കാറ്റിൽ എന്റെ ചില്ലകൾ ഇളകിയപ്പോളാണ്. ഞാനുണർന്നത്. .ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയിരുന്നു .താഴേയ്ക്ക് നോക്കി... പരമേശ്വരൻ പൂക്കൊട്ടയുമായി താഴെയുണ്ട്..
ഓ ഞാൻ പറയാൻ മറന്നു.. അമ്പലത്തെരുവിലെ ആ വലിയ ആൽമരമില്ലേ... അതാണു ഞാൻ..
മറന്നു പോയോ എന്നെ?..
മുൻപ് ഒരു കവി ബോധരഹിതനായി വീണത് എന്റെ ചുവട്ടിലായിരുന്നില്ലേ..? ഓർക്കുന്നുണ്ടോ നിങ്ങൾ?... വർഷങ്ങളായി ഞാനിവിടെ നില കൊള്ളുന്നു.. ഈ നാടിന്റെ പ്രതീകമായി.. ഇവിടെ നിന്നാൽ എനിക്ക് എല്ലാം കാണാം.. നാടും ,വീടും എല്ലാമെല്ലാം..
ദാ അമ്പലത്തിലേക്കു പോകുന്ന രണ്ടു പെൺകുട്ടികൾ ..പരമേശ്വരാ ഒന്നുറക്കെ ....
മുല്ലപൂ വേണോ പൂ....
ഇടറിയ ശബ്ദത്തിൽ പരമേശ്വരൻ വിളിച്ചു പറഞ്ഞത് അവർ കേട്ടിട്ടുണ്ടാവില്ല... പാവം... കുട്ടയിൽ ഇനിയും കുറേ പൂവുകൾ ബാക്കിയുണ്ടല്ലോ.. ഇതെപ്പോൾ വിറ്റു തീരാനാണ്.?
എനിക്ക് പരമേശ്വരനെ വളരെ ഇഷ്ടാണ്..പരമേശ്വരന്റെ അപ്പൂപ്പനും അച്ഛനും ഇവിടെ തന്നെയാണ് പൂ വിറ്റിരുന്നത്.. മൂന്നു തലമുറയുടെ ബന്ധം..
പിന്നെ പരമേശ്വരൻ ദേവിയെ മാത്രമല്ല തൊഴുന്നത്. വരുമ്പോളും, പോകുമ്പോളും എന്നേയും തൊഴും.. ചിലപ്പോൾ കാറ്റിനു അകമ്പടി സേവിച്ച് ചില്ലകളിലെ ഇലകളാട്ടി ഞാനും അയാളെ അനുഗ്രഹിക്കാറുണ്ട്..
കുറച്ചു നാൾ മുമ്പ് വരെ ഇവിടെ പരമേശ്വരൻ മാത്രമേ പൂക്കാരനായി ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ പടിഞ്ഞാറെ നടയിൽ മൂന്നു പൂക്കടകൾ.. വ്യത്യസ്ത ഇനം പൂക്കൾ..
പരമേശ്വരന്റെ കുട്ടയിൽ മുല്ല പൂ മാത്രമേ ഉള്ളൂ. അതാവും വണ്ടിക്കാരൊക്കെ ഇപ്പോൾ ............?
..മുല്ല പൂ വേണോ പൂ...
ഇങ്ങനെ ശബ്ദം ഇടറി വിളിച്ചാൽ ആരാ പൂ വാങ്ങുക അല്ലേ.. പക്ഷെ പാവാണ്.. പഞ്ച പാവം..
അമ്പലക്കുളത്തിന്റെ വടക്കു കിഴക്കേ മൂലയിലെ ആ ചെറിയ ഓടിട്ട വീടില്ലേ.. അതാണ് പരമേശ്വരന്റെ വീട്.. അവിടെ അയാളുടെ ഭാര്യയും വിവാഹപ്രായമെത്തിക്കഴിഞ്ഞ മൂന്നു പെൺകുട്ടികളും.. ആ കുട്ടികളാണ് മിക്കപ്പോഴും ഈ പൂവ് കെട്ടുന്നത്.. പൂക്കൊട്ട കൈയിൽ കൊടുക്കുമ്പോൾ എന്നും ഭാര്യ അയാളുടെ മുഖത്തു നോക്കാതെ പറയും.. തികയുവോ.. ആവോ..?
ദേ ആരോ പരമേശ്വരനോട് പൂ വാങ്ങാൻ വരുന്നു.. അമ്മയും രണ്ട് പെൺകുട്ടികളുമാണ്..
മുഴത്തിന് എന്താ വില...?
...ഇരുപത്. ...ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. എന്റെ ഇലകളിൽ തട്ടി നിന്ന കാറ്റിൽ ആ ശബ്ദം മുങ്ങിപ്പോയി...
അമ്മേ... ഇവിടുന്ന് വേണ്ട.. പടിഞ്ഞാറെ നടയിലെ പൂക്കടയിൽ നിന്നും വാങ്ങാം.. വാ...
കഴിഞ്ഞ കുറച്ചു മാസമായി പരമേശ്വരന് കച്ചവടം തീരെ ഇല്ലാട്ടോ.. ഇന്നലെ നാടുറങ്ങിക്കഴിഞ്ഞപ്പോൾ ഉറങ്ങാനാവാതെ പരമേശ്വരനും ഭാര്യയും പുറത്ത് വന്നിരുന്നു..
...നിങ്ങളു വിഷമിക്കാതെ... ദേവി കാത്തോളും..
... "എങ്കിലും മ്മടെ മക്കള് " ഭാര്യയോട് അതു പറയുമ്പോൾ പരമേശ്വരൻ വിതുമ്പുന്നുണ്ടായിരുന്നു...
അമ്പലത്തിലേക്കു വന്ന കുറേ സ്ത്രീകൾ.. കുട്ടയിൽ മിച്ചം വന്ന പൂക്കൾ കണ്ണീരോടെ അവരെ മാടി വിളിക്കുന്നുണ്ടായിരുന്നു.. പക്ഷെ അവർ ആ പൂക്കളെ നോക്കാതെ നടന്നകന്നു പോയി.
ആളൊഴിഞ്ഞ തെരുവിൽ കുട്ടയിലെ മിച്ചം വന്ന പൂക്കളുമായി പരമേശ്വരൻ ഇരുന്നു. നിയോൺ ബൾബുകളുടെ മഞ്ഞ വെളിച്ചത്തിൽ ഞാനാ മുഖം കണ്ടു. നിറഞ്ഞു തൂവാത്ത കണ്ണുകളോടെ അയാൾ എന്നെ തൊഴുതു...
ഇതാ ആർക്കും വേണ്ടാത്ത എന്റെ പൂക്കൾ..
അതു പറഞ്ഞപ്പോൾ ആ ചുണ്ടുകൾ വിറച്ചിരുന്നു.. കാറ്റിന്റെ അകമ്പടി സേവിച്ച് ഞാൻ ചില്ലകൾ താഴ്ത്തി.എന്തോ പിറുപിറുത്തു കൊണ്ട് അയാൾ മഞ്ഞ വെളിച്ചത്തിലൂടെ പയ്യെ വേച്ചു വേച്ചു ഇരുട്ടിൽ നടന്നു മറഞ്ഞു ..
വടക്കുകിഴക്കു മൂലയിലെ ഓടിട്ട വീട്ടിലെ നെടുവീർപ്പുകൾ കാതോർത്തിരിക്കവേ ഭ്രാന്തി കാളിത്തള്ളയുടെ പാട്ടു കേട്ടു.. തെരുവിലെ കളിത്തട്ടിൽ ഉറങ്ങാനുള്ള വരവാണ്..
.. "ആശ്രയമാരുമില്ലേ ഭഗവതി
അമ്മയല്ലാതിവർക്ക്...
ആരിലും നിന്റെ ശക്തി പ്രതിഫലിച്ചാ-
പത്തകറ്റീടേണേ...... "
പാട്ടു നിർത്തി കാളിത്തള്ള എന്റെ ചുവട്ടിലെ തറയിൽ ആർക്കും വേണ്ടാതെ കിടന്ന ആ പൂക്കൾ എടുത്തു.. പിന്നെ ഉറക്കെ ചിരിച്ചു കൊണ്ട് അതിൽ നിന്നും കുറച്ചു പൂക്കൾ തലയിലും കഴുത്തിലും ചൂടി നടയിലേക്കു ചെന്നു...
" ദേവീ " .... "ഭദ്രേ ".. നിനക്കും വേണ്ടേ ഈ പൂക്കൾ..? പിന്നെ നെഞ്ചിൽ ഇടിച്ച് ഉറക്കെ കരഞ്ഞു..
....വേണ്ടേ .... പറ ദേവീ....!!!
അപ്പോൾ.....
കഥയുടെ കതിരു തേടി എങ്ങുനിന്നോ പറന്നു വന്ന ഒരു വെള്ളരിപ്രാവ് എന്റെ ചുവട്ടിൽ ആർക്കും വേണ്ടാതെ ബാക്കി വച്ച പൂക്കളെ ലക്ഷ്യമാക്കി പറന്നു വന്നു...
ഓ ഞാൻ പറയാൻ മറന്നു.. അമ്പലത്തെരുവിലെ ആ വലിയ ആൽമരമില്ലേ... അതാണു ഞാൻ..
മറന്നു പോയോ എന്നെ?..
മുൻപ് ഒരു കവി ബോധരഹിതനായി വീണത് എന്റെ ചുവട്ടിലായിരുന്നില്ലേ..? ഓർക്കുന്നുണ്ടോ നിങ്ങൾ?... വർഷങ്ങളായി ഞാനിവിടെ നില കൊള്ളുന്നു.. ഈ നാടിന്റെ പ്രതീകമായി.. ഇവിടെ നിന്നാൽ എനിക്ക് എല്ലാം കാണാം.. നാടും ,വീടും എല്ലാമെല്ലാം..
ദാ അമ്പലത്തിലേക്കു പോകുന്ന രണ്ടു പെൺകുട്ടികൾ ..പരമേശ്വരാ ഒന്നുറക്കെ ....
മുല്ലപൂ വേണോ പൂ....
ഇടറിയ ശബ്ദത്തിൽ പരമേശ്വരൻ വിളിച്ചു പറഞ്ഞത് അവർ കേട്ടിട്ടുണ്ടാവില്ല... പാവം... കുട്ടയിൽ ഇനിയും കുറേ പൂവുകൾ ബാക്കിയുണ്ടല്ലോ.. ഇതെപ്പോൾ വിറ്റു തീരാനാണ്.?
എനിക്ക് പരമേശ്വരനെ വളരെ ഇഷ്ടാണ്..പരമേശ്വരന്റെ അപ്പൂപ്പനും അച്ഛനും ഇവിടെ തന്നെയാണ് പൂ വിറ്റിരുന്നത്.. മൂന്നു തലമുറയുടെ ബന്ധം..
പിന്നെ പരമേശ്വരൻ ദേവിയെ മാത്രമല്ല തൊഴുന്നത്. വരുമ്പോളും, പോകുമ്പോളും എന്നേയും തൊഴും.. ചിലപ്പോൾ കാറ്റിനു അകമ്പടി സേവിച്ച് ചില്ലകളിലെ ഇലകളാട്ടി ഞാനും അയാളെ അനുഗ്രഹിക്കാറുണ്ട്..
കുറച്ചു നാൾ മുമ്പ് വരെ ഇവിടെ പരമേശ്വരൻ മാത്രമേ പൂക്കാരനായി ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ പടിഞ്ഞാറെ നടയിൽ മൂന്നു പൂക്കടകൾ.. വ്യത്യസ്ത ഇനം പൂക്കൾ..
പരമേശ്വരന്റെ കുട്ടയിൽ മുല്ല പൂ മാത്രമേ ഉള്ളൂ. അതാവും വണ്ടിക്കാരൊക്കെ ഇപ്പോൾ ............?
..മുല്ല പൂ വേണോ പൂ...
ഇങ്ങനെ ശബ്ദം ഇടറി വിളിച്ചാൽ ആരാ പൂ വാങ്ങുക അല്ലേ.. പക്ഷെ പാവാണ്.. പഞ്ച പാവം..
അമ്പലക്കുളത്തിന്റെ വടക്കു കിഴക്കേ മൂലയിലെ ആ ചെറിയ ഓടിട്ട വീടില്ലേ.. അതാണ് പരമേശ്വരന്റെ വീട്.. അവിടെ അയാളുടെ ഭാര്യയും വിവാഹപ്രായമെത്തിക്കഴിഞ്ഞ മൂന്നു പെൺകുട്ടികളും.. ആ കുട്ടികളാണ് മിക്കപ്പോഴും ഈ പൂവ് കെട്ടുന്നത്.. പൂക്കൊട്ട കൈയിൽ കൊടുക്കുമ്പോൾ എന്നും ഭാര്യ അയാളുടെ മുഖത്തു നോക്കാതെ പറയും.. തികയുവോ.. ആവോ..?
ദേ ആരോ പരമേശ്വരനോട് പൂ വാങ്ങാൻ വരുന്നു.. അമ്മയും രണ്ട് പെൺകുട്ടികളുമാണ്..
മുഴത്തിന് എന്താ വില...?
...ഇരുപത്. ...ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. എന്റെ ഇലകളിൽ തട്ടി നിന്ന കാറ്റിൽ ആ ശബ്ദം മുങ്ങിപ്പോയി...
അമ്മേ... ഇവിടുന്ന് വേണ്ട.. പടിഞ്ഞാറെ നടയിലെ പൂക്കടയിൽ നിന്നും വാങ്ങാം.. വാ...
കഴിഞ്ഞ കുറച്ചു മാസമായി പരമേശ്വരന് കച്ചവടം തീരെ ഇല്ലാട്ടോ.. ഇന്നലെ നാടുറങ്ങിക്കഴിഞ്ഞപ്പോൾ ഉറങ്ങാനാവാതെ പരമേശ്വരനും ഭാര്യയും പുറത്ത് വന്നിരുന്നു..
...നിങ്ങളു വിഷമിക്കാതെ... ദേവി കാത്തോളും..
... "എങ്കിലും മ്മടെ മക്കള് " ഭാര്യയോട് അതു പറയുമ്പോൾ പരമേശ്വരൻ വിതുമ്പുന്നുണ്ടായിരുന്നു...
അമ്പലത്തിലേക്കു വന്ന കുറേ സ്ത്രീകൾ.. കുട്ടയിൽ മിച്ചം വന്ന പൂക്കൾ കണ്ണീരോടെ അവരെ മാടി വിളിക്കുന്നുണ്ടായിരുന്നു.. പക്ഷെ അവർ ആ പൂക്കളെ നോക്കാതെ നടന്നകന്നു പോയി.
ആളൊഴിഞ്ഞ തെരുവിൽ കുട്ടയിലെ മിച്ചം വന്ന പൂക്കളുമായി പരമേശ്വരൻ ഇരുന്നു. നിയോൺ ബൾബുകളുടെ മഞ്ഞ വെളിച്ചത്തിൽ ഞാനാ മുഖം കണ്ടു. നിറഞ്ഞു തൂവാത്ത കണ്ണുകളോടെ അയാൾ എന്നെ തൊഴുതു...
ഇതാ ആർക്കും വേണ്ടാത്ത എന്റെ പൂക്കൾ..
അതു പറഞ്ഞപ്പോൾ ആ ചുണ്ടുകൾ വിറച്ചിരുന്നു.. കാറ്റിന്റെ അകമ്പടി സേവിച്ച് ഞാൻ ചില്ലകൾ താഴ്ത്തി.എന്തോ പിറുപിറുത്തു കൊണ്ട് അയാൾ മഞ്ഞ വെളിച്ചത്തിലൂടെ പയ്യെ വേച്ചു വേച്ചു ഇരുട്ടിൽ നടന്നു മറഞ്ഞു ..
വടക്കുകിഴക്കു മൂലയിലെ ഓടിട്ട വീട്ടിലെ നെടുവീർപ്പുകൾ കാതോർത്തിരിക്കവേ ഭ്രാന്തി കാളിത്തള്ളയുടെ പാട്ടു കേട്ടു.. തെരുവിലെ കളിത്തട്ടിൽ ഉറങ്ങാനുള്ള വരവാണ്..
.. "ആശ്രയമാരുമില്ലേ ഭഗവതി
അമ്മയല്ലാതിവർക്ക്...
ആരിലും നിന്റെ ശക്തി പ്രതിഫലിച്ചാ-
പത്തകറ്റീടേണേ...... "
പാട്ടു നിർത്തി കാളിത്തള്ള എന്റെ ചുവട്ടിലെ തറയിൽ ആർക്കും വേണ്ടാതെ കിടന്ന ആ പൂക്കൾ എടുത്തു.. പിന്നെ ഉറക്കെ ചിരിച്ചു കൊണ്ട് അതിൽ നിന്നും കുറച്ചു പൂക്കൾ തലയിലും കഴുത്തിലും ചൂടി നടയിലേക്കു ചെന്നു...
" ദേവീ " .... "ഭദ്രേ ".. നിനക്കും വേണ്ടേ ഈ പൂക്കൾ..? പിന്നെ നെഞ്ചിൽ ഇടിച്ച് ഉറക്കെ കരഞ്ഞു..
....വേണ്ടേ .... പറ ദേവീ....!!!
അപ്പോൾ.....
കഥയുടെ കതിരു തേടി എങ്ങുനിന്നോ പറന്നു വന്ന ഒരു വെള്ളരിപ്രാവ് എന്റെ ചുവട്ടിൽ ആർക്കും വേണ്ടാതെ ബാക്കി വച്ച പൂക്കളെ ലക്ഷ്യമാക്കി പറന്നു വന്നു...
.... പ്രേം.......
03/01/2017
03/01/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക