: കലപ്പ ::
-----=------=----=-----=-----=------=-----=------
വൃക്ഷത്തലപ്പുകൾ കാരണമുണ്ടായ കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി .ഡ്രൈവറുടെ പല ചോദ്യങ്ങൾക്കും മറുപടി നൽകാത്തത് കൊണ്ടാവാം അയാൾ മൗനമായിരുന്നു.നീരൊഴുക്ക് സൃഷ്ടിച്ച,റോഡിലെ, ചാലുകളിലൂടെ കുലുക്കത്തോടെ ആ പഴയ ബജാജ് ഓട്ടോറിക്ഷ ഏന്തിവലിഞ്ഞ് മുന്നോട്ട് നീങ്ങി.
-----=------=----=-----=-----=------=-----=------
വൃക്ഷത്തലപ്പുകൾ കാരണമുണ്ടായ കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി .ഡ്രൈവറുടെ പല ചോദ്യങ്ങൾക്കും മറുപടി നൽകാത്തത് കൊണ്ടാവാം അയാൾ മൗനമായിരുന്നു.നീരൊഴുക്ക് സൃഷ്ടിച്ച,റോഡിലെ, ചാലുകളിലൂടെ കുലുക്കത്തോടെ ആ പഴയ ബജാജ് ഓട്ടോറിക്ഷ ഏന്തിവലിഞ്ഞ് മുന്നോട്ട് നീങ്ങി.
അന്തീക്ഷം നിശ്ചലമായിരുന്നു.ആകാശത്തിൽ തടസ്സങ്ങളേതുമില്ലാതെ പൂർണ്ണചന്ദ്രൻ മനോഹരമായി പുഞ്ചിരി പൊഴിക്കുന്നു .ഓട്ടോയുടെ ശബ്ദം രാത്രിയുടെ നിശബ്ദതയെ അലോസരപ്പെടുത്തിയത് കൊണ്ടാവാം ചില വീടുകളിൽ നിന്നും നായ്ക്കൾ കുരക്കുന്നുണ്ട്.ചില വീടുകളിലെ ഉൾമുറികളിലെ നീലവെളിച്ചം പുറത്തേക്ക് കാണാം .
"ദാ ..അവിടെ നിറുത്തിയാൽ മതി .." ഒരുമതിൽ അവസാനിക്കുന്നിടത്തേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ ഡ്രൈവറോട് പറഞ്ഞു .അവിടെ വെളിച്ചം തീരെയില്ലായിരുന്നു .റബ്ബർ മരങ്ങളുടെ നിഴൽ കാറ്റിൽ ഉലയുന്നുണ്ട് .വലിയ "ബാക്ക് പാക്ക് " ബാഗ് ഓട്ടോയിൽ നിന്നെടുത്തുകൊണ്ട് ഞാൻ പുറത്തിറങ്ങി,ഓട്ടോയുടെ കാശ് കൊടുത്തു .ഉള്ളിലെ ലൈറ്റ് ഇട്ടതിനു ശേഷം അയാൾ പേഴ്സിൽ നിന്നും ബാക്കി പൈസ എടുത്ത് എനിക്ക് നേരെ നീട്ടിയത് കാണാത്ത ഭാവത്തിൽ ,ഞാൻ മതിലിനരികിലൂടെയുള്ള,ഒറ്റയടിപ്പാതയിലൂടെ നടന്നു .
നല്ലയിരുട്ടുണ്ട് .പൗർണ്ണമിയായിട്ടും റബ്ബർമരങ്ങളുടെ നിഴൽ വലിയ ഇരുട്ട് സൃഷ്ടിക്കുന്നു .
ബാഗിന്റെ വശത്തെ പോക്കറ്റിൽ നിന്നും പെൻ ടോർച്ചെടുത്ത് തെളിച്ചു .വഴിയെല്ലാം പാഴ്ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.നേരത്തേയെപ്പോഴോ പെയ്ത മഴയിൽ ,നനഞ്ഞു കുതിർന്ന് ഒട്ടിപ്പിടിച്ചു കിടക്കുന്ന കരിയിലകളുടെ കൂമ്പാരങ്ങൾ .
ബാഗിന്റെ വശത്തെ പോക്കറ്റിൽ നിന്നും പെൻ ടോർച്ചെടുത്ത് തെളിച്ചു .വഴിയെല്ലാം പാഴ്ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.നേരത്തേയെപ്പോഴോ പെയ്ത മഴയിൽ ,നനഞ്ഞു കുതിർന്ന് ഒട്ടിപ്പിടിച്ചു കിടക്കുന്ന കരിയിലകളുടെ കൂമ്പാരങ്ങൾ .
വഴിയരികിൽ ഒരനക്കം .ഒരു വലിയ പച്ചത്തവള കുറുകെ ചാടി.വഴിയരികിൽ നിന്ന ഒരു കാഞ്ഞിരക്കുറ്റിയിലെ പുതുശാഖ ഷർട്ടിന്റെ കൈയില്പിടിച്ച് പുറകോട്ട് വലിച്ചു .കുറച്ചു ദൂരെയായി ഇരുളിൽ മൂടിക്കിടക്കുന്ന വീട് കണ്ടു .
മുറ്റത്തെ കിണറിനരികെയുള്ള പടികളിലൂടെ മുറ്റത്തേക്ക് കയറി.മുറ്റം നിറയെ കരിയിലകൾ .ചിതറിക്കിടക്കുന്ന ,വവ്വാൽ കടിച്ച ചാമ്പക്കയും,പേരയ്ക്കയും .
കിണറിന്റെ അരമതിലിൽ നിറയെ പായൽ പിടിച്ചിരിക്കുന്നു .ഭിത്തിയുടെ മുകളിലൂടെ കയ്യോടിച്ച് ,ഉത്തരത്തിനടിയിൽ വച്ചിരുന്ന താക്കോൽ കണ്ടെടുത്തു .താക്കോലിൽ നിറയെ മാറാല പറ്റിപ്പിടിച്ചിരിക്കുന്നു .
കിണറിന്റെ അരമതിലിൽ നിറയെ പായൽ പിടിച്ചിരിക്കുന്നു .ഭിത്തിയുടെ മുകളിലൂടെ കയ്യോടിച്ച് ,ഉത്തരത്തിനടിയിൽ വച്ചിരുന്ന താക്കോൽ കണ്ടെടുത്തു .താക്കോലിൽ നിറയെ മാറാല പറ്റിപ്പിടിച്ചിരിക്കുന്നു .
" കറ കറ "ശബ്ദത്തിൽ കതക് തുറന്നപ്പോൾ,മുഖത്തേക്ക് വീണ മാറാലയാണ് എതിരേറ്റത് .നരിച്ചീറുകൾ വീടിനുള്ളിൽ വട്ടമിട്ട് പറക്കുന്നു . മച്ചിന് മുകളിൽ നിന്ന് ഒരു മരപ്പട്ടി മുന്നിലേക്ക് ചാടി .അതിന്റെ വായിൽ ഒരു പഴുത്ത പേരയ്ക്കയുടെ ഭാഗങ്ങൾ .
അച്ഛന്റെ കട്ടിലും ,ചാരുകസേരയും വെറ്റിലപ്പെട്ടിയും അവിടെത്തന്നെയുണ്ട് .നിറയെ പൊടിപിടിച്ചിരിക്കുന്നു .
ബാഗ് കട്ടിലിലേക്ക് വച്ചിട്ട് മുറ്റത്തേക്കിറങ്ങി .ഇപ്പോൾ മുറ്റം നിറയെ നിലാവുണ്ട് .
വീടിന്റെ വശത്തായി ,ഭിത്തിയോട് ചേർത്ത് മഴനനയാതെ കെട്ടിത്തൂക്കിയിരിക്കുന്ന രണ്ടു ജോഡി കലപ്പകളും അതിന്റെ നുകങ്ങളും .കലപ്പയുടെ അടി വശത്തെ ലോഹഭാഗങ്ങൾ വല്ലാതെ തുരുമ്പിച്ചിരിക്കുന്നു .നുകത്തിന്റെ മുകളിലെ കുറ്റികൾ ദ്രവിച്ച് ഇല്ലാതായിരിക്കുന്നു .
ബാഗ് കട്ടിലിലേക്ക് വച്ചിട്ട് മുറ്റത്തേക്കിറങ്ങി .ഇപ്പോൾ മുറ്റം നിറയെ നിലാവുണ്ട് .
വീടിന്റെ വശത്തായി ,ഭിത്തിയോട് ചേർത്ത് മഴനനയാതെ കെട്ടിത്തൂക്കിയിരിക്കുന്ന രണ്ടു ജോഡി കലപ്പകളും അതിന്റെ നുകങ്ങളും .കലപ്പയുടെ അടി വശത്തെ ലോഹഭാഗങ്ങൾ വല്ലാതെ തുരുമ്പിച്ചിരിക്കുന്നു .നുകത്തിന്റെ മുകളിലെ കുറ്റികൾ ദ്രവിച്ച് ഇല്ലാതായിരിക്കുന്നു .
വടക്കേവശത്തെ ചെമ്പരത്തിപ്ലാവിന്റെ അടുത്തേക്ക് നടന്നു .ആരും പറിക്കാനില്ലാതെ,ചുവട്ടിൽ നിറയെ പഴുത്ത ചക്കകൾ വീണ് ചിതറിക്കിടക്കുന്നു .പണ്ട് ഞാൻ നട്ട പ്ലാവാണിത് .ഇപ്പോൾ വല്ലാതെ വണ്ണം വച്ചിരിക്കുന്നു .
തൊട്ടുതാഴെയുള്ള തോട്ടിൽ നിന്നും എന്തോ ഒരു ശബ്ദം.മീനുകൾ മുകളിലേക്ക് ചാടുന്നതിന്റെയാവാം .മുറ്റത്ത് നിന്നുകൊണ്ട് ,നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളെ നോക്കി .എല്ലാം കാടുപിടിച്ചു കിടക്കുന്നു .പണ്ട് മൈലക്കാളയും പൂവാലിപ്പശുവുമൊക്കെ നിന്നിരുന്ന തൊഴുത്തിന്റെ മേൽക്കൂരയെല്ലാം അടർന്ന് താഴെവീണിരിക്കുന്നു .കഴുക്കോലുകൾ മേലേക്ക് പൊങ്ങിനിൽക്കുന്നു .
ഞാൻ പതിയെ ഉള്ളിലേക്ക് കയറി .
വലത് വശത്തെ അമ്മയുടെ മുറിയിലെ ആ പഴയ കാൽപ്പെട്ടി .കരിവീട്ടിയാണത്രെ.അമ്മ എന്നെ പ്രസവിച്ചപ്പോൾ അമ്മവീട്ടുകാർ കൊടുത്തതാണത് .താക്കോൽ തിരിക്കുമ്പോൾ മണിനാദം മുഴങ്ങുന്ന പെട്ടി .വെറുതെ തുറന്നുനോക്കി.അമ്മയുടെ വെള്ളമുണ്ടും നേര്യതും .പിന്നെ മിനിക്കുട്ടിയുടെ,അടിയിൽ "റാന്ത"പിടിപ്പിച്ച വെള്ള ഫ്രോക്ക് .അവൾക്ക് വലിയ ഇഷ്ടമായിരുന്നത് .
വലത് വശത്തെ അമ്മയുടെ മുറിയിലെ ആ പഴയ കാൽപ്പെട്ടി .കരിവീട്ടിയാണത്രെ.അമ്മ എന്നെ പ്രസവിച്ചപ്പോൾ അമ്മവീട്ടുകാർ കൊടുത്തതാണത് .താക്കോൽ തിരിക്കുമ്പോൾ മണിനാദം മുഴങ്ങുന്ന പെട്ടി .വെറുതെ തുറന്നുനോക്കി.അമ്മയുടെ വെള്ളമുണ്ടും നേര്യതും .പിന്നെ മിനിക്കുട്ടിയുടെ,അടിയിൽ "റാന്ത"പിടിപ്പിച്ച വെള്ള ഫ്രോക്ക് .അവൾക്ക് വലിയ ഇഷ്ടമായിരുന്നത് .
പെട്ടിയടച്ചുവച്ചിട്ട് ചാരുകസേരയിലേക്കിരുന്നു .പതിയെ കണ്ണടച്ചു .''ഉണ്ണീ ..സംഭാരമായെങ്കിൽ കുറച്ച് തന്നുവിടാൻ അമ്മയോട് പറയൂ .." വയലിൽ നിന്ന് അച്ഛന്റെ ശബ്ദമല്ലേ അത്.ഞാൻ കണ്ണുകൾ ഇറുകെപ്പൂട്ടി .
നീണ്ട ഇരുപത്തിയാറ് വർഷങ്ങൾ .
അന്നും ഞാൻ രാവിലെ എഴുന്നേറ്റു .അമ്മ തന്ന ചക്കരക്കാപ്പി മൊത്തിക്കുടിച്ചുകൊണ്ട് ,മുറ്റത്ത് നിന്ന് ഞാൻ വയലിലേക്ക് നോക്കി.അച്ഛൻ ഉഴുതുകൊണ്ടിരിക്കുന്നു.മൈലക്കാളയും ചുവപ്പനും ഇന്ന് നല്ല ഉത്സാഹത്തിലാണ്.നുകം നന്നായി വലിക്കുന്നുണ്ട് .അതിനനുസരിച്ച് അച്ഛന്റെ പേശികളിലെ മസിലുകൾ ഇളകിമറിയുന്നു .
കലപ്പയുടെ ചുവട്ടിൽ ഇളകിമറിയുന്ന കുതിർന്ന മണ്ണ് .ചേറിൽ നിന്നും ഇളകുന്ന പ്രാണികളെയും പുഴുക്കളേയും തിന്നാൻവേണ്ടി കലപ്പയോടൊപ്പം സഞ്ചരിക്കുന്ന വെള്ളക്കൊറ്റികളുടെ കാലാൾപ്പടയെ ,അച്ഛൻ ഇടയ്ക്കിടക്ക് 'പൂട്ടുകമ്പ്' വീശി പേടിപ്പിക്കുന്നുണ്ട് .
അച്ഛന്റെ മുഖം ശരീരവും നിറയെ വിയർപ്പുതുള്ളികൾ .
ഇടക്കെപ്പോഴോ അച്ഛൻ മുഖമുയർത്തി നോക്കിയപ്പോൾ ,മുറ്റത്ത് നിന്നും അച്ഛനെ സാകൂതം വീക്ഷിക്കുന്ന എന്നെക്കണ്ടു.
ഇടക്കെപ്പോഴോ അച്ഛൻ മുഖമുയർത്തി നോക്കിയപ്പോൾ ,മുറ്റത്ത് നിന്നും അച്ഛനെ സാകൂതം വീക്ഷിക്കുന്ന എന്നെക്കണ്ടു.
" ഉണ്ണീ ...നീയവിടെ നോക്കികൊണ്ട് നില്ക്കാ ..ഉസ്ക്കൂളിന് പോണില്ല്യാന്നുണ്ടോ ..ഇപ്പം പത്തുമണിയാവും കുട്ട്യേ .." വയലിൽ നിന്നും അച്ഛനുറക്കെ വിളിച്ചു പറഞ്ഞു .ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി .
ബയോഗ്യാസിന്റെ ടാങ്കിലേക്ക് ,തൊഴുത്തിൽ നിന്നും ചാണകം കലക്കിയൊഴിക്കുകയായിരുന്നു അമ്മയപ്പോൾ .മിനിക്കുട്ടി മുറ്റത്തെ ചെമ്പരത്തിയുടെ ചുവട്ടിലിരുന്ന് എന്തോ കളിക്കുന്നു.
തോട്ടിലെ വെള്ളത്തിൽ കുളിച്ചിട്ട് ,പഴങ്കഞ്ഞിയും കുടിച്ച് പുസ്തകക്കെട്ടുമെടുത്ത് ഞാനിറങ്ങി.പോകുന്നവഴിക്ക് മിനിക്കുട്ടിയെ ഒന്ന് തോണ്ടാനും മറന്നില്ല .
കപ്പത്തോട്ടത്തിനിടയിലൂടെ ഇറങ്ങുമ്പോൾ ,കപ്പയിലകളിലെ മഞ്ഞുത്തുള്ളികൾ എന്റെ ഉടുപ്പിനെ നനക്കുന്നുണ്ടായിരുന്നു .അടുത്തെവിടെയോ കാപ്പിപ്പൂക്കളുടെ മണം .തോടിന് കുറുകെയുള്ള കമുകിന്റെ ഒറ്റത്തടിപ്പാലത്തിലൂടെ ഞാൻ അക്കരെയെത്തി.കുറച്ചു നടന്നപ്പോൾ മഴ വീശിയടിച്ചു പെയ്തുതുടങ്ങി .കൈത്തോടിലൂടെ വെള്ളം ചുവന്നുകലങ്ങി കുത്തിയൊലിച്ചു വരുന്നത് കണ്ടപ്പോൾ നേരിയ ഭയം തോന്നി .കിഴക്കെവിടെയോ നേരത്തെതന്നെ മഴ പെയ്തിട്ടുണ്ടാവാം .
ക്ലാസ്സിൽ മാഷ് പഠിപ്പിക്കുന്നതിനിടയിൽ ഹെഡ് മാഷിന്റെ തല വാതിലിന് വെളിയിൽ കണ്ടു .മാഷ്, ഹെഡ് മാഷിനോട് എന്തൊക്കെയോ സംസാരിക്കുന്നു .
"ഉണ്ണീ ..ഇവിടെവരൂ .." മാഷ് എന്നെ വെളിയിലേക്ക് വിളിച്ചു .സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ അവിടെ ചെറിയച്ഛൻ വിയർപ്പുതുള്ളികൾ പൊടിഞ്ഞ മുഖത്തോടെ നിൽക്കുന്നു .
ചെറിയച്ഛനോടൊപ്പം ,പുസ്തകക്കെട്ടുമെടുത്ത് വെളിയിലേക്ക് നടക്കുമ്പോൾ ,മാനത്ത് കാർമേഘങ്ങൾ അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടായിരുന്നു .
വീടിനടുത്തെത്താറായപ്പോൾ,മുറ്റത്ത് ഉയർത്തിക്കെട്ടിയിരിക്കുന്ന ടാർപോളിന്റെ പന്തൽ കണ്ടു.
ശ്വാസം വിടാതെ വീട്ടിലേക്കുള്ള പടികൾ കയറി .
അവിടെ,കത്തുന്ന നിലവിളക്കുകൾക്കും പുകയുന്ന ചന്ദനത്തിരികൾക്കും അരികെ .. വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന മൂന്ന് ശരീരങ്ങൾ.
ശ്വാസം വിടാതെ വീട്ടിലേക്കുള്ള പടികൾ കയറി .
അവിടെ,കത്തുന്ന നിലവിളക്കുകൾക്കും പുകയുന്ന ചന്ദനത്തിരികൾക്കും അരികെ .. വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന മൂന്ന് ശരീരങ്ങൾ.
വെളിയിലെ തെങ്ങിൽ കെട്ടിയിരുന്ന മൈലക്കാളയും ചുവപ്പനും കയറുപൊട്ടിക്കുന്ന വിധത്തിൽ,വെപ്രാളപ്പെട്ട് അലറുന്നുണ്ടായിരുന്നു ..
ഫോൺബെല്ലടി കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.മൊബൈലെടുത്തു നോക്കി.മുംബൈ നമ്പർ .ഫോണെടുത്ത് കാതോട് ചേർത്തു ." സാബ് ജി ..സാരാ ഖത്തം കർ ദിയാ.."
തിരിച്ചൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.വെളിയിലിറങ്ങി ,ഫോണിൽനിന്നും സിമ്മുകൾ ഊരിമാറ്റി ,ഫോൺ താഴേ തോട്ടിലേക്കെറിഞ്ഞു.
തിരിച്ചൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.വെളിയിലിറങ്ങി ,ഫോണിൽനിന്നും സിമ്മുകൾ ഊരിമാറ്റി ,ഫോൺ താഴേ തോട്ടിലേക്കെറിഞ്ഞു.
ബാഗ് തുറന്ന് പിസ്റ്റലെടുത്തു തുറന്നുനോക്കി.മാഗസിനിൽ ഒരു തീയുണ്ട ബാക്കിയുണ്ട് .പിസ്റ്റലെടുത്ത് ,വാതിലിനടുത്ത് ,മേ ൽക്കൂരയുടെ പൊട്ടിയ ഓടിനടിയിൽ ഒളിച്ചുവച്ചു .അകത്തുനിന്ന് മിനിക്കുട്ടിയുടെ കിലുങ്ങുന്ന ചിരി കേട്ടത് പോലെ തോന്നി.
ബിനു കല്ലറക്കൽ .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക