
അവൾ ഇടയ്ക്കിടക്ക് പുറകിലേക്ക് തിരിഞ്ഞുനോക്കി.ഇല്ല അയാൾ പോയിട്ടില്ല, എന്തുചെയ്യണം എന്നറിയാതെ അവൾ വെപ്രാളത്തിൽ നടത്തത്തിന്റെ വേഗത കൂട്ടി.ദൂരെ കവല എത്താനായപ്പോൾ അവൾ ഒന്ന് ആശ്വസിച്ചു, ആരെങ്കിലും ഉണ്ടാകുമെന്ന് കരുതി.പക്ഷെ,അവൾക്ക് തെറ്റി തീർത്തും വിജനമാണ് അവിടം.തെളിയാൻ മടിക്കുന്ന തെരുവുവിളക്കിന്റെ ചുവട്ടിൽ ആശ്രയത്തിനായി അവൾ കാത്തുനിന്നു.ഫോണിലെ ചാർജ് തീരാൻ ആയിരുന്നു.
വീട്ടിലേക്ക് വിളിച്ചപ്പോൾ അച്ഛൻ പുറപ്പെട്ട വിവരം തന്നെയാണ് അമ്മക്കും പറയാൻ ഉള്ളത്.നേരത്തെ പുറപ്പെട്ട് റോഡിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന അച്ഛനും,ഫോണിൽ മകളോട് എന്തുപറയണം എന്നറിയാത്ത അമ്മയ്ക്കും, വിജനമായ സ്ഥലത്തു ഒറ്റക്ക് ഇറങ്ങേണ്ടിവന്ന അവൾക്കും ഉണ്ടായിരുന്നത് ഒരേ ടെൻഷനാണ്.
ദൂരെ നിന്നയാൾ എന്തൊക്കെയോ ഫോൺവിളികൾ ചെയ്യുന്നുണ്ടായിരുന്നു.പെട്ടന്നാണ് ഒരു വണ്ടി അവിടെ വന്നു നിറുത്തിയതും, അയാളുടെ ക്രൂരമായ മുഖത്തിന്റെ ഇരയായി അവൾ തീർന്നതും.മനുഷ്യർ പോലും പറയാൻ അറപ്പുള്ള രീതിയിലാണ് പിന്നീട് അവിടെ നടന്ന സംഭവങ്ങൾ.ജീവന്റെ ചെറിയ കണിക അവളിൽ ബാക്കി നിന്നത് അവർ ശ്രദ്ധിച്ചില്ല.ചിലപ്പോൾ രക്ഷപെടാനുള്ള തത്രപ്പാടിൽ ഒരു പക്ഷെ മറന്നുപോയതാകാം.
പിറ്റേ ദിവസത്തെ പത്രങ്ങളുടെപ്രമുഖ കോളങ്ങൾ അവൾക്കുള്ളതായിരുന്നു.ജീവന്റെ തുടിപ്പിനായി പത്രക്കാർ കഴുകന്മാരെ പോലെ കാത്തുനിന്നു.കരയുന്ന മുഖങ്ങൾ വേറെയും.ഹാഷ്ടാഗുകൾ കൊണ്ട് അരങ്ങ് വാഴുകയായിരുന്നു സോഷ്യൽമീഡിയ,വിവരങ്ങൾ ലൈവായിത്തന്നെ എത്തിക്കാൻ മുൻനിരയിൽ ടീവി ചാനലുകളും,മൊത്തത്തിൽ ആശുപത്രിയാകെ ഉത്സവമേളം
ഡോക്ടറുമാരുടെ നിരന്തരപരിശ്രമത്തിൽ അവൾ മാനസികനില വീണ്ടെടുത്തു. അവൾ ഒരിക്കലും തളർന്നില്ല,നടന്നതെല്ലാം തുറന്നുപറഞ്ഞു.പ്രതികളെ ചൂണ്ടികാട്ടാനും ഒട്ടും ശങ്കിച്ചില്ല.തനിക്ക് തിരികെ കിട്ടിയ ഈ ജീവൻ അവൾക്ക് ഭാവിതലമുറക്ക് നൽകാനുള്ള പ്രചോദനമായിരുന്നു.
ദിവസങ്ങൾ കടന്നുപോയി,എല്ലാം ശാന്തം.പതുക്കെ മാന്യന്മാരുടെ മുഖമൂടി ഓരോന്നായി അഴിഞ്ഞുതുടങ്ങി.അവൾക്കെതിരെ കൈകൾ ചൂണ്ടാൻ തുടങ്ങി.ഒളിഞ്ഞും തെളിഞ്ഞും പല സംസാരങ്ങളും.അത്മഹത്യ അതാണ് അതിന് പരിഹാരം,അതും സമൂഹത്തിനുവേണ്ടി,കാരണം അവളുടേതല്ലാത്ത തെറ്റിന് സമൂഹത്തിന്റെ ഇരയാണവൽ.
"ഇല്ല,ഞാനതു ചെയ്യില്ല.ഞാൻ ജീവിക്കും."
ഈ വാക്കുകൾ അവളിൽ മുഴങ്ങി.അവൾ പ്രമുഖയല്ല, പക്ഷേ അവൾ ഇന്നും ജീവിക്കുന്നു, ബന്ധങ്ങൾക്ക് പോലും സ്ഥാനം കൊടുക്കാത്ത കഴുകന്മാരുടെ നാട്ടിൽത്തന്നെ. പക്ഷെ,ഇന്ന് അവളെപറ്റി സെൻസേഷണൽ വാർത്തകൾ ഇല്ല.കാരണം,അവൾ ജീവിച്ചവളാണ്.
വീട്ടിലേക്ക് വിളിച്ചപ്പോൾ അച്ഛൻ പുറപ്പെട്ട വിവരം തന്നെയാണ് അമ്മക്കും പറയാൻ ഉള്ളത്.നേരത്തെ പുറപ്പെട്ട് റോഡിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന അച്ഛനും,ഫോണിൽ മകളോട് എന്തുപറയണം എന്നറിയാത്ത അമ്മയ്ക്കും, വിജനമായ സ്ഥലത്തു ഒറ്റക്ക് ഇറങ്ങേണ്ടിവന്ന അവൾക്കും ഉണ്ടായിരുന്നത് ഒരേ ടെൻഷനാണ്.
ദൂരെ നിന്നയാൾ എന്തൊക്കെയോ ഫോൺവിളികൾ ചെയ്യുന്നുണ്ടായിരുന്നു.പെട്ടന്നാണ് ഒരു വണ്ടി അവിടെ വന്നു നിറുത്തിയതും, അയാളുടെ ക്രൂരമായ മുഖത്തിന്റെ ഇരയായി അവൾ തീർന്നതും.മനുഷ്യർ പോലും പറയാൻ അറപ്പുള്ള രീതിയിലാണ് പിന്നീട് അവിടെ നടന്ന സംഭവങ്ങൾ.ജീവന്റെ ചെറിയ കണിക അവളിൽ ബാക്കി നിന്നത് അവർ ശ്രദ്ധിച്ചില്ല.ചിലപ്പോൾ രക്ഷപെടാനുള്ള തത്രപ്പാടിൽ ഒരു പക്ഷെ മറന്നുപോയതാകാം.
പിറ്റേ ദിവസത്തെ പത്രങ്ങളുടെപ്രമുഖ കോളങ്ങൾ അവൾക്കുള്ളതായിരുന്നു.ജീവന്റെ തുടിപ്പിനായി പത്രക്കാർ കഴുകന്മാരെ പോലെ കാത്തുനിന്നു.കരയുന്ന മുഖങ്ങൾ വേറെയും.ഹാഷ്ടാഗുകൾ കൊണ്ട് അരങ്ങ് വാഴുകയായിരുന്നു സോഷ്യൽമീഡിയ,വിവരങ്ങൾ ലൈവായിത്തന്നെ എത്തിക്കാൻ മുൻനിരയിൽ ടീവി ചാനലുകളും,മൊത്തത്തിൽ ആശുപത്രിയാകെ ഉത്സവമേളം
ഡോക്ടറുമാരുടെ നിരന്തരപരിശ്രമത്തിൽ അവൾ മാനസികനില വീണ്ടെടുത്തു. അവൾ ഒരിക്കലും തളർന്നില്ല,നടന്നതെല്ലാം തുറന്നുപറഞ്ഞു.പ്രതികളെ ചൂണ്ടികാട്ടാനും ഒട്ടും ശങ്കിച്ചില്ല.തനിക്ക് തിരികെ കിട്ടിയ ഈ ജീവൻ അവൾക്ക് ഭാവിതലമുറക്ക് നൽകാനുള്ള പ്രചോദനമായിരുന്നു.
ദിവസങ്ങൾ കടന്നുപോയി,എല്ലാം ശാന്തം.പതുക്കെ മാന്യന്മാരുടെ മുഖമൂടി ഓരോന്നായി അഴിഞ്ഞുതുടങ്ങി.അവൾക്കെതിരെ കൈകൾ ചൂണ്ടാൻ തുടങ്ങി.ഒളിഞ്ഞും തെളിഞ്ഞും പല സംസാരങ്ങളും.അത്മഹത്യ അതാണ് അതിന് പരിഹാരം,അതും സമൂഹത്തിനുവേണ്ടി,കാരണം അവളുടേതല്ലാത്ത തെറ്റിന് സമൂഹത്തിന്റെ ഇരയാണവൽ.
"ഇല്ല,ഞാനതു ചെയ്യില്ല.ഞാൻ ജീവിക്കും."
ഈ വാക്കുകൾ അവളിൽ മുഴങ്ങി.അവൾ പ്രമുഖയല്ല, പക്ഷേ അവൾ ഇന്നും ജീവിക്കുന്നു, ബന്ധങ്ങൾക്ക് പോലും സ്ഥാനം കൊടുക്കാത്ത കഴുകന്മാരുടെ നാട്ടിൽത്തന്നെ. പക്ഷെ,ഇന്ന് അവളെപറ്റി സെൻസേഷണൽ വാർത്തകൾ ഇല്ല.കാരണം,അവൾ ജീവിച്ചവളാണ്.
-ആൽബർട്ട് ലാൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക