....കുഞ്ഞാറ്റക്കിളികളുടെ പ്രണയം.....
മഞ്ഞ പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിൽ വച്ചാണ് ഞാൻ ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. പൂക്കൾക്കിടയിൽ നിന്നും ഒരു പൂമ്പാറ്റയെ പോലെ, പുഞ്ചിരിച്ചു കൊണ്ട് അവൾ പറന്നു പൊങ്ങി വന്നു. .കാറ്റിൽ അവളുടെ നേർത്ത മുടിയിഴകൾ പാറികളിക്കുന്നുണ്ടായിരുന്നു..
ആ വലിയ വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ പയ്യെ വിളിച്ചു
...മീര ..
കടലാസിലേക്ക് മീരയെ പകർത്തി ഞാൻ നടന്നു. തിരക്കിനിടയിൽ പിന്നെ ഞാനവളെ മറക്കുകയും ചെയ്തു.
മഴയും വെയിലും മഞ്ഞും മാറി മാറി കാലം കടന്നു പോയി.
പിന്നീടൊരിക്കൽ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നുപോകവേ ഒരു ഇടിമിന്നലിനോടൊപ്പം വെളുത്തു നേർത്ത ഒരു ചെറുപ്പക്കാരൻ ആകാശത്തിൽ നിന്നും ഇറങ്ങി വന്നു.
സുന്ദരനായ ആ ചെറുപ്പക്കാരനെ ഞാൻ ശങ്കറെന്നു വിളിച്ചു.
തോൾസഞ്ചിയിലെ പുസ്തകങ്ങളുടെ ഇടയിൽ എഴുതാൻ വച്ച കടലാസിലേക്ക് ഞാൻ ശങ്കറിനെ കോറിയിട്ടു...
പൂന്തോട്ടങ്ങളിൽ നിന്നു വന്ന സുന്ദരി ഇടിമിന്നലിൽ നിന്നിറങ്ങി വന്ന ചെറുപ്പക്കാരൻ.
പുസ്തകങ്ങൾ അടുക്കി വയ്ക്കുന്ന അലമാരിയിൽ അവർ കണ്ടുമുട്ടി.
അവിടെ വെളുത്ത കടലാസ്സുകൾക്കിടയിൽ മീരയും ശങ്കറും മിണ്ടാനാവാതെ അന്യോനം നോക്കിയിരുന്നു. വിശാലമായ കടൽത്തീരങ്ങളിൽ.. നഗരങ്ങളിലെ കൂറ്റൻ മാളുകളിൽ. റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കസേരകളിൽ
ബസ്സ് സ്റ്റാൻഡിലെ ചാരുബഞ്ചിൽ ഒക്കെ അവർക്കു പ്രണയിക്കുവാൻ, മൗനം വെടിയുവാൻ ഒരു സ്ഥലം തേടി ഞാൻ നടന്നു.
അവസാനം എന്റെ ഭാര്യ സഹായത്തിനെത്തി.
അവർക്കു സ്വസ്ഥമായി സംസാരിക്കുവാൻ ഒരു സ്ഥലം നിങ്ങൾക്ക് അത്രേല്ലേ വേണ്ടൂ..?
പരിമിതികൾ മറന്ന് ഞാൻ തലയാട്ടി.
പുസ്തകങ്ങൾ അടുക്കി വച്ച മുറിയിലെ കിടക്ക വിരി വൃത്തിയാക്കി അവൾ പറഞ്ഞു. അവരെ ഇങ്ങോട്ടു വിളിച്ചോളൂ
ഭാര്യ പോയപ്പോൾ കിടക്കയിലെ വിരി ഒന്നു കൂടി വൃത്തിയാക്കി ഞാൻ വിളിച്ചു
..വരൂ.. മീര..
കടലാസ്സുകളിൽ നിന്ന് സ്വർണ്ണ പാദസരങ്ങൾ ഇട്ട വെളുത്ത കണങ്കാലുകൾ ഇറങ്ങി വന്നു.പിന്നെ ഒരു ചെറു പുഞ്ചിരിയോടെ അവൾ കട്ടിലിൽ ഇരുന്നു.
പിന്നെയായിരുന്നു ശങ്കറിന്റെ ഊഴം.
ശബ്ദം കിട്ടിയ സന്തോഷത്തിൽ ഒരു കവിതാ ശകലവും മൂളി പയ്യെ അവൻ വന്നു. സ്വപ്നങ്ങൾ ഉറങ്ങുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ മിന്നലാട്ടങ്ങൾ.
ശബ്ദമില്ലാത്ത പ്രണയത്തിന്റെ പ്രതീകങ്ങളായി ഇതാ അവർ...
ശബ്ദം കിട്ടിയ അവർക്കു പറയുവാൻ ഒത്തിരി കഥകളുണ്ടാവും.
ഞാൻ ശല്യമാവാതെ പുറത്തേയ്ക്കു നടന്നു.
നീണ്ട മൗനങ്ങൾക്കു ശേഷം അവർ എന്താവും പറയുന്നത്??
പുറകിൽ എന്റെ ഭാര്യയുടെ കാൽപെരുമാറ്റം ഞാൻ കേട്ടു.
എന്തായി..അവൾ ചോദിച്ചു.
വീണ്ടും അകത്തു ചെല്ലുമ്പോൾ കട്ടിലിൽ അവർ അടുത്തടുത്ത് മുട്ടാതെ ഇരിക്കുകയായിരുന്നു.
എന്നെ കണ്ടതും അവർ എഴുന്നേൽക്കാൻ ഭാവിച്ചു.
വേണ്ട ഇരിക്കൂ...
മീരയാണ് പറഞ്ഞത്.
മാഷ് ഏതെങ്കിലും പീഡന കഥയിലെ നായിക ആക്കുമോ എന്ന പേടിയിലായിരുന്നു ..
ഞാൻ ഉറക്കെ ചിരിച്ചു പോയി.
ചിരി കേട്ട് ഭാര്യയും അകത്തേക്കു വന്നു.
ശങ്കർ എന്താ ഓർത്തത്?
ആദ്യം വിയറ്റ്നാമിൽ ഉണ്ടായ ഭക്ഷ്യ പ്രശ്നങ്ങൾ ഓർത്തു.. പിന്നെ..
പെൺകുട്ടികളുടെ അച്ഛൻമാരുടെ ആധിയെ പറ്റി..
തുറന്നിട്ട ജനാലയിലൂടെ മീര പുറത്തേയ്ക്കു നോക്കി.. പിന്നെ വേദനയോടെ പറഞ്ഞു..
മാഷേ... തെരുവിലെ വിശക്കുന്ന കണ്ണുകൾ.. അമർത്തപ്പെടുന്ന നെരാശ്യങ്ങൾ.. നിസഹായതകൾ.
പിന്നെ സ്വപ്നം കാണാൻ പറഞ്ഞു പഠിപ്പിച്ച മഹാനായ അദ്ദേഹത്തെക്കുറിച്ച്..
ഭാര്യ പെട്ടെന്ന് എന്നേയും വിളിച്ച് പുറത്തേയ്ക്കു നടന്നു.
എന്താ നിനക്കെന്തു പറ്റി?
നിങ്ങടെ കഥാപാത്രങ്ങൾക്കു വട്ടാണ്..നിങ്ങൾക്കും..
പ്രണയിക്കാൻ അറിയാത്ത വിഡ്ഢികൾ..
പ്രണയിക്കുമ്പോഴാ മുടിയും മിഴികളും പാറിയ തെരുവിന്റെ കഥ പറയുന്നത്
അപ്പോൾ ചാരിയ വാതിലിന്റെ വിടവിലൂടെ ഒരു പാട്ട് പുറത്തേക്ക് ഒഴുകി വന്നു..
കൂട്ടിനിളംകിളി കുഞ്ഞാറ്റ കിളി കൂടും വെടിഞ്ഞിട്ട് പോകല്ലേ..
കൂട്ടിനു കിട്ടിയ തോഴനെ വിട്ടീ കുഞ്ഞാറ്റ കിളി പോവില്ല..
അവർ പാടുകയായിരുന്നു..
ഭാര്യയുടെ മുഖം ചുവന്നു തുടുത്തു. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു..
ഇപ്പോ എങ്ങനെയുണ്ട് ?
അവളതിനു മറുപടി പറയുവാൻ തുനിയുമ്പോഴേയ്ക്കും ശങ്കറിന്റെ ഉറച്ച ശബ്ദം ഞാൻ കേട്ടു..
അഹിംസയെന്ന മാർഗ്ഗം മുറുകെ പിടിച്ച് രാജ്യത്തിനു വേണ്ടി പോരാടി വെടിയേറ്റു വീണ മഹാത്മാവിന്റെ കഥ..
ഇത്തിരി തുറന്നിട്ട വാതിലിലെ വിടവിലൂടെ ഞങ്ങൾ അകത്തേയ്ക്കു നോക്കി...
നിറഞ്ഞ കണ്ണോടെ മീര ശങ്കറിന്റെ കൈകളിൽ പിടിച്ച് കഥ കേട്ടിരുന്നു
പിന്നെ എപ്പോഴോ പരിസരം മറന്ന് അവൾ പൊട്ടിക്കരഞ്ഞു.
... പ്രേം...
ആ വലിയ വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ പയ്യെ വിളിച്ചു
...മീര ..
കടലാസിലേക്ക് മീരയെ പകർത്തി ഞാൻ നടന്നു. തിരക്കിനിടയിൽ പിന്നെ ഞാനവളെ മറക്കുകയും ചെയ്തു.
മഴയും വെയിലും മഞ്ഞും മാറി മാറി കാലം കടന്നു പോയി.
പിന്നീടൊരിക്കൽ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നുപോകവേ ഒരു ഇടിമിന്നലിനോടൊപ്പം വെളുത്തു നേർത്ത ഒരു ചെറുപ്പക്കാരൻ ആകാശത്തിൽ നിന്നും ഇറങ്ങി വന്നു.
സുന്ദരനായ ആ ചെറുപ്പക്കാരനെ ഞാൻ ശങ്കറെന്നു വിളിച്ചു.
തോൾസഞ്ചിയിലെ പുസ്തകങ്ങളുടെ ഇടയിൽ എഴുതാൻ വച്ച കടലാസിലേക്ക് ഞാൻ ശങ്കറിനെ കോറിയിട്ടു...
പൂന്തോട്ടങ്ങളിൽ നിന്നു വന്ന സുന്ദരി ഇടിമിന്നലിൽ നിന്നിറങ്ങി വന്ന ചെറുപ്പക്കാരൻ.
പുസ്തകങ്ങൾ അടുക്കി വയ്ക്കുന്ന അലമാരിയിൽ അവർ കണ്ടുമുട്ടി.
അവിടെ വെളുത്ത കടലാസ്സുകൾക്കിടയിൽ മീരയും ശങ്കറും മിണ്ടാനാവാതെ അന്യോനം നോക്കിയിരുന്നു. വിശാലമായ കടൽത്തീരങ്ങളിൽ.. നഗരങ്ങളിലെ കൂറ്റൻ മാളുകളിൽ. റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കസേരകളിൽ
ബസ്സ് സ്റ്റാൻഡിലെ ചാരുബഞ്ചിൽ ഒക്കെ അവർക്കു പ്രണയിക്കുവാൻ, മൗനം വെടിയുവാൻ ഒരു സ്ഥലം തേടി ഞാൻ നടന്നു.
അവസാനം എന്റെ ഭാര്യ സഹായത്തിനെത്തി.
അവർക്കു സ്വസ്ഥമായി സംസാരിക്കുവാൻ ഒരു സ്ഥലം നിങ്ങൾക്ക് അത്രേല്ലേ വേണ്ടൂ..?
പരിമിതികൾ മറന്ന് ഞാൻ തലയാട്ടി.
പുസ്തകങ്ങൾ അടുക്കി വച്ച മുറിയിലെ കിടക്ക വിരി വൃത്തിയാക്കി അവൾ പറഞ്ഞു. അവരെ ഇങ്ങോട്ടു വിളിച്ചോളൂ
ഭാര്യ പോയപ്പോൾ കിടക്കയിലെ വിരി ഒന്നു കൂടി വൃത്തിയാക്കി ഞാൻ വിളിച്ചു
..വരൂ.. മീര..
കടലാസ്സുകളിൽ നിന്ന് സ്വർണ്ണ പാദസരങ്ങൾ ഇട്ട വെളുത്ത കണങ്കാലുകൾ ഇറങ്ങി വന്നു.പിന്നെ ഒരു ചെറു പുഞ്ചിരിയോടെ അവൾ കട്ടിലിൽ ഇരുന്നു.
പിന്നെയായിരുന്നു ശങ്കറിന്റെ ഊഴം.
ശബ്ദം കിട്ടിയ സന്തോഷത്തിൽ ഒരു കവിതാ ശകലവും മൂളി പയ്യെ അവൻ വന്നു. സ്വപ്നങ്ങൾ ഉറങ്ങുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ മിന്നലാട്ടങ്ങൾ.
ശബ്ദമില്ലാത്ത പ്രണയത്തിന്റെ പ്രതീകങ്ങളായി ഇതാ അവർ...
ശബ്ദം കിട്ടിയ അവർക്കു പറയുവാൻ ഒത്തിരി കഥകളുണ്ടാവും.
ഞാൻ ശല്യമാവാതെ പുറത്തേയ്ക്കു നടന്നു.
നീണ്ട മൗനങ്ങൾക്കു ശേഷം അവർ എന്താവും പറയുന്നത്??
പുറകിൽ എന്റെ ഭാര്യയുടെ കാൽപെരുമാറ്റം ഞാൻ കേട്ടു.
എന്തായി..അവൾ ചോദിച്ചു.
വീണ്ടും അകത്തു ചെല്ലുമ്പോൾ കട്ടിലിൽ അവർ അടുത്തടുത്ത് മുട്ടാതെ ഇരിക്കുകയായിരുന്നു.
എന്നെ കണ്ടതും അവർ എഴുന്നേൽക്കാൻ ഭാവിച്ചു.
വേണ്ട ഇരിക്കൂ...
മീരയാണ് പറഞ്ഞത്.
മാഷ് ഏതെങ്കിലും പീഡന കഥയിലെ നായിക ആക്കുമോ എന്ന പേടിയിലായിരുന്നു ..
ഞാൻ ഉറക്കെ ചിരിച്ചു പോയി.
ചിരി കേട്ട് ഭാര്യയും അകത്തേക്കു വന്നു.
ശങ്കർ എന്താ ഓർത്തത്?
ആദ്യം വിയറ്റ്നാമിൽ ഉണ്ടായ ഭക്ഷ്യ പ്രശ്നങ്ങൾ ഓർത്തു.. പിന്നെ..
പെൺകുട്ടികളുടെ അച്ഛൻമാരുടെ ആധിയെ പറ്റി..
തുറന്നിട്ട ജനാലയിലൂടെ മീര പുറത്തേയ്ക്കു നോക്കി.. പിന്നെ വേദനയോടെ പറഞ്ഞു..
മാഷേ... തെരുവിലെ വിശക്കുന്ന കണ്ണുകൾ.. അമർത്തപ്പെടുന്ന നെരാശ്യങ്ങൾ.. നിസഹായതകൾ.
പിന്നെ സ്വപ്നം കാണാൻ പറഞ്ഞു പഠിപ്പിച്ച മഹാനായ അദ്ദേഹത്തെക്കുറിച്ച്..
ഭാര്യ പെട്ടെന്ന് എന്നേയും വിളിച്ച് പുറത്തേയ്ക്കു നടന്നു.
എന്താ നിനക്കെന്തു പറ്റി?
നിങ്ങടെ കഥാപാത്രങ്ങൾക്കു വട്ടാണ്..നിങ്ങൾക്കും..
പ്രണയിക്കാൻ അറിയാത്ത വിഡ്ഢികൾ..
പ്രണയിക്കുമ്പോഴാ മുടിയും മിഴികളും പാറിയ തെരുവിന്റെ കഥ പറയുന്നത്
അപ്പോൾ ചാരിയ വാതിലിന്റെ വിടവിലൂടെ ഒരു പാട്ട് പുറത്തേക്ക് ഒഴുകി വന്നു..
കൂട്ടിനിളംകിളി കുഞ്ഞാറ്റ കിളി കൂടും വെടിഞ്ഞിട്ട് പോകല്ലേ..
കൂട്ടിനു കിട്ടിയ തോഴനെ വിട്ടീ കുഞ്ഞാറ്റ കിളി പോവില്ല..
അവർ പാടുകയായിരുന്നു..
ഭാര്യയുടെ മുഖം ചുവന്നു തുടുത്തു. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു..
ഇപ്പോ എങ്ങനെയുണ്ട് ?
അവളതിനു മറുപടി പറയുവാൻ തുനിയുമ്പോഴേയ്ക്കും ശങ്കറിന്റെ ഉറച്ച ശബ്ദം ഞാൻ കേട്ടു..
അഹിംസയെന്ന മാർഗ്ഗം മുറുകെ പിടിച്ച് രാജ്യത്തിനു വേണ്ടി പോരാടി വെടിയേറ്റു വീണ മഹാത്മാവിന്റെ കഥ..
ഇത്തിരി തുറന്നിട്ട വാതിലിലെ വിടവിലൂടെ ഞങ്ങൾ അകത്തേയ്ക്കു നോക്കി...
നിറഞ്ഞ കണ്ണോടെ മീര ശങ്കറിന്റെ കൈകളിൽ പിടിച്ച് കഥ കേട്ടിരുന്നു
പിന്നെ എപ്പോഴോ പരിസരം മറന്ന് അവൾ പൊട്ടിക്കരഞ്ഞു.
... പ്രേം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക