രണ്ടു വർഷം മുന്നേ , വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങിയപ്പോൾ മനസ്സിൽ വെറുതെ തോന്നിയതാണ് എന്തെങ്കിലും ഒരു മാറ്റം വേണമെന്ന്...അങ്ങനെയാണ് ഒരു വൃദ്ധസദനം തിരഞ്ഞെടുത്തത്.കാത്തിരിക്കാനും വന്നു ചേരാനും ആരുമില്ലാത്തവരുടെ അടുത്താകാം ഈ വര്ഷം എന്ന് ഉറപ്പിച്ചു..അങ്ങനെ മലപ്പുറം ജില്ലയിൽ ഉള്ള സർക്കാർ ഏറ്റെടുത്തു നടത്തുന്ന ഒരു വൃദ്ധ സദനം തിരഞ്ഞെടുത്തു...വിളിച്ചന്വേഷിച്ചപ്പോൾ അൻപതോളം പേരുണ്ടെന്നും അറിഞ്ഞു..അങ്ങനെ അവർക്കുള്ള ഭക്ഷണവും മുറിക്കാനുള്ള കേക്കും ആയി ഞങ്ങൾ അങ്ങോട്ടേക്ക് തിരിച്ചു..
വിവാഹ ദിവസം ഡിസംബർ 20 ആയതിനാൽ ലോകം മുഴുവൻ ക്രിസ്മസ് ഉം പുതുവര്ഷവും ഒക്കെ വരവേൽക്കാനുള്ള ഒരുക്കത്തിലാകും..അതുകൊണ്ടു തന്നെ ആ വൃദ്ധസദനവും നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു...ഞങ്ങൾ അവിടുത്തെ ഓഫീസിൽ ചെന്നു ഭക്ഷണം ഏല്പിച്ചു.. അത് അതിന്റെ സമയത്തു ജോലിക്കാർ കൊടുക്കാമെന്നു ഏറ്റു. അതുകൊണ്ട് അവരുടെ മെസ്സഹാളിൽ വെച്ച്,'ആർക്കും വേണ്ടാത്ത' ഒരുപറ്റം അച്ഛനമ്മമാരുടെ ഇടയിൽ നിന്ന് ഞങ്ങൾ കേക്ക് മുറിച്ചു..ഞങ്ങളെക്കാളും ഞങ്ങളുടെ മോളുടെ സാന്നിധ്യം അവരെ ഏറെ സന്തോഷിപ്പിച്ചു..പലരുടെയും മുഖത്തു വല്ലാത്ത സന്തോഷം തോന്നി..ചിലരുടെ മുഖം നിർവികാരമായിരുന്നു, ചിലർ ഭൂതകാലത്തിലെ ഓര്മകളിൽ മുഴുകി നിൽക്കുകയായിരുന്നു.കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള മുത്തശ്ശന്റെ മോണകാട്ടിയ ചിരിയും മൊട്ടത്തലയും എന്റെ മോൾക്ക് ഏറെ ബോധിച്ചു.പിന്നെ മനസ്സുകൊണ്ട് സമപ്രായക്കാരായ അവർ അവരുടെ ലോകം ആസ്വദിച്ചു..
കൂട്ടത്തിൽ വലത് കയ്യ് നഷ്ടപ്പെട്ട ഒരു വ്യക്തി ഉണ്ടായിയുന്നു. ഒരു അറുപത് വയസോളംപ്രായം വരുന്ന അദ്ദേഹത്തിന്റെ മുഖം വളരെ പ്രസന്നമായിരുന്നു.അദ്ദേഹം അടുത്തേക്ക് വന്നു പറഞ്ഞു,
"എഴുന്നേറ്റ് വരാൻ ബുദ്ധിമുട്ടുള്ളവർ അവരുടെയൊക്കെ റൂമിൽ കിടക്കുകയാണ്.അവരെയും കൂടി കണ്ടോളു,ഞാൻ നിങ്ങളെ കൊണ്ടുപോകാം,അവർക്കുള്ള കേക്ക് കയ്യിൽ കരുതിക്കോളൂ.. കൂട്ടത്തിൽ എനിക്ക് ഒരു കഷ്ണം കേക്ക് കൂടി വേണം.എന്റെ ഭാര്യയും ഉണ്ട് ഇവിടെ,അവൾക്ക് കൊടുക്കാനാണ്."കേക്കും എടുത്തു പോകുന്ന അദ്ദേഹത്തോടൊപ്പം ഞങ്ങളും പോയി..അവിടെ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു.ചിരിക്കാൻ ആഗ്രഹമുണ്ടായിട്ടും അവരുടെ മുഖത്തു ചിരി വന്നില്ല.അദ്ദേഹം അവരുടെ കഥ പറഞ്ഞു,
ഒരു കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്ന അദ്ദേഹത്തിന് സംഭവിച്ച ഒരു അപകടത്തിലൂടെയാണ് വലത് കൈ നഷ്ടപ്പെട്ടത്.അതോടെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങി,കുറ്റപ്പെടുത്തലുകൾ,കണക്കുപറച്ചിലുകൾ..മനം മടുത്ത അദ്ദേഹം ആത്മഹത്യക്കൊരുങ്ങി,മരണത്തിലേക്കായാലും കൂടെ താനുമുണ്ടെന്നു പറഞ്ഞു കരഞ്ഞ ഭാര്യയെയും ചേർത്ത് പിടിച്ചു അദ്ദേഹം വീട് വിട്ടു.. ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആരോ രണ്ടാളേം ഇവിടെ എത്തിച്ചു.തങ്ങളെക്കാൾ വേദനിക്കുന്ന മറ്റുള്ളവരെ കണ്ടപ്പോൾ അവർ അവരുടെ വേദനകൾ മറന്നു..ഇവിടെ അവർക്കൊരു മുറി കൊടുത്തു.."ഇപ്പോൾ ഞങ്ങൾക്ക് വിഷമം ഒന്നുമില്ല,ഒന്നുമില്ലേലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയുന്നില്ലേ."അദ്ദേഹം പറഞ്ഞു നിർത്തി..ഞങ്ങൾ ഒന്നും മിണ്ടാനാകാതെ നിന്നു. നാളെ നമ്മുടെ അവസ്ഥയും എങ്ങനെ വേണേലും മാറിമറിയാം എന്നോർത്തപ്പോൾ വല്ലാത്ത ഭയം തോന്നി.
അദ്ദേഹം ഞങ്ങളെ ഓരോ മുറികളിലും കൊണ്ടുപോയി..കോട്ടക്കലെ, പ്രശസ്തമായ ഒരു വിദ്യാലയത്തിൽ നിന്നും വിരമിച്ച ഒരു അധ്യാപികയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു..ഓരോ മുറിയിലും കിടക്കുന്നവരെ കണ്ടിറങ്ങിയപ്പോഴേക്കും എന്റെ മനസ്സ് ആകെ മരവിച്ചുപോയി..
"എഴുന്നേറ്റ് വരാൻ ബുദ്ധിമുട്ടുള്ളവർ അവരുടെയൊക്കെ റൂമിൽ കിടക്കുകയാണ്.അവരെയും കൂടി കണ്ടോളു,ഞാൻ നിങ്ങളെ കൊണ്ടുപോകാം,അവർക്കുള്ള കേക്ക് കയ്യിൽ കരുതിക്കോളൂ.. കൂട്ടത്തിൽ എനിക്ക് ഒരു കഷ്ണം കേക്ക് കൂടി വേണം.എന്റെ ഭാര്യയും ഉണ്ട് ഇവിടെ,അവൾക്ക് കൊടുക്കാനാണ്."കേക്കും എടുത്തു പോകുന്ന അദ്ദേഹത്തോടൊപ്പം ഞങ്ങളും പോയി..അവിടെ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു.ചിരിക്കാൻ ആഗ്രഹമുണ്ടായിട്ടും അവരുടെ മുഖത്തു ചിരി വന്നില്ല.അദ്ദേഹം അവരുടെ കഥ പറഞ്ഞു,
ഒരു കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്ന അദ്ദേഹത്തിന് സംഭവിച്ച ഒരു അപകടത്തിലൂടെയാണ് വലത് കൈ നഷ്ടപ്പെട്ടത്.അതോടെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങി,കുറ്റപ്പെടുത്തലുകൾ,കണക്കുപറച്ചിലുകൾ..മനം മടുത്ത അദ്ദേഹം ആത്മഹത്യക്കൊരുങ്ങി,മരണത്തിലേക്കായാലും കൂടെ താനുമുണ്ടെന്നു പറഞ്ഞു കരഞ്ഞ ഭാര്യയെയും ചേർത്ത് പിടിച്ചു അദ്ദേഹം വീട് വിട്ടു.. ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആരോ രണ്ടാളേം ഇവിടെ എത്തിച്ചു.തങ്ങളെക്കാൾ വേദനിക്കുന്ന മറ്റുള്ളവരെ കണ്ടപ്പോൾ അവർ അവരുടെ വേദനകൾ മറന്നു..ഇവിടെ അവർക്കൊരു മുറി കൊടുത്തു.."ഇപ്പോൾ ഞങ്ങൾക്ക് വിഷമം ഒന്നുമില്ല,ഒന്നുമില്ലേലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയുന്നില്ലേ."അദ്ദേഹം പറഞ്ഞു നിർത്തി..ഞങ്ങൾ ഒന്നും മിണ്ടാനാകാതെ നിന്നു. നാളെ നമ്മുടെ അവസ്ഥയും എങ്ങനെ വേണേലും മാറിമറിയാം എന്നോർത്തപ്പോൾ വല്ലാത്ത ഭയം തോന്നി.
അദ്ദേഹം ഞങ്ങളെ ഓരോ മുറികളിലും കൊണ്ടുപോയി..കോട്ടക്കലെ, പ്രശസ്തമായ ഒരു വിദ്യാലയത്തിൽ നിന്നും വിരമിച്ച ഒരു അധ്യാപികയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു..ഓരോ മുറിയിലും കിടക്കുന്നവരെ കണ്ടിറങ്ങിയപ്പോഴേക്കും എന്റെ മനസ്സ് ആകെ മരവിച്ചുപോയി..
ഈ കോമ്പൗണ്ടിൽ മറ്റു നാല് കെട്ടിടങ്ങൾ കൂടിയുണ്ട്,അതുകൂടി ഒന്ന് കണ്ടിട്ട് പോകണം.അദ്ദേഹം തുടർന്നു. ഒന്ന് പതിനെട്ടു വയസ് വരെയുള്ള ബുദ്ധിവളർച്ചയില്ലാത്ത ആൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്.അടുത്തത് കുട്ടികളുടെ ജുവനൈൽ ഹോം,അടുത്ത കെട്ടിടം ബുദ്ധിസ്ഥിരതയില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്,തെരുവിൽ നിന്നൊക്കെ കിട്ടുന്നവരെ സർക്കാർ ഇവിടെ പാർപ്പിച്ചിരിക്കുന്നു.അതിനടുത്ത് ഉള്ളത് നിരാലംബരായ സ്ത്രീകൾക്ക് വേണ്ടിട്ടുള്ളതാണ്.കോടതി വിധി വഴിയൊക്കെയാണ് പലരും അതിൽ എത്തിപെട്ടിട്ടുള്ളത്..
ഇതൊന്നും ഞങ്ങൾക്കറിയില്ലരുന്നു.വൃദ്ധസദനം മാത്രേ ചോദിച്ചുള്ളൂ.അതുകാരണം മറ്റുള്ളവർക്ക് കൊടുക്കാൻ ഞങ്ങൾ ഒന്നും കൊണ്ട് വന്നിട്ടില്ല.ഇത് കേട്ട് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു,ഇവിടെ ഉള്ളവർക്കു ഇഷ്ടംപോലെ ഭക്ഷണം കിട്ടുന്നുണ്ട്.എന്നും ആരെലുമൊക്ക സ്പോൺസർ ചെയ്യും..ഭക്ഷണത്തിനു ഇവിടെ ഒരു പഞ്ഞവുമില്ല...പക്ഷെ അവർക്ക് വേണ്ടത് സ്നേഹമാണ്.കുറച്ചു നേരം അവർക്ക് വേണ്ടി ചിലവാക്കാൻ ഉള്ള മനസ്സ് മാത്രം ഉണ്ടെങ്കിൽ വരാം..ഏതായാലും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോയി..
ബുദ്ധിവളർച്ചയില്ലാത്ത,ശരീരം മാത്രം വളർന്ന ഒരുപറ്റം ആൺകുട്ടികൾ..അവിടെ അവർ മനോഹരമായ പുൽക്കൂട് ഉണ്ടാക്കുകയായിരുന്നു.സഹായത്തിനു അവരെ നോക്കുന്നവരും ഉണ്ടായിരുന്നു.മോളെ കണ്ടപ്പോൾ 'വാവ' എന്ന് വിളിച്ചു അവർ ഓടിയെത്തി..മാനസിക വളർച്ചയിൽ അവർ അവൾക്ക് തുല്യമായിരുന്നു.നിഷ്കളങ്കമായ അവരുടെ ചിരികൾ പോലെ ഭംഗിയുണ്ടായിരുന്നു,അവർ ഉണ്ടാക്കുന്ന പുൽകൂടിനും..അതിൽ കിടത്തിയ ഉണ്ണിയേശുവിന് ജീവൻ ഉള്ളത് പോലെ തോന്നി,അല്ല ഉണ്ട്.കാരണം ദൈവത്തിനു ഏറെ പ്രിയപ്പെട്ടവരല്ലേ അവർ,അവരോടൊപ്പമല്ലാതെ ദൈവം മറ്റെവിടെ പോകാനാണ്.പലരും വലിയ വീട്ടിലെ കുട്ടികളാണ്..ഇങ്ങനെയുള്ള കുട്ടികൾ ഉള്ള വീട്ടിൽ മറ്റു കുട്ടികൾക്ക് കല്യാണങ്ങൾ നടക്കാത്തത് കൊണ്ടും,അതുപോലെ മറ്റു പല കാരണങ്ങൾ കൊണ്ടുമൊക്കെയാണ് നിസ്സഹായരായ വീട്ടുകാർ ഈ കുട്ടികളെ ഇവിടെ ഏല്പിച്ചിരിക്കുന്നത്.വീട്ടിൽ വിശേഷമുള്ള ദിവസങ്ങളിൽ അച്ഛനമ്മമാർ വന്നു കൊണ്ടുപോകാറുണ്ട്.അത് കഴിയുമ്പോൾ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും.അങ്ങനെ തിരിച്ചു കൊണ്ട് വന്നതിനു ശേഷമുള്ള രണ്ടു ദിവസത്തോളം അവർ വിഷമിച്ചിരിക്കാറുണ്ടത്രെ..താളം തെറ്റിയ മനസ്സിലും അച്ഛനമ്മമാരുടെ സാമിപ്യം അവർ കൊതിക്കുന്നുണ്ടാകും...
ഇതൊന്നും ഞങ്ങൾക്കറിയില്ലരുന്നു.വൃദ്ധസദനം മാത്രേ ചോദിച്ചുള്ളൂ.അതുകാരണം മറ്റുള്ളവർക്ക് കൊടുക്കാൻ ഞങ്ങൾ ഒന്നും കൊണ്ട് വന്നിട്ടില്ല.ഇത് കേട്ട് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു,ഇവിടെ ഉള്ളവർക്കു ഇഷ്ടംപോലെ ഭക്ഷണം കിട്ടുന്നുണ്ട്.എന്നും ആരെലുമൊക്ക സ്പോൺസർ ചെയ്യും..ഭക്ഷണത്തിനു ഇവിടെ ഒരു പഞ്ഞവുമില്ല...പക്ഷെ അവർക്ക് വേണ്ടത് സ്നേഹമാണ്.കുറച്ചു നേരം അവർക്ക് വേണ്ടി ചിലവാക്കാൻ ഉള്ള മനസ്സ് മാത്രം ഉണ്ടെങ്കിൽ വരാം..ഏതായാലും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോയി..
ബുദ്ധിവളർച്ചയില്ലാത്ത,ശരീരം മാത്രം വളർന്ന ഒരുപറ്റം ആൺകുട്ടികൾ..അവിടെ അവർ മനോഹരമായ പുൽക്കൂട് ഉണ്ടാക്കുകയായിരുന്നു.സഹായത്തിനു അവരെ നോക്കുന്നവരും ഉണ്ടായിരുന്നു.മോളെ കണ്ടപ്പോൾ 'വാവ' എന്ന് വിളിച്ചു അവർ ഓടിയെത്തി..മാനസിക വളർച്ചയിൽ അവർ അവൾക്ക് തുല്യമായിരുന്നു.നിഷ്കളങ്കമായ അവരുടെ ചിരികൾ പോലെ ഭംഗിയുണ്ടായിരുന്നു,അവർ ഉണ്ടാക്കുന്ന പുൽകൂടിനും..അതിൽ കിടത്തിയ ഉണ്ണിയേശുവിന് ജീവൻ ഉള്ളത് പോലെ തോന്നി,അല്ല ഉണ്ട്.കാരണം ദൈവത്തിനു ഏറെ പ്രിയപ്പെട്ടവരല്ലേ അവർ,അവരോടൊപ്പമല്ലാതെ ദൈവം മറ്റെവിടെ പോകാനാണ്.പലരും വലിയ വീട്ടിലെ കുട്ടികളാണ്..ഇങ്ങനെയുള്ള കുട്ടികൾ ഉള്ള വീട്ടിൽ മറ്റു കുട്ടികൾക്ക് കല്യാണങ്ങൾ നടക്കാത്തത് കൊണ്ടും,അതുപോലെ മറ്റു പല കാരണങ്ങൾ കൊണ്ടുമൊക്കെയാണ് നിസ്സഹായരായ വീട്ടുകാർ ഈ കുട്ടികളെ ഇവിടെ ഏല്പിച്ചിരിക്കുന്നത്.വീട്ടിൽ വിശേഷമുള്ള ദിവസങ്ങളിൽ അച്ഛനമ്മമാർ വന്നു കൊണ്ടുപോകാറുണ്ട്.അത് കഴിയുമ്പോൾ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും.അങ്ങനെ തിരിച്ചു കൊണ്ട് വന്നതിനു ശേഷമുള്ള രണ്ടു ദിവസത്തോളം അവർ വിഷമിച്ചിരിക്കാറുണ്ടത്രെ..താളം തെറ്റിയ മനസ്സിലും അച്ഛനമ്മമാരുടെ സാമിപ്യം അവർ കൊതിക്കുന്നുണ്ടാകും...
മാനസിക വിഭ്രാന്തയുള്ള സ്ത്രീകളുടെ കെട്ടിടം കണ്ട നടുക്കം ഇപ്പോളും എന്റെ മനസ്സിലുണ്ട്..തെരുവിൽ അലഞ്ഞു നടന്ന പലരേയും ഇവിടെ ആക്കിയിട്ടുണ്ട്..ഇവിടേക്ക് എത്തിക്കുമ്പോൾ ചിലരുടെയൊക്കെ ഉദരത്തിൽ, തെരുവിലെ ഇരുട്ടിന്റെ മറവിൽ പകൽമാന്യൻന്മാർ ആരൊക്കെയോ സമ്മാനിച്ച ഗർഭങ്ങളും ഉണ്ടായിരുന്നു..മാതൃത്വം പോലും മനസ്സിലാക്കാൻ കഴിയാതെ,മാറിടം ചുരത്തിക്കൊണ്ടു അവർ അതിനുള്ളിൽ ജീവിച്ചു പോന്നു..
" ഇനി മതി.എനിക്ക് പോണം,ഇനിയൊന്നും കാണാൻ എനിക്ക് വയ്യ."ഞാൻ പോകാൻ തിടുക്കം കൂട്ടി..മരവിച്ച മനസ്സുമായി ഒരു യന്ത്രം പോലെ ഞാൻ നടന്നു.
അടുത്ത കെട്ടിടത്തിൽ താമസിച്ചിരുന്നവർ അശരണരായ കുറെ സ്ത്രീകളായിരുന്നു.ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നവർ,രണ്ടാനച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്ന പെൺകുട്ടികൾ,ആത്മഹത്യയിൽ നിന്നും പോലീസ് പിന്തിരിപ്പിച്ചു കൊണ്ട് വന്നാക്കിയിട്ടുള്ളവർ...അങ്ങനെ കുറെ പേർ.അവരുടെ മുറ്റത്തും 'പുൽക്കൂട്' ഒരുങ്ങുന്നുണ്ടായിരുന്നു..വാർഡനോടൊപ്പം ഉത്സാഹത്തോടെ അവർ നക്ഷത്രങ്ങൾ തൂക്കിയിട്ടു.. എവിടെയൊക്കെയോ ഒരു പ്രതീക്ഷയുടെ നക്ഷത്ര തിളക്കം അവരുടെ മുഖത്ത് ഞാൻ കണ്ടു..
ഇനി നിങ്ങൾ പൊയ്ക്കോളൂ...ഇങ്ങനെയും ഓരോ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്നു ഓർക്കുക. "ഇതും പറഞ്ഞു അദ്ദേഹം തിരിച്ചു നടന്നു.
മനസ്സിൽ ഒരുപാട് നന്മകൾ ഉള്ള നിങ്ങളെ വേണ്ടെന്നു വെക്കാൻ കുടുംബത്തിന് എങ്ങനെ കഴിഞ്ഞു?"എന്റെ ചോദ്യത്തിന് ഒരു ചിരി മാത്രം സമ്മാനിച്ചു കൊണ്ട് അദ്ദേഹം പോയി..ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ ഞാൻ ജീവിക്കുന്ന ലോകമെത്തി..
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാൻ ദൈവത്തോട് പരാതി പറയാറുണ്ടായിരുന്നു.എന്റെ പരാതികൾ സഹിക്കാൻ കഴിയാഞ്ഞിട്ടാകും ദൈവം എന്നെ ഇവിടെ വരാൻ തോന്നിപ്പിച്ചത്..
അടുത്ത കെട്ടിടത്തിൽ താമസിച്ചിരുന്നവർ അശരണരായ കുറെ സ്ത്രീകളായിരുന്നു.ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നവർ,രണ്ടാനച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്ന പെൺകുട്ടികൾ,ആത്മഹത്യയിൽ നിന്നും പോലീസ് പിന്തിരിപ്പിച്ചു കൊണ്ട് വന്നാക്കിയിട്ടുള്ളവർ...അങ്ങനെ കുറെ പേർ.അവരുടെ മുറ്റത്തും 'പുൽക്കൂട്' ഒരുങ്ങുന്നുണ്ടായിരുന്നു..വാർഡനോടൊപ്പം ഉത്സാഹത്തോടെ അവർ നക്ഷത്രങ്ങൾ തൂക്കിയിട്ടു.. എവിടെയൊക്കെയോ ഒരു പ്രതീക്ഷയുടെ നക്ഷത്ര തിളക്കം അവരുടെ മുഖത്ത് ഞാൻ കണ്ടു..
ഇനി നിങ്ങൾ പൊയ്ക്കോളൂ...ഇങ്ങനെയും ഓരോ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്നു ഓർക്കുക. "ഇതും പറഞ്ഞു അദ്ദേഹം തിരിച്ചു നടന്നു.
മനസ്സിൽ ഒരുപാട് നന്മകൾ ഉള്ള നിങ്ങളെ വേണ്ടെന്നു വെക്കാൻ കുടുംബത്തിന് എങ്ങനെ കഴിഞ്ഞു?"എന്റെ ചോദ്യത്തിന് ഒരു ചിരി മാത്രം സമ്മാനിച്ചു കൊണ്ട് അദ്ദേഹം പോയി..ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ ഞാൻ ജീവിക്കുന്ന ലോകമെത്തി..
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാൻ ദൈവത്തോട് പരാതി പറയാറുണ്ടായിരുന്നു.എന്റെ പരാതികൾ സഹിക്കാൻ കഴിയാഞ്ഞിട്ടാകും ദൈവം എന്നെ ഇവിടെ വരാൻ തോന്നിപ്പിച്ചത്..
അന്ന് മുതൽ ഞാൻ ദൈവത്തെ ബുദ്ധിമുട്ടിക്കാറില്ല.ഇപ്പോൾ ദൈവം തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്.ഇതെങ്കിലും നില നിർത്തി തരണേ എന്ന് മാത്രാമാണ് ഞാൻ പ്രാര്ഥിക്കാറ്.
തിരിച്ചു പോകുമ്പോൾ, വീടെത്തുവോളവും ഞങ്ങൾ ഒന്നും സംസാരിച്ചില്ല..മനസ്സിലെന്താണെന്നു പരസ്പരം മുഖത്തു നോക്കുമ്പോൾ തന്നെ അറിയാൻ കഴിയുമായിരുന്നു....Dr.smitha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക