Slider

ഒരു ബുള്ളറ്റും രണ്ടുപെൺകുട്ടികളും Part 3

0


Part 3
അനു വിനെ വിളിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു .ടെന്റിൽ നിന്നും പുറത്തു ഇറങ്ങുന്നതും അപകടമാണ്.കയ്യിലുള്ള വടി നീളത്തിലാക്കി ഞാൻ ജീവിയുടെ നിഴൽ കാണുന്നിടത് ഒന്ന് പതുക്കെ തട്ടി .
ഭാഗ്യം ,അത് പെട്ടെന്ന് ടെന്റിന്റെ മുകളിൽ നിന്ന് നിലത്തേക്ക് ചാടുന്ന ഒച്ച കേട്ടു.
പുറത്തെ കടിപിടി ഒച്ചയും അവസാനിച്ചിരിക്കുന്നു .വല്ല കാട്ടു പൂച്ചയോ ആയിരിക്കാം .
ഉറക്കം എവിടെയോ പോയി.ഉറക്കമില്ലാതെ കിടക്കുമ്പോൾ ആണ് പല ഓർമകളും തെളിഞ്ഞു വരുന്നത്.
റസീഖ സമീ എന്ന ഞാനും അനു വർക്കി എന്ന എന്റെ കൂട്ടുകാരിയും ഈ സാഹസികതക്ക് ഇറങ്ങിയതിന്റെ കാരണം വേറെ ആരുമല്ല .
അവൻ ,സഹീർ ...സഹീർ അബ്ദുല്ലാഹ് ..ഞങ്ങളുടെ പ്രിയപ്പെട്ട മുംതാസ് ടീച്ചറുടെയും അബ്ദുല്ലാഹ് മാഷിന്റേയുന് മകൻ.
.
അതിനേക്കാൾ ഒന്നാം ക്ലാസ് തൊട്ടു രണ്ടു മാസം മുൻപ് വരെ എല്ലാ കാര്യങ്ങളും പങ്കു വച്ച ഞങ്ങളറിയാത്ത എന്ത് രഹസ്യമാണ്‌ അവനുള്ളത്‌ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടൽ കൂടി ആണ് ഈ യാത്ര .
.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിട്ടായിയും കളർ ഡ്രെസ്സും ഇട്ടു ചെന്ന ഞാൻ ക്ലാസ്സിലെ ഒരു ആൺകുട്ടിയും കളർ ഡ്രസ്സ് ഇട്ടും മിട്ടായിയുമായി വന്നിരിക്കുന്നത് കണ്ടു.
ആദ്യം എനിക്ക് അത് ഇഷ്ടപ്പെട്ടില്ല.പിന്നേ ബെൽ അടിക്കുന്നതിനു മുൻപ് അവന്റെ മിട്ടായി പിടിച്ചു വാങ്ങാൻ ശ്രമിച്ച ജോസ് ആന്റണിയേയ് ഇടിച്ചിട്ടത് മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം.
പിന്നീട് ഡിവിഷൻ മാറിയെങ്കിലും ആ കൂട്ടുകെട്ട് അങ്ങനെ തന്നെ നില നിന്നു.
പലരും രണ്ടു പെൺകുട്ടികളുടെ കൂടെ കൂടി നടക്കുന്നതിനു അവനെ കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് .അവരെ എല്ലാം ഇടിക്കുന്ന ജോലി എന്റേതും
.ഇന്റെർവൽ ടൈ മിൽ ഞാൻ അവനെ അന്വേഷിച്ചു ചെല്ലുമ്പോൾ മിക്കവാറും അവൻ ബാത്‌റൂമിൽ പോയി എന്ന് അവന്റെ കൂട്ടുകാർ പറയും.പിന്നീടാണ് അതിന്റെ പിന്നിൽ ഉള്ള സത്യം ഞാൻ അറിഞ്ഞത് .
അവനെ കാണുമ്പോൾ ഹായ് ബഡ്ഡി എന്ന് പറഞ്ഞുള്ള എന്റെ ഇടിയിൽ നിന്നുള്ള രക്ഷപെടൽ ആയിരുന്നു അത്.
ജന്റ്സ് ബാത്‌റൂമിൽ ഞാൻ കയറില്ല എന്ന വിശ്വാസത്തിൽ പത്താം ക്ലാസ് കഴിയുന്ന വരെ പാവം ബ്രേക്ക് ടൈം
ബാത്‌റൂമിൽ കഴിച്ചു കൂട്ടീ.
പിന്നീട് ഞാനും അനുവും ഡൽഹിക്കു പഠിക്കാൻ പോയപ്പോൾ അവനെയും വിളിച്ചതതാണ് .
ഉമ്മയും ഉപ്പയും ഒറ്റക്കാകും എന്ന് പറഞ്ഞു അവൻ നാട്ടിൽ തന്നെ പഠിച്ചു.
സാറിന് ടൗണിൽ ഒരു ബേക്കറി ഉണ്ട്.അതും നോക്കി അവൻ അങ്ങനെ ഒതുങ്ങി ജീവിച്ചു പോകുക ആയിരുന്നു.
ഞാനും അനുവും നാട്ടുകാരുടെ മുൻപിൽ പുകഞ്ഞ കൊള്ളികളും .
രണ്ടു മാസം മുൻപ് ഒരു എക്സിബിഷനും ആയി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ ആയിരുന്ന ഞങ്ങൾക്ക്
രാവിലെ പൊട്ടിക്കരച്ചിലുമായി ടീച്ചർ ന്റെ ഫോൺ വന്നപ്പോൾ സാറിനു ഏതെങ്കിലും പറ്റിയോ എന്നായിരുന്നു പേടി.
സഹീറിനെ കാണുന്നില്ല എന്നായിരുന്നു കരച്ചിലിനിടയിലൂടെ ടീച്ചർ പറഞ്ഞത്.
വിശ്വസിക്കാൻ കഴിഞ്ഞില്ല ,തലേന്ന് വൈകുന്നേരം കൂടി അവനെ വിളിച്ചതാണ് .പറ്റുമെങ്കിൽ ബാംഗ്ലൂർക്കു വരാനും പറഞ്ഞിരുന്നു.
അന്ന് തൊട്ടുള്ള അന്വേഷണം ആണ്.അവന്റെ കടയിൽ ജോലി ചെയ്ത പയ്യന്റെ നാട് തേടി ആണ് ഞങ്ങൾ വന്നിരിക്കുന്നത്.
അവസാനത്തെ കച്ചിത്തുരുമ്പ് .ഇത് കൂടി കൈവിട്ടാൽ ഇനി എന്ത് ?അറിയില്ല.
നേരം പുലരാൻ രണ്ടു മൂന്ന് മണിക്കൂർ കൂടി ഉണ്ട്.
ഒന്നു പുറത്തു ഇറങ്ങി നോക്കിയാലോ .വേണ്ട എന്ന് ബുദ്ധി പറയുന്നെങ്കിലും ഇറങ്ങി നോക്കാൻ മനസ് പറയുന്നു.
ഇനിയും ആപത്തുകൾ വരില്ല എന്ന് എന്തുറപ്പാണുള്ളത് .
എന്തായാലും ടെന്റിൽ നിന്നു പുറത്തിറങ്ങി നോക്കാം എന്നു ഉറപ്പിച്ചു.
പതുക്കെ സിബ്ബ് തുറന്നു പുറത്തേക്കിറങ്ങിയ ഞാൻ മുന്നിലെ കാഴ്ച കണ്ടു
ശ്വാസം പോലും എടുക്കാൻ മറന്നു
തുറന്നു പിടിച്ച കണ്ണുകളോടെ നിന്നു പോയി.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo