വീണ്ടും കുറെ ചിന്തകൾക്ക് ഞാൻ അടിമ..
അക്ഷരങ്ങൾ എവിടെയോ ഉറക്കമാണ്......ഉണരാൻ വൈകും തോറും ഞാനെന്ന ജീവൻ ഒരു മിഥ്യയായി മാറുന്നതിന്റെ അവസാന പടിയിലേക്കുള്ള നീളം കുറയും..
എന്റെ കുഞ്ഞു വഴിയിൽ കാലം എനിക്കായ് കാത്തുവെച്ച അരുമയായ സപ്നങ്ങൾക്ക് നിറം മങ്ങുന്നു..
എവിടെയോ മനോഹര രാഗം ..ഹിന്ദോളം പാതി മുറിഞ്ഞൊഴുക്കു നിലയ്ക്കുന്നു....
ഭൂമിയുടെ ഉള്ളറകളിൽ നിന്ന് പുറത്തേക്ക് കുതിക്കുന്ന ലാവ പോലെ ചിന്തകൾ ഞാനെന്ന പ്രകൃതിയെ അടിമുടി ഉരുക്കി ദൂരേയ്ക്ക് ഒഴുകുന്നു..
ചക്രവാളത്തിന്റെ ചുവന്ന കോണിലൂടെ ഒരു രാപ്പക്ഷിയുടെ യാത്ര.ഇരുട്ടിന്റെ കോണിൽ നിന്ന് ഇടവിട്ടുയരുന്ന രാത്രിയുടെ കോലാഹലം..
ഇരുട്ടിനെ പിരിയാതെ അകലെ നിന്ന് പ്രണയിക്കുന്ന ചന്ദ്രക്കല ,ഇങ്ങു താഴെ ഗൗളിത്തെങ്ങിന്റെ ഓലയിൽ ഒരു കൂമന്റെ ചിറകടി...
ആയുസ്സിന്റെ കടയ്ക്കൽ ഒരിക്കൽക്കൂടി ഒരു വെട്ടിക്കുറയ്ക്കൽ.
അതേ... ഈ രാത്രിക്കും ഇന്നലത്തെ പകലിനുമൊപ്പം നഷ്ടമായത് എന്റെ ആയുസ്സാണ്...
വാഗ്ദാനങ്ങൾ പാലിക്കാൻ അവസരം നൽകാതെ എന്നെ ഈ പ്രപഞ്ചത്തിൽ കാഴ്ചയ്ക്കുതകുന്ന രൂപത്തിൽ നിന്ന് അരൂപിയായ ആത്മാവിലേക്ക് രൂപഭേദം വരുത്തുവാൻ യത്നിക്കുന്ന കാലമെന്ന നീതിമാന്റെ മത്സരം..
പ്രിയമുള്ളവർക്ക് കൊടുത്തുപോയ സ്നേഹത്തിൽ പ്രിയവാക്കുകളുടെ ,സമ്മാനങ്ങളുടെ ഒക്കെ അളവുകളുടെ തുലനമാണ് ഒറ്റപ്പെടലെന്ന മഹാതുരങ്കത്തിലേയ്ക്ക് എന്നെ നടത്തിച്ചത്...
ഒരു പുരുഷായുസ്സിൽ ഇനി അനുഭവിക്കാൻ ഒന്നും അവശേഷിക്കുന്നില്ല.
തനിച്ചാക്കപ്പെട്ടവന്റെ വാസസ്ഥലം ആളൊഴിഞ്ഞ തുരുത്തുകളാണ്..ഒറ്റപ്പെട്ടുപോയവൻ ഒരിക്കലും ആർക്കും മുഖം തരാൻ ആഗ്രഹിക്കില്ല.
അവനു വേണ്ടി നീക്കി വെയ്ക്കപ്പെട്ട തുരുത്തിൽ അവനും അവന്റെ മനസ്സിൽ പൂവിടാനാൻ വെമ്പി കരിഞ്ഞുപോയ സ്വപ്നങ്ങളും മാത്രം..
ഒഴിവാക്കപ്പെടുകയാണ് ആർക്കും ഇനി പ്രയോജനമാവാനില്ലാത്ത അവന്റെ ആയുസ്സും ആരോഗ്യവുമുൾപ്പെടെ.....
നാട്ടിൻ പുറത്തും നഗരക്കുരുക്കിലും ജീവിതത്തിന് എന്നും അർഥം ഒന്ന് മാത്രം..ഒന്നിനുമല്ലാതെ ഒരു മത്സരം....
എന്റെ കുഞ്ഞു വഴിയിൽ കാലം എനിക്കായ് കാത്തുവെച്ച അരുമയായ സപ്നങ്ങൾക്ക് നിറം മങ്ങുന്നു..
എവിടെയോ മനോഹര രാഗം ..ഹിന്ദോളം പാതി മുറിഞ്ഞൊഴുക്കു നിലയ്ക്കുന്നു....
ഭൂമിയുടെ ഉള്ളറകളിൽ നിന്ന് പുറത്തേക്ക് കുതിക്കുന്ന ലാവ പോലെ ചിന്തകൾ ഞാനെന്ന പ്രകൃതിയെ അടിമുടി ഉരുക്കി ദൂരേയ്ക്ക് ഒഴുകുന്നു..
ചക്രവാളത്തിന്റെ ചുവന്ന കോണിലൂടെ ഒരു രാപ്പക്ഷിയുടെ യാത്ര.ഇരുട്ടിന്റെ കോണിൽ നിന്ന് ഇടവിട്ടുയരുന്ന രാത്രിയുടെ കോലാഹലം..
ഇരുട്ടിനെ പിരിയാതെ അകലെ നിന്ന് പ്രണയിക്കുന്ന ചന്ദ്രക്കല ,ഇങ്ങു താഴെ ഗൗളിത്തെങ്ങിന്റെ ഓലയിൽ ഒരു കൂമന്റെ ചിറകടി...
ആയുസ്സിന്റെ കടയ്ക്കൽ ഒരിക്കൽക്കൂടി ഒരു വെട്ടിക്കുറയ്ക്കൽ.
അതേ... ഈ രാത്രിക്കും ഇന്നലത്തെ പകലിനുമൊപ്പം നഷ്ടമായത് എന്റെ ആയുസ്സാണ്...
വാഗ്ദാനങ്ങൾ പാലിക്കാൻ അവസരം നൽകാതെ എന്നെ ഈ പ്രപഞ്ചത്തിൽ കാഴ്ചയ്ക്കുതകുന്ന രൂപത്തിൽ നിന്ന് അരൂപിയായ ആത്മാവിലേക്ക് രൂപഭേദം വരുത്തുവാൻ യത്നിക്കുന്ന കാലമെന്ന നീതിമാന്റെ മത്സരം..
പ്രിയമുള്ളവർക്ക് കൊടുത്തുപോയ സ്നേഹത്തിൽ പ്രിയവാക്കുകളുടെ ,സമ്മാനങ്ങളുടെ ഒക്കെ അളവുകളുടെ തുലനമാണ് ഒറ്റപ്പെടലെന്ന മഹാതുരങ്കത്തിലേയ്ക്ക് എന്നെ നടത്തിച്ചത്...
ഒരു പുരുഷായുസ്സിൽ ഇനി അനുഭവിക്കാൻ ഒന്നും അവശേഷിക്കുന്നില്ല.
തനിച്ചാക്കപ്പെട്ടവന്റെ വാസസ്ഥലം ആളൊഴിഞ്ഞ തുരുത്തുകളാണ്..ഒറ്റപ്പെട്ടുപോയവൻ ഒരിക്കലും ആർക്കും മുഖം തരാൻ ആഗ്രഹിക്കില്ല.
അവനു വേണ്ടി നീക്കി വെയ്ക്കപ്പെട്ട തുരുത്തിൽ അവനും അവന്റെ മനസ്സിൽ പൂവിടാനാൻ വെമ്പി കരിഞ്ഞുപോയ സ്വപ്നങ്ങളും മാത്രം..
ഒഴിവാക്കപ്പെടുകയാണ് ആർക്കും ഇനി പ്രയോജനമാവാനില്ലാത്ത അവന്റെ ആയുസ്സും ആരോഗ്യവുമുൾപ്പെടെ.....
നാട്ടിൻ പുറത്തും നഗരക്കുരുക്കിലും ജീവിതത്തിന് എന്നും അർഥം ഒന്ന് മാത്രം..ഒന്നിനുമല്ലാതെ ഒരു മത്സരം....
By
Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക