
അയാൾ ഒരു അറു പിശുക്കനായിരുന്നു.. സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കി ഭാര്യയ്ക്കും മക്കള്ക്കും വേണ്ടി വണ്ടി കാളയെ പോലെ ഓടി നടന്നു പണം ഉണ്ടാക്കിയിരുന്ന ഒരു പിശുക്കനായ ഗൃഹനാഥൻ . ഭാര്യയും ഒരു മകളും മകനും അടങ്ങിയ ഒരു ചെറിയ കുടുംബമായിരുന്നു അയാളുടെതെങ്കിലും ധനാഡ്യരായ ഭാര്യവീട്ടുകാരുടെ പരിഹാസത്തിൽ നിന്നുണ്ടായ പ്രതികാരഗ്നിയിൽ പണം ഉണ്ടാക്കാനുള്ള പാച്ചിലിൽ മുഴുകി അവരെ സ്നേഹിക്കാനൊ, അവർക്കൊപ്പം കുശലം പറയാൻ അൽപം സമയം കണ്ടെത്തുവാനോ അയാൾക്ക് കഴിഞ്ഞില്ല.. അവർക്ക് കഴിക്കാൻ സമയാസമയം നല്ല ഭക്ഷണവും ഉടുക്കാൻ മുന്തിയ വസ്ത്രങ്ങളും എല്ലാ വിധ സുഖ സൗകര്യങ്ങളും നൽകി ഉത്തമനായ ഒരു ഗൃഹനാഥനെന്നു അയാൾ സ്വയം അഭിമാനം പൂണ്ടു..വീടിനോട് ചേർന്ന് തന്നെ സ്ഥലങ്ങൾ വാരി കൂട്ടി വർഷാവർഷം പുതിയ കച്ചവട സ്ഥാപനങ്ങൾ അവിടെ തന്നെ തുടങ്ങി ഒരു കൊച്ചു ധനികനായി അയാൾ വളർന്നു.. മക്കൾ നല്ല വിദ്യാഭ്യാസം നേടി വളരുന്നത് അയാൾ മാറി നിന്നു വീക്ഷിച്ചു സന്തോഷിച്ചു.. ആകെയുണ്ടായിരുന്ന മകളെ ദേഹം മുഴുവൻ പൊന്നുമായി, നാടോട്ടുടുക്കും വിളിച്ചു, ആർഭാടമായി കല്യാണവും നടത്തി..പിതാവിന്റെ കടമ നിറവേറ്റിയ നിർവൃതിയോടെ അയാൾ പിന്നെയും ധനം വാരികൂട്ടാനുള്ള തത്രപാടിൽ മുഴുകി..വലിയ പ്രതിസന്ധികളൊന്നുമറിയാതെ ജീവിതം ഇവിടം വരെ എത്തിയെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം എല്ലാം മാറ്റി മറിച്ചു.. കച്ചവട സ്ഥാപനത്തിൽ ഒരെണ്ണത്തിൽ തീ പിടിച്ചപോൾ നിമിഷ നേരം കൊണ്ടു അവ പടർന്നു മറ്റു സ്ഥാപനങ്ങളെയും വാഹനങ്ങളെയും സ്വന്തം വീടു പോലും വിഴുങ്ങി,അവയെല്ലാം കത്തി നശിച്ചു ചാരമായി മാറിയത് നിസ്സഹായനായി നോക്കി നിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ.. ഉടുതുണിക്ക് മറു തുണിയില്ലാത്ത വിധം വട്ട പൂജ്യത്തിലോട്ടുള്ള തിരിച്ചു പോക്കിലും തളരാതെ ആ മനുഷ്യൻ പിടിച്ചു നിന്നത് വീട്ടിലുണ്ടായിരുന്ന ഭാര്യയെ അപകടം കൂടാതെ രക്ഷിച്ചതോർത്താണു.. സ്കൂൾ വിട്ടു വന്ന മകനും ഭർതൃ വീട്ടിൽ നിന്നും ദുരന്തം അറിഞ്ഞു വന്ന മകളും ദുഖ ഭാരത്താൽ തളർന്നു കിടക്കുന്ന മാതാവിനെ കെട്ടി പുണർന്നു പിതാവിന് നേരെ ആക്രോശിച്ചു... "ഞങ്ങളെ ഒന്നു മോനെയെന്നോ മോളെയെന്നോ വിളിക്കാനോ, സ്നേഹത്തിൽ ഒന്നു തലോടാനോ, എന്തിനു ഞങ്ങളുടെ നേട്ടങ്ങളിലും സന്തോഷങ്ങളിലും ഒന്നു ചിരിക്കാൻ പോലും മറന്നു വാരി കൂട്ടിയതോക്കെയും ഇതാ ഒരു പിടി ചാരമായിരിക്കുന്നു .ഇനിയെങ്കിലും ഒരു atm മെഷീൻ മാത്രം ആകാതെ ഞങ്ങളെ സ്നേഹിക്കുന്ന , സ്നേഹത്തിൽ പിശുക്ക് കാണിക്കാത്ത ഒരു അച്ഛനാകാൻ കഴിയുമോ "
ദുരന്ത ഭൂമിയിൽ ഇതുവരെ തളരാതെ പിടിച്ചു നിന്ന ആ പിതാവിന്റെ ഹൃദയത്തിൽ ചാട്ടുള്ളി കൊണ്ട് അടിച്ച പോലെയായിരുന്നു ആ വാക്കുകൾ ..സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കിയതുകൊണ്ട് മക്കളുടെ അനിഷ്ടവും വെറുപ്പും മാത്രമാണ് അയാൾ സമ്പാദിച്ചത് .ഇതു വരെ താൻ ജീവിച്ചത് അവർക്ക് വേണ്ടിയാണെന്ന് അവരെ ബോധ്യപ്പെടുത്താനാവാത്ത അവസ്ഥ മാരകമായ വേദനയായി മനസ്സിൽ കിടന്നു നീറി ...ചാമ്പലായ അയാളുടെ സ്വത്തു വകകളോടോപ്പം താനും കതിയെരിഞ്ഞിരുനെന്കില്ലെന്നു അയാൾ ആത്മാര്തമായി ആഗ്രഹിച്ചു ...
"പ്രകടമാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കൻെറ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.... "
മാധവിക്കുട്ടിയുടെ ഈ വാക്കുകൾ സത്യമാണെന്ന് ഈ പിശുക്കന്റെ ജീവിതം പോലെ തന്നെ എത്രയോ ജീവിതങ്ങൾ ശരി വെക്കുന്നു..
നാസ്നി ജുനൈദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക