Slider

ഒരു പ്രണയകാലത്തിന്റെ ഒാര്‍മ്മയ്ക്

0

ഒരു പ്രണയകാലത്തിന്റെ ഒാര്‍മ്മയ്ക്
( ചെറുകഥ )
***************************
തിരുവോണത്തിന് ഇനി
വെറും മൂന്ന് ദിവസം മാത്രമേയുള്ളൂ. നഗരത്തിൽ നല്ല തിരക്കാണ്. പൂക്കച്ചവടക്കാരും വഴിവാണിഭക്കാരും റോഡരികുകൾ പൂർണ്ണമായും കീഴടക്കിയിരിക്കുന്നു.
നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഹരിദാസ് ആ നഗരത്തിൽ വരുന്നത്. നഗരത്തിന്റെ കെട്ടും മട്ടും പാടെ മാറിയിരിക്കുന്നു. വീതികൂടിയ പുതിയ റോഡുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ പഴയവ പലതും ഇടവഴികൾ മാത്രമായി.എല്ലാത്തിലുമുപരി ജനവാസം കൂടി.
മകൻ അപ്പുവിനൊപ്പം തിരക്കിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ഒരു പെട്ടികടയിൽ നിന്ന് സർബത്ത് കുടിക്കുകയായിരുന്നു അയാൾ . ഓരോ ആൾ കൂട്ടത്തിലും പരിചയമുള്ള മുഖങ്ങളെ അയാളുടെ കണ്ണുകൾ തേടുന്നുണ്ടായിരുന്നു.
അങ്ങനെ ഇരിക്കെയാണ് പരിചിതമായ ഒരു മുഖം അയാളുടെ മുന്നിലൂടെ കടന്നുപോയത് .
''അതെ അവള് തന്നെ .....സീത.....'' ഈ നാട്ടിലെത്തിയതിനുശേഷംഞാൻ തേടിനടന്ന മുഖം.
അപ്പുവിനെ കാറിലിരുത്തി അയാൾ സീത നടന്നു പോയ
വഴിയേ ദൃതിയിൽ മുന്നോട്ട് പോയി.
സീതാ.... എന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അവൾക്ക് കേൾക്കുമായിരുന്നു.
എന്തുകൊണ്ടോ ആ നിമിഷം നാവ് പൊങ്ങിയില്ല. ഒരുതരം മരവിപ്പായിരുന്നു.
നാട്ടിലേക്കുള്ള ബസ്സിൽ കയറി അവൾ പോകുന്നതുവരെ അയാളവളെ മാറിനിന്ന് വീക്ഷിച്ചു.
അപ്പോഴാണ് ഹരി മകനെക്കുറിച്ചോർത്തത്. അവനെ തനിച്ച് വണ്ടിയിലിരുത്തിട്ടാണ് പോന്നത്. തിടുക്കത്തിലയാൾ വണ്ടി പാർക്ക് ചെയ്തസ്ഥലത്തേക്ക് ഒാടി.
കാറിൽ അപ്പുവും മാളുവും സ്മിതയും അയാളെ കാത്തിരിക്കുകയായിരുന്നു.
''നിങ്ങളിതെവിടാപോയെ ഹരിയേട്ടാ.... എത്ര നേരായി ഞങ്ങളിവിടെ കാത്തിരിക്കുന്നു.''
'' ഏ... എന്താ നീ ചോദിച്ചേ.....
''നിങ്ങടെ ഷോപ്പിംഗ് ഇത്രപ്പെട്ടന്ന് കഴിഞ്ഞോ...?''
''ഈ മനുഷ്യനിതെന്തു പറ്റി ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ....''
''മോനെ തനിച്ചാക്കി നിങ്ങളിതെവിടെക്കാ പോയെന്ന്..''
''ഞാൻ..... ഒരു....... സുഹൃത്തിനെ കണ്ടപ്പോ.... ''
''കണ്ടു കഴിഞ്ഞില്ലേ എന്നാ വാ പോവാം. ഇപ്പോതന്നെ വൈകി''
വഴിയിൽ മുഴുവൻ അവർ ഷോപ്പിംഗ് വിശേഷങ്ങൾ പറയുകയായിരുന്നു. അതിനിടയിൽ നടന്ന കുട്ടികളുടെ വഴക്കും സ്മിതയുടെ ശകാരവും അയാൾ കേട്ടില്ല. മനസ് നിറയെ അവളായിരുന്നു. സീത.
വർഷങ്ങൾക്കുശേഷം സീതയെ കണ്ടതിന്റെ വെപ്രാളത്തേക്കാളുപരി കാലം അവളിലുണ്ടാക്കിയ മാറ്റത്തിന്റെ നടുക്കത്തിലായിരുന്നു അയാൾ.
ഇരുപത്തിയഞ്ച് വർഷങ്ങൾ അവളിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല.
നിറം മങ്ങിയ ഒരു കോട്ടൻ സാരിയാണ് അവൾ ചുറ്റിയിരുന്നത്. കൈകളിൽ നിറമുള്ള കുപ്പിവളകളില്ല. ഇടതൂർന്ന മുടിയുടെ ഏറിയ ഭാഗവും കൊഴിഞ്ഞു പോയി. കണ്ണു നിറയെ എഴുതിയ കരിമഷിയും അവളിൽ കാണാനായില്ല. വിയർപ്പുകൊണ്ട് മങ്ങിപ്പോയ ഒരു ചന്ദന കുറിമാത്രം. ഇപ്പോൾ കണ്ടാൽ ഒരു വിധവയെ പോലെ തോന്നിക്കും.
നിറങ്ങളെ ഇഷ്ടപ്പെട്ടവളായിരുന്നു അവൾ. പച്ചയും, മഞ്ഞയും,
നീലയും അങ്ങനെ എന്തും അവൾക്ക് ചേരും. എല്ലാ നിറങ്ങളോടും പ്രിയമുള്ളവൾ.
ദേശീയ പാതയിൽ നിന്നും മാറി പുഴവക്കതെ ചെമ്മൺ പാതയിലൂടെ കാർ മുന്നോട്ട് നീങ്ങി .
അപ്പോഴേക്കും ചിങ്ങത്തിലെ മഴ ചെറുതായി ചാറിതുടങ്ങിയിരുന്നു. പുതുമണ്ണിന്റെ ഗന്ധം അയാളുടെ മൂക്കിലേക്ക് അരിച്ചുകയറി.
മത്തുപിടിപ്പിക്കുന്ന അതിന്റെ ഗന്ധവും കാറിന്റെയുള്ളില് പതിഞ്ഞ ശബ്ദത്തില് പാടുന്ന ഗസല് ശീലുകളും. ഒരു പ്രണയത്തെ മധുരമായി ഒാര്‍ക്കാന് ഇതിലും ഉചിതമായൊരവസരം മറ്റൊന്നുണ്ടോ....?
മഴത്തുള്ളികള് ചിത്രം വരച്ച കാറിന്റെ ചില്ലിലൂടെ അയാൾ തന്റെ കഴിഞ്ഞുപോയ പ്രണയത്തെ നോക്കികാണുകയായിരുന്നു.
സീതയും ഞാനും ഒന്നിച്ച് പഠിച്ച് വളരന്നവരായിരുന്നു. ആ നാട്ടിലെ പേരുകേട്ട തറവാടായിരുന്നു സീതയുടെത്. സന്പത്തുകൊണ്ടും തറവാട്ടു മഹിമ കൊണ്ടും ഞങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. അവളുടെ അച്ഛന്റെ കാരുണ്യത്തിലായിരുന്നു എന്റെ പഠനം.
ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഒരുപോലെ. അതുകൊണ്ടുതന്നെ എന്റെ മനസ്സ് അവളും, അവളുടെ മനസ്സിലെ ഇഷ്ടം ഞാനും തിരിച്ചറിഞ്ഞു.
ഞങ്ങൾ രണ്ടു പേരുടെയും അടുത്ത സുഹൃത്തായിരുന്നു കുട്ടൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി. സൗഹൃദത്തിനപ്പുറം ഞങ്ങളില് പ്രണയമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അവനായിരുന്നു.
അത് ഞങ്ങളുടെ കാലമായിരുന്നു. ആ ഗ്രാമത്തിലെ ആലിൻ ചുവടും, പാടവരബും, കുളക്കടവും അങ്ങനെ സർവ്വവും പ്രകൃതി ഞങ്ങളുടെ പ്രണയത്തിനുവേണ്ടി മാറ്റി വെച്ചിരിക്കുകയായിരുന്നു.
പ്രണയം സിരകളിൽ ലഹരിയായി കത്തി പടർന്ന കാലം കത്തുകളും കവിതകളുമായി ജീവിച്ച സുന്ദര കാലം.
ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും അംഗീകരിക്കാൻ അവളുടെ വീട്ടുകാർക്ക് കഴിയുമായിരുന്നില്ല.
എന്നെ പോലൊരാളെ ആ നാട്ടില് നിന്നും തുടച്ചുനീക്കുക എന്നത് അവരെ സംബന്ധിച്ച് നിസാരമായ കാര്യമായിരുന്നു.
അവരുടെ ഭീഷണിക്കുവഴങ്ങി രായ്ക്ക് രാമാനം ഒളിച്ചോടുകയായിരുന്നു. അച്ഛനേയും, അമ്മയേയും, പെങ്ങമാരേയും കുട്ടി . ഞാന് അവള്ക്കുചേര്ന്നതെല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട്.
പലയാവര്ത്തി അലോചിച്ച്
ശരിയാണെന്ന് ഉറപ്പിച്ചെടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു. ഇനി ഒരിക്കലും തിരുത്താന് കഴിയാനാവാത്ത വലിയ തെറ്റുകള്. അന്ന് ഒരല്പ്പം ദൈര്യം കാണിച്ചിരുന്നെങ്കില് ആഗ്രഹിച്ച ജീവിതം കൈയിലുണ്ടാകുമായിരുന്നു.
ഈ 25 വര്ഷത്തിനിടയില് ഞാനവളെ ഒാര്‍ത്തുപോലുമില്ല എന്നു പറഞ്ഞാല് അതു നുണയാവും എന്റെ മനസാക്ഷിയോട് തന്നെ ഞാന് പറയുന്ന ഏറ്റവും വലിയ നുണ.
ഒാര്‍ത്തിരുന്നു പലവട്ടം. ഒാര്‍ക്കുബോഴെല്ലാം ഒരു കുറ്റവാളിയെപോലെ നീറുകയായിരുന്നു മനസ്സ് . അവളുടെ ഒാര്‍മ്മകളെ താലോലിക്കുക എന്നത് സ്മിതയോടും കുട്ടികളോടും ചെയ്യുന്ന വഞ്ചനയാണെന്ന് മനസിലാക്കി ഒളിച്ചോടുകയായിരുന്നു. ഒാര്‍മ്മകളില് നിന്നു പോലും.
ഞാന് ഈ നാട്ടില് നിന്നും പോയ 25 വര്ഷങ്ങള് അവളുടെ ജീവിതത്തില് എന്താണ് സംഭവിച്ചത് . അവളുടെ വിവാഹം കഴിഞ്ഞോ ? ഒന്നും എനിക്കറിയില്ല. ശ്രമിച്ചാല് അറിയുമായിരുന്നു എന്തുകൊണ്ടോ അതിന് തുനിഞ്ഞില്ല.
കുട്ടന് , അവന് പറയാന് കഴിയും. അവനിപ്പോള് വീട്ടില് കാണും. ഞങ്ങളൊന്നിച്ചുപഠിച്ച സ്കൂളിലെ അധ്യാപകനാണ് അവനിപ്പോള്.
അവന് പറയാന് നിറയെ പരാതിയുണ്ടായിരുന്നു. ഒരു കത്തെഴുതാത്തതിന്റെ നേരില് വന്ന് കാണാത്തത്തിന്റെ
ഞാന് അവനോട് സീതയെക്കുറിച്ച് ചോദിച്ചു. അല്പ്പനേരത്തെ മൗനം െവടിഞ്ഞ് അവന് സംസാരിച്ചുതുടങ്ങി.
നിങ്ങളുടെ ബന്ധം അറിഞ്ഞതിനുശേഷം അവളുടെ കല്ല്യാണം നടത്താനുള്ള തിരക്കിലായിരുന്നു അവളുടെ അച്ഛന് . രണ്ടുമൂന്ന് ആലോചനകള് വന്നു. കുടുംബ മഹിമ പോരാന്നും പറഞ്ഞ് ഒന്നും നടന്നില്ല. നിന്റെ അസാന്നിദ്ധ്യവും വീട്ടിലെ എകാന്തതയും അവളെ മാനസികമായി തളറ്ത്തി.
പണ്ടെപ്പോഴോ സുഖപ്പെട്ട അപസ്മാരം വീണ്ടും തലപോക്കി. ഒരിക്കല് അബലമുറ്റത്ത് ദീനം കൂടി കുഴഞ്ഞു വീണു. അസുഖ വിവരം നാട്ടില് പാട്ടായി
അതോടെ ആലോചനകളോന്നും വരാറായി.
സ്വത്ത് ഭാഗം ചെയ്തതോടെ തറവാട് മുടിഞ്ഞു. ഏട്ടന്മാരുടെ വിവാഹം അതിനിടയില് നടന്നു. ആ പാവത്തിനെ മാത്രം ആരും ശ്രദ്ധിച്ചില്ല. അതിന്റെ ജീവിതം ഇങ്ങനെയായി. തറവാട്ടില് അവളും അമ്മയും തനിച്ചാണ് . ടൗണില് ഒരു തുണിക്കടയില് സെയില്സ് ഗേളായി ജോലിക്കു പോകുന്നുണ്ടിപ്പോള്.
കാലത്തുതന്നെ എഴുന്നേറ്റ് നേരെ പോയത് അബലത്തിലേക്കാണ്. അളുടെ മുന്നില് നില്ക്കാനുള്ള ദൈര്യം തരാന് ദൈവത്തോട് പ്രാര്ത്ഥിച്ചു. അപ്പു ഉണ്ടായിരുന്നു കൂടെ.
ഈ യാത്ര എങ്ങോട്ടാണെന്ന് അവന് ചോദിച്ചിരുന്നു. ഒരു ചേച്ചിയെ കാണാന് ന്നാ ഞാനവനോട് പറഞ്ഞിരിക്കുന്നത്.
വയലിന്റെ മറു കരയിലാണ് ആ തറവാട്. ഇക്കര നിന്നാ ഓടു പാകിയ അതിന്റെ മേല്ക്കൂര വ്യക്തമായി കാണാം. ഒരു ക്യാന് വാസ് ചിത്രം പോലെ മനോഹരമാണ് ആ കാഴ്ച്ച.
പഠിപ്പുര കടന്ന് ഞാനും അപ്പുവും തറവാടിന്റെ മുറ്റത്തെത്തി. ആ കെട്ടിടം ക്ഷയിച്ചു പോയിരിക്കുന്നു. ഒാടുകളിളകിവീണ് ഒരു ഭാഗം പൂര്ണ്ണമായും തകര്ന്ന അവസ്ഥയിലാണ്. നെല്ലും തേങ്ങയും കൂട്ടിയിട്ടിരുന്ന മുറ്റം കാടുകയറിയിരിക്കുന്നു. ഒരുകാലത്ത് പുറം പണിക്കാരേയും ആശ്രിതരേയും കൊണ്ട് സജീവമായിരുന്നു ഇവിടം.
ഞാനും അപ്പുവും മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറി.
''കണ്ണേട്ടാ.........'' എന്ന വിളികേട്ടാണ് ഞാന് തിരിഞ്ഞു നോക്കിയത്. വര്ഷങ്ങള്ക്കപ്പുറത്തുനിന്നും ആരോ വിളിച്ചതുപോലെ.
കണ്ണന്..., ആ പേര് ഞാന് തന്നെ മറന്നുപോയിരിക്കുന്നു. സ്മിതയ്ക്ക് പോലും ചിലപ്പോ എന്റെ ആ പേര് ഒാര്‍മ്മകാണില്ല.
ചിരിച്ചുകൊണ്ട് അവള് മുറ്റത്തുനിന്നും കോലായിലേക്ക് കയറി. ചുണ്ടുകളിലെ ചിരി അപ്പോഴേക്കും കണ്ണുകളിലേക്കും വ്യാപിച്ചിരുന്നു.
'' നാട്ടില് വന്നകാര്യം മീനാക്ഷിയേടത്തി പറഞ്ഞു ''
''ഇത്തവണത്തെ ഒാണം നാട്ടിലാക്കാന്നു കരുതീലോ ?
അതെന്തായാലും നന്നായി ''
''ഈ നാടും മണ്ണും മറക്കാന് കണ്ണേട്ടനെകൊണ്ടാവ്വോ ?''
അവള് മകനെ അടുത്തേക്കുവിളിച്ചു. സങ്കോചങ്ങളോന്നും ഇല്ലാതെ അവന് അവളുടെ അടുത്ത് ചെന്നു.
'' എന്താ മോറ്റെ പേര് ''
അവന് തല താഴ്ത്തി പതിഞ്ഞ ശബ്ദത്തില് പറഞ്ഞു.
'' അപ്പു ''
ഇനി ഒരാളുകൂടെയുണ്ട് ഇവന്റെ മൂത്തതാ വേണി ''
അപ്പുവാ ചേച്ചി ഒരു സാധനം തരാം. എന്നും പറഞ്ഞവള് അവനെയും കൂട്ടി അകത്തേക്ക് പോയി. അവനു കഴിക്കാന് ഇലയടയു, കളിക്കാന് ആട്ട പന്തും ഉണ്ടാക്കികൊടുത്തു. നിമിഷങ്ങള് കൊണ്ടുതന്നെ അവള് അവന്റെ മനസ്സ് കൈയിലെടുത്തു.
കുട്ടികളെ മെരുക്കാന് പണ്ടുമുതല്ക്കേ അവള്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
എന്നെക്കുറിച്ചൊന്നും അവള് ചോദിച്ചില്ല. ചോദിച്ചതും അറിഞ്ഞതും മോനെ കുറിച്ചായിരുന്നു. അവന്റെ ഇഷ്ടങ്ങളും ഇഷ്ടകേടുകളുമായിരുന്നു.
പന്തുമായി അപ്പു മുറ്റത്തിറങ്ങിയപ്പോള് ചാരുപടിയില് നിന്നും എഴുന്നേറ്റ് അവളുടെ അടുത്തുചെന്ന് ഞാന് ചോദിച്ചു.
'' സുഖേല്ലേ നിനക്ക് ''
പുഞ്ചിരി മായാതെതന്നെ അതെയെന്നവള് ഉത്തരം തന്നു.
'' ഞാന്..... അന്ന്......''
''ഒന്നും പറയേണ്ട കണ്ണേട്ടാ എനിക്കറിയാം ഈ മനസ്സ്. ''
''ഒന്നും ആരുടെയും കുറ്റം കൊണ്ടല്ല എല്ലാം എന്റെ വിധിയായിരുന്നു. അങ്ങനെ ചിന്തിക്കാനാണെനിക്കിഷ്ടം
ഞാന് സ്തബ്ദനായി നിന്നു. ഇരുപത്തിയഞ്ച് വര്ഷത്തെ എന്റെ മനസ്സിന്റെ ഭാരം. എന്നിലെ കുറ്റബോധം ഒരു വാക്കുകൊണ്ട് അവള് അതൊന്നുമല്ലാതാക്കിമാറ്റി.
ഒടുവില് യാത്രചോദിച്ച് ഇറങ്ങാന് നേരത്ത് അവള് അപ്പുവിന്റെ മൂര്ധാവില് ഒന്ന് ചുംബിച്ചു.
'' അപ്പു...... നല്ല കുട്ടിയായിരിക്കണം.''
'' അച്ഛനെ പോലെ പഠിച്ച് വലിയ ഉദ്ദ്യോഗം വാങ്ങണം. ''
അപ്പോള് മാത്രം അവളുടെ കണ്ണിനു താഴെ നീര്ച്ചാലുകള് പ്രത്യക്ഷപ്പെട്ടിരുന്നു.
അത് ഊര്ന്നു വീണത് അപ്പുവിന്റെ മൂര്ധാവിലായിരുന്നില്ല. എന്റെ ഹൃദയത്തിലായിരുന്നു. അതിന്റെ ചൂട് സഹിക്കാനാവാതെ പുളയുകയായിരുന്നു ആ നിമിഷം ഞാന്.
ഞാന് കാരണം അവള്ക്ക് നഷ്ടപ്പെട്ടത് പ്രണയവും, ജീവിതവും, യൗവ്വനവും മാത്രമായിരുന്നില്ല. അമ്മയാവുക എന്ന സ് ത്രീയുടെ ജീവിതാഭിലാഷം കൂടിയായിരുന്നു.
എന്റെ വിധവയായി ജീവിക്കുകയായിരുന്നില്ലെ അവള്.
തിരിച്ചുള്ളയാത്രയില് മനസ്സ് ഒരു തീര്ത്ഥാടനം കഴിഞ്ഞുവന്ന വിശ്വാസിയെ പോലെ ശാന്തമായിരുന്നു.
ഞങ്ങളെ യാത്രയാക്കാന് കുട്ടന് വീട്ടില് വന്നിരുന്നു.
ഒരു കാര്യത്തെകുറിച്ച് ഗൗരവമായി ആലോരിച്ച് ഒരു തീരുമാനമെടുക്കാന് ഞാനവനോട് പറഞ്ഞിട്ടുണ്ട്.
കുട്ടന്, അവന് നല്ലവനാണ്. ഒരിക്കല് ഞാന് കാരണം പറയാതെ പോയ ഇഷ്ടം അവനിപ്പോഴും മനസ്സില് സൂക്ഷിക്കുന്നുണ്ടെന്ന് അന്നത്തെ അവന്റെ സംസാരത്തില് നിന്നും എനിക്ക് മനസ്സിലായതാണ്.
ആദ്യമൊക്കെ അവളെതിര്ക്കുമായിരിക്കും. പക്ഷെ ഞാന് സമ്മതിപ്പിക്കും. കണ്ണേട്ടന്റെ വാക്കുകളെ എതിര്ക്കാന് സീതയ്ക്കാവില്ല.
ആഗ്രഹിച്ച പലതും കൈക്കുബിളിലെ നീരുപോലെ വാര്ന്നു പോവുകയായി. ആരുടെയോ അദൃശ്യമായ വിരലുകളില് കളിക്കുന്ന പാവകളാവുകയായിരുന്നു.
ഇനിയും ഈ ഗ്രാമത്തില് ഹരിക്ക് വരേണ്ടതായുണ്ട്. ഒരിക്കല് മനസ്സുകൊണ്ട് വെറുത്തണീസ്ഥലം. ഇപ്പോ ഇവിടം പ്രിയപ്പെട്ടതായിരിക്കുന്നു. തന്റെ മിത്രങ്ങളായ കുട്ടനും സീതയും ഇവിടുത്തുകാരാണ്. ആഘോഷങ്ങള് കൂടുതല് മധുരമുള്ളതാകാന് അയാളിനിയും ഈ ഗ്രാമത്തിന്റെ നന്മ തേടിവരും.....
..................................................
( ദിനേനന് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo