കുളിച്ച് ഈറൻമാറി കസവ് നേര്യേതുമുടുത്ത്, നെറ്റിയിൽ ചന്ദനക്കുറിയുമായി ഉടുത്തൊരുങ്ങി നിലക്കണ്ണാടിയിൽ മുന്നിൽ വന്നു നിന്നപ്പോൾ അനാമികയ്ക്ക് പതിവിലും കൂടുതൽ സുന്ദരിയായതുപോലെ തോന്നി.
മൂന്നു വർഷമായി താൻ ഹോസ്റ്റൽ ജീവിതം തുടങ്ങിയിട്ടെങ്കിലും, രണ്ട് ദിവസം മുൻപ് വന്നു കയറിയ ആ മുറിയോട് അവൾക്കെന്തോ ഒരു ഇഷ്ടം തോന്നി. ഇന്റെർവ്യൂ കഴിഞ്ഞ് ജോലിക്ക് അപ്പോയിൻമെന്റ് ഓർഡർ കൈയ്യിൽ തന്നപ്പോൾ മേനോൻ സാർ ഏർപ്പെടുത്തിത്തന്ന റൂമായിരുന്നതിനാൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. കുടുംബസുഹൃത്തുകൂടിയായ അദ്ദേഹത്തിന് താൻ എന്നും മകളെ പോലെയായിരുന്നല്ലോ.
മൂന്നു വർഷമായി താൻ ഹോസ്റ്റൽ ജീവിതം തുടങ്ങിയിട്ടെങ്കിലും, രണ്ട് ദിവസം മുൻപ് വന്നു കയറിയ ആ മുറിയോട് അവൾക്കെന്തോ ഒരു ഇഷ്ടം തോന്നി. ഇന്റെർവ്യൂ കഴിഞ്ഞ് ജോലിക്ക് അപ്പോയിൻമെന്റ് ഓർഡർ കൈയ്യിൽ തന്നപ്പോൾ മേനോൻ സാർ ഏർപ്പെടുത്തിത്തന്ന റൂമായിരുന്നതിനാൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. കുടുംബസുഹൃത്തുകൂടിയായ അദ്ദേഹത്തിന് താൻ എന്നും മകളെ പോലെയായിരുന്നല്ലോ.
വീട്ടിൽ നിന്നു പോരുമ്പോൾ മുത്തശ്ശി പ്രത്യേകം ഓർമ്മിപ്പിച്ചതാണ്, ജോലിക്ക് ജോയിൻ ചെയ്യാൻ പോവുന്നതിന് മുമ്പ് അടുത്തുള്ള ക്ഷേത്രത്തിൽ പോയി ഭഗവാനെ തൊഴുതു വരണമെന്ന്.
അല്ലെങ്കിലും മുത്തശ്ശി അങ്ങനെയാണ്.
ഒരു തലവേദനയുടെ കാര്യം പറഞ്ഞാൽ മതി, അപ്പോ നേരും ദൈവങ്ങൾക്ക് തന്റെ പേരിൽ പുഷ്പാർച്ചനയും, നിവേദ്യവും.
അല്ലെങ്കിലും മുത്തശ്ശി അങ്ങനെയാണ്.
ഒരു തലവേദനയുടെ കാര്യം പറഞ്ഞാൽ മതി, അപ്പോ നേരും ദൈവങ്ങൾക്ക് തന്റെ പേരിൽ പുഷ്പാർച്ചനയും, നിവേദ്യവും.
പാവം മുത്തശ്ശി
ഒരു വയസ്സു മുതൽ തുടങ്ങിയതാണ് തന്നെ പരിചരിക്കാൻ..... അമ്മയുടെ സ്നേഹം എന്താണെന്ന് അറിയാത്ത എന്നെ ,അതറിയിക്കാതെയാണ് വളർത്തിയത്.
ഒരു സർക്കാർ ഉദ്യാഗസ്ഥനായിരുന്ന അച്ഛൻ അമ്മയെ കല്യാണം കഴിക്കുമ്പോൾ അമ്മ ഡിഗ്രിക്ക് പഠിക്കുകയായിരുന്നത്രേ. കാണാൻ സുന്ദരിയായിരുന്ന അമ്മയെ എവിടെയോ വെച്ച് കണ്ട് ഇഷ്ടപെട്ടാണ'ത്രേ അച്ഛൻ കല്യാണമലോചിച്ചത്. തടസ്സങ്ങൾ ഒന്നുമുണ്ടായില്ല . അച്ഛനു കൂട്ടായി അമ്മ ഈ വീട്ടിൽ അങ്ങനെ വലതു കാൽ വച്ചു കയറി .ഇടയ്ക്കപ്പോഴോ പഠനം നിർത്തിവെയ്ക്കുമ്പോൾ അമ്മയുടെ വയറ്റിൽ ഞാനെന്ന മകൾ ജന്മമെടുത്തിരുന്നു.
രണ്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഒരു ദിവസം വീട്ടിൽ അച്ഛനില്ലാത്ത നേരത്ത് കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയോടൊപ്പം ,എനിക്കും വായിൽ വച്ച് തന്നപ്പോൾ; വിധിയുടെ വൈരുദ്ധ്യമാവാം എന്നെ തനിച്ചാക്കി അമ്മ മാത്രം മരണത്തിനു കീഴടങ്ങിയത്.
മുത്തശ്ശിയുടേയും ,മുത്തശ്ശന്റേയും സംരക്ഷണയിലായിരുന്ന ഞാൻ വളരുന്തോറും അന്വേഷിച്ചറിയാൻ ശ്രമിച്ച സത്യമായിരുന്നു, അമ്മയുടെ ആത്മഹത്യയുടെ കാരണം. പലപ്പോഴും, പഠനാവശ്യത്തിനായി കാശിനു വേണ്ടി മാമനോട് ആവശ്യപെടുമ്പോൾ അമ്മായി പറയുന്നതു കേൾക്കാമായിരുന്നു,
അസത്ത്, അമ്മയോടൊപ്പം അങ്ങ് പോയാൽ മതിയായിരുന്നെന്ന്.
നിർവികാരതയോടെ, കണ്ണു നിറച്ച് ആ മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ, മുത്തശ്ശിയുടെ ഒരു ചുoബനം മതിയായിരുന്നു എനിക്ക് എല്ലാം മറന്ന് ആശ്വസിക്കാൻ.
വല്ലപ്പോഴും അച്ഛൻ വാങ്ങി തരുന്ന പുത്തനുടുപ്പുകളും, സമ്മാനങ്ങളും മാത്രമായിരുന്നു അച്ഛനും ഞാനും തമ്മിലുള്ള ബന്ധം.
അങ്ങനെയാണ് ,പത്താം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം മുത്തശ്ശിയറിയാതെ അമ്മയുടെ മരണകാരണമന്വേഷിച്ച് ഞാൻ അച്ഛന്റെ അടുത്തെത്തിയത്. ആ വീട്ടിൽ ചെന്നുകയറാൻ എനിക്ക് അന്ന് ഭയമൊന്നും തോന്നിയില്ല . രണ്ടാനമ്മ അവിടെത്തന്നെയുണ്ടായിരുന്നു. ആ മുഖത്തേക്ക് നോക്കിയില്ലെങ്കിലും തന്നെ കണ്ടപ്പോൾ തന്നെ കടന്നൽ കുത്തിയത് പോലെ ഇരുണ്ടു കയറിയത് എനിക്ക് മനസ്സിലാവാതിരുന്നില്ല.
"അച്ഛൻ?"
ചോദ്യം പ്രതീക്ഷിച്ചതു പോലെയായിരുന്നു പിന്നീട് അവരുടെ സമീപനം.
"ആരുടെ അച്ഛൻ?, തേക്കേടത്തെ ശശീന്ദ്രന് മക്കൾ രണ്ട് പേരാ. അവർ ഇവിടെ തന്നെയുണ്ട്. അല്ലാതെ വലിഞ്ഞ് കേറി വരുന്നവർക്ക് അച്ഛനുണ്ടാക്കുന്ന സ്ഥാപനമൊന്നും അല്ലിത്."
അച്ഛന്റെ ഭാര്യയെ താൻ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും, തന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു. ദേഷ്യത്തോടെ അവർ പറയുന്നത് കേട്ടാണ് അച്ഛൻ കയറി വന്നത്.
"അച്ഛാ"
മറുപടിയൊന്നും പറയാതെ അച്ഛൻ മുറിയിലേക്ക് കയറിപ്പോയപ്പോൾ തകർന്നത് എന്റെ വിശ്വാസമായിരുന്നു.
തളർന്നിരുന്ന എന്റെ ചെവിയിലേക്ക് പിന്നേയും ആ സ്ത്രിയുടെ കൂരമ്പുപോലുള്ള വാക്കുകൾ വന്നു തറച്ചു .
അല്ലെങ്കിൽ തന്നെ വെളുത്തു സുന്ദരിയായിരുന്ന അമ്മയ്ക്കും, വെളുത്ത നിറമുള്ള അച്ഛനും എങ്ങനെയുണ്ടായി ഇവളെപോലെ കറുത്ത നിറത്തിലുള്ള ഒരു മകൾ?
അല്ലെങ്കിൽ തന്നെ വെളുത്തു സുന്ദരിയായിരുന്ന അമ്മയ്ക്കും, വെളുത്ത നിറമുള്ള അച്ഛനും എങ്ങനെയുണ്ടായി ഇവളെപോലെ കറുത്ത നിറത്തിലുള്ള ഒരു മകൾ?
തന്റെ ആത്മാഭിമാനത്തെ വ്രണപെടുത്തിയ വാക്കുകളായിരുന്നു അത്, ആ വാക്കുകളിൽ നിന്നു തന്നെ അമ്മയുടെ മരണകാരണം മനസ്സിലാക്കിയ തനിക്ക് ഇതു വരെ അച്ഛനെങ്കിലും ഉണ്ടെന്ന വിശ്വാസം തകർന്നു . ഒരു അനാഥയുടെ അവസ്ഥ.
ആ വീട്ടിൽ നിന്ന് ഇറങ്ങി പുറപ്പെട്ട താൻ നേരെ ചെന്നത് റെയിൽവേ ട്രാക്കിൽ ആയിരുന്നു. അടുത്ത വണ്ടിയുo പ്രതീക്ഷിച്ച് കരച്ചിലോടെ ഇരിക്കുന്ന എന്നെ കണ്ട ആരോ ഒരാൾ പോലിസിൽ അറിയിക്കുകയും , പിന്നീട് വീട്ടിൽ എത്തിക്കുകയുമായിരുന്നു.
അന്ന് കണ്ണീരിൽ കുതിർന്ന മുത്തശ്ശിയുടെ കണ്ണുകൾ പിന്നീടൊരിക്കലും താനായിട്ട് നനയാൻ ഇടയാക്കിയിട്ടില്ല.
അന്നു ഉപേക്ഷിച്ചതാണ് തന്റെ പേരിനോടൊപ്പം കൊണ്ടു നടന്ന ശശീന്ദ്രൻ എന്ന പദം.
അനാമിക ശശിന്ദ്രൻ ......
നാഥനില്ലാത്തവൾ എന്നത്പോലെ തന്നെ നാമമില്ലാത്തവൾ കൂടി ആവട്ടെ..
അനാമിക . ഇനി മുതൽ അതു മതി.
പിന്നെയുളള ദിവസങ്ങൾ ജീവിതത്തോട് പടവെട്ടുകയായിരുന്നു.
പഠനത്തിൽ ശ്രദ്ധ ചെലുത്തി ഓരോ ക്ലാസ്സും ഉയർന്ന മാർക്കു നേടി മുന്നോട്ട് പോകവേയാണ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സീനിയർ ആയിരുന്ന അഭിഷേകിനെ പരിചയപെടുന്നത്.
പഠനത്തിൽ ശ്രദ്ധ ചെലുത്തി ഓരോ ക്ലാസ്സും ഉയർന്ന മാർക്കു നേടി മുന്നോട്ട് പോകവേയാണ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സീനിയർ ആയിരുന്ന അഭിഷേകിനെ പരിചയപെടുന്നത്.
തന്റെ ജീവിതകഥയറിഞ്ഞ അയാൾ തന്നെ ആശ്വസിപ്പിക്കുന്നതോടൊപ്പം പ്രണയിക്കുകയാണെന്ന് അറിയാൻ അധികനാൾ വേണ്ടി വന്നില്ല.
അങ്ങനെ മൂന്നു വർഷം പ്രണയിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അഭിഷേക് ഗൾഫിലേക്ക് പോകാനുള്ള തീരുമാനം തന്നെ അറിയിക്കുന്നത്. ഒരു എൻഗ്വേജ്മെന്റ്റങ്കിലും നടത്തി വയ്ക്കാമെന്ന തന്റെ അഭിപ്രായത്തെ അവൻ പാടെ അവഗണിക്കുകയായിരുന്നു.
തന്നെ പോലെ ഒരാനാഥയെ അംഗീകരിക്കാൻ ഒരിക്കലും അവന്റെ വീട്ടുകാർ സമ്മതിക്കില്ലത്രേ. എത്ര ലാഘവത്തോടെയാണ് അവൻ പറഞ്ഞവസാനിച്ചത്.
അന്നു തിരുമാനിച്ചതാണ് ഇനി ഒരിക്കലും ഒരാളുടെ മുന്നിലും തല കുനിക്കാൻ പാടില്ലാന്ന്, പഠിക്കണം ജോലി നേടണം.പുരുഷനില്ലാതെയും ജീവിച്ചു തീർക്കാമെന്ന് തെളിയിക്കണം.
അന്നു തിരുമാനിച്ചതാണ് ഇനി ഒരിക്കലും ഒരാളുടെ മുന്നിലും തല കുനിക്കാൻ പാടില്ലാന്ന്, പഠിക്കണം ജോലി നേടണം.പുരുഷനില്ലാതെയും ജീവിച്ചു തീർക്കാമെന്ന് തെളിയിക്കണം.
ഒന്നിലും തളരാതെ ഡിഗ്രി കഴിഞ്ഞ് പി ജിക്ക് ജേർണലിസം തെരഞ്ഞെടുക്കുമ്പോഴും ' എല്ലാത്തിനും എന്റെ കൂടെ നിൽക്കാൻ മുത്തശ്ശനും മുത്തശ്ശിയുo മാത്രമാണുണ്ടായിരുന്നത്.
ഇന്ന് താൻ ജോലിക്ക് പ്രവേശിക്കുകയാണ്, ആദ്യത്തെ അപ്പോയിൻമെന്റ് .അനാഥലയത്തിലെ കുട്ടികളെ കുറിച്ചുള്ള ഒരു ഡോക്യുമെന്റ്റി തയ്യാറാക്കാൻ . തനിക്ക് പറ്റിയ ജോലി.
കോളിംഗ് ബെല്ലിന്റ ഒച്ച കേട്ടാണ് അനാമിക ചിന്തയിൽ നിന്നും ഉണർന്നത്, ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി നെടുവീർപ്പിട്ട് അവൾ വാതിൽ തുറന്ന് വെളിയിലിറങ്ങി.
തൊട്ടടുത്ത റൂമിൽ താമസിക്കുന്ന കൂട്ടുകാരി ആര്യയുമായി അമ്പലത്തിലേക്ക് നടക്കുമ്പോൾ ,വഴിമദ്ധ്യേ യുള്ള അവളുടെ ചോദ്യങ്ങൾ വീണ്ടും അസ്വസ്ഥയാക്കാതിരുന്നില്ല.
തൊട്ടടുത്ത റൂമിൽ താമസിക്കുന്ന കൂട്ടുകാരി ആര്യയുമായി അമ്പലത്തിലേക്ക് നടക്കുമ്പോൾ ,വഴിമദ്ധ്യേ യുള്ള അവളുടെ ചോദ്യങ്ങൾ വീണ്ടും അസ്വസ്ഥയാക്കാതിരുന്നില്ല.
"എന്തായി മുത്തശ്ശി പറഞ്ഞ കല്യാണകാര്യം?"
ഈ ബന്ധത്തിനും നീ തയ്യാറല്ലാന്നുണ്ടോ? അഭിഷേകിനെ ഇനിയും നീ മറന്നില്ലേ?
ഇതിപ്പോ എത്ര പ്രാവശ്യമാ ആമി നീ പാവം മുത്തശ്ശിയെ വിഷമിപ്പിക്കുന്നത്,
ഇതിനെങ്കിലും സമ്മതിച്ചൂടേ മോളെ നിനക്ക്? നിന്റെ സന്തോഷ പരമായ ജീവിതം കണ്ട് കൊണ്ടായിരിക്കട്ടെ അവരുടെ മരണം."
ഇതിപ്പോ എത്ര പ്രാവശ്യമാ ആമി നീ പാവം മുത്തശ്ശിയെ വിഷമിപ്പിക്കുന്നത്,
ഇതിനെങ്കിലും സമ്മതിച്ചൂടേ മോളെ നിനക്ക്? നിന്റെ സന്തോഷ പരമായ ജീവിതം കണ്ട് കൊണ്ടായിരിക്കട്ടെ അവരുടെ മരണം."
"എന്റെ തീരുമാനം എന്റേത് മാത്രമാണ്, ഇനിയൊരിക്കൽ കൂടി മറ്റൊരാളുടെ മുന്നിൽ തലകുനിക്കാൻ എനിക്ക് വയ്യ", ചോദ്യങ്ങൾ കൂടി വന്നപ്പോൾ ഞാൻ അറിയാതെ പൊട്ടിത്തെറിച്ചു
വാക്കുകൾ മനസ്സിലാവാതെ മിഴിച്ചു നോക്കുന്ന ആര്യയെ കൂട്ടാക്കാതെ ധൃതിയിൽ തൊഴുത് മടങ്ങിയെത്തിയപ്പോഴേക്കും ,മേനോൻ സാർ പറഞ്ഞ പ്രകാരം ക്യാമറാമാനും, വണ്ടിയും റെഡിയായി ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ധൃതിയിൽ ഡ്രസ്സ് മാറി അവരോടൊപ്പം അനാഥാലയത്തിലേക്ക് പോകുമ്പോൾ മനസ്സിൽ നിറയെ ആധിയായിരുന്നു. മാതൃവാത്സല്യം എന്താണെന്ന് അറിയാത്ത താൻ അനാഥ കുട്ടികളുടെ നൊമ്പരം പകർത്തണം.
ഏതാണ്ട് അര മണിക്കൂറിനുള്ളിൽ 'സ്നേഹ കവാടം ' എന്നെഴുതിയ ഗേറ്റിനരികിലെത്തിയപ്പോൾ മനസ്സിനൊരു വിറയൽ, നേരത്തെ പറഞ്ഞുറപ്പിച്ചതിനനുസരിച്ച് കുട്ടികളെല്ലാം സുന്ദരികുട്ടികളായി നിൽക്കുന്നു. പൊടികുഞ്ഞു മുതൽ വിവാഹപ്രായം എത്തിയവർ വരെ.....
അതിൽ ഇളം മഞ്ഞനിറത്തിൽ ഫ്രോക്കിട്ട ഒരു സുന്ദരിക്കുട്ടി എന്റെ കണ്ണിൽ ഉടക്കാതിരുന്നില്ല...
കുട്ടികളോടൊപ്പം ചേർന്ന് ഉച്ചഭക്ഷണവും കഴിച്ച് ഡൊക്യമെന്റെറിയും തയ്യാറാക്കി തിരിച്ചു പോരാൻ നേരം ആ സുന്ദരികുട്ടിയെക്കുറിച്ച് മേട്രനോട് പ്രത്യേകം ചോദിക്കാതിരിക്കാൻ കഴിഞില്ല .
"അമ്മു, പിറന്ന ഉടനെ അമ്മ തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട പൊന്നുമോൾ"
അവളുടെ കണ്ണുകളിൽ താനിപ്പോൾ കാണുന്നത് എന്നെ തന്നെയാണ്.
ദത്തെടുക്കലിന്റെ നിയമങ്ങളെ കുറിച്ച് മേട്രനോട് അന്വേഷിച്ച്, ഇനി മുത്തശ്ശിയെ കൂടി സമ്മതിപ്പിക്കലിന്റെ ഉത്തരവാദിത്വവുമായി , തന്റെ ജീവിത ലക്ഷ്യം പൂർത്തികരിച്ച സംതൃപ്തിയോടെ സ്നേഹകവാടത്തിന്റെ പടിയിറങ്ങുമ്പോൾ താനറിയാതെ അവളിലൊരു മാതൃഹൃദയം ഉടലെടുത്തിരുന്നു.
by
പത്മിനി നാരായണൻ.
പത്മിനി നാരായണൻ.

����
ReplyDelete����
ReplyDelete