എല്ലാ സുഹൃത്തുക്കൾക്കും വിഷുവാശംസകൾ
കണി
വേനൽത്തളികയിൽ സ്വർണ്ണ പ്രഭ തൂവി
അഴകിൻ കൊടിയേറി മലരുന്ന കൊന്ന.
ഒരു വിഷുവിന്റെയാത്മാവിൽ പൂക്കുവാനെത്ര
ഋതുക്കളെ തേടി നിൻ വേരുകൾ
മുൻപേയും ചേർന്നും നടന്നു മറഞ്ഞവ
രഴലിൻ മഴകളെ തന്നു കടന്നുപോയി.
അന്തര്യാമിക്കുള്ള പൊൻ കാഴ്ചയായി
ട്ടെന്നന്തർഗതം നിന്നിൽ പൂവിട്ടു നിൽക്കുന്നു.
അഴകിൻ കൊടിയേറി മലരുന്ന കൊന്ന.
ഒരു വിഷുവിന്റെയാത്മാവിൽ പൂക്കുവാനെത്ര
ഋതുക്കളെ തേടി നിൻ വേരുകൾ
മുൻപേയും ചേർന്നും നടന്നു മറഞ്ഞവ
രഴലിൻ മഴകളെ തന്നു കടന്നുപോയി.
അന്തര്യാമിക്കുള്ള പൊൻ കാഴ്ചയായി
ട്ടെന്നന്തർഗതം നിന്നിൽ പൂവിട്ടു നിൽക്കുന്നു.
വിഷമ പയോധിയിലാണ്ടൊരീ വിഷുവിന്നൊരു
കുമ്പിളോർമ്മയാണിന്നെന്റെ കൈനീട്ടം.
വേനൽമഴയുടെ നാമ്പിൽ തൂളുമ്പുമീ
സൂര്യാംശുപങ്കിട്ടെടുക്കുവാൻ പോരൂ നീ
നിഷ്പന്ദമായി നിന്നുലാവും തരുക്കൾ തൻ അഴകിൻ ഹരിതം നുകരാൻ വരില്ലയോ
ഈലതാ വൃന്ദങ്ങളെത്ര നാളിങ്ങനെ,യാ
ത്മഹർഷങ്ങളിൽ വേനൽ കുടിച്ചിടും?
കുമ്പിളോർമ്മയാണിന്നെന്റെ കൈനീട്ടം.
വേനൽമഴയുടെ നാമ്പിൽ തൂളുമ്പുമീ
സൂര്യാംശുപങ്കിട്ടെടുക്കുവാൻ പോരൂ നീ
നിഷ്പന്ദമായി നിന്നുലാവും തരുക്കൾ തൻ അഴകിൻ ഹരിതം നുകരാൻ വരില്ലയോ
ഈലതാ വൃന്ദങ്ങളെത്ര നാളിങ്ങനെ,യാ
ത്മഹർഷങ്ങളിൽ വേനൽ കുടിച്ചിടും?
വിസ്മയാലോലമിലകൾ രഹസ്യമായി
കാറ്റിനെ കുമ്പിട്ടു കൈ നീട്ടിനിൽക്കുന്നു
കാറ്റിന്റെ കൈകളിലൂയലാടുന്ന മേഘങ്ങൾ
ചാലിക്കും കൈനീട്ടം മുകരുവാൻ.
കാറ്റിനെ കുമ്പിട്ടു കൈ നീട്ടിനിൽക്കുന്നു
കാറ്റിന്റെ കൈകളിലൂയലാടുന്ന മേഘങ്ങൾ
ചാലിക്കും കൈനീട്ടം മുകരുവാൻ.
പകലിന്റെ ഭ്രൂണം ചുരണ്ടിക്കുടിച്ചു നാമിറ്റിച്ച
സ്നേഹവർഷങ്ങളിൽ കവിത വിരിഞ്ഞതും ഇരിപ്പൂനിലങ്ങളിൽ ഹരിതാഭ ചാർത്തിയ
നെൽച്ചെടിത്തുമ്പിലൊളിച്ചോരു കാറ്റിനെ
പുന്നെല്ലിൻ സുഗന്ധം കവരാതിരിക്കുവാൻ
നഗ്നപാദങ്ങളാൽ തലോടി നോവിച്ചതും.
സ്നേഹ ഹർഷത്താൽ പൊതിയും മരുത്തി
നോടരുതെന്നു ചൊല്ലി നാമെതിരെ നടന്നതും
പാടവരമ്പിലെ ഹരിത ഗർഭങ്ങളിൽ നീല
മേഘങ്ങളൊഴുകി നിറഞ്ഞതും
മഴവില്ലൊടിഞ്ഞെത്തി മനസ്സിന്റെ ചില്ലയിൽ
മധുരസ്വപ്നങ്ങളിൽ വർണ്ണം ചുരന്നതും
ഓർത്തു ഭുജിക്കുവാനെത്തുക, നീ സഖേ
പൂത്തു നില്ക്കുന്നൊരീ സംക്രമ സന്ധ്യയിൽ.
നീ വരില്ലെന്നറിയാ, മതെന്നാലും തുളുമ്പട്ടെ
യോർമ്മകൾ വിഷുവിൻ പൊലിമയിൽ.
സ്നേഹവർഷങ്ങളിൽ കവിത വിരിഞ്ഞതും ഇരിപ്പൂനിലങ്ങളിൽ ഹരിതാഭ ചാർത്തിയ
നെൽച്ചെടിത്തുമ്പിലൊളിച്ചോരു കാറ്റിനെ
പുന്നെല്ലിൻ സുഗന്ധം കവരാതിരിക്കുവാൻ
നഗ്നപാദങ്ങളാൽ തലോടി നോവിച്ചതും.
സ്നേഹ ഹർഷത്താൽ പൊതിയും മരുത്തി
നോടരുതെന്നു ചൊല്ലി നാമെതിരെ നടന്നതും
പാടവരമ്പിലെ ഹരിത ഗർഭങ്ങളിൽ നീല
മേഘങ്ങളൊഴുകി നിറഞ്ഞതും
മഴവില്ലൊടിഞ്ഞെത്തി മനസ്സിന്റെ ചില്ലയിൽ
മധുരസ്വപ്നങ്ങളിൽ വർണ്ണം ചുരന്നതും
ഓർത്തു ഭുജിക്കുവാനെത്തുക, നീ സഖേ
പൂത്തു നില്ക്കുന്നൊരീ സംക്രമ സന്ധ്യയിൽ.
നീ വരില്ലെന്നറിയാ, മതെന്നാലും തുളുമ്പട്ടെ
യോർമ്മകൾ വിഷുവിൻ പൊലിമയിൽ.
By
Deva Manohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക