Slider

ഭ്രാന്താലയം

0

ഭ്രാന്താലയം
ജനറല് ആശുപത്രിയുടെ ആളൊഴിഞ്ഞ ആവരാന്തയില് അയാള് വേച്ചിരുന്നുപോയി, മോര്ച്ചറിയിലെ ശിതീകരിച്ച കാറ്റ് മോര്ച്ചറിയുടെ വാതിലിനിടയിലൂടെ അരിച്ചിറങ്ങിഅയാളുടെ മുടിയിഴകളിലൂടെയും ശരീരത്തിലൂടെയും വീശിയടിച്ചു ആ കാറ്റിന് ആ മനുഷ്യന്റെഉള്ളിലെ അഗ്നിയെ ശമിപ്പിക്കാന് കഴിയാതെ തെന്നിത്തെറിച്ച് കടന്നുപോയി.വരാന്തയിലൂടെ നടന്നു വരുന്ന എസ്. ഐ യെയും ഡോക്ടറെയും കണ്ടപ്പോള് അയാള്എഴുന്നേല്ക്കാന് ശ്രമിച്ചു വേച്ചു.., വീഴുമെന്നായപ്പോള് അയാള് ആശുപത്രിയുടെകൊണ്ഗ്രീറ്റ് ഭിത്തിയിലേക്ക് ചാരി നിന്നു. എസ്.ഐക്കു പിന്നാലെ ഇയാംപാറ്റകളെപ്പോലെആരുടെയും സ്വകാര്യതയിലേക്ക് പറന്നിറങ്ങാന് കഴിയുന്ന ക്യാമറ കണ്ണുകളും, ആരുടെയുംരഹസ്യങ്ങള് ചോര്ത്താന് കഴിയുന്ന മൈക്കിന്റെ നാവുമായി ചാനലുകാര് ഇരമ്പിയെത്തി.അവര് അയാള്ക്കുചുറ്റും വന്യനൃത്തം ചവിട്ടി ചോദ്യബാണങ്ങളാല് ഹൃദയത്തില്ചോരപ്പാടുകള് വീഴ്ത്തി.നീട്ടിപ്പിടിച്ച മൈക്കൂമായി അതിലൊരാള് അയാളോട് ചോദിച്ചു , “ഒരച്ചനെന്ന നിലയില് നിങ്ങളെങ്ങനെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത് പറയൂ ...” അതിനുത്തരം ആയാളുടെകണ്ണുകളില് നിന്നും ഇറ്റ് വീണ കണ്ണുനീര് തുള്ളികള് മാത്രമായിരുന്നു, അടുത്തമധ്യമപ്രവര്ത്തകന് ചോദ്യമാരംഭിക്കുന്നതിനു മുമ്പ് കണ്ണില് നിന്നും ചോരയുടെ നിറംവറ്റിയിട്ടില്ലാത്ത പോലീസുകാരന് ഇടപെട്ടു നിങ്ങള്ക്കുള്ളത് എന്താണെന്നു വച്ചാല്ഞാനും ഡോക്ടറും പറഞ്ഞു തരാം, ആ പാവത്തിനെ ഒന്നു വെറുതെ വിടൂ; അയാളുടെ വാക്കുകളില്അമര്ഷം ജീര്ണിച്ച ശവത്തില് ഞുളക്കുന്ന പുഴുക്കള് പോലെ വേറിട്ടുനിന്നു. ക്യാമറകണ്ണുകള് വിടാന് ഭാവമില്ലാതെ അയാളുടെ നിറഞ്ഞ കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകള്മാറി മാറി എടുത്തുകൊണ്ടെയിരുന്നു. “പ്ലീസ്… നിങ്ങള് ഒന്നു മാറിത്തരണം ഞങ്ങള് ഈ പ്രോസീജെര്സ് ഒന്നു ക്ലിയര് ചെയ്തോട്ടേ “ ഡോക്ടര് അല്പ്പം ദേഷ്യത്തില് പറഞ്ഞു, “ നിങ്ങള് ഒന്നു കോണ്ഫെരന്സ് ഹാളില് വെയിറ്റ് ചെയ്യു. അവിടെന്നു എല്ലാം വിശദമായിപറഞ്ഞു തരാം” . ഇതു കേട്ടു മാധ്യമ പ്രവര്ത്തകര് ക്കിടയില് നിന്നും ഒരു ചെറുപ്പക്കാരന്മുന്നിലേക്ക് കയറിനിന്ന് ഡോക്ടരോടായി പറഞ്ഞു “സര് ഇതൊരു സാധാരണ വിഷയമായികാണരുത് കേരളത്തെ നടുക്കിയ സംഭവമാണിത് ഒരു ആണ്കുട്ടി അതും ബുദ്ധിവളര്ച്ചയില്ലാത്തകുട്ടി ആ കുട്ടിയാണ് ദാരുണമായി പ്രകൃതി വിരുദ്ധത്തിനിരയായ് കൊല്ലപ്പെട്ടിരിക്കുന്നത്ഇതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവര്ത്തകരായ ഞങ്ങളുടെ കടമയാണ്…” അയാള് തന്റെകറുത്ത ഫ്രെയിമുള്ള കണ്ണട ഒന്നു നെരയാക്കി പോലീസുകാരനെ ഒന്നിരുത്തി നോക്കി എസ്.ആ ചെറുപ്പക്കാരനെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു “ ശരി... ശരി... അതൊക്കെ ശരിതന്നെഇപ്പൊ നിങ്ങളൊന്നു സമാധാനിക്കൂ , ഞങ്ങളിതൊന്നു തീര്ത്തോട്ടെ.. “ മാധ്യമപ്പട ഒന്നടങ്ങി ഓരോരുത്തരായി പിറുപിറുത്തുകൊണ്ട്പിന്വാങ്ങി മാധ്യമ പ്രവര്ത്തകരില് നിന്നും ആ ചെറുപ്പക്കാരന് മാത്രം അവിടെ അയാള്ക്കു ചുറ്റും വട്ടമിട്ടു പറന്നു തനിക്കുള്ള ഇരയെറാഞ്ചാന് അവസരം കാത്തിരിക്കുന്ന കഴുകനെപ്പോലെ. അയാള് മെല്ലെ ആ അച്ഛന്റെഅടുത്തേക്ക് നടന്നു വന്നു എന്നിട്ടു പറഞ്ഞു “ നിങ്ങള് ഇതങ്ങനെ വിട്ടുകലയരുത്, ഇനിഒരാള്ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവരുത് അതുകൊണ്ട് തന്നെ പ്രതികരിക്കണം ഞാനും എന്റെചാനലും എന്നും നിങ്ങളോടൊപ്പം തന്നെ ഉണ്ട്, പിന്നെ സ്വരം അല്പ്പം താഴ്ത്തി ആചെറുപ്പക്കാരന് തുടര്ന്നു ഇത് നമുക്കൊരു ഫീച്ചര് ആയി ചെയ്യണം, ഈ പ്രകൃതിവിരുദ്ധമെന്നൊക്കെ പറയുന്നത് നല്ല റെറ്റിഗ് കിട്ടുന്ന വിഷയമാണ് ചാനലിനു നല്ലഗുണം ചെയും... നിങ്ങള്ക്കും ഗുണമുണ്ടാകും, പൈസ ഞാന് തരും പക്ഷെ എക്സ്ക്ലൂസ്സിവ്ഇന്റര്വ്യൂ എനിക്കു മാത്രം തരണം, നിങ്ങളുടെ ജീവിതകഥ നമുക്ക് ആ കുട്ടിയുടെ ജനനംമുതല്തുടര്കഥയായി സംപ്രേക്ഷണം ചെയ്യാം, നന്നായിരിക്കും ..” ഇതെല്ലം കേട്ടുകൊണ്ട് നിന്നഅയാളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടത് കൊണ്ടോ അതോ ഒറ്റ മകന് നഷ്ടപ്പെട്ടഅച്ഛന്റെ കരുത്തില്ലായ്മ കൊണ്ടോ അയാള് ഒന്നും മിണ്ടിയില്ല ദയാനീയാമായി ആ ചെറുപ്പക്കാരനെ ഒന്നു നോക്കുക മാത്രം ചെയ്തു.ഇതെല്ലം കേട്ട് നിന്ന എസ്. ഐ ആ മാധ്യമപ്രവര്ത്തകന്റെ അടുത്തേക്ക് വന്നു അയാളോട് ചോദിച്ചു “എന്താ നിങ്ങളുടെ പേര്..” പിന്നെ അയാളുടെ കഴുത്തില് തൂങ്ങിയാടുന്ന ടാഗ് ലേക്ക് നോക്കി വായിച്ചു “പ്ര..വീ..ണ് ,മിസ്റ്റര് പ്രവീണ് താങ്കള് വിവാഹിതനാണോ?” “അതെ” എന്നയാള് മറുപടി പറഞ്ഞു “മക്കള്” എസ്.ഐ തുടര്ന്നു “ഒരു പെണ്കുട്ടിയാണ്”. ഓ... എസ്.ഐ ഒന്നിരുത്തി മൂളി എന്നിട്ടു തുടര്ന്നു “അവള്ക്കാണ് ഈ അവസ്ഥ വരുന്നെതെങ്കില് താന് അതും ഫീച്ചരക്കുംമായിരിക്കും അല്ലെ?” “മിസ്റ്റര് എസ്.ഐ നിങ്ങള് കുറച്ചുകൂടി മാന്യമായി പെരുമാറണം” ചെരുപ്പക്കാന് എസ്.ഐക്കുനേരെ കയര്ത്തു അയാളുടെ മുഖം ചുവന്നു തുടുത്തിരുന്നു “നിങ്ങള് ഒരു മനസിലാക്കണം ഒരു ഒരു മാധ്യമപ്രവര്ത്തകനോടാണ് നിങ്ങൾ സംസാരിക്കുന്നത്”. “മാധ്യമപ്രവര്ത്തനം” എസ്.ഐ യുടെ വാക്കുകളില്പുച്ഛം തളംകെട്ടി നിന്നു “നിന്നോടൊക്കെ ഇതിനേക്കാള് മാന്യമായി പെരുമാറാന് എനിക്കുകഴിയില്ല , ശവംതീനികള്” എന്നു പിരുപിരുത്തുകൊണ്ട് ആ പോലീസുകാരന് മോര്രിക്കുള്ളിലേക്ക് നടന്നു അയാള്ക്കു പിന്നാലെ ഒരു യന്ത്രം പോലെ ആ അച്ഛനും.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് ഒപ്പിട്ടു നല്കിക്കൊണ്ട് എസ്.ഐ തള്ന്നിരിക്കുന്ന അയാളോടായ് പറഞ്ഞു “ ഈ പത്ര സമ്മേളനം നമുക്ക് വളരെ ഇമ്പോര്ട്ടന്റെ ആണ്, അത് കേസിന്ബലം നല്കും “ എസ്.ഐ ഒന്നു നിര്ത്തിയിട്ടു അയാളുടെ ചുമലില് കൈ വെച്ചു തുടര്ന്നുനിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്കു മനസിലാവും പക്ഷെ “IAM HELPLESS”,
“ ഇനിയോരച്ഛനും ..നിങ്ങളുടെ അവസ്ഥ വരരുത് അതിനായ് പ്രതികള്ക്ക് പരമാവതി ശിക്ഷവാങ്ങിക്കൊടുക്കണം” അയാള് ഒന്നു മൂളിയതെ ഉള്ളു ശബ്ധിക്കാനുള്ള ശക്തി കൂടി തനിക്കുചോരന്നുപോയോ എന്നയാള് ശങ്കിച്ചു.പത്രസമ്മേളനം നടക്കുന്ന ഹാളിലെ നിരത്തിവെച്ച മൈക്കുകള്ക്ക് മുന്നില് ആയാലും ,എസ്.ഐയും ഡോക്ടറും ഇരുന്നു. എസ്.ഐ ആണ് സംസാരിച്ചു തുടങ്ങിയത് “ പ്രതികളെ ഞങ്ങള്കസ്റ്റടിയില് എടുത്തിണ്ട് സംഭവം നടക്കുന്നത് മൂന്നുദിവസം മുമ്പാണ ഈ കുട്ടിക്ക് അല്പ്പം ബുദ്ധിവൈകല്യം ഉള്ളത് കൊണ്ട് അങ്ങനെയുള്ള കുട്ടികള് പഠിക്കുന്ന സ്കൂള്ലാണ്പഠിച്ചിരുന്നത് അവിടുത്തെ ബസ് ഡ്രൈവറും ക്ലീനറും പിന്നെ സ്കൂളിനടുത്ത് മൊബൈല്ഷോപ്പ് നടത്തുന്നയാളുമാണ് പ്രതികള്, ഈ മൊബൈല് ഷോപ്പില് വച്ചാണ് കുട്ടിപീടിപ്പിക്കപ്പെട്ടത്, പിടിക്കപ്പെട്ട പ്രതികള് മയക്കുമരുന്നിനു അടിമകാളാണന്നും സമ്മതിച്ചിട്ടുണ്ട്. ബസിലെ ക്ലീനറായ പയ്യനു പതിനാറു വയസു മാത്രമെ പ്രായമുള്ളൂ അവനാണ് കുട്ടിയെ ദാരുണമായി പീടിപ്പിചെതെന്നു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്, പിന്നെ ആ മൊബൈല് ഷോപ്പിന്റെ ഉടമ അതെ ഷോപ്പില് ആത്മഹത്യ ചെയ്തതായ്കണ്ടെത്തിയിട്ടുണ്ട്.” എസ്.ഐ പറഞ്ഞു നിര്ത്തിയപ്പോള് ഡോക്ടര് പറഞ്ഞു തുടങ്ങി “ വളരെക്രൂരമായിട്ടാണ് കുട്ടി പീടിപ്പിക്കപ്പെട്ടിരിക്കുന്നത്.. , കുട്ടിക്ക് സംസാരശേഷിയില്ലത്തത്കൊണ്ട് പുറത്താരും അറിഞ്ഞതുമില്ല മൂന്നു ദിവസം കുട്ടി പീടിപ്പിക്കപ്പെട്ടിട്ടുണ്ട്, കുട്ടിയുടെ മലദ്വാരത്തില് ഇരുമ്പ് കമ്പി കുത്തി കയറ്റിയിരുന്ന നിലയിലായിരുന്നു പിന്നെജനനേന്ദ്രിയത്തില് ഈര്ക്കിലുകള് കയറ്റിയിരുന്നു” ഡോക്ടര് പറഞ്ഞു മുഴുവിക്കും മുമ്പേ ആഅച്ഛനന്റെ കരച്ചില് അസുപത്രിയെ പ്രകമ്പനം കൊള്ളിച്ചു.മാധ്യമപ്രവര്ത്തകര് ചോദ്യ വിസ്ത്താരങ്ങള് തുടങ്ങിയപ്പോള് അതില് മുമ്പേ കണ്ട കറുത്തകണ്ണട വച്ച ചെറുപ്പക്കാരന് എഴുന്നേറ്റുനിന്നു ചോദിച്ചു “ ഈ പ്രതിയായ കുട്ടിക്കുപതിനാറു വയസെന്നല്ലേ സര് പറഞ്ഞത് , അപ്പോള് ആ കുട്ടിക്കു പ്രയപൂര്ത്തിയായിട്ടില്ല.. പിന്നെ നിങ്ങളെങ്ങനെ ആ കുട്ടിയെ പോലീസ് കസ്റ്റടിയില് എടുത്തു ചോദ്യം ചെയ്തു ആകുട്ടിയെ ജുവനൈല് ഹോമിലെക്കക്കല്ലേ അയക്കേണ്ടത് , അല്ലാതെ പോലിസ് കസ്റ്റടിയില്വച്ച് പീടിപ്പിക്കുകയല്ലല്ലോ ഇത് തികച്ചും നിയമവിരുദ്ധമല്ലേ…, ആ കുട്ടിയുടെമാനസികാവസ്ഥയെക്കുറിച്ച് നിങ്ങള്ചിന്തിച്ചിട്ടുണ്ടോ… “ പോലീസുകാരന്പറയാനുംപ്രവര്ത്തിക്കാനും കഴിയും മുമ്പേ , ആ അച്ഛന് ഒരുചീറ്റപ്പുലിയെപ്പോലെ മാധ്യമ പ്രവര്ത്തകനുനേരെ ചാടിവീണു അലരിക്കൊണ്ടായാല്മാധ്യമപ്രവര്ത്തകന്റെ ഷര്ട്ട് വലിച്ചുകീറി അയാള് ഒരു ഭ്രാന്തനെ പ്പോലെ അലറി ആശബ്ധം ആശുപത്രിയെ തന്നെ പ്രകമ്പനം കൊള്ളിച്ചു. പോലീസുകാരന് അയാളെ പിടിച്ചുമാറ്റിയപ്പോള് അയാള് ആ പോലീസുകാരനെ കെട്ടിപ്പിടിച്ചു അലരിക്കരുഞ്ഞു പിന്നെഉരുകിയൊലിച്ച മെഴുകുതിരിപോലെ താഴേക്ക് ഉര്ന്നുവീണു പോളിസുകാരന്റെ കാലില്കെട്ടിപ്പിടിച്ച് അയാള് അലറി… ഈ നഗരം ഒരു ഭ്രാന്താലയമാണ് ഭ്രാന്തില്ലാതെ ഇവിടെ ജീവിക്കാന് സാധ്യമല്ല….
രൂപേഷ് ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo