Slider

ഗ്രാസിയർ

0
Image may contain: 1 person, beard, outdoor and closeup

ലൂസിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ രാവേറേയായാൽ ആവണക്കെണ്ണയുടെ മണമാണ്. തെരുവോര വിളക്കുകളിൽ പകരുന്നത് ആവണക്കിന്റെ എണ്ണയാണ്.'നിയാർഷ്യ ' മരത്തിൽ തീർത്ത സാമാന്യം വലുപ്പമുള്ള വിളക്ക് കുറ്റികൾ, ചിതലും, വെയിലും മഴയുമേറ്റാലും ഒരു പോറൽ പോലുമേൽക്കാത്ത നിയാർഷ്യ മരം.അതിൽ വെങ്കലത്തിൽ തീർത്ത വിളക്ക് കുത്തിവച്ചിരിക്കുന്നു. ഒരു ലിറ്ററോളം വ്യാപ്തിയുള്ള ആ വിളക്കിൽ തിരിയായ് വെക്കുന്നത് ,' എറുവ' വള്ളികളാണ്. എറുവ വള്ളിമുറിച്ചെടുത്ത് എരുക്കിൻ നീര് കലർത്തിയ വെള്ളത്തിൽ ആഴ്ച്ചകളോളം ഇട്ട് ചീഞ്ഞളികിക്കും. വെള്ളത്തിൽ നിന്നു എടുത്ത് നാരുകളാക്കി വെയിലത്ത് ഇട്ട് ഉണക്കി മൂന്നിഞ്ചോളം വ്യാസമുള്ള തിരിയുണ്ടാക്കുന്നു.
ലൂസിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ വൃത്തിയും വെടിപ്പുള്ളതാണ്. ചെങ്കലിൽ തീർത്ത പ്രധാന വീഥികൾ, കണ്ടാൽ ഒറ്റക്കല്ലെന്നേ പറയു. അത്രയ്ക്ക് കണിശതയാർന്ന കല്ലുപാകൽ. ഒരു വിടവ് പോലും ദൃശ്യമാകില്ല. വീഥിയോട് ചേർന്ന് ഒരു മീറ്റർ ആഴത്തിലും മുക്കാൽ മീറ്റർ വീതിയിലുമുള്ള ഓവ്ചാൽ അത് കരിങ്കൽ പാളികൾ കൊണ്ട് മൂടിയിരിക്കുന്നു. വീടുകളിലെ മലിനജലം ഓവ് ചാലിലേക്ക് എത്തിക്കാൻ പ്രത്യേകം തയ്യാറാക്കിയ കുഴലുകൾ ഉണ്ട്.
കല്ലും, വേരുകളും മാറ്റിയ കളിമണ്ണിൽ വെള്ളത്തോടൊപ്പം മൂടില്ലാ താളിയുടെ മിശ്രിതം ചേർത്ത് ഒരടി വീതിയിലും ഉയരത്തിലും രണ്ടടി നീളത്തിലുമുള്ള അച്ചിൽ 'കട്ടകൾ 'വാർക്കുന്നു.ഇത് ചുട്ടെടുത്ത് വീടിന്റെ ചുമരുകൾ തീർക്കുന്നു. പന പോലുള്ള 'ലുദ്ധു ' ഒറ്റത്തടി മരത്തിന്റെ ഓലകളും, തടിയും വീടിന്റെ മേൽക്കുരയ്ക്ക് പ്രധാനപ്പെട്ടതാണ്.
'അവോർന്നു' മരത്തിന്റെ ചുവട്ടിൽ കല്ലുകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഗ്രസിയർ ഇരുന്നു. നന്നേ ക്ഷീണിച്ചിട്ടുണ്ട്. താടിയും മുടിയും നീണ്ട് വളർന്നിരിക്കുന്നു. കുളിക്കാതെയും അലക്കാതെയും മാസങ്ങളായെന്ന് തന്നെ പറയാം. ചതുമ്പൽ കെട്ടിയ കൺപോളകളിൽ ഈച്ചയാർക്കുന്നു. ഇടക്കിടെ ചിരിക്കുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ ശകലങ്ങൾ നാവ് കൊണ്ട് നുണഞ്ഞിറക്കുന്നു. കീറിപറിഞ്ഞ വസ്ത്രങ്ങൾ. കണ്ടാൽ നാൽപ്പത്തഞ്ച് വയസ്സ് തോന്നിക്കുമെങ്കിലും യാഥാർത്ഥ്യത്തിൽ ഇരുപത്തി ഏഴ് വയസ്സിൽ കൂടില്ല. ഗ്രസിയറിന്റെ അച്ഛൻ കൊട്ടാരത്തിലെ ആസ്ഥാന കവിയാണ്. ഊണിലും ഉറക്കത്തിലും കവിതകളും, കവിതകൾക്കിണങ്ങുന്ന ഈണവുമിട്ട് കൊട്ടാരത്തെ രാഗാതുരമാക്കുന്ന കൊട്ടാരം കവി.രാജാവിന് എന്ത് വിഷമം വന്നാലും കവിയുടെ പാട്ടുകൾ കേട്ടാൽ എല്ലാം ശാന്തമാവും. മനസ്സ് സമാധാനപ്പെടും. അതു കൊണ്ട് തന്നെ കൊട്ടാരത്തിലെ വേണ്ടപ്പെട്ടവരിൽ പ്രമുഖനായിരുന്നു കവി.
ഗ്രാസിയറിന്റെ അമ്മ കവിയുടെ വർണ്ണന പോലെ
'' മാനിനേറും മിഴിയഴകേ.....
തേനിനേറും മൊഴിയഴകേ.....
കുങ്കുമച്ചുവപ്പേകുമധരങ്ങൾ
കാർമേഘം തോറ്റോടുംകൂന്തൽ...
നടപ്പിന അഴക് ഇരുപ്പിനഴക്......
സൗന്ദര്യത്തിന്റെ അങ്ങേയറ്റമാണ് കവിയുടെ ഭാര്യ. തന്റെ സൗന്ദര്യം കൈകളിൽ ആവാഹിച്ച് വസ്ത്രങ്ങളിൽ വിസ്മയം തീർക്കുക കൂടി ചെയ്യുമായിരുന്നു അവർ. രാജ്ഞിയുടെയും, യുവറാണിയുടെയും ഉടുപ്പുകൾ തയ്ച്ച് കൊടുക്കുന്നതും അവരാണ്. ആ വസ്ത്രങ്ങളിൽ പോലും കവിയുടെ കവിത നിഴലിക്കാറുണ്ട്.
ഗ്രാസിയറിന് ഒരു പെങ്ങൾ ഉണ്ട്.കവിതയ്ക്ക് സൗന്ദര്യത്തിൽ ഉണ്ടായ ബാക്കിപത്രം.നൃത്ത, പഠന കാര്യങ്ങളിൽ നിപുണ.കൊട്ടാരത്തിൽ യുവറാണിയോടും, യുവരാജാവിനൊടൊപ്പം പഠിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ജന്മം. അവളുടെ നൃത്തം കണ്ട് കൊട്ടാരസദസ്സ് കോരിത്തരിച്ചിട്ടുണ്ട്. വാദ്യക്കാരുടെ ഓരോ വായനയ്ക്കും വ്യത്യസ്തമായ ചുവടുകൾ വച്ച് ദൃശ്യവിരുന്നൊരുക്കാറുണ്ട് വിശേഷ ദിവസങ്ങളിൽ. അവളുടെ പാദ ചലനങ്ങൾക്കൊപ്പരം എത്താൻ വിദദ്ധരായ വാദ്യകലാകാരന്മാർ പോലും പ്രയാസപ്പെട്ടു. പാഠ്യവിഷയങ്ങളിൽ ഗുരുവിനെ പോലും അമ്പരപ്പിച്ചു. അവളുടെ സംശയങ്ങളും, ഗ്രാഹ്യ പ്രാവീണ്യവും ഗുരുവിന് പോലും താൻ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയിലേക്ക് എത്തിച്ചു.
കവിയുടെ മകളും യുവരാജാവും പ്രണയത്തിലാണ്. കൊട്ടാരത്തിലെ കൽത്തൂണുകൾക്കും, വെണ്ണക്കൽ പ്രതലങ്ങൾക്കും വെയിലിനെ മറയ്ക്കാൻ വിരിച്ച ജനൽവരികൾക്കു പോലും ആ പ്രണയത്തിന്റെ ശക്തിയും, ആഴവുമറിയാം.പഠനത്തിന്റെ ഇടവേളകളിൽ യുവരാജാവും കവിയുടെ മകളും പ്രണയസല്ലാപങ്ങളിൽ ഏർപ്പെടും. വിശാലമായ കൊട്ടാരത്തിലെ പൂന്തോട്ടങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന സുഗന്ധി പൂക്കളും മറ്റു രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന പേരറിയാത്ത പ്രണയോത്തേജനങ്ങളായ നിരവധി പുഷ്പങ്ങൾ. എരിഞ്ഞി പോലുള്ള 'ദ്രാവ്റാ' മരത്തിന്റെ പൂവിന് ലഹരിയുടെ മണമാണ്. തന്റെ മദ വികാരങ്ങളെ തൊട്ടുണർത്തി ഫണം വിരിച്ചാടാൻ പ്രാപ്തമാക്കുന്ന മണം. ആ മരച്ചോട്ടിൽ യുവരാജാവിന്റെ പ്രണയ ചേഷ്ടകൾ പ്രതിരോധിക്കാൻ കവിയുടെ മകൾക്ക് നന്നേ പണിപ്പെടേണ്ടി വന്നു. താനൊരു രാജ്യം ഭരിക്കാൻ പ്രാപ്തനാ വേണ്ടവനാണെന്ന ബോധം പോലും ഇടയ്ക്കിടെ മറക്കും. വികാരത്തിന്റെ തീവ്രത കുറയുമ്പോൾ യുവരാജാവ് പറയും
''ഞാൻ അധികാരമേറ്റാൽ ആദ്യം ചെയ്യുന്നത് ' ദ്രാവ്റാ' മരത്തിനെ മുറിച്ചുമാറ്റാനുള്ള ഉത്തരവായിരിക്കും. അല്ലെങ്കിൽ നീയും ഞാനും ഇതിന്റെ തണലിൽ, ഇതിന്റെ ലഹരിയിൽ രാജ്യഭരണം മറക്കും രാജ്യത്തെ മറക്കും...'' യുവരാജാവ് കവിയുടെ മകളുടെ ചെവിയിൽ മന്ത്രിച്ചു.
വളരെ അടുത്ത് തന്നെ അവരുടെ സ്വയംവരം നടക്കും. അതിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്നു. രാജ്യം മുഴുവൻ അതിന്റെ പ്രകംഭനങ്ങൾ അലയടിക്കുന്നുണ്ട്. കൊട്ടാരത്തിലെ ചുമരുകൾക്കും, കൽത്തൂണുകൾക്കും നിറം ചാർത്താനും, പുതിയ ശിൽപങ്ങൾ നിർമ്മിച്ച് സ്ഥാപിക്കാനും രാജ്യത്തിലെയും, പുറന്നാട്ടിലെയും, ശിൽപ്പികളും, ചുമർചിത്രകാരന്മാരും കൊട്ടാരത്തിലേക്ക് വന്നു കൊണ്ടേയിരുന്നു. രാജ്യം കാണാൻ പോകുന്ന ഏറ്റവും വലിയ ആഘോഷം. അതായിരിക്കും യുവരാജാവും, കവിയുടെ മകളും തമ്മിലുള്ള സ്വയംവരം.
ഗ്രാസിയർ എപ്പോഴാണ് അവന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.? അതിന് വ്യക്തമായ ഉത്തരമില്ല. കൊട്ടാരകവിയും, അഭൗമ സൗന്ദര്യത്തിനുടമയുമായ ഭാര്യയ്ക്കും പിറന്ന ആദ്യ ഗ്രാസിയർ എന്ന ആദ്യ സന്താനത്തിന് സൗന്ദര്യമില്ലാത്ത കറുത്ത രൂപമായിരുന്നു.പുറത്തേക്കുന്തിയ കണ്ണുകൾ, തലയോട്ടിയോട് ഒട്ടിപിടിച്ച വലത്തേ ചെവി, നെറ്റിയിൽ നിന്ന് നേരെ താഴേക്ക് കണ്ണിനിടയിൽ ഒരു വളവ് പോലും ഇല്ലാത്ത വലിയ മൂക്ക്.ആകെക്കൂടി അവലക്ഷണം പിടിച്ച സന്താനം.
ഒരിക്കൽ പോലും സ്നേഹത്തോടെയോ, ഇഷ്ട്ടത്തോടെയോ, കവിയോ, ഭാര്യയോ ആ കുഞ്ഞിനെ പരിചയച്ചില്ല. രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം സർവ്വം തികഞ്ഞ ഒരു പെൺകുഞ്ഞ് അവർക്ക് പിറന്നു. സൂര്യതേജസ്സുറ്റിയ ആ പൈതലിനെ കാണാൻ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പ്രമുഖർ സമ്മാനപൊതികളുമായി എത്തിയിരുന്നു. നിലത്തും, തലയിലും വെക്കാതെ, പ്രത്യേകം ഏർപ്പാടക്കിയ അഞ്ച് പരിചരികമാർ ആ കൊച്ചു സുന്ദരിയെ ചുറ്റിലുമുണ്ട്. അവളുടെ ജനനത്തിലുണ്ടായ സന്തോഷത്തിൽ കവി രചിച്ച ഉൽകൃഷ്ട്ട കവിത കൊട്ടാരത്തിലെ നടുമുറ്റത്ത് ചില്ലിട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്.
വീട്ടിലെ അടുക്കള പരിചാരകന്മാർ വളർത്തിയ ഗ്രാസിയർക്ക് തന്റെ മനോനിലയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ടതെന്ന് എപ്പോഴാണെന്ന് എങ്ങനെ ഊഹിക്കും. അവഗണനയും, ആട്ടും തുപ്പും ഏറ്റ് അധികനാൾ ഗ്രാസിയർക്ക് ആ വീട്ടിൽ നിൽക്കാൻ പറ്റിയില്ല.തന്റെ പത്താമത്തെ വയസ്സിൽ തന്നെ വീട് വിട്ട ഗ്രാസിയർ, തെരുവുകളിൽ ഭിക്ഷയെടുത്ത് അന്നന്നെത്തെ വിശപ്പടക്കി. കുളിക്കാതെയും, ചിലപ്പോൾ ഭക്ഷണം കഴിക്കാതെയും, ആ തെരുവിലെ ആദ്യത്തെ ഭ്രാന്തനായി.അസഭ്യങ്ങൾ പുലമ്പിയും, ആളുകളെ കളിയാക്കിയും ഗ്രാസിയർ ജീവിതം തള്ളിനീക്കി. കൊട്ടാരംകവിയുടെ മകനായതിനാൽ ജനങ്ങൾ അയാളെ ഉപദ്രവിച്ചില്ല.അവർ അവന് ആഹാരങ്ങൾ കൊടുക്കുമായിരുന്നു.
''ഹ ഹ ഹ ഹ.... ഹേ മനുഷ്യാ... നിനക്ക് മക്കളുണ്ടായത് എങ്ങനെ.? നിന്റെ വികാരവായ്പ്പുകൾ നിക്ഷേപിക്കാൻ അതാണ് പെണ്ണിന്റെ ഗർഭപാത്രം.അവൾക്കും തന്റെ ലഹരി അകത്തേക്ക് സന്നിവേശിപ്പിക്കാൻ പുരുഷൻ വേണം.. ഹ ഹ ഹ ഹ...... അതിന്റെ ബാക്കിപത്രമാണ്. കുഞ്ഞ്. അല്ലാതെ ഒരു കുഞ്ഞിനെ പോറ്റി വളർത്താനുള്ള ആഗ്രഹമല്ല.തന്റെ വികാര തള്ളിച്ചയിൽ സംഭവിച്ച അബദ്ധം......... അതിനെ കുഞ്ഞെന്ന് വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത്.
അവോർന്നു മരത്തിന്റെ കൽപ്പടവിൽ ഇരുന്നു പുലഭ്യം പറയുന്ന ഗ്രാസിയറുടെ ശബ്ദം.ഇരുട്ടിനെ കീറി മുറിച്ച് അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. ഉറങ്ങാത്ത കുട്ടികളുടെ ചെവി പൊത്തിപിടിച്ചു കൊണ്ട് ആളുകൾ പിറുപിറുത്തു.
''ഇവിടെ ആരുമില്ലേ...''
ശബ്ദം കേട്ട് കൊട്ടാരം കവിയുടെ വീടിന്റെ കാവൽക്കാർ തിരിഞ്ഞ് നോക്കി.
ഗ്രാസിയർ.
''ഇവിടെ ആരുമില്ല, യജമാനനും, പത്നിയും കൊട്ടാരത്തിൽ വിരുന്നിന് പോയിരിക്കുവാണ്. നേരം വെളുത്തിട്ടെ വരു.''
കാവൽക്കാരുടെ ഉത്തരം കേട്ട് ഗ്രാസിയർ ഒന്ന് പൊട്ടി ചിരിച്ചു.
'' കൊട്ടാരം കവിയുടെ മകളില്ലെ.....?
ഗ്രാസിയർ വീണ്ടും ചോദിച്ചു.
'' കൊച്ചെജമാനത്തിക്ക്, സുഖമില്ല.'
''ഒന്നു വിളിക്കുമോ സഹോദരൻ ആണെന്ന് പറഞ്ഞാൽ മതി" ഗ്രാസിയർ വിടുന്ന ഭാവമില്ല.
കാവൽക്കാരിൽ ഒരാൾ മടിച്ച് മടിച്ച് അകത്തേക്ക്
പോയി.ഗ്രാസിയർ ചുറ്റും ഒന്ന് കണ്ണോടിച്ചു. സഹോദരിയുടെ സ്വയംവരത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നെണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി. പണ്ട് തനിക്ക് ഭക്ഷണം തന്നിരുന്ന പുറം പുര ഇപ്പോഴില്ല.പരിചാരകർക്ക് നൽകുന്ന പാത്രങ്ങൾ അവിടെ നിര നിരയായി വച്ചിട്ടുണ്ട്. അതിൽ താൻ ഭക്ഷണം കഴിച്ച പാത്രവും ഉണ്ടാവും. ഗ്രാസിയർ മട്ടുപാവിലേക്ക് നോക്കി.ഒരിക്കൽ അവിടെ കയറിയിരുന്ന് 'സിയാരു 'നദിയുടെ ഭീകര സൗന്ദര്യം നോക്കിയതിന്റെ ശിക്ഷ. കുപ്പായത്തിന്റെ കീറിയ ഭാഗത്തിലൂടെ വയറിന്റെ ഇടതുഭാഗത്തായി വാരിയെല്ലിനോട് ചേർന്ന ആ പാട് ഇപ്പോഴും മുഴച്ച് നിൽക്കുന്നു. ആ പാടിൽ തടവികൊണ്ടിരുന്നപ്പോൾ
'' എന്താ.. എന്ത് വേണം ഈ പാതിരാത്രിക്ക്.."
കൊട്ടാരം കവിയുടെ മകൾ, സൗന്ദര്യത്തിന്റെ മറുവാക്കായാ കവിയുടെ ഭാര്യയുടെ മകൾ. വിരൂപിയായ ഞാൻ ജനിച്ച കവിയുടെ ഭാര്യയുടെ ഗർഭപാത്രം കൊട്ടാരം വൈദ്യനെ വരുത്തി ശുദ്ധി ചെയ്ത് പിറവികൊണ്ട തന്റെ സഹോദരി. വർഷങ്ങൾക്ക് ശേഷം കാണുകയാണ്.രാജ്യത്തിന്റെ യുവറാണിയാകുവാൻ പോകുന്നവൾ.
''ഒന്നിറങ്ങി വരുമോ ? കുറച്ച് സംസാരിക്കാനുണ്ട്."
കവി പുത്രി മനസ്സില്ലാ മനസ്സോടെ പടിക്കെട്ടിറങ്ങി വന്നു.
'' കുറച്ച് മാറിയിരുന്ന് സംസാരിക്കാം...'' ഗ്രാസിയർ കുറച്ച് ദൂരത്തേക്ക് വിജനമായ സ്ഥലം ലക്ഷ്യമാക്കി നടന്നു. പിറകെ കവി പുത്രിയും. ഗ്രാസിയറുടെ അസഹ്യമായ നാറ്റം സഹിക്കാൻ കഴിയാതെ അവൾ വസ്ത്ര തലപ്പു കൊണ്ട് മൂക്ക് പൊത്തി. പെട്ടെന്ന് ഗ്രാസിയർ ഒന്ന് നിന്നു. അവളെ അടിമുടി നോക്കി .
''നാളെ രാജ്യം ഭരിക്കേണ്ട യുവരാജാവിന്റെ പ്രിയതമേ.... ഹ ഹ ഹ ഹ...... ജനിച്ചന്ന് മുതൽ സ്വന്തം മാതാപിതാക്കളുടെ ആട്ടും തുപ്പുമേറ്റ് വളർന്ന ഒരു ഭ്രാന്തൻ സഹോദരൻ ആണ് ഞാൻ ഗ്രാസിയർ.. ഹ ഹ ഹ കൊട്ടാരം കവി എനിക്ക് പറ്റിയ പേര് തന്നെ വിളിച്ചു.'ഗ്രാസിയർ 'അസുര ഗുണമുള്ള മനുഷ്യൻ. ഞാൻ വിരൂപനാണ്, കറുത്തിട്ടാണ്. ഞാൻ ഒരു മനുഷ്യൻ കൂടിയാണ്. തെരുവിൽ ' എച്ചിൽ തിന്ന് വിശപ്പടക്കിയപ്പോൾ, നീ തീൻമേശയിൽ വിഭവങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. സർവ്വാഭരണവിഭൂഷിതയായി വെള്ളക്കുതിരയെ കെട്ടിയ തേരിൽ പോകുമ്പോൾ എന്നെ അവജ്ഞയോടെ നോക്കുന്ന നിന്റെ കണ്ണിൽ വെറുപ്പും ഞാൻ കണ്ടു. നിന്റെ നൃത്താരങ്ങേറ്റത്തിന് നഗരം മുഴുവനും കൊട്ടാരാങ്കണം നിറഞ്ഞപ്പോൾ ,നിന്റെ അറിവോടെ അനുചരന്മാർ എന്നെ ആട്ടിയോടിച്ചു.
എന്റെ കൂടെ പിറപ്പ്, എന്റെ രക്തം, ഒന്നൊമനിക്കാൻ, ഒന്നു തലോടാൻ ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്.എല്ലാവരും ചേർന്ന് എനിക്ക് ഭ്രഷ്ട്ട് കൽപ്പിച്ചു. ഭ്രാന്തനാക്കി "
അവസാന വാക്കുകൾക്ക് ഇടർച്ചയുടെ സ്വരം.തേങ്ങലിന്റ നൊമ്പരം.
ഗ്രാസിയറുടെ ഭാവം മാറി. കണ്ണുകളിൽ ക്രൗര്യത്തിന്റെ രൗദ്രത നിറഞ്ഞു.കവിളുകൾ വരിഞ്ഞ് മുറുകി. ജഡ പിടിച്ച തലമുടിയിൽ പോലും ക്രൂരത നിറഞ്ഞു. അസാമാന്യ കരുത്തോടെ സഹോദരിയെ കടന്നുപിടിച്ചു. ഒരു നിലവിളിക്ക് പോലും അവസരം കൊടുക്കാതെ തന്റെ കീറി പറിഞ്ഞ കുപ്പായത്തിൽ നിന്ന് ഒരു തുണ്ട് കീറി അവളുടെ വായിൽ തിരുകി.വസ്ത്രങ്ങൾ ഓരോന്നായി ഗ്രാസിയർ വലിച്ചു കീറി എറിഞ്ഞു.' ദ്രാവ്റാ' മരത്തിന്റെ പൂവിന്റെ ലഹരിക്ക് പോലും കീഴടങ്ങാത്ത തന്റെ കന്യാകാത്വം ഇതാ നശിക്കാൻ പോകുന്നു.
" എന്നെ നശിപ്പിക്കല്ലെ..... നി എന്റെ സഹോദരനാണ്. എന്നെ വെറുതെ വിടൂ......."
അവളുടെ ശബ്ദം കണ്ഠനാളത്തിന് പുറത്ത് വന്നില്ല.
വന്യമായ ആവേശത്തോടെ ഗ്രാസിയർ സഹോദരിയെ പ്രാപിച്ചു.കുലംകുത്തിയൊഴുകുന്ന മഴവെള്ളപാച്ചിൽ മഹാസാഗരത്തിൽ വിലയം പ്രാപിച്ചു. അണച്ചണച്ച് സഹോദരിയുടെ നഗ്നമായ ശരീരത്തിൽ നിന്നും ഗ്രാനിയർ എഴുന്നേറ്റ്, അഴുക്ക് പുരണ്ട വിയർപ്പ് തുടച്ച് മാറ്റി പൊട്ടിച്ചിരിച്ച് കൊണ്ട് ഓടി.ആ ഓട്ടം നിന്നത് 'സിയാരു ' നദിയുടെ കരയിൽ. നിലാവെളിച്ചത്തിൽ ആർത്തലച്ച് ഒഴുകുന്ന സിയാരു.ഇന്ന് വരെ ആരും അതിന്റെ അടിത്തട്ട് കണ്ടിട്ടില്ല. മട്ടുപാവിലിരുന്ന് ആദ്യം കണ്ടത് ഈ നദിയുടെ കുത്തൊഴുക്കാണ്. അതിലേക്ക് തന്നെ ആവട്ടെ എന്റെ അവസാനവും. കുതിച്ചുയർന്ന ഓളങ്ങളിലേക്ക് ഗ്രാസിയർ ഊളിയിട്ടു.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo