Slider

ആണായിപിറന്നവന്‍ ഭാഗം ( 8 )

0

"അജയാ .....നിന്നെ കോടതിയില്‍ കൊണ്ട്പോകാന്‍ രണ്ടു പോലീസുകാര്‍ വന്നിട്ടുണ്ട് ....... വേഗം വേഷം മാറി വാ...... .."
ജെയില്‍ വാര്‍ഡന്റെ നിര്‍ദ്ദേശം.
വേഷം മാറിയ അജയന്‍ ഗേറ്റിലേക്ക് നടന്നു . തന്നെ കോടതിയില്‍കൊണ്ട് പോകാന്‍ വന്നിട്ടുള്ള പോലീസുകരെ ആശ്ചര്യത്തോടെ അവൻ നോക്കി. ഇന്നലെയും തന്നോടൊപ്പം ഉള്ളവര്‍ തന്നെ.
അജയനേയും വാറണ്ടും കൈപറ്റി പോലീസുകാര്‍ ജയിലിനുപുറത്തേക്ക് ഇറങ്ങി.
ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു .
"സാര്‍ എങ്ങനെ.......?? "
അജയന്‍ ചോദിച്ചു നിര്‍ത്തി.
"ഞങ്ങള്‍ ചോദിച്ചു വാങ്ങിയതാണ് നിന്നെ കൊണ്ട് പോകാന്‍ ഉള്ള ഈ ഡ്യൂട്ടി ."
അജയന്റെ ആകാംഷ മനസിലാക്കി പോലീസുകാരന്‍ പറഞ്ഞു .
യാത്രയില്‍ ഉടനീളം അജയന്‍ മൂകനായിരുന്നു . പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും അയാള്‍ മറുപടി കൊടുത്തിരുന്നില്ല.
ബസില്‍ നിന്ന് ഇറങ്ങി കോടതിയിലേക്ക് നടക്കുമ്പോള്‍ തന്നെ സുനിതയും അമ്മയും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു .
അജയനെ കണ്ടതും അവർ കാണാത്ത ഭാവത്തിൽ തിരിഞ്ഞ് നിന്നു.
കോടതി വരാന്തയിലെക്ക് കയറി.കോടതിക്കുള്ളില്‍ മറ്റൊരു കേസിന്‍റെ വിസ്താരം നടക്കുകയാണ്. പോലീസുകാരന്‍ ബെഞ്ച്‌ ക്ലര്‍ക്കിന്‍റെ കയ്യില്‍ വാറണ്ടു കൊടുത്തു . അജയന്‍ തികച്ചും അക്ഷമനായിരുന്നു . കഴിഞ്ഞ ദിവസം ജഡ്ജി നിയമിച്ച അജയന്‍റെ വക്കീല്‍ ബാബുരാജ്‌ അവന്‍റെ അടുക്കലേക്കു വന്നു . അജയ കേസ് ഞാന്‍ പഠിച്ചു അവരുമായി സംസാരിച്ചിട്ടുണ്ട് . എന്‍റെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി വ്യക്തമായി പറഞ്ഞാല്‍ മതി അജയന്‍ സമ്മത ഭാവത്തില്‍ തലകുലുക്കി .
"അതെ ഞാൻ അവളെ അടിച്ചു...... കൊല്ലണമെന്നു ണ്ടായിരുന്നു. നടന്നില്ല. എനിക്കവളെ വേണ്ട . അവൾ എവിടയോ ആരോടൊപ്പമോ പോയി ജീവിക്കട്ടെ. എനിക്കവളോടൊപ്പം ജീവിക്കാൻ പറ്റില്ല. അവൾക്കെന്നെ സംശയമാണ്. എല്ലാത്തിനും ഞാൻ കുറ്റം സമ്മതിക്കാം ജയിലിൽ കിടക്കാം. എന്നാലും അവളോടൊപ്പം ജീവിക്കാൻ ഇനി എനിക്കു വയ്യ. "
വിസ്താരം നടന്നുകൊണ്ടിരിക്കുന്ന കേസിലെ പ്രതി ബഹളം വച്ചു.
ഈ കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.
നടന്നു കൊണ്ടിരുന്ന കേസ് വിസ്താരം അവസാനിച്ചു.
അയാൾ പുറത്തേക്കിറങ്ങിപ്പോയി.
കസ്റ്റഡികേസ് .......368/2009..അജയന്‍.....
ബെഞ്ച്‌ ക്ലര്‍ക്ക് അടുത്ത കേസ് ഫയൽ എടുത്ത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു
ഒരിക്കല്‍ കൂടി അജയന്‍ പ്രതി കൂട്ടിലേക്ക് കയറി നിന്ന് ജഡ്ജിയെ തൊഴുതു വണങ്ങി
അഡ്വക്കേറ്റ് ബാബുരാജ്‌ എഴുനേറ്റു
എ വൺ പ്രസന്റ് യുവര്‍ ഓണര്‍
ജഡ്ജി ക്ലര്‍ക്കിനോട് എന്തോ സംസാരിച്ചു
അജയന്‍റെ കേസ് ഫയലുകളില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് ബെഞ്ച്‌ ക്ലര്‍ക്ക് ഉറക്കെ വിളിച്ചു
സി ഡബ്ല്യൂ വൺ സുനിത .......
സുനിത കോടതിയിലേക്ക് കയറി ജഡ്ജിയെ നോക്കി നിന്നു
സാക്ഷിയെ വിസ്തരിക്കാം.
ജഡ്ജിയുടെ വാക്കുകൾ
ക്ലർക്കിന്റെ നിർദ്ദേശ പ്രകാരം സുനിത സാക്ഷി വിസ്താര കൂടിലേക്ക് കയറി നിന്നു .
സുനിതക്കായ് ഹാജരായ വക്കീൽ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.
ദൈവം സാക്ഷിയായി,
ദൈവം സാക്ഷിയായി..
കോടതി മുമ്പാകെ..
കോടതി മുമ്പാകെ...
സത്യം മാത്രം...
സത്യം മാത്രം...
ബോധിപ്പിച്ചു കൊള്ളാം..
ബോധിപ്പിച്ച് കൊള്ളാം...
അയാൾ ചൊല്ലിക്കൊടുത്ത സത്യവാചകം അവൾ ഏറ്റു പറഞ്ഞു.
"സുനിത അല്ലെ " അയാളുടെ ചോദ്യം
"അതെ.. "
"യുവർ ഓണർ എന്റെ കക്ഷിയുടെ മകളുടെ കഴുത്തിൽ കിടന്ന മാല കുട്ടിയേയും, തടയാൻ ചെന്ന എന്റെ കക്ഷിയേയും ഉപദ്രവിച്ച് കൊണ്ട് , കഴുത്തിൽ നിന്നും വലിച്ച് പൊട്ടിച്ച് കടന്നു കളയുകയാണുണ്ടായത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന പ്രതി മദ്യാസക്തിയിൽ സുനിതയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുള്ളതും ആകുന്നു.
ആകയാൽ പ്രതിയിൽ നിന്നും എന്റെ കക്ഷിക്ക് വിവാഹമോചനം നൽകിയും, പ്രതിയെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നുമാണ് എന്റെ കക്ഷിയുടെ ആവശ്യം. "
ശരിക്കും അപ്പോഴാണ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ എന്തൊക്കെയാണ് ഉള്ളതെന്ന് അജയന് മനസിലായത്. സ്റ്റേഷനിൽ ഒന്നും പറയാതെ കുറേപേപ്പറിൽ ഒപ്പിടീച്ചു എന്നല്ലാതെ അവന് മറ്റൊന്നും അറിയില്ലായിരുന്നു.
"
സർ ...... കള്ളമാണ്...'. കള്ളമാണ് ......"
"ഇതു വരെ ഞാൻ ഒരു തുള്ളി പോലും മദ്യപിച്ചിട്ടില്ല. അവളെയും, മോളേയും ഞാൻ ഒരു നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല."
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
"ചോദിക്കും അപ്പോൾ പറഞ്ഞാൽ മതി. ചോദിക്കാതെ ഇവിടൊന്നും പറയണ്ട."
ജഡ്ജി തന്നെ അജയനോട് പറഞ്ഞു.
ഇന്നലെ വരെ ഇല്ലാതിരുന്ന കൂട്ടുകാരെ കണ്ടിട്ടോ.
അവർ നൽകാമെന്ന് പറഞ്ഞ ജോലി കണ്ടിട്ടോ.
ഞാൻ വയസനും കൂടെ നടക്കാൻ കൊള്ളരുതാത്തവനും എന്നു തോന്നിയിട്ടോ.
എന്തിന് വേണ്ടിയാണവൾ ഇങ്ങനെയൊരു കള്ളക്കഥ ചമച്ചത്. എന്നോട് പലതവണ ഒഴിഞ്ഞു പോ എന്നവൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ എങ്ങോട്ടുപോകും.
പോലീസ് സ്റ്റേഷൻ മുതൽ ഇതുവരെ താൻ അനുഭവിക്കുന്ന വേദന അവളെ അത്ര മാത്രം സ്നേഹിച്ചു പോയതിന് അവൾ തന്ന സമ്മാനം.
അന്നത്തെ ആ സംഭവത്തിന് ശേഷം അവൾ തന്നോട് മിണ്ടാതെയായി. എന്നോടവൾക്ക് പകയാണെന്ന് പിന്നേടാണ് എനിക്ക് മനസിലാകുന്നത്. അവളുടെ അമ്മയും അതിന് കൂട്ടുനിന്നു.
സ്വന്തം മകൾക്ക് ഭർത്താവിനെ ഉപേക്ഷിക്കാൻ കൂട്ടുനിൽക്കുന്ന അമ്മ. മകളെ തിരുത്തുന്നതിന് പകരം അവളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കാനായിരുന്നു അവർക്ക് താൽപര്യം. അതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല.
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഭാര്യമാർക്ക് അവരുടെ അമ്മമാരുടെ ഇടപെടൽ ജീവിതം തകർക്കുന്ന തലത്തിലേക്ക് എത്താറുണ്ട്. തന്റെയും ജീവിതത്തിൽ ഈ അമ്മ അതു തന്നെ ചെയ്യുകയാണോ.
അവരുടെ ഉപദേശമാണോ . എനിക്ക് ഭക്ഷണം തരാതെ അവൾ പട്ടിണിക്കിടാൻ കാരണം.
അവൾ ഉണ്ടാക്കി തരുന്നതല്ലാതെ പുറത്ത് നിന്ന് എന്ത് വാങ്ങി കഴിച്ചാലും എനിക്ക് ഇറങ്ങില്ലായിരുന്നു. ഓരോ രൂപയും ഞാൻ അവർക്ക് വേണ്ടി കരുതി. ആ അവൾ എനിക്ക് ഭക്ഷണം തരാതെ വീട്ടിൽ കഴിഞ്ഞു.
"അച്ഛൻ കഴിക്കാത്തതെന്താന്ന് "മകൾ ചോദിക്കുമ്പോൾ വിശക്കുന്നില്ലെന്ന് കള്ളം പറഞ്ഞു.
വിവാഹ മോചനം അതായിരുന്നു അവളുടെ ആവശ്യം
"അജയൻ ..... അജയൻ കേട്ടില്ലെ "
എതിർ ഭാഗം വക്കീലിന്റെ ചോദ്യം അജയനെ ചിന്തകളിൽ നിന്നുണർത്തി
"നിങ്ങൾ വിവാഹമോചനത്തിന് തയ്യാറാണോ?"
എതിർഭാഗം വക്കീലിന്റ ചോദ്യം അജയന്റ കണ്ണുകളെ ഈറനണിയിച്ചു.
"കേസ് തീർത്തു തരണം."
അതു മാത്രമായിരുന്നു അയാളുടെ മറുപടി.
അജയന്റെ മറുപടി കേട്ട അയാൾ ജഡ്ജിയോടായി പറഞ്ഞു
"ദാറ്റ്സ് ഓൾ യുവറോണർ "
"പ്രതിഭാഗം വക്കീലിന് എന്തെങ്കിലും ചോദിക്കാനുണ്ടോ "?
ജഡ്ജിയുടെ ചോദ്യം
"യുവറോണർ വാദിഭാഗം സുനിതയെ ക്രോസ് വിസ്തരിക്കാൻ എന്നെ അനുവദിക്കണം."
ബാബുരാജിന്റെ ആവശ്യം അംഗീകരിച്ച ജഡ്ജി പറഞ്ഞു
"യെസ് യൂ പ്രൊസീഡ് "
താങ്ക്യൂ യുവറോണർ
തുടരും.....
സ്വന്തം
എസ്.കെ
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo