Slider

വായനക്കാര്‍ക്കായി ഗദ്യത്തില്‍ ഒരു കവിത.

0

വായനക്കാര്‍ക്കായി
ഗദ്യത്തില്‍ ഒരു കവിത.
പ്രണയിനിക്കുറിച്ചും ഈശ്വരനെക്കുറിച്ചും എനിക്കെഴുതാനാവില്ല.
കൗമാരത്തിലെപ്പോഴോ അവരെല്ലാം പടിയിറങ്ങിപ്പോയതല്ലേ.
വറ്റിപ്പോയ കാട്ടരുവിയും
മുള്‍ച്ചെടിയായി അവശേഷിച്ച കാടും
അവര്‍ക്ക് പറ്റിയ ഇടമായിരുന്നില്ല.
കാട്ടുചോലയില്‍ നീന്തിക്കളിച്ചായിരുന്നുവല്ലോ
ഞങ്ങള്‍ ഞങ്ങളുടെ പ്രണയകാലം ആഘോഷിച്ചത്.
ആ ചോലയിലെ വെള്ളംകൊണ്ട് അഭിഷേകം ചെയ്തും
കാട്ടുപൂക്കള്‍ കൊണ്ട് പൂജിച്ചുമായിരുന്നുവല്ലോ
ഞാനെന്റെ ഈശ്വരനെ സൃഷ്ടിച്ചത്..
എന്റെ വരണ്ട ഉള്ളിന്റെ വിള്ളലുകളിലൂടെ
വിഷമുള്ളുകളുള്ള ക്ഷുദ്രജീവികള്‍ പൊന്തി വരുന്നു.
അവയേറ്റുന്ന നോവിന്റെ നീറ്റം
കുറെ വാക്കുകളായി ബഹിര്‍ഗ്ഗമിക്കുമ്പോള്‍
എനിക്ക് ആശ്വാസം തോന്നുന്നു.
ഈ വാക്കുകള്‍ എന്റെ പ്രണയനിയും ഈശ്വരനും
 എനിക്കുവേണ്ടി വിട്ടു പോയവയാണ്.
നോവുകൊണ്ട് പിടയുന്ന അന്ത്യകാലത്ത്
സ്വര്‍ഗ്ഗം സ്വപ്നം കാണാനുതകുന്ന മന്ത്രങ്ങളാണവ.
ഈ വാക്കുകളില്‍ പ്രണയിനുടെ ഗന്ധമുണ്ട്;
ഈശ്വരന്റെ ഐശ്വര്യമുണ്ട്.
പ്രണയിനിയും ഈശ്വവരനും ഇറങ്ങിപ്പോയ
വായനക്കാരുടെ മനസ്സിന് സാന്ത്വനമേകാന്‍
ഞാനിതു സമര്‍പ്പിക്കുന്നു.
' കാട്ടുചോലയില്‍ നീന്തണം
കാട്ടുപൂക്കളില്‍ ദേവനുണ്ടെന്നറിയണം.
പ്രണയിനി ദേവതയെന്നറിയണം;
ദേവതതന്നെ പ്രണയിനിയെന്നറിയണം'

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo