രയാവുകയാണോ.....
തന്റെ അടുത്താരോ നിൽക്കുന്നതായി ജാനകിക്കു തോന്നി.... ഒരു വെളുത്ത, അവ്യക്തമായൊരു രൂപം.... വളരെ ലോലമായ എന്തോ ഒന്ന്..... തണുക്കുന്നുണ്ടോ തനിക്ക്..... ഉവ്വ്... വല്ലാത്ത തണുപ്പ്..... ചുറ്റും ചെമ്പക സുഗന്ധം... തനിക്കേറ്റവും പ്രിയപ്പെട്ട സുഗന്ധം.... ചുണ്ടിലേക്കൊരു പുഞ്ചിരി പതുങ്ങി വന്നു... അവൾ പോലുമറിയാതെ..... മയക്കം കൺകളെ തളർത്തി....ചെമ്പക ഗന്ധമാർന്ന ഒരു നേർത്ത മഞ്ഞല തന്നെ സ്നേഹവാത്സല്യങ്ങളോടെ പൊതിഞ്ഞു പിടിക്കുന്നത് ജാനകിക്കറിയാനായി..... ആ കൺകളിൽ നിന്ന് ഓരോന്നായി പടിയിറങ്ങി... തികച്ചും ശൂന്യവും ശാന്തവുമായ അവസ്ഥ മനസ്സേറ്റുവാങ്ങി....
അസ്സാധാരണമാം വിധം ഞെട്ടിയുണരുകയായിരുന്നു ജാനകി. ചുറ്റിലും ഇരുട്ടാണ്... എന്താണിത്... എവിടെയാണിത്... അവൾ,വളരെ ശ്രദ്ധിച്ച് പതിയെ നടക്കാൻ തുടങ്ങി..... ഇരുട്ടാണെങ്കിലും കാഴ്ചക്കു തടസ്സമില്ലാത്ത പോലെ.... ഒരു ചതുപ്പിലാണ്ടതു പോലെ..... ശ്വാസം മുട്ടിക്കുന്ന എന്തോ ഒന്ന് ചുറ്റിലും..... അറപ്പുണ്ടാക്കുന്നതും ദുർഗ്ഗന്ധം വമിക്കുന്നതുമായ എന്തോ ഒന്ന് തന്നെ തഴുകി പോകുന്നുണ്ട്. ഭീതിദമായ അന്തരീക്ഷം.ചുറ്റിലും അലർച്ചകളോ നിലവിളിയോ എന്തൊക്കെയോ....
ഭയപ്പാടോടെ പതറി നടക്കുകയായിരുന്നു ജാനകി. അസാധാരണമായ മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്നുണ്ടോ.... ആരോ തന്നെ പിന്തുടരുന്നുണ്ട്.ഒരു നേർത്ത കാഴ്ചക്കതീതമായ എന്തോ ഒന്ന് കൂടെയുണ്ട്. ഭയം ഇരട്ടിക്കുന്നുണ്ട്.. അവൾ ചുറ്റും നോക്കി.... നീണ്ട ഇടനാഴികളും ചതുപ്പുകളും കടന്ന് ജാനകി മുന്നോട്ടു നടന്നു... ഇരുട്ടിന് കട്ടി കുറയും പോലെ... നിശബ്ദനായി കൂടെ വരുന്ന ആ അരൂപിയിൽ നിന്നും രക്ഷപ്പെടണം..... എത്രയും വേഗം.....
അതാ അങ്ങകലെ ചിന്നി ചിതറുന്ന ഒരു പ്രകാശഗോളം. എത്രയും പെട്ടെന്ന് അവിടെയെത്തണം. ആ തളർച്ചയിലും അവൾ ആഞ്ഞു നടന്നു... ദൂരം കുറയുംതോറും ആ പ്രകാശവലയത്തിനൊരു രൂപം കൈവരുന്നു.'
അതൊരു വാതിലല്ലേ.... പ്രകാശമാനമായൊരു വാതിൽ..
അതു കാണുന്തോറും ജാനകിയുടെ ഉള്ളു തുടിച്ചു.... സന്തോഷം കൊണ്ട് വിങ്ങുന്നതുപോലെ... ശാന്തിയും സമാധാനവും നിറയുന്നതുപോലെ......
പെട്ടെന്നാണ് പിൻതുടർന്ന വന്ന രൂപം മുന്നിലേക്ക്..... വഴി തടഞ്ഞെന്ന പോലെ...... അവൾ ആലില പോലെ വിറച്ചു പോയി....
ആരാണ്..... ആരാണ് നിങ്ങൾ....
അതു കാണുന്തോറും ജാനകിയുടെ ഉള്ളു തുടിച്ചു.... സന്തോഷം കൊണ്ട് വിങ്ങുന്നതുപോലെ... ശാന്തിയും സമാധാനവും നിറയുന്നതുപോലെ......
പെട്ടെന്നാണ് പിൻതുടർന്ന വന്ന രൂപം മുന്നിലേക്ക്..... വഴി തടഞ്ഞെന്ന പോലെ...... അവൾ ആലില പോലെ വിറച്ചു പോയി....
ആരാണ്..... ആരാണ് നിങ്ങൾ....
ആ രൂപം തന്റെ മഞ്ഞിൻ തണുപ്പാർന്ന കൈകൾ താഴേക്ക് ചൂണ്ടി. ജാനകി ആ ദിശയിലേക്ക് നോക്കി. ചുറ്റും പച്ചപ്പു നിറഞ്ഞ ഒരു നദീതീരത്ത് നിറയെ പൂ വിട്ടൊരു ചെമ്പക മരം......
ജാനകിയുടെ ഉള്ളൊന്നുലഞ്ഞു.' തനിക്കേറെ ഇഷ്ടപ്പെട്ട ചെമ്പക മരം...... തന്റെ പ്രാണന്റെ പ്രാണൻ വിട്ടകന്ന ചെമ്പകച്ചോട്.... പ്രാണപ്രിയന്റെ കരവലയത്തിൽ നിന്ന് ബലമായി അടർത്തിമാറ്റി മറ്റൊരു കൈയിലേൽപ്പിച്ചപ്പോൾ തന്റെ ഹൃദയരക്തം കൊണ്ട് ചുവന്ന ചെമ്പകച്ചോട്.... അനേകം സ്ത്രീ ശരീരത്തിലൊന്നു മാത്രമായി കണ്ട ഭർത്താവിന്റെ കാഴ്ചപ്പാടിൽ സന്തോഷിച്ച് അയാളുടെ മുന്നിൽ നിന്ന് തന്നെ, മനസ്സുകൊണ്ട് ചെമ്പകചോട്ടിലെത്തി രഘു വേട്ടനോടൊത്തു ജീവിച്ച അതേ ചെമ്പകച്ചോട്.
ജാനകിയുടെ ഉള്ളൊന്നുലഞ്ഞു.' തനിക്കേറെ ഇഷ്ടപ്പെട്ട ചെമ്പക മരം...... തന്റെ പ്രാണന്റെ പ്രാണൻ വിട്ടകന്ന ചെമ്പകച്ചോട്.... പ്രാണപ്രിയന്റെ കരവലയത്തിൽ നിന്ന് ബലമായി അടർത്തിമാറ്റി മറ്റൊരു കൈയിലേൽപ്പിച്ചപ്പോൾ തന്റെ ഹൃദയരക്തം കൊണ്ട് ചുവന്ന ചെമ്പകച്ചോട്.... അനേകം സ്ത്രീ ശരീരത്തിലൊന്നു മാത്രമായി കണ്ട ഭർത്താവിന്റെ കാഴ്ചപ്പാടിൽ സന്തോഷിച്ച് അയാളുടെ മുന്നിൽ നിന്ന് തന്നെ, മനസ്സുകൊണ്ട് ചെമ്പകചോട്ടിലെത്തി രഘു വേട്ടനോടൊത്തു ജീവിച്ച അതേ ചെമ്പകച്ചോട്.
ജാനകി അതിശയം കൊണ്ട് നിർവ്വികാരയായി നിർന്നിമേഷയായി ആ രൂപത്തെ നോക്കി നിന്നു... ആ രൂപത്തിന് കട്ടി കൂടുന്നുണ്ടോ.
ജാനീ.....
ലോകത്തിലെ സകല സ്നേഹവും പ്രേമവും വാത്സല്യവും ദയയും ആ രണ്ടക്ഷരത്തിലേക്ക് കിനിഞ്ഞിറങ്ങിയതു പോലെ ഒരു ശബ്ദം.
ജാനീ.....
ലോകത്തിലെ സകല സ്നേഹവും പ്രേമവും വാത്സല്യവും ദയയും ആ രണ്ടക്ഷരത്തിലേക്ക് കിനിഞ്ഞിറങ്ങിയതു പോലെ ഒരു ശബ്ദം.
'ജീവിതത്തിലിന്നോളം കേട്ടതിൽ വച്ചേറ്റവും ഹൃദ്യമായ ശബ്ദം.
വിറച്ചു പോയി ജാനകി....
ആയിരക്കണക്കിനു മഞ്ഞു തുള്ളികൾ ഹൃദയത്തിലേക്കിറ്റു വീണ പോലെ....
ആയിരക്കണക്കിനു മഞ്ഞു തുള്ളികൾ ഹൃദയത്തിലേക്കിറ്റു വീണ പോലെ....
' ആകാശത്തോളം വാരിക്കൂട്ടിയ ചെമ്പകപ്പൂവുകൾക്കുള്ളിൽ ഹൃദയം ഭദ്രമായതുപോലെ....
നിശബ്ദത ഘനീഭവിച്ചതു പോലെ നിന്ന ജാനകായോടാരൂപം സൗമ്യവും ശാന്തവുമായ സ്വരത്തിൽ ചോദിച്ചു....
''ആ ചെമ്പകയോട്ടിൽ നിന്നൊരു മോക്ഷം എനിക്ക് തന്നൂടെ ജാനീ..... നീ വരുമെന്ന പ്രതീക്ഷയിൽ ദശാബ്ദങ്ങളായി ഞാനവിടെ എന്നെ തളച്ചിട്ടിട്ട്.... നീ വരുമ്പോൾ ഒരു നിദ്രകൊണ്ടു പോലും നിന്നെ നഷ്ടമാകാതിരിക്കാൻ...... ഉറങ്ങാൻ പോലും കൂട്ടാക്കാതെ.... ഭ്രാന്തെന്ന കവചം അണിയിച്ച് സ്വന്തം മനസ്സിനെ, ലോകത്തിന് പരിഹസിക്കാൻ വിട്ടു കൊടുത്ത് ഇന്നലെ വരെയും ഞാനാ ചെമ്പകച്ചോട്ടിൽ നിന്നെയും കാത്തിരുന്നു ജാനീ......
ഇനിയെങ്കിലും ഈ ആത്മാവിനെ നിന്നിലേക്കാവാഹിക്കുക...... ആ സ്വർഗ്ഗ കവാടത്തിലേക്ക് നമുക്കൊരുമിച്ച് കയറിച്ചെല്ലാം....... ഇനിയൊരു ജന്മത്തിലേക്ക് തിരികെയെത്താൻ..... ദൈവത്തോട് യാചിച്ചു നേടാം...... വരൂ ജാനീ...... "
ഇനിയെങ്കിലും ഈ ആത്മാവിനെ നിന്നിലേക്കാവാഹിക്കുക...... ആ സ്വർഗ്ഗ കവാടത്തിലേക്ക് നമുക്കൊരുമിച്ച് കയറിച്ചെല്ലാം....... ഇനിയൊരു ജന്മത്തിലേക്ക് തിരികെയെത്താൻ..... ദൈവത്തോട് യാചിച്ചു നേടാം...... വരൂ ജാനീ...... "
ആ ആത്മാക്കൾ ഒരുമിച്ച് ലയിച്ച് ഒരൊറ്റ ഉരുവമായി ആസ്വർഗ്ഗവാതിൽ ലക്ഷ്യമാക്കി സഞ്ചരിച്ചു..... ആ പ്രകാശവലയത്തിലേക്ക് വിലയം പ്രാപിച്ചു..... അപ്പോഴും ആ രണ്ടാത്മാക്കളുടെ തിരിച്ചു വരവും കാത്ത് നിറഞ്ഞ ചെമ്പകപ്പൂക്കളുമായി ഒരു ചെമ്പക മരം കാതോർത്തിരിക്കുകയായിരുന്നു.......
malu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക