നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആണായി പിറന്നവൻ ഭാഗം ( 7 )



"സിസി 368/ 2009 അജയൻ "
ബഞ്ച് ക്ലർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ കേസ് വിളിച്ചു.
അജയൻ പ്രതിക്കൂട്ടിലേക്ക് കയറി. അലുമിനിയം കൊണ്ട് തീർത്ത കൈവരിയിൽ പിടിച്ച് ജഡ്ജിയെ നോക്കി നിന്നു.
"ബഹുമാനപ്പെട്ട കോടതിയോട് സങ്കടം ബോധിപ്പിക്കാനുണ്ട്. "
കോടതിയുടെ നിശബ്ദ്ദതയെ ഹനിച്ച് കൊണ്ട് അജയൻ ഉറക്കെ വിളിച്ചു പറഞ്ഞു.
കേസ് ഫയൽ പരിശോധിക്കുകയായിരുന്ന ജഡ്ജി മുഖമുയർത്തി അയാളെ നോക്കി. തൊഴു കൈയ്യുമായി അജയൻ നിൽക്കുന്നു.
"എന്താണ് പറയു "
ജഡ്ജിയുടെ വാക്കുകൾ
"ഈ കേസ് പെട്ടന്നൊരു തീർപ്പുണ്ടാക്കി തരണം ,കഴിഞ്ഞ ആറുമാസമായി ഞാൻ ആഴ്ചയിൽ ഇവിടെ വന്നു പോകുന്നു."
"വക്കീൽ ഉണ്ടോ "
ജഡ്ജിയുടെ ചോദ്യം വീണ്ടും
"ഇല്ല "
സദസ്സിലേക്ക് നോക്കിയ ജഡ്ജി ,
" അഡ്വക്കേറ്റ് ബാബുരാജ് "
വക്കീലൻമാർക്കിടയിൽ നിന്നും പ്രായം ചെന്നൊരാൾ ചാടി എഴുന്നേറ്റു.
" എസ് യുവറോണർ "
ബാബുരാജ് നിങ്ങൾക്ക് അയാളുടെ കേസ് എടുക്കാൻ പറ്റുമോ.
ജഡ്ജിയുടെ അപ്രതീക്ഷിത ചോദ്യം അയാൾ അജയനെ ഒന്നു നോക്കി. ഒരു നിമിഷം ചിന്തിച്ചിട്ടയാൾ പറഞ്ഞു.
" തയ്യാറാണ് യുവറോണർ"
" എനിക്കീ കേസൊന്നു പഠിക്കണം. "
"കേസ് ഫയൽ ന്റെ കോപ്പി കൊടുക്കണം "
ബഞ്ച് ക്ലർക്കിനോടായി ജഡ്ജിപറഞ്ഞു. എന്നിട്ട്
അജയനെ നോക്കി.
"വക്കീലിനെ വച്ചിട്ടുണ്ട് കേട്ടോ ....."
അജയൻ കൈകൂപ്പി തന്നെ നിന്നു.
ജഡ്ജിയുടെ കയ്യിൽ നിന്നും കേസ് ഫയൽ വാങ്ങിയ ക്ലർക്ക് പറഞ്ഞു.
"കേസ് നാളത്തേക്ക് മാറ്റി വച്ചിരിക്കുന്നു."
പോലീസുകാരും, അജയനും പുറത്തേക്കിറങ്ങി .
പിറകേ ജഡ്ജിനെ വണങ്ങി അഡ്വക്കേറ്റ് ബാബുരാജും
"അജയൻ നിങ്ങൾക്ക് ജാമ്യം കിട്ടുന്ന കേസാണല്ലോ. രണ്ട് ജാമ്യക്കാരെ കൊണ്ട് വന്നിരുന്നെങ്കിൽ ജാമ്യം ലഭിക്കുമായിരുന്നല്ലോ."
വക്കീലിന്റെ ചോദ്യം.
"ആരുമില്ല ജാമ്യത്തിന് "
അജയന്റെ മറുപടി
"എന്തായാലും നാളെ കേസിന് തീർപ്പാക്കാം
ഞാൻ പഠിക്കട്ടെ ഇപ്പോൾ പൊയ്ക്കോളൂ."
അതും പറഞ്ഞ് അയാൾ കോടതിക്കുള്ളിലേക്ക് പോയി.
അകത്ത് അജയൻമാർ വീണ്ടും പ്രതിക്കൂട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
"പോകാം "
തിരികെ അയാളെ ജയിലിലെത്തിക്കാൻ പോലീസുകാർ തിടുക്കം കാട്ടി.
"നാളെ ഇങ്ങോട്ട് തന്നെ വരണമല്ലോ. അല്ലേ. ചിലപ്പോൾ ഞങ്ങൾ ആയിരിക്കില്ല കൊണ്ട് വരുന്നത്. നിന്റെ കഥ മുഴുവൻ കേൾക്കാതെ മനസിനൊരു സമാധാനവും ഇല്ല. "
പോലീസുകാരൻ അവനോടായി പറഞ്ഞു.
വാറണ്ടും വാങ്ങി അവർ പുറത്തേക്ക് നടന്നു. ബസ്സ്റ്റോപ്പിൽ കാത്തുനിക്കേണ്ടി വന്നില്ല. അപ്പോഴേക്കും അവർക്ക് പോകാനുള്ള ബസ് വന്നിരുന്നു.
അവർ അതിൽ കയറി. വലതുവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ അവർ ഇരുന്നു.
അജയൻ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കി.
ശരിക്കും സ്വാതന്ത്ര്യം എന്താണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത്. സമയത്ത് ആഹാരവും, അടുക്കും ചിട്ടയും ഉള്ള ജീവിതവും, കൂട്ടുകാരും, എല്ലാം അവിടെ ഉണ്ട്. സ്നേഹിക്കാൻ അറിയാവുന്നവരും, നോവിക്കാൻ അറിയാവുന്നവരും , അറിഞ്ഞും ,അറിയാതെയും തെറ്റ് ചെയ്തവർ . അങ്ങനെ എല്ലാത്തരം ആൾക്കാരും.
ചിലർക്ക് ഗൾഫ് പോലാണ് ജയിൽ
ദിവസവും ജോലി ചെയ്താൽ 120 മുതൽ 200 രൂപ വരെ കിട്ടും. ഒരു വർഷം ജോലി ചെയ്യുന്നവന് ശരാശരി നാൽപ്പതിനായിരം രൂപയോളം വരും . വർഷത്തിൽ 45 ദിവസം പരോൾ ആ കാശും വാങ്ങി 45 ദിവസം വീട്ടിൽ പോയി സുഖമായി നിൽക്കാം.
"ഡാ അജയാ .... .സത്യത്തിൽ നീ ആ മാല മോഷ്ടിച്ചോ . "
പോലീസുകാരൻ അവനോടായുള്ള ചോദ്യം ചിന്തകളിൽ നിന്നും അവൻ തിരികെ വന്നു.
സർ, എന്റെ ഭാര്യ തന്നെയാണ് സ്റ്റേഷനിൽ പരാതി കൊടുത്തത്.
ഒരു പെണ്ണ് പരാതി നൽകിയാൽ പിന്നെ ആണിന് ഒരു വിലയും ഇല്ല . സത്യവും കള്ളവും ഒക്കെ പിന്നെ . "
"എന്നെ പണിസ്ഥലത്ത് നിന്നുമാണ് നിങ്ങളുടെ പോലീസുകാർ വിളിച്ച് കൊണ്ട് പോകുന്നത്.
ഞാനെടുത്തില്ല എന്ന് എത്ര പറഞ്ഞിട്ടും അവർ വിശ്വസിക്കില്ല."
"പിന്നേ നീ വല്യ പുണ്യാളൻ. കണ്ടാലേ അറിയാം കള്ളനാണെന്ന് "
അതാണ് അവർ പറയുന്നത്
''ചുമ്മാ പറയുവാ സാറേ അവൻ എവിടേലും കൊണ്ട് വിറ്റ് വെളളം അടിച്ചു കാണും "എസ്.ഐ യോടായി അവിടെ നിന്നൊരു പോലീസുകാരൻ പറഞ്ഞു.
ഞാനിതുവരെ മദ്യപിച്ചിട്ടില്ല. എന്റെ സുഖങ്ങൾ എന്നൊന്നും എനിക്കില്ലായിരുന്നു. അവരുടെ സുഖവും സന്തോഷവും ആയിരുന്നു എന്റെ സുഖം.
ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ലായിരുന്നു.
അവൻ കള്ളൻ കള്ളമേ പറയൂ ജയിലിൽ കിടക്കട്ടെ എന്നാലെ പഠിക്കു. അതായിരുന്നു അവരുടെ ചിന്ത
ഇപ്പോൾ ഞാൻ ജയിലിൽ കിടന്നു പുതിയ പാഠങ്ങൾ പഠിക്കുന്നു ജീവിതപാഠം.
"സാറിനൊരു കാര്യമറിയുമോ."
"എന്താടാ "
"ജയിലിൽ കിടക്കുന്നതിൽ എഴുപത്തി അഞ്ച് ശതമാനം പേരും പെണ്ണ് കാരണം കേസായി കിടക്കുന്ന വരാ.... പെണ്ണിന്റെ പേരിലെ ,പെണ്ണ് കാരണം ഉള്ള കേസുകളാ കൂടുതലും."
"അപരാധിയും ,നിരപരാധിയും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട്. "
അജയൻ പറഞ്ഞ് നിർത്തി.
അപ്പോഴേക്കും ബസ്സ് അവർക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു.
അവർ ബസിൽ നിന്നും ഇറങ്ങി ജയിലിലേക്ക് നടന്നു.
"അജയാ ബാക്കി കഥ അറിയണം ഞങ്ങൾ തന്നെ നാളെ വരും എന്നുറപ്പില്ല. ഇല്ലെങ്കിൽ നാളെ അതറിയാൻ വേണ്ടി എങ്കിലും ഞങ്ങൾ വരും."
ജയിലിന്റെ വാതിൽ തുറക്കപ്പെട്ടു. അവർ അകത്തേക്ക് പ്രവേശിച്ചു. അവിടെ അജയനേയും കേസ് വാറണ്ടും തിരിച്ചേൽപ്പിച്ച് പോലീസുകാർ മടങ്ങി പോയി.
"എന്നാ അജയാ അടുത്ത കേസ് ജെയിൽ വാർഡന്റെ ചോദ്യം "
"സർ നാളെ "
ആഹാ സമയം ഇത്രയും ആയില്ലേ എന്നാൽ പിന്നെ അവിടെ തന്നെ കിടന്നാൽ പോരായിരുന്നോ നാളെ അതും കഴിഞ്ഞ് വരാമായിരുന്നല്ലോ.
ജയിൽ വാർഡൻ തമാശ രൂപേണ പറഞ്ഞ് ചിരിച്ചു. അവിടെ നിന്നവരും, ഒപ്പം അജയനും ഒന്ന് ചിരിച്ചു.
ചിരിക്കാൻ മറന്നു പോയവന്റെ ഒരു ചിരി ആ മുഖത്ത് പ്രകടമായിരുന്നു.
ദേഹപരിശോധന കഴിഞ്ഞ്
അജയൻ നടന്നു തന്റെ എട്ടാം നമ്പർ ബ്ലോക്കിലേക്ക് .
തുടരും...
സ്വന്തം
എസ്.കെ
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot