. നിറങ്ങളുടെ ലോകത്തിൽ
' നോക്കൂ ആദിത്യാ ബാന്ദ്രയിലെ വില്ല കൂടി മാത്രമേ ഇനി വിൽകാനുള്ളൂ അതാണെങ്കിൽ അമ്മയുടെ പേരിലും , ജ്യേഷ്ഠനും കൂടി അവകാശപെട്ടതായതു കൊണ്ട് അത് വിൽക്കാൻ പറ്റുമെന്നു തോനുന്നില്ല '
ബാനർജിയുടെ സംസാരത്തിൽ ഒരുപാട് സഹതാപം നിഴലിച്ചിരുന്നു. വർഷങ്ങളായി ഫിനാൻഷ്യൽ അഡ്വൈസർ എന്നതിലുപരി ദാദയുടെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു ബാനർജി.
" ആദിത്യ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ബിസിനെസ്സിൽ നിന്റെ ദാദയ്‍ക്കു ഉണ്ടായിട്ടുണ്ട്, അദ്ദേഹത്തെയും നിന്നെയും താരതമ്യം ചെയ്യുകയല്ല , എന്നാലും നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു കുട്ടീ "
" അങ്കിൾ എന്നെ കൂടെയുള്ളവർ ചതിച്ചതിൽ അല്ല, സ്വന്തം അമ്മയും കൂടപ്പിറപ്പും തള്ളി പറഞ്ഞതിലാണ് എന്റെ ദുഃഖം... "
" നിന്റെ ദാദ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം നിന്നെ മനസ്സിലാക്കിയേനെ , അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു എല്ലാവരും അദ്ധേഹത്തെ പോലെയാവണമെന്നില്ലല്ലോ "
" മടുത്തു അങ്കിൾ എല്ലാം നഷ്ടപ്പെട്ടു , ഗോരാനാഥിന്റെ ചെക്കും മടങ്ങിയതാണ് അയാളും കൂടി കേസ് കൊടുത്താൽ എന്തായാലും ഞാൻ അകത്താകും "
" ഹേയ് വിഷമിക്കാതെ ദാദയുടെ പഴയ സുഹൃത്താണ് അയാൾ , അതു കൊണ്ടാണ് അയാള് ഇതുവരെ ഒന്നും പറയാഞ്ഞത്.
താൻ വിഷമിക്കാതെ, നേഹയുടെ വീട്ടുകാർ എന്തെങ്കിലും അറിഞ്ഞോ ..?"
താൻ വിഷമിക്കാതെ, നേഹയുടെ വീട്ടുകാർ എന്തെങ്കിലും അറിഞ്ഞോ ..?"
ആശ്വസിപ്പിച്ചു കൊണ്ട് ബാനർജി വിഷയം മാറ്റാൻ ശ്രമിച്ചു.
" അവർക്ക് ഏറെ കുറെ കാര്യങ്ങൾ മനസ്സിലായി , വിവാഹത്തിന് ഇനി അവർ തയ്യാറാവുമെന്നു തോനുന്നില്ല "
ഉള്ളിൽ നീറ്റലുണ്ടിങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
ഉള്ളിൽ നീറ്റലുണ്ടിങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
" അത് പോവുകയാണെങ്കിൽ പോട്ടെ ആദിത്യ , അല്ലെങ്കിലും നമ്മുടെ പാരമ്പര്യത്തിന് യോജിച്ച കുടുംബമായിരുന്നില്ല , അന്നേ ഞാൻ അമ്മയോട് സൂചിപ്പിച്ചിരുന്നു " ബാനർജി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
' ഞാനിറങ്ങട്ടെ അങ്കിൾ ഒരാളെ കാണാനുണ്ട് ' കൃത്രിമമായി മന്ദഹസിച്ചു കൊണ്ടു ബാനർജിയുടെ ഓഫീസിനു പുറത്തേക്കിറങ്ങി.
നിരത്തിലെ തിരക്കുകളൊന്നും കണ്ണിൽ പെടുന്നില്ല. ഒരിക്കൽ ഈ അന്ധേരിയിലെ നിരത്തുകളിൽ കൂടി വെറുമൊരു സാധാരണക്കാരൻ തുണിവ്യാപാരിയുടെ മകനായി നടന്നിരുന്ന കാലമുണ്ടായിരുന്നു. പിന്നീടുള്ള വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.
ദാദയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാക്കിയത് അദ്ധേഹത്തിന്റെ കഠിന പ്രയത്നമായിരിക്കാം. സമ്പത്തിന്റെ മടിയിൽ ഇരിക്കുമ്പോഴും ഈ നിരത്തിൽ കൂടി വരുമ്പോഴെല്ലാം ദാദ പറയുമായിരുന്നു,
ദാദയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാക്കിയത് അദ്ധേഹത്തിന്റെ കഠിന പ്രയത്നമായിരിക്കാം. സമ്പത്തിന്റെ മടിയിൽ ഇരിക്കുമ്പോഴും ഈ നിരത്തിൽ കൂടി വരുമ്പോഴെല്ലാം ദാദ പറയുമായിരുന്നു,
' ആദിത്യ നമ്മൾ ഓരോ ചുവടും വയ്ക്കുമ്പോഴും വല്ലപ്പോഴും പിറകിലേക്കൊന്നു നോക്കണം ചുവടുകൾ പിഴച്ചിട്ടു നോക്കുന്നതിനേക്കാൾ നല്ലതതായിരിക്കും'
അന്വര്ഥമായ വാക്കുകൾ. ഇന്ന് വീണ്ടും താൻ ഈ നിരത്തിൽ കാല്നടയാത്രക്കാരനായിരിക്കുന്നു.
അന്വര്ഥമായ വാക്കുകൾ. ഇന്ന് വീണ്ടും താൻ ഈ നിരത്തിൽ കാല്നടയാത്രക്കാരനായിരിക്കുന്നു.
മാർവാടികൾ ഇന്നലെ കാറ് കൊണ്ട് പോകുന്നത് വരെയില്ലാത്ത എന്തോ ഒരു ശൂന്യത ഇന്നനുഭവിച്ചു. ആഢ്യത്വം കാണിക്കാൻ കഴിയാത്തതിലല്ല പലരും ദയനീയമായി നോക്കുന്നു. രാംമോഹൻ ചോപ്ടയെ അറിയാത്ത ആൾക്കാർ ആ നിരത്തിൽ കുറവായിരുന്നു.
എവിടെയാണ് പിഴച്ചത് ഒന്നും ഓർക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ ഓർമകളും മരവിച്ചോ ..?
രാംമോഹൻ എന്ന വലിയ മനുഷ്യന്റെ മകന്റെ പതനം പലരും ആഗ്രഹിച്ചിരിക്കാം..
' ആദിത്യ രണ്ടാമതൊന്നു അലോചിക്കാതെ ആരുടേയും ഒരു ഗ്ലാസ് വെള്ളം പോലും സ്വീകരിക്കരുത് ' - സൗകര്യപൂവ്വം മറന്നതായിരുന്നു ദാദയുടെ ഓരോ വാക്കുകളും. അതിനു താൻ കൊടുകേണ്ടി വന്ന വിലയാണ് ഇന്നീ അനുഭവിക്കുന്നതെല്ലാം.
നേഹയുടെ മെസ്സേജ് ഒരിക്കൽ കൂടി വായിച്ചു.
" ആദിത്യ നമ്മൾ തമ്മിൽ പെരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് , കുടുംബത്തിന്റെ പൊരുത്തത്തെക്കാൾ നമ്മുടെ മനസ്സ് തമ്മിലല്ലേ പൊരുത്തപ്പെടേണ്ടത്.
ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനീ ആലോചനയ്ക്കു സമ്മതം മൂളിയത് തന്നെ. നിങ്ങൾക്ക് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ, പ്രാർത്ഥിക്കാം ..."
ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനീ ആലോചനയ്ക്കു സമ്മതം മൂളിയത് തന്നെ. നിങ്ങൾക്ക് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ, പ്രാർത്ഥിക്കാം ..."
അവളുടെ അച്ഛനെ പോലെ ബുദ്ധിമതിയാണ് അവളും. തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞത് മുതലാണ് അവളിലെ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി തനിക്കുണ്ടെന്ന് അവൾക്കറിയില്ലായിരിക്കാം..
സ്വന്തമെന്നു പറയാനുള്ളതെല്ലാം ഓരോന്നായി നഷ്ടപെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതെല്ലാം നഷ്ടപ്പെട്ടപ്പോൾ ആരുമില്ലെന്ന സത്യം സ്വയം ചെറുതാക്കുന്നതായി തോന്നുന്നു. ഇപ്പോൾ താനുമൊരു പാഴ്വസ്തുവായിരിക്കുന്നു.
നഷ്ടപ്പെടാൻ ഇനിയുള്ളത് കുറെ സ്വപ്‌നങ്ങൾ മാത്രമാണ് , പ്രതീക്ഷയറ്റവന് എന്തു സ്വപ്നം.
ബാധ്യതകൾ ഒരു കൂമ്പാരംപോലെ മുന്നില് ഒരു കിടങ്ങായിരിക്കുന്നു. അതികം വൈകാതെ ഇനി താമസം ഇരുമ്പഴികൾക്കുള്ളിൽ സുരക്ഷിതമാവും.
നഷ്ടപ്പെടാൻ ഇനിയുള്ളത് കുറെ സ്വപ്‌നങ്ങൾ മാത്രമാണ് , പ്രതീക്ഷയറ്റവന് എന്തു സ്വപ്നം.
ബാധ്യതകൾ ഒരു കൂമ്പാരംപോലെ മുന്നില് ഒരു കിടങ്ങായിരിക്കുന്നു. അതികം വൈകാതെ ഇനി താമസം ഇരുമ്പഴികൾക്കുള്ളിൽ സുരക്ഷിതമാവും.
റാംമോഹൻ ചോപ്ടയുടെ മകൻ എല്ലാം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ മുന്നിൽ ഒരു വിഡ്ഡിയായിരിക്കുന്നു...
ആശകളറ്റിയിരിക്കുന്നു ഇനിയാർക്കു വേണ്ടി..?
മടുത്തു ഇനിയും ഒരു പരിഹാസ കഥാപാത്രമാവാൻ..
ഇനി വിൽക്കാൻ ബാക്കിയൊന്നുമില്ല.
ഇനിയും ഒരു പരാജിതനായി ആർക്കും മുന്നിൽ നില്ക്കാൻ വയ്യ...
മടുത്തു ഇനിയും ഒരു പരിഹാസ കഥാപാത്രമാവാൻ..
ഇനി വിൽക്കാൻ ബാക്കിയൊന്നുമില്ല.
ഇനിയും ഒരു പരാജിതനായി ആർക്കും മുന്നിൽ നില്ക്കാൻ വയ്യ...
നടത്തത്തിനു ഒരു വല്ലാത്ത വേഗത വന്നത് പോലെ. എങ്ങോട്ടു പോവണമെന്നത് ഒരു നിശ്ചയവും ഇല്ലായിരുന്നു. വെയിൽ മങ്ങിത്തുടങ്ങി നെറ്റിയിൽ വിയർപ്പിന്റെ കണങ്ങൾ പൊടിയാൻ തുടങ്ങി...
ഗോവിന്ദ്നഗറിൽ നിന്നും ഗാർഡൻഡയിലേക്കുള്ള ചെറുറോഡിലേക്കു കയറി. ദൂരെ തിരയടിക്കുന്ന ശബ്ദം കേൾക്കാം , ആകാശത്തു കടൽക്കാക്കകൾ വട്ടമിട്ടു പറക്കാൻ തുടങ്ങിയിരിക്കുന്നു...
ഗോവിന്ദ്നഗറിൽ നിന്നും ഗാർഡൻഡയിലേക്കുള്ള ചെറുറോഡിലേക്കു കയറി. ദൂരെ തിരയടിക്കുന്ന ശബ്ദം കേൾക്കാം , ആകാശത്തു കടൽക്കാക്കകൾ വട്ടമിട്ടു പറക്കാൻ തുടങ്ങിയിരിക്കുന്നു...
ഒരുപാട് വർഷങ്ങൾക്കു മുൻപ് ദാദയുടെ കൂടെ വന്നതായിരുന്നു പാട്ടീൽപാടയിലുള്ള ഈ കടൽ തീരത്തു. ഈ കോട്ടയും പ്രദേശവും എപ്പോഴും വിജനമാണ്. സഞ്ചാരികൾക്കു പ്രിയം ജൂഹുവായത് കൊണ്ടവാം ഇവിടം ശ്രദ്ധിക്കപ്പെടാതെ പോവുന്നത്..
അന്ന് പഴയ കോട്ടയ്ക്കടുത്തു വേലികെട്ടു ഇല്ലായിരുന്നു. വളരെ ഉയരത്തിലുള്ള കോട്ടയുടെ കടലിനോടു ചേർന്നുള്ള പ്രദേശം മണ്ണിടിഞ്ഞു കിടന്നിരുന്നതായാണ് ഓർമ , ഇന്നവിടം കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയിരിക്കുന്നു.
ഒരുപാട് താഴ്ചയിൽ കടൽ ഘോരമായ ശബ്ദത്തിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു..
തിരമാലകൾ മാടിവിളിക്കുന്നതു പോലെ ഒരു വല്ലാത്ത അഭിവേശത്തോടെ കടലിനോടു പുല്കാൻ ഒരുങ്ങി......
തിരമാലകൾ മാടിവിളിക്കുന്നതു പോലെ ഒരു വല്ലാത്ത അഭിവേശത്തോടെ കടലിനോടു പുല്കാൻ ഒരുങ്ങി......
അവസാനമായി അമ്മയുടെ ശബ്ദം കേൾക്കാൻ തോന്നുന്നു. ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. മൂത്തമകൻ എല്ലാം നേടുമ്പോഴും ഇളയമകനു സമ്മാനിക്കാനായത് പരാജിതൻ എന്ന പേരുദോഷം മാത്രമായിരുന്നു.
' നോക്കൂ വിരോധമാവില്ലെങ്കിൽ ഒന്നു ഫോണ്‍ തരാമോ..? ഇവിടെ ഒരു ടാക്സി പോലും കാണുന്നില്ല, സുഹൃത്തുക്കളെ ആരെയെങ്കിലും വിളിക്കാനാണ് "
ഞെട്ടിത്തിരിഞ്ഞു കൊണ്ട് പിറകിലേക്ക് നോക്കി വെളുത്ത ഗൗണിൽ ചെറിയ നീല പൂക്കൾ പിന്നിയിട്ടുള്ള നീളൻ ഗൗൺ അണിഞ്ഞു കൊണ്ട് ഒരു പെണ്കുട്ടി. ശരിക്കും അവൾ ഭയപ്പെടുത്തിക്കളഞ്ഞു . ഈ വിജനമായ സ്ഥലത്ത് അവളെ കണ്ടപ്പോൾ എവിടെയോ ഒരു ഭയം ഉയർന്നു വന്നു. അല്ലെങ്കിലും താനെന്തിനു ഭയക്കണം ഏതാനും നിമിഷങ്ങൾക്കകം മരണത്തെ വേൾക്കാൻ പോവുന്നവന് എന്തിനു അമാനുഷികങ്ങളെ ഭയക്കണം. ഒരുവേള ഒരായിരം ചിന്തകൾ കടന്നു പോയി.
' നിങ്ങളുടെ ഫോണിൽ റേഞ്ചു ഉണ്ടാവും അല്ലേ '
ചെറിയ ഭയത്തോടെ ഫോണ്‍ അവൾക്കു കൊടുത്തു.
അവളതു വാങ്ങി നമ്പർ ഡയൽ ചെയ്യൻ തുടങ്ങി.
അവളതു വാങ്ങി നമ്പർ ഡയൽ ചെയ്യൻ തുടങ്ങി.
' ചെഹ് ഇതിനും റേഞ്ചു ഇല്ല നാശം '
അവൾ സ്വയം ശപിച്ചു കൊണ്ട് ഫോണ്‍ തിരികെത്തന്നു.
അവൾ സ്വയം ശപിച്ചു കൊണ്ട് ഫോണ്‍ തിരികെത്തന്നു.
' താനെന്താ ഈ വിജനമായ സ്ഥലത്ത് ഒറ്റയ്ക്ക് ' ധൈര്യം അവലംബിച്ചു അവളോട് ചോദിച്ചു.
' ഒന്നുമില്ല വീട്ടിൽ വെറുതെ ഇരുന്നപ്പോൾ കടൽ കാണാൻ ഒരാഗ്രഹം , കുറച്ചു പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി ഇങ്ങോട്ടു പോന്നു. അല്ല നിങ്ങളും ഒറ്റയ്ക്കാണല്ലോ, എന്താ ആത്യമഹത്യ ആണോ ഉദ്ദേശം ഹ ഹ ..? '
വായാടിപെണ്ണ് സ്വയം ചിരിക്കാൻ തുടങ്ങി
വായാടിപെണ്ണ് സ്വയം ചിരിക്കാൻ തുടങ്ങി
' അതേ ' യാന്ത്രികമായി മറുപടി പറഞ്ഞുപോയി.
അവൾ സ്വല്പ്പം ഭയത്തോടെയും അതിലേറെ ജിജ്ഞാസയോടും കൂടെ നോക്കി
' ആർ യു സീരിയസ്...? നിങ്ങളെന്താ ഈ പറയുന്നത് ..? '
' അതേ ഞാൻ മരിക്കാൻ വേണ്ടി വന്നതാണ്. ഇപ്പോൾ നീയാണതിനു തടസ്സം ഒന്ന് പോകാമോ .?
താഴേക്കിറങ്ങിയാൽ മൈൻറോഡിൽ ടാക്സി കിട്ടും നിങ്ങൾക്ക് '
താഴേക്കിറങ്ങിയാൽ മൈൻറോഡിൽ ടാക്സി കിട്ടും നിങ്ങൾക്ക് '
തെല്ലൊരാരിശത്തോടെ പറഞ്ഞു..
'ശരി ശരി നിങ്ങളു ദേഷ്യപ്പെടേണ്ട ഞാൻ പോയേക്കാം, പക്ഷേ എന്തിനാണ് മരിക്കുന്നതെങ്കിലും പറഞ്ഞൂടെ ..? '
' മനസമാധാനം കളയാതെ ഒന്ന് പോയിതരാമോ ..?
' മരിക്കാൻ പോവുന്ന നിങ്ങൾക്കെന്തിനാ മനസ്സമാധാനം ..? ' അവൾ വിടാനുള്ള ഭാവമില്ലായിരുന്നു.
' എന്തായാലും മരിക്കാൻ തീരുമാനിച്ചു എങ്കിൽ ഇതെങ്കിലും പറഞ്ഞിട്ട് മരിക്കൂ '
' അറിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ഗുണമില്ല , എനിക്ക് പറയാനുള്ളത് പരാജങ്ങളുടെ തുടർകഥകളാണ് , തന്റെ സമയം കളയണ്ടാ '
' ആ കഥകൾ കേൾക്കാൻ ഞാൻ തയ്യാറാണെങ്കിലോ ..?'
അറിയാതെ പുഞ്ചിരിച്ചുപോയി. ഇവളാലൊരു മിടുക്കി തന്നെ. വളരെ പെട്ടന്നു മറ്റുള്ളവരുമായി അടുക്കാൻ പ്രത്യേക കഴിവുണ്ടിവൾക്കു.
' ശരി വിരോധമാവില്ലെങ്കിൽ നമുക്കൊന്ന് നടക്കാം, അത് കഴിഞ്ഞു വന്നു നിങ്ങൾ മരിച്ചോളൂ , കടലിവിടെ തന്നെ കാണും ' അവൾ ലാഘവത്തോടെ പറഞ്ഞു കൊണ്ട് ചിരിച്ചു.
ഇവൾ പെട്ടന്നൊന്നും ഒഴിഞ്ഞുപോകുന്ന മട്ടില്ല. എന്തായാലും തൽക്കാലം അനുസരിക്കാം.
ഇവൾ പെട്ടന്നൊന്നും ഒഴിഞ്ഞുപോകുന്ന മട്ടില്ല. എന്തായാലും തൽക്കാലം അനുസരിക്കാം.
കടൽ ശാന്തമായി ചെറുതിരകളോടെ അടിച്ചു കൊണ്ടിരുന്നു. പകലിന്റെ വെളിച്ചം നേരിയചുവപ്പോടെ മങ്ങി തുടങ്ങിയിരിക്കുന്നു. ദൂരെ കടൽക്കാക്കകൾ തീരത്തേക്ക് പറന്നടുത്തു.
അവളുടെ കൂടെ കോട്ടയുടെ നടപ്പാതയിൽകൂടി നടക്കാൻ തുടങ്ങി. വശ്യമായ ഒരു സുഗന്ധം അവളിൽ നിറഞ്ഞുനിന്നിരുന്നു...
' ആരാണ് നിങ്ങൾ , എന്തിനാണ് ഇത്ര മനോഹരമായ ജീവിതം നശിപ്പിക്കുന്നത് ..?'
ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ ആകാംഷയോടെ തിളങ്ങുന്നുണ്ടായിരുന്നു.
' ആദിത്യ ചോപ്ട എന്നാണ് എന്റെ പേര് റാംമോഹൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ന്റെ എംഡി '
അവൾ നിസംഗതയോടെ മുഖത്തേക്ക് നോക്കി. ഇത്ര വലിയെ ഗ്രൂപ്പിനെ കുറിച്ച് ഇവൾ കേട്ടിട്ടില്ലേ ..?
അവൾ നിസംഗതയോടെ മുഖത്തേക്ക് നോക്കി. ഇത്ര വലിയെ ഗ്രൂപ്പിനെ കുറിച്ച് ഇവൾ കേട്ടിട്ടില്ലേ ..?
' ഹ ഹ അത്ഭുതപ്പെടേണ്ട എനിക്ക് വലിയ ലോകപരിചയവും ഒന്നുമില്ല, ഞാനൊരു വിദ്യാർത്ഥിയാണ് '
പ്രായം ഇരുപതോളം തോനിക്കുമെങ്കിലും അവളിൽ അസാമാന്യ പക്വതയുണ്ടായിരുന്നു. താനറിയാതെ ഒരു പ്രത്യേക ബഹുമാനം തോന്നിപ്പോയി അവളോട്.
' അച്ഛന്റെ മരണശേഷം സ്വത്തുക്കൾ ഞങ്ങൾ രണ്ടാണ്മക്കൾക്കു വീതിച്ചു തന്നു , എന്റെ വീതമെല്ലാം നഷ്ടപ്പെട്ടു. കൂടെ നിന്നവർ വഞ്ചിച്ചു... ഇപ്പോൾ വലിയൊരു കടക്കാരൻ ആണു ഞാൻ '
' ഇത്രേയുള്ളോ പ്രശ്നം ...? '
' നിനക്കതു നിസ്സാരമായിരിക്കാം , പക്ഷെ നിനക്ക് സ്വപ്നം കാണാൻ കഴിയാത്ത തുകയുടെ കടക്കാരനാണ് ഞാനിന്നു '
' ശരി നിങ്ങൾ പറയുന്നത് എനിക്ക് മസസ്സിലാകും , ഇഷ്ടമുള്ള പോലെ ചെയ്തോളൂ , നിങ്ങളുടെ തീരുമാനം അതാണെങ്കിൽ ഞാൻ തടയുന്നില്ല... '
' അതാണ് ഞാൻ ആദ്യമേ പറഞ്ഞത് പൊയ്ക്കൊള്ളാൻ , ഇപ്പോൾ മനസ്സിലായോ ..?'
' ശരി എന്തായാലും മരിക്കുന്നതിനു മുൻപ് എനിക്കൊരു സഹായം ചെയ്യാമോ. എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ ..?
ശല്യമാണല്ലോ, എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് കൂടെ പോവാം. ഇനി എന്തൊക്കെയായാലും എടുത്ത തീരുമാനം മാറ്റുന്ന പ്രശ്നമില്ല, അത്രയ്ക്ക് വലിയ ചതികുഴിയിൽ ആണു വീണിരിക്കുന്നത്.
പതുക്കെ കോട്ടയുടെ ഇറക്കം ഇറങ്ങി അവളുടെ കൂടെ നടന്നു. ഗർസാ പാർക്കും കഴിഞ്ഞു കടൽത്തീരത്തുള്ള റോഡരികിൽ കൂടി അവളുടെ കൂടെ നടന്നു. ഇരുട്ട് പടർന്നിരിക്കുന്നു, സ്ട്രീറ്റ് ബൾബുകൾ പ്രകാശിച്ചു തുടങ്ങി. അതിന്റെ വെളിച്ചത്തിൽ അവളുടെ വെള്ള ഗൗൺ സ്വർണനിറമായി തോന്നി. ഇവളൊരു കൊച്ചുസുന്ദരി തന്നെ. അവൾ ചിരിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി.
' ഇതെങ്ങോട്ടാ ഈ പോകുന്നത് ..?'
' ഇവിടെയടുത്തു ഒരു ഗലി ഉണ്ട്. അവിടെ എനിക്ക് വേണ്ടപ്പെട്ട ചിലരുണ്ട്. ഇന്നവരെ വൈകീട്ട് കാണാനിരുന്നതാ, അപ്പോഴാ നിങ്ങളെ പരിചയപ്പെട്ടത് '
നടത്തം തീരത്തെ റോഡും കഴിഞ്ഞു ഹർബറിന്റെ അടുത്തുള്ള ചെറുറോഡിലേക്കു കയറി. അവിടെ ഇടതു വശത്തായി ഒരു ചെറിയ ഫുട്പാത്തു, അതിലൂടെ പതുക്കെ നടന്നു കയറി. ഏതോ കോളനിയാണെന്നു തോന്നുന്നു. ഓടയിൽ നിന്നും വല്ലാത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. കൊതുകുകൾ രൂക്ഷമായി ആക്രമിച്ചു കൊണ്ടിരുന്നു.
നടത്തം കോളനിയിലെ ഒരു കൊച്ചു കുടിലിനു മുന്നിൽ അവസാനിച്ചു. ഒരു റാന്തൽ വിളക്കിന്റെ പ്രകാശം വീടിന്റെ പാതി തുറന്ന വാതിലിൽ കൂടി തെളിഞ്ഞു. ഒരാൾക്ക് കഷ്ടിച്ചു കയറാൻ പാകത്തിലുള്ള വാതിൽ, നിവർന്നു നിന്നാൽ തല മുട്ടുന്നത് കൊണ്ട് വെളിയിൽ നിന്നു.
അവൾ വളരെ പരിചിതമായി അകത്തോട്ടു കയറി. അവളെ കണ്ടതും ഇരുണ്ടവെളിച്ചത്തിൽ എന്തോ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് കളിക്കുകയായിരുന്ന രണ്ടു പിള്ളേർ ഓടിവന്നു അവളുടെ കൈകളിൽ പിടിച്ചു. അവൾ അവരുടെ തലയിൽ തലോടി അമ്മയെ അന്വേഷിച്ചു. പിറകു വാതിലിൽ കൂടി കയ്യിൽ ഒരു കുടം വെള്ളവുമായി ഒരു സ്ത്രീ കയറി വന്നു. അവളെ കണ്ടതും ആ സ്ത്രീ പരിചിത ഭാവത്തിൽ ചിരിച്ചുകൊണ്ട് അവൾക്കു ഇരിക്കാൻ പായ വിരിച്ചു കൊടുത്തു.
' ഇരിക്കാൻ സമയമില്ല ദീദി എന്റെ കൂടെ വേറൊരാളുണ്ട് '
പറഞ്ഞു കൊണ്ട് അവൾ കയ്യിലെ വാലെറ്റിൽ നിന്നും കുറച്ചു പണം എടുത്തു ആ സ്ത്രീക്ക് കൊടുത്തു.
അല്പസമയം അവരോടു സംസാരിച്ചു അവൾ പുറത്തേക്കിറങ്ങി.
പറഞ്ഞു കൊണ്ട് അവൾ കയ്യിലെ വാലെറ്റിൽ നിന്നും കുറച്ചു പണം എടുത്തു ആ സ്ത്രീക്ക് കൊടുത്തു.
അല്പസമയം അവരോടു സംസാരിച്ചു അവൾ പുറത്തേക്കിറങ്ങി.
ഒന്നും പറയാതെ അവളുടെ കൂടെ നടന്നു.
' ക്ഷമിക്കണം ചോദിക്കാൻ മറന്നു. എന്താ തന്റെ പേര് ..?'
' അൽപ നേരത്തേക്ക് വേണ്ടി എന്റെ പേരറിയുന്നതെന്തിനാ , മരിച്ചു കഴിഞ്ഞു ദൈവത്തോട് എന്നെ കുറിച്ച് പരാതി പറയാനാണോ ..? '
അവൾ പതിവ് കുസൃതിച്ചിരിയോടെ ചോദിച്ചു..
' എന്റെ പേര് അയ്ഷ , അയ്ഷ ഖലീൽ അച്ഛൻ പൂനയിൽ തുണിവ്യാപാരിയാണ്. ഇവിടെ വാശിയിലാണ് അമ്മയുടെ വീട് ഒരു കോഴ്സ് ചെയ്യാനുള്ളത് കൊണ്ട് അമ്മയുടെ വീട്ടിൽ നില്ക്കുന്നു ' അവൾ ഒറ്റശ്വാസത്തിൽ ഏകദേശരൂപം തന്നു.
'ആരാണാ സ്ത്രീ..?'
' കഴിഞ്ഞ ആഴ്ചവരെ എനിക്കപരിചിതയായിരുന്നു അവർ പക്ഷേ ഇന്നവരെന്റെ ദീദിയാണ്.'
'എന്തിനാണവർക്കു പണം കൊടുത്ത് എന്താണ് അവരുടെ പ്രശ്നം '
' അവർ ഒരു ലൈംഗീക തൊഴിലാളി ആയിരുന്നു. കൊൽക്കത്തയിൽ നിന്നും വർഷങ്ങൾക്കു
മുൻപ് കാമുകന്റെ കൂടെ ഒളിച്ചോടി ഈ നഗരത്തിൽ വന്നതാണ്. അയാളിവരെ ചതിച്ചു ഒരു മാർവാടിക്കിവരെ വിറ്റു. ഇന്ന് ആരേതെന്നറിയാത്ത രണ്ടു കുഞ്ഞുങ്ങളുണ്ട്. ഈയടുത്തു അവരുടെ ബ്ലഡ് എച് ഐ വി പോസിറ്റീവാണെന്നു അറിഞ്ഞു, കുഞ്ഞുങ്ങളുടെയും. താൻ കാരണം ഇനിയീരോഗം ആർക്കും പടരരുതെന്നു കരുതി ആ തൊഴിൽ ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച ഞാൻ കാണുന്നത് വരെ ഭിക്ഷയെടുത്തും മറ്റുമായി ജീവിക്കുകയാരുന്നു. എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിൽ ഇവിടെ അടുത്തൊരു ക്ലിനിക്കിൽ സ്വീപ്പറുടെ ജോലി തരപ്പെടുത്തി കൊടുത്തു. പണം കൊടുത്തതു ആ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. '
മുൻപ് കാമുകന്റെ കൂടെ ഒളിച്ചോടി ഈ നഗരത്തിൽ വന്നതാണ്. അയാളിവരെ ചതിച്ചു ഒരു മാർവാടിക്കിവരെ വിറ്റു. ഇന്ന് ആരേതെന്നറിയാത്ത രണ്ടു കുഞ്ഞുങ്ങളുണ്ട്. ഈയടുത്തു അവരുടെ ബ്ലഡ് എച് ഐ വി പോസിറ്റീവാണെന്നു അറിഞ്ഞു, കുഞ്ഞുങ്ങളുടെയും. താൻ കാരണം ഇനിയീരോഗം ആർക്കും പടരരുതെന്നു കരുതി ആ തൊഴിൽ ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച ഞാൻ കാണുന്നത് വരെ ഭിക്ഷയെടുത്തും മറ്റുമായി ജീവിക്കുകയാരുന്നു. എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിൽ ഇവിടെ അടുത്തൊരു ക്ലിനിക്കിൽ സ്വീപ്പറുടെ ജോലി തരപ്പെടുത്തി കൊടുത്തു. പണം കൊടുത്തതു ആ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. '
' താൻ പഠിക്കുകയല്ലേ ..? അപ്പോപ്പിന്നെ ...'
' ഹ ഹ പഠിക്കുന്നവർക്കെന്താ പണം ഉണ്ടാക്കിക്കൂടെ , ഞാനൊരു ഓണ്‍ലൈൻ മാഗസിനുവേണ്ടി എഴുതാറുണ്ട് , ചിലവിനുള്ള കാശിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ '
അവളിലെ നിശ്ചയാദാർഢ്യമായിരിക്കാം സംസാരത്തിലെ ഈ ലാഘവം..
അവളിലെ നിശ്ചയാദാർഢ്യമായിരിക്കാം സംസാരത്തിലെ ഈ ലാഘവം..
' ഇനി ഞാൻ പൊയ്ക്കോട്ടേ ...? '
' നിൽക്കൂ ഓരീടം വരെ പോകാനുണ്ട് , ഈ രാത്രിയിൽ ഞാൻ തനിച്ചു പോവേണ്ടേ ..?'
അതും ശരിയാണ് ഇരുട്ട് പടർന്നിരിക്കുന്നു. ഇവളെ നഗരത്തിൽ ഈ സമയത്തു തനിച്ചു വിടുന്നത് അപകടമാണ്.
' ശരി , പെട്ടന്നാവണം '
'ഹ ഹ പെട്ടന്നങ്ങോട്ടു പോവാൻ ദൈവത്തിന്റെ മെസ്സേജെങ്ങാനും വന്നോ ...? '
ശരിയാണ് എന്തിനാണിത്ര ധൃതി, എന്തെങ്കിലുമാവട്ടെ അവളുടെ കൂടെ പിന്നെയും നടക്കാൻ തുടങ്ങി.
വീണ്ടും നടന്നു എത്തിയത് അന്ധേരി ഈസ്റ്റിലെ തിരക്കുള്ള ഒരു മാർക്കെറ്റിലേക്കാണ്.
വല്ലാത്ത ബഹളം , ജനനിബിഡമായ ഒരു സ്ഥലം. ആളുകൾ തിരക്കിട്ടു ഓടിനടക്കുന്നു.
വല്ലാത്ത ബഹളം , ജനനിബിഡമായ ഒരു സ്ഥലം. ആളുകൾ തിരക്കിട്ടു ഓടിനടക്കുന്നു.
റോഡിനിടത്തു വശത്തു സാംബ്രാണി വിൽക്കുന്ന കടകളുടെ അടുത്തുള്ള ഇടവഴിയിൽ കൂടി അവൾ കയറി. ഇടുങ്ങിയ വഴികളിൽ കൂടി മുന്നോട്ടു നടന്നു വലതു വശത്തായി ഒരു ചെറിയ ഗോവണി. അതുകയറി മുകളിൽ ലോഡ്‌ജുപോലെ തോന്നിക്കുന്ന ചെറുമുറികൾ. കുറച്ചു സ്ത്രീകൾ അവിടവിടെയായി നിൽക്കുന്നു. മധ്യവസ്കകളും ചെറുപ്പക്കാരികളും ഉണ്ട്. ചുമരിൽ ദേവദാസികളുടെ നൃത്തചിത്രങ്ങൾ. സ്ഥലത്തിനെ കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിത്തുടങ്ങി ,
എന്നാലും ഇവൾക്കിവിടെ എന്താണ് കാര്യം ...?
എന്നാലും ഇവൾക്കിവിടെ എന്താണ് കാര്യം ...?
അതിലൊരു മുറിയിലേക്ക് അവൾ കയറി, കൂടെ താനും. ഇരുണ്ട മുറിയിൽ ഒരു അറുപതു വോൾട്ടിന്റെ ബൾബ് കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അവിടെ ചാരുകട്ടിലിൽ ഒന്നുരണ്ടു പ്രായമായ സ്ത്രീകള് കിടക്കുന്നുണ്ടായിരുന്നു. അവൾ ബാഗില്നിന്നും ഒരു മരുന്നു പൊതിയെടുത്തു അവർക്ക് കൊടുത്തു. അവരുടെ കൈകൾ പിടിച്ചു അൽപനേരം കുശലം പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി.
താഴെയിറങ്ങി നടന്നു മാർക്കറ്റിനു വെളിയിലെത്തി. നടന്നു ജെ ബി നഗർ റെസിഡൻഷ്യൽ കോളനി റോഡിലെത്തി. നിരത്തിൽ പതിവുപോലെ ആരുമില്ല.
അവിടെ ചാരുകട്ടിലിൽ ഒന്നുരണ്ടു പ്രായമായ സ്ത്രീകള് കിടക്കുന്നുണ്ടായിരുന്നു. അവൾ ബാഗില്നിന്നും ഒരു മരുന്നു പൊതിയെടുത്തു അവർക്ക് കൊടുത്തു. അവരുടെ കൈകൾ പിടിച്ചു അൽപനേരം കുശലം പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി.
താഴെയിറങ്ങി നടന്നു മാർക്കറ്റിനു വെളിയിലെത്തി. നടന്നു ജെ ബി നഗർ റെസിഡൻഷ്യൽ കോളനി റോഡിലെത്തി. നിരത്തിൽ പതിവുപോലെ ആരുമില്ല.
' എന്തിനാണ് ആ സ്ഥലത്ത് പോയത് , ആരാണവരൊക്കെ..?'
' ആദിത്യ നിങ്ങൾ എന്നെക്കാളും ലോകപരിചയവും ഉള്ള വ്യക്തിയാണ് , പക്ഷെ നിങ്ങൾ കാണാത്ത ഒരു മുഖം ഈ നഗരത്തിനുണ്ട്. ഒരുകാലത്തു സ്ട്രീറ്റ് ബൾബുകളുടെ ചുവന്ന വെളിച്ചത്തിനു കീഴിൽ മാംസ്സം വിറ്റു ജീവിച്ചിരുന്ന ചിലരാണവർ. ഇന്നവർ ആർക്കും വേണ്ടാത്ത പാഴ്വസ്തുതാക്കളായിരിക്കുന്നു,
മറ്റുള്ളവർ അവരുടെ പിൻഗാമികളും...'
മറ്റുള്ളവർ അവരുടെ പിൻഗാമികളും...'
' അവരുമായി തനിക്കെന്താ ബന്ധം ..? '
' ഞാൻ മാത്രമല്ല അവരുമായി ബന്ധപ്പെട്ടാണ് ഈ നഗരം തന്നെ നീങ്ങുന്നത് , ഇവിടുത്തെ പണം അവരുടെ കൈകളിൽ മാറിമറിഞ്ഞാണ് നിങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ അക്കൗണ്ട്കളിൽ എത്തുന്നത് , അവരെന്നത്തെയും പോലെ കാഴ്ചക്കാർ മാത്രം ആയിക്കൊണ്ടിരിക്കുന്നു'
' അതൊക്കെ ഓരോരുത്തരുടെ മിടുക്കല്ലേ..? നന്നായി അധ്വാനിച്ചു തന്നെയാണ് ഈ നഗരത്തിലെ പലരും ഈ നിലയിൽ എത്തിയത്.'
' അതെ പലരും , പക്ഷെ അപ്പോഴും നിങ്ങൾ മുഴുവൻപേരും എന്നു പറയുന്നില്ലല്ലോ. അതാണ് വ്യത്യാസം. ഈ പലരും എന്നത് ന്യൂനപക്ഷമാണ്
ഭൂരിപക്ഷവും ഇവരെപോലെയുള്ളവരെയും , താഴെക്കിടയിലുള്ള തൊഴിലാളികളെയും ചൂഷണം ചെയ്തു വളർന്നു വന്നവരെന്നു മാത്രം ..'
അവൾ തെല്ലൊരാരിശത്തോടെ പറഞ്ഞു.
ഭൂരിപക്ഷവും ഇവരെപോലെയുള്ളവരെയും , താഴെക്കിടയിലുള്ള തൊഴിലാളികളെയും ചൂഷണം ചെയ്തു വളർന്നു വന്നവരെന്നു മാത്രം ..'
അവൾ തെല്ലൊരാരിശത്തോടെ പറഞ്ഞു.
' മ്ഹ്.. ശരിയായിരിക്കാം '
നടത്തത്തിനു വേഗത കുറഞ്ഞു. സ്ട്രീറ്റ്ലൈറ്റുകളുടെ വെളിച്ചത്തിൽ അവൾ തന്റെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു.
' ആദിത്യ നിങ്ങൾ ലോണാർ സരോവരത്തിലെ തടാകം കണ്ടിട്ടുണ്ടോ ...? '
' ഇല്ല കേട്ടിട്ടുണ്ട്...'
' നിങ്ങൾ പഞ്ചഗണി ഹിൽസ്റ്റേഷനിൽ പാരാഗ്ലൈഡിങ് ചെയ്തിട്ടുണ്ടോ ..? '
' ഇല്ല കുട്ടിക്കാലത്തു ഞങ്ങൾക്ക് വിനോദങ്ങളിലെല്ലാം ദാദയുടെ വിലക്കായിരുന്നു. മുതിർന്നപ്പോൾ ബിസിനസ്സിന്റെ തിരക്കും '
' നിങ്ങൾ ആലിബാഗിലെ കടലിനു നടുക്കുള്ള കോട്ടയിൽ പോയിട്ടുണ്ടോ ...? '
' ഇല്ല പോവണം എന്നാഗ്രഹമുണ്ട് '
' എന്നിട്ടാണോ ഇത്രപെട്ടെന്ന് ജീവിതം അവസാനിപ്പിച്ച് ഒളിച്ചോടുന്നത് ..?
ഇതെല്ലം മഹാരാഷ്ട്രയിലെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമാണ്, കശ്മീർ മുതൽ കേരളം വരെ ഒരു മനുഷ്യായുസ്സു കൊണ്ട് കണ്ടു തീർക്കാവുന്നതിലും അധികം സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ മാത്രം...'
ഇതെല്ലം മഹാരാഷ്ട്രയിലെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമാണ്, കശ്മീർ മുതൽ കേരളം വരെ ഒരു മനുഷ്യായുസ്സു കൊണ്ട് കണ്ടു തീർക്കാവുന്നതിലും അധികം സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ മാത്രം...'
' എന്റെ പ്രശ്നങ്ങൾക്ക് ഇതൊന്നുമൊരു പരിഹാരമാവില്ല..'
' അറിയാം , ഒരു കാര്യം ചോദിച്ചോട്ടെ ,
നിങ്ങൾ പാപ്പരായി എന്ന് കോടതിയിൽ തെളിയിച്ചൂടെ ..?
ഇത്രയും ബാധ്യതകൾ ഉള്ള നിങ്ങളെ ചിലപ്പോൾ ജയിലിലാക്കിയേക്കാം..
നിങ്ങൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..? അതുകൊണ്ട് കൂടി വന്നാൽ ഒരു മൂന്നോ നാലോ കൊല്ലം അകത്തു കിടക്കണ്ടി വരും.
നിങ്ങളുടെ കുടുംബത്തിന് അഭിമാനം നഷ്ടമായേക്കാം , അത്രയല്ലേയുള്ളൂ.
ഈ സമൂഹത്തിൽ പണം കൊടുത്തു വാങ്ങുന്ന പ്രധാന ഉല്പന്നമാണ് അഭിമാനം.
നിങ്ങൾ പണം കൊടുത്തു വാങ്ങുന്ന ആ അഭിമാനം അരവയറു നിറയ്ക്കാൻ വിൽക്കുന്നവരാണ് നേരത്തെ കണ്ട സ്ത്രീകൾ. അവരെന്നിട്ടും ജീവിക്കുന്നു. നിങ്ങളോ പ്രശ്ങ്ങളിൽ നിന്നും ഭീരുവിനെ പോലെ ഒളിച്ചോടാൻ .. കഷ്ടം '
നിങ്ങൾ പാപ്പരായി എന്ന് കോടതിയിൽ തെളിയിച്ചൂടെ ..?
ഇത്രയും ബാധ്യതകൾ ഉള്ള നിങ്ങളെ ചിലപ്പോൾ ജയിലിലാക്കിയേക്കാം..
നിങ്ങൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..? അതുകൊണ്ട് കൂടി വന്നാൽ ഒരു മൂന്നോ നാലോ കൊല്ലം അകത്തു കിടക്കണ്ടി വരും.
നിങ്ങളുടെ കുടുംബത്തിന് അഭിമാനം നഷ്ടമായേക്കാം , അത്രയല്ലേയുള്ളൂ.
ഈ സമൂഹത്തിൽ പണം കൊടുത്തു വാങ്ങുന്ന പ്രധാന ഉല്പന്നമാണ് അഭിമാനം.
നിങ്ങൾ പണം കൊടുത്തു വാങ്ങുന്ന ആ അഭിമാനം അരവയറു നിറയ്ക്കാൻ വിൽക്കുന്നവരാണ് നേരത്തെ കണ്ട സ്ത്രീകൾ. അവരെന്നിട്ടും ജീവിക്കുന്നു. നിങ്ങളോ പ്രശ്ങ്ങളിൽ നിന്നും ഭീരുവിനെ പോലെ ഒളിച്ചോടാൻ .. കഷ്ടം '
ഒന്നും പറയാനില്ലായിരുന്നു. അവളുടെ വാക്കുകൾ കൂരമ്പുപോലെ തറച്ചുകൊണ്ടിരുന്നു. ശരിയാണ് ഇവരുടെയൊക്കെ പ്രശ്നങ്ങൾക്ക് മുന്നിൽ തന്റേതു പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേയുള്ളൂ.
ചെഹ് ഒരു കൊച്ചുപെണ്ണിന്റെ മുന്നില് ഒരുപാട് ചെറുതായതു പോലെ...
കണ്ണുകൾ അറിയാതെ നിറഞ്ഞു....
ചെഹ് ഒരു കൊച്ചുപെണ്ണിന്റെ മുന്നില് ഒരുപാട് ചെറുതായതു പോലെ...
കണ്ണുകൾ അറിയാതെ നിറഞ്ഞു....
' അയ്ഷാ , എനിക്കെന്റെ അമ്മയെ കാണണം. ഒരു നേരത്തെ വിഡ്ഢിത്തത്തിൽ ഞാൻ നഷ്ടപ്പെടുത്താൻ നോക്കിയത്..ഛെഹ്.. '
ലജ്ജയോടെ അവളെ നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് നോക്കി.
ലജ്ജയോടെ അവളെ നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് നോക്കി.
' ആദിത്യ നേരം വൈകുന്നു, എനിക്ക് പോകാൻ സമയമായി...
എനിക്കുറപ്പുണ്ട് എല്ലാ പ്രശ്നങ്ങളും തീർത്തു നിങ്ങൾ എന്നെ കാണാൻ വരും ,
ഇതാണെന്റെ അഡ്രെസ്സ്. ഡിസംബറിൽ എന്റെ കോഴ്സ് തീരും ജനുവരി ആദ്യത്തിൽ നിങ്ങളെന്നെ കാണാൻ വരണം... പോകട്ടെ ...'
എനിക്കുറപ്പുണ്ട് എല്ലാ പ്രശ്നങ്ങളും തീർത്തു നിങ്ങൾ എന്നെ കാണാൻ വരും ,
ഇതാണെന്റെ അഡ്രെസ്സ്. ഡിസംബറിൽ എന്റെ കോഴ്സ് തീരും ജനുവരി ആദ്യത്തിൽ നിങ്ങളെന്നെ കാണാൻ വരണം... പോകട്ടെ ...'
അവൾ പുഞ്ചിരിച്ചു കൊണ്ട് നടന്നു പോകുന്നതും നോക്കിയിരുന്നു പോയി. പെട്ടന്ന് അവൾ തിരഞ്ഞു നോക്കി.
നന്നായി ഒന്ന് പുഞ്ചിരിച്ചു. എന്തോ പറയാൻ ആലോചിച്ചത് പോലെ ,
പിന്നീടു പെട്ടന്ന് മുഖം തിരിച്ചു വേഗത്തിൽ നടന്നു പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ ...?
നന്നായി ഒന്ന് പുഞ്ചിരിച്ചു. എന്തോ പറയാൻ ആലോചിച്ചത് പോലെ ,
പിന്നീടു പെട്ടന്ന് മുഖം തിരിച്ചു വേഗത്തിൽ നടന്നു പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ ...?
ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരുന്നു. തോറ്റവന്റെ ഉയർത്തെഴുന്നേൽപ്പാണോ, അതോ അവൾ തന്ന ഊർജ്ജമാണോ എന്നറിയില്ല പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഏറെ സമയമെടുത്തില്ല.
പാസ്സാകാത്ത ചിലബില്ലുകൾ പെട്ടന്ന് പാസ്സായതും. ജ്യേഷ്ഠനുമായുള്ള സ്വത്തുകേസ് ഒത്തുതീർപ്പായതും കാര്യങ്ങൾ എളുപ്പമാക്കി. എല്ലാത്തിനും അമ്മയും കൂടെ നിന്നപ്പോൾ മുൻപെങ്ങുമില്ലാത്ത ഒരു ധൈര്യം കൈവന്ന പോലെ. വീണ്ടു നഷ്ടമായതെല്ലാം നേടിത്തുടങ്ങിയിരിക്കുന്നു..
പാസ്സാകാത്ത ചിലബില്ലുകൾ പെട്ടന്ന് പാസ്സായതും. ജ്യേഷ്ഠനുമായുള്ള സ്വത്തുകേസ് ഒത്തുതീർപ്പായതും കാര്യങ്ങൾ എളുപ്പമാക്കി. എല്ലാത്തിനും അമ്മയും കൂടെ നിന്നപ്പോൾ മുൻപെങ്ങുമില്ലാത്ത ഒരു ധൈര്യം കൈവന്ന പോലെ. വീണ്ടു നഷ്ടമായതെല്ലാം നേടിത്തുടങ്ങിയിരിക്കുന്നു..
ഡിസംബർ കഴിയാറായിരിക്കുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ. തന്റെ തിരിച്ചുവരവിൽ ഏറെ സന്തോക്കുന്നതു അവളാകും.
എന്തായിരിക്കും അന്നവൾ പറയാൻ നോക്കിയത് ...?
എന്തിനായിരിക്കും അവളതു പറയാതെ പെട്ടന്ന് നടന്നകന്നതു...?
എന്തിനായിരിക്കും അവളതു പറയാതെ പെട്ടന്ന് നടന്നകന്നതു...?
' മാൻഷൻ വില്ല , സാഗർ വിഹാർ , സെക്ടർ 7 അഡ്രെസ്സ് ഇതു തന്നെ ...'
കാർ സൈഡാക്കി വീടിന്റെ ഗെയിറ്റ് തുറന്നു അകത്തേക്ക് കടന്നു. സാമാന്യം വലിയ വീടായിരുന്നു.
കാളിംഗ് ബെൽ അടിച്ചു ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തേക്കു വന്നു. നല്ല ഐശ്വര്യമുള്ള മുഖം, അയ്ഷയുടെ അമ്മയാവണം.
കാളിംഗ് ബെൽ അടിച്ചു ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തേക്കു വന്നു. നല്ല ഐശ്വര്യമുള്ള മുഖം, അയ്ഷയുടെ അമ്മയാവണം.
' ഞാൻ അയ്ഷയുടെ സുഹൃത്താണ്, പേര് ആദിത്യ '
' ഒഹ്...ഞാൻ അവളുടെ അമ്മയാണ്. അകത്തേക്ക് വരൂ ..'
അവർ അകത്തെ ലിവിങ് റൂമിലേക്ക് സ്വീകരിച്ചു.
' അയ്ഷടെ കോഴ്സോക്കെ കഴിഞ്ഞോ ...? നമ്പർ ഇല്ലാത്തതു കൊണ്ട് വിളിക്കാൻ പറ്റിയില്ല '
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
' എന്തിനാണ് നിങ്ങൾ കരയുന്നത് ..? എന്താ പ്രശ്നം..? '
അവർ കണ്ണു തുടച്ചുകൊണ്ട് ടീപോയിയുടെ മുകളിലുള്ള ലാമിനേറ്റഡ് ഫോട്ടോയിലേക്കു നോക്കി..
' അവൾ പോയിട്ട് രണ്ടാഴ്ചയാകുന്നു. ട്രീട്മെന്റിന്റെ കോഴ്സ് കഴിയാൻ കാത്തു നിന്നില്ല..'
അവർ വിതുമ്പിപ്പോയി....
അവർ വിതുമ്പിപ്പോയി....
' അസുഖത്തെ പറ്റി നിങ്ങളെങ്ങനെ അറിഞ്ഞു..?
അവൾ പൊതുവെ ആരോടും പറയാറില്ല , ബ്ലഡ്കാൻസർ ആണെന്നു പറയാൻ കുറവായിട്ടൊന്നുമല്ല, ആരും സഹതാപത്തോടെ നോക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു...'
അവൾ പൊതുവെ ആരോടും പറയാറില്ല , ബ്ലഡ്കാൻസർ ആണെന്നു പറയാൻ കുറവായിട്ടൊന്നുമല്ല, ആരും സഹതാപത്തോടെ നോക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു...'
ഷോക്കേസിലെ അവളുടെ ചിത്രം തന്നെ നോക്കി അതെ കുസൃതിയോടെ ചിരിക്കുന്നത് പോലെ തോന്നി....
പ്രിയ കൂട്ടുകാരീ ഇതിനായിരുന്നോ അന്ന് നീ തിരിഞ്ഞു നോക്കിയത്.......
പറയാതെ പോവുമ്പോൾ നിന്റെ മനസ്സ് വിങ്ങിയതും നീയെന്നെ കാണിച്ചില്ലല്ലോ... ഇത്രയും നാൾ കാത്തിരുന്നു പറയാൻ കൊതിച്ച എന്തോ ഉള്ളിൽ ഒരു നീറ്റലായി എരിയുന്നത് പോലെ .....
പ്രിയ കൂട്ടുകാരീ ഇതിനായിരുന്നോ അന്ന് നീ തിരിഞ്ഞു നോക്കിയത്.......
പറയാതെ പോവുമ്പോൾ നിന്റെ മനസ്സ് വിങ്ങിയതും നീയെന്നെ കാണിച്ചില്ലല്ലോ... ഇത്രയും നാൾ കാത്തിരുന്നു പറയാൻ കൊതിച്ച എന്തോ ഉള്ളിൽ ഒരു നീറ്റലായി എരിയുന്നത് പോലെ .....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക