
റോബോട്ട് ഭാര്യ ലിസ ചാർജിങ്ങിൽ ആണ്. ഞാൻ ഭിത്തിയിലുള്ള ഡിജിറ്റൽ ന്യൂസ് പേപ്പർ കാണൽ തുടർന്നു. പുതിയ വർഷ ത്തിനേയും, നൂറ്റാണ്ടിനേയും , സഹസ്രാബ്ദത്തിനേയും വരവേറ്റുകൊണ്ടും,അറിവിന്റെ പഴയ ഓർമ്മകൾ അയവിറക്കാനുള്ള തരം ലേഖനങ്ങൾ ഉൾപ്പെടുത്തിയതുമായ ന്യൂസ് പേപ്പറിന്റെ പേജുകൾ ടൈപ്പിംഗ് അവയവത്തിൽ വിരലുകൾ അമർത്തി മാറ്റിയും മറിച്ചും ഇരുന്നു. സുവർണ്ണവും, സ്വർഗ്ഗസമവും ആയിരുന്ന ആ പഴയ കാലത്തിന്റെ അറിവുകൾ എന്നെ അവാച്യമായ ഏതോ ചിന്താ തലത്തിലേക്ക് കൊണ്ടുപോയി. കാലത്തിന്റെ കുത്തൊഴുക്കിൽ കടപുഴകി വീഴാതെ നിന്ന ചിലവയിൽ ഭാഷകളും, ഈ മനോഹര മലയാള ഭാഷയും. ഞാനിപ്പോൾ ഉപയോഗിക്കുന്ന പല വാക്കുകളും ആ പഴയ കാലത്തുനിന്ന് കടം എടുത്തതാണ്. ഒരു ഉദാഹരണത്തിന് 'വീണ്ടും ഓർക്കുക' എന്നെത്തിനു വേണ്ടി 'അയവിറക്കുക' എന്ന പദം നമ്മൾ ഉപയോഗിക്കുന്നു. ഈ പദം എവിടുന്നു വന്നു എന്നല്ലേ? പണ്ട് കാലത്തു പട്ടിയെപ്പോലെ മറ്റനവധി മൃഗങ്ങൾ ഉണ്ടായിരുന്നു. പശു എന്നതരം ഒരു മൃഗം ഉണ്ടായിരുന്നു. ഇതുപോലെ പലതരം മൃഗങ്ങൾ ഉണ്ടായിരുന്നു. അവയിൽ മിക്കവയും വംശനാശം വന്ന് ഈ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതായി. മനുഷ്യനൊപ്പം ഉണ്ടായിരുന്ന പട്ടികളിൽ പലതും അവക്ക് സ്വന്തം മക്കളേക്കാൾ കൂടുതൽ പരിഗണന നൽകിയ ചില പട്ടി സ്നേഹികൾ കാരണം വംശ നാശം വരാതെ രക്ഷപെട്ടു. പറഞ്ഞു വന്നത് അയവിറക്കിനെകുറിച്ചാണ്. അന്നൊക്കെ ധാരാളം ലഭ്യമായിരുന്ന പുല്ലുകൾ അത്തരം മൃഗങ്ങൾ ശരിക്കു ചവയ്ക്കാതെ തിന്നുകയും പിന്നീട് വലിയ വൃക്ഷങ്ങളുടെ തണലിൽ കിടന്നു വീണ്ടും ചവച്ചരക്കുന്നതിനെയാണ് അക്കാലത്തു അയവിറക്കുക എന്ന് പറഞ്ഞിരുന്നത്. ഈ വൃക്ഷങ്ങൾ പുല്ലുകൾ പോലെ തോന്നുമെങ്കിലും വളരെ വലിയ സസ്യങ്ങൾ ആയിരുന്നു. അവയ്ക്ക് ഭൂമിക്ക് മുകളിലെ പോലെ താഴോട്ട് പോയ വലിയ വേരുകളും ഉണ്ടായിരുന്നു. ഇത്തരം മരങ്ങൾ കാറ്റിലോ വലിയ മഴയിലോ പെട്ട് വേരോട് കൂടി വീഴുന്നതിനെ കടപുഴകി വീഴുക എന്ന് പറഞ്ഞിരുന്നു. ഭാഷയിലെ ഓരോ വാക്കും അതാതു കാലങ്ങളിൽ മനുഷ്യൻ കണ്ട യാഥാർത്‌ഥ്യങ്ങളുമായി ഒരുപാട് ബന്ധം ഉണ്ട് എന്ന് ചരിത്രം വായിക്കുമ്പോൾ അല്ലെങ്കിൽ പഠിക്കുമ്പോൾ മനസ്സിലാകും.
ഭൂമിയിലും ജീവജാലങ്ങളിലും വന്ന പ്രധാന മാറ്റങ്ങളും അവയുടെ കാരണങ്ങളും അടങ്ങിയ ലേഖനം ഏറെ അഭികാമ്യമായി തോന്നി. ഈ മാറ്റങ്ങളുടെ ഒക്കെ പ്രധാന കാരണം ഇരുപത്തി ഒന്ന് , ഇരുപത്തിരണ്ടു നൂറ്റാണ്ടുകളിൽ നടന്ന രണ്ടു പ്രതിഭാസങ്ങൾ.
ആഗോളതാപനവും (global warming) ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിന്റെ ഓസോൺ അവരണത്തിൽ ക്രമാതീതമായി വന്ന കുറവും. പതിനെട്ടാം നൂറ്റാണ്ടുമുതൽ വ്യാവസായിക രംഗത്തുവന്ന പുരോഗതിയോടെ ഒരു പതിറ്റാണ്ടിൽ 4% എന്ന തോതിൽ തുടർന്ന ഈ കുറവ് ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ക്രമാതീതമായി കുറയുവാൻ തുടങ്ങി.
അതിനുപരി വാഹനങ്ങളുടെയും, ശീതീകരണ യന്തങ്ങളുടെയും , കീടനാശിനികളുടെയും അമിതമായ ഉപയോഗവും വരാനുള്ള തലമുറകളെ ഓർക്കാതെ നടത്തിയ വ്യവസായ വൽക്കരണവും , അന്തരീക്ഷത്തിലെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ (green house gases) അളവ് കൂട്ടി. ഭൂമിയുടെ പ്രതലത്തിൽ വികിരണത്തിലൂടെ (radiation) വരുന്ന സൂര്യതാപം സംവഹനത്തിലൂടെ ( convection) പുറത്തേക്കു പോകുന്നത് ഈ വാതകങ്ങൾ തടഞ്ഞു. മേൽപറഞ്ഞ രണ്ടു കാര്യങ്ങളാൽ അന്തരീക്ഷ താപം ഉയർന്നു. സൂര്യനിൽനിന്നു വരുന്ന ജീവ ജാലങ്ങളുടെ നിലനില്പിന് അത്യന്തം ഹാനികരമായ കിരണങ്ങൾ ഒരു മറയുമില്ലാതെ ഭൂമിയിലേക്ക് വന്നു. സസ്യ ജാലങ്ങളും ജീവജാലങ്ങളും കരിഞ്ഞും ചത്തും ഓടുങ്ങി. മനുഷ്യരിലെ ധനവാന്മാർ ചൂടിൽ നിന്നും സൂര്യ കിരണങ്ങളിൽ നിന്നും രക്ഷ നേടാൻ ശീതീകരണ യന്ത്രവും , മുഖാവരണവും ഘടിപ്പിച്ച കവചം അണിഞ്ഞ് നിലനിൽപ്പ് ഉറപ്പാക്കി. പാവപ്പെട്ടവന് നിലനിൽപ്പിനു വേണ്ടി സർക്കാരുകൾ അനുവദിച്ച രക്ഷാ കവചങ്ങൾ മിക്കവയും ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥൻമാരും കൈക്കലാക്കി അവരുടെ പട്ടികൾക്കും മറ്റും നൽകി. പാവപ്പെട്ടവർ ചത്തു മണ്ണടിഞ്ഞു. സമ്പന്നന്റെ ചില പട്ടികളും അവന്റെ പൂന്തോട്ടത്തിലെ ചില പുല്ലുകളും കവചങ്ങളുടെയും , ശീതികരണ യന്തങ്ങളുടെയും സഹായത്താൽ വംശം നിലനിർത്തി.
ആഗോളതാപനവും (global warming) ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിന്റെ ഓസോൺ അവരണത്തിൽ ക്രമാതീതമായി വന്ന കുറവും. പതിനെട്ടാം നൂറ്റാണ്ടുമുതൽ വ്യാവസായിക രംഗത്തുവന്ന പുരോഗതിയോടെ ഒരു പതിറ്റാണ്ടിൽ 4% എന്ന തോതിൽ തുടർന്ന ഈ കുറവ് ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ക്രമാതീതമായി കുറയുവാൻ തുടങ്ങി.
അതിനുപരി വാഹനങ്ങളുടെയും, ശീതീകരണ യന്തങ്ങളുടെയും , കീടനാശിനികളുടെയും അമിതമായ ഉപയോഗവും വരാനുള്ള തലമുറകളെ ഓർക്കാതെ നടത്തിയ വ്യവസായ വൽക്കരണവും , അന്തരീക്ഷത്തിലെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ (green house gases) അളവ് കൂട്ടി. ഭൂമിയുടെ പ്രതലത്തിൽ വികിരണത്തിലൂടെ (radiation) വരുന്ന സൂര്യതാപം സംവഹനത്തിലൂടെ ( convection) പുറത്തേക്കു പോകുന്നത് ഈ വാതകങ്ങൾ തടഞ്ഞു. മേൽപറഞ്ഞ രണ്ടു കാര്യങ്ങളാൽ അന്തരീക്ഷ താപം ഉയർന്നു. സൂര്യനിൽനിന്നു വരുന്ന ജീവ ജാലങ്ങളുടെ നിലനില്പിന് അത്യന്തം ഹാനികരമായ കിരണങ്ങൾ ഒരു മറയുമില്ലാതെ ഭൂമിയിലേക്ക് വന്നു. സസ്യ ജാലങ്ങളും ജീവജാലങ്ങളും കരിഞ്ഞും ചത്തും ഓടുങ്ങി. മനുഷ്യരിലെ ധനവാന്മാർ ചൂടിൽ നിന്നും സൂര്യ കിരണങ്ങളിൽ നിന്നും രക്ഷ നേടാൻ ശീതീകരണ യന്ത്രവും , മുഖാവരണവും ഘടിപ്പിച്ച കവചം അണിഞ്ഞ് നിലനിൽപ്പ് ഉറപ്പാക്കി. പാവപ്പെട്ടവന് നിലനിൽപ്പിനു വേണ്ടി സർക്കാരുകൾ അനുവദിച്ച രക്ഷാ കവചങ്ങൾ മിക്കവയും ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥൻമാരും കൈക്കലാക്കി അവരുടെ പട്ടികൾക്കും മറ്റും നൽകി. പാവപ്പെട്ടവർ ചത്തു മണ്ണടിഞ്ഞു. സമ്പന്നന്റെ ചില പട്ടികളും അവന്റെ പൂന്തോട്ടത്തിലെ ചില പുല്ലുകളും കവചങ്ങളുടെയും , ശീതികരണ യന്തങ്ങളുടെയും സഹായത്താൽ വംശം നിലനിർത്തി.
ഇതിനിടെ ഇരുപത്തിരണ്ടാം നൂട്ടാണ്ടിൽ വന്ന മനുഷ്യന്റെ രണ്ടു പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ ലോകത്തെ മാറ്റി മറിച്ചു. ഈ കണ്ടുപിടുത്തങ്ങൾ അടുത്ത അദ്ധ്യായങ്ങളിൽ ടൈപ്പ് ചെയ്യാം.
..............................ഷാജു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക