നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രാണന്റെ സംഗീതം


പ്രാണന്റെ സംഗീതം
xxxxxxxxxxxxxxxxxxxxxxxxx
അന്നും പതിവുപോലെ അച്ഛന്റെ ശവകല്ലറയ്ക്ക് മുന്നിൽ വന്നിരിക്കുമ്പോൾ ദേവികയുടെ മനസ്സ് പതിവിലും കൂടുതൽ അസ്വസ്ഥമായിരുന്നു. അച്ഛൻ ഈ ലോകത്ത് നിന്ന്, അമ്മയേയും, ഏട്ടനേയും തന്നെയും തനിച്ചാക്കി പോയിട്ട് 7 വർഷത്തോളമായെങ്കിലും എന്നും ആ ശവകല്ലറയ്ക്ക് മുന്നിൽ വന്നിരിക്കുമ്പോൾ അച്ഛൻ കൂടെയുണ്ട് എന്നുള്ള പ്രതീതിയായിരുന്നു അവൾക്ക്. 7 വർഷം മുമ്പ് അച്ഛൻ മരിക്കുമ്പോൾ താൻ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അന്ന് തുടങ്ങിയതാണ് രാവിലെ സ്ക്കൂളിൽ പോകുന്നതിന് മുമ്പായി അച്ഛന്റെ ശവകല്ലറയ്ക്ക് സമീപം ഇരിക്കാറുള്ള ഈ പതിവ്.
പക്ഷേ ഇന്ന് അസ്വസ്ഥതയുണ്ടാകാൻ പ്രത്യേകിച്ച് കാരണമുണ്ട് താനും. ഇന്നത്തെ ദിവസം കഴിഞ്ഞാൽ തന്റെ കല്യാണമാണ്. അച്ഛൻ തനിക്ക് വേണ്ടി ആഗ്രഹിച്ചത് പോലെയൊരു ബന്ധo. അച്ഛന് തന്നോടായിരുന്നു കൂടുതൽ സ്നേഹമെന്ന് ഏട്ടൻ പരാതി പറയുമെങ്കിലും, അതിലും ഒരു സത്യം ഇല്ലാതിരുന്നില്ല. ചിറ്റപ്പനും, ചെറിയമ്മയ്ക്കും ആൺകുട്ടികളായതിനാൽ കുടുംബത്തിലെ ഏക പെൺതരി എന്ന സ്ഥാനവും സ്റ്റേഹവും തനിക്കായിരുന്നു'
വൈശാഖൻ
തനിക്ക് അച്ഛന്റെ ആഗ്രഹം പോലെ ദൈവം നൽകിയ പുണ്യo. എന്റെ മകളെ നാട്ടിൽ ജോലിയുള്ള ഒരാളെ കൊണ്ടേ കെട്ടിക്കൂ എന്നുള്ളത് അയാളുടെ ആഗ്രഹമായിരുന്നു.പക്ഷേ അത് കാണാനും, തന്നെ അനുഗ്രഹിക്കാനും അച്ഛൻ കൂടെയില്ല എന്ന സത്യം അവളെ വീണ്ടും വീണ്ടും കണ്ണീരിലാഴ്ത്തി.
പ്രവാസിയായ ബാലുവിനും, ഗിരിജയ്ക്കും മക്കൾ രണ്ട് പേരാണ്. അനന്തുവും, ദേവികയും. ഒരു ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന അയാളേയും ജീവിതപ്രാരാബ്ധങ്ങൾ തന്നെയാണ് പ്രവാസിയാക്കിയത്.വീട്ടിലെ മൂത്ത മകൻ എന്ന നിലയിൽ ചെറുപ്പത്തിൽ തന്നെ കല്യാണo കഴിക്കേണ്ടി വന്ന അയാൾക്ക് പിന്നീടങ്ങോട്ട് ഒരു പാട് വിഷമതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അച്ഛന്റെ ആകസ്മികമായ മരണവും പിന്നീട് രോഗശയ്യയിലായ അമ്മയുടെ ചികിത്സയും അയാളുടെ വരുമാനത്തിൽ ഉതകുന്നതല്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് വലിയൊരു തുക മുടക്കി സുഹൃത്തിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസ സംഘടിപ്പിച്ചതും ദുബൈ എന്ന സ്വപ്ന ലോകത്തേക്ക് വിമാനം കയറിയതും. അന്ന് ചെറിയ ശമ്പളത്തിൽ നിന്നു കൊണ്ടു തന്നെ അനിയത്തിയുടെ കല്യാണം നടത്താനും, അനിയനെ ഗൾഫിലേക്ക് കൊണ്ടുവരാനും അയാൾക്ക് നന്നേ പ്രയാസപെടേണ്ടി വന്നു. എല്ലാത്തിനും വലം കൈയായി ഗിരിജ കൂടെ നിന്നത് അയാൾക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു
എല്ലാ പ്രാരാബ്ധങ്ങളും കുറച്ചൊക്കെ മാറിയപ്പോഴാണ് അയാൾ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ തുടങ്ങിയത്.ബാങ്കിൽ നിന്ന് കിട്ടിയ ചെറിയൊരു ലോണും, ഭാര്യയുടെ ആഭരണം പണയ പെടുത്തിയും ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം അയാൾ അത് നിറവേറ്റുകയായിരുന്നു'. ഇതിനിടയിൽ മക്കൾ അച്ചനെ കാണാൻ ആഗ്രഹം പറഞ്ഞെങ്കിലും തന്റെ പ്രാരാബ്ധം എന്ന കടമ്പ അയാളെ അതിനനുവദിച്ചില്ല.
അങ്ങനെയൊരു ഏപ്രിൽ മാസത്തിലാണ് പാലുകാച്ചൽ എന്ന സദ്കർമ്മo നടത്താൻ വരുന്നുണ്ടെന്ന സന്തോഷ വാർത്ത അയാൾ ഭാര്യയേയും മക്കളേയും അറിയിക്കുന്നത്. പിന്നീടങ്ങോട്ടുള്ള നാളുകൾ സന്തോഷത്തിന്റേതായിരുന്നു ആ വീട്ടിൽ.
അന്നൊരു വെളളിയാഴ്ചയായിരുന്നു .നിറുത്താതെയുള. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഗിരിജ ഫോണെടുത്തത് പ്രതീക്ഷിച്ചത് പോലെ തന്നെ അത് ബാലുവായിരുന്നു.പതിവ് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി നെഞ്ചിനകത്ത് ചെറിയൊരു അസ്വസ്ഥത അനുഭവപെട്ട കാര്യം അയാൾ ഭാര്യയോട് പറഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞ് ഹോസ്പിറ്റലിൽ പോകാമായിരുന്നില്ലേ എന്ന ഭാര്യയുടെ ചോദ്യത്തിന് കൂടുതലായി ഒന്നുമില്ല നാളെയാവട്ടെ എന്നായിരുന്നു അയാളുടെ മറുപടി .
പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അയാളുടെ കോൾ വരാതിരുന്നപ്പോഴാണ് ഗിരിജ ഈ കാര്യം സഹോദരന്റെ ഭാര്യയോടായി പറയുന്നത്.
വെള്ളിയാഴ്ച ഗിരിജയോട് സംസാരിച്ചു കഴിഞ്ഞ് ഫോൺ വയ്ക്കു മ്പോഴും ബാലുവിന് നെഞ്ചുവേദന അനുഭവപെടുന്നുണ്ടായിരുന്നു. യാതൊരു ദുശീലവുo ഇല്ലാതിരുന്ന അയാൾ അത് കാര്യമാക്കിയില്ല എന്നതായിരുന്നു സത്യം.
പിeറ്റ ദിവസം ജോലിക്ക് പോകാനും അയാൾ മടി കാണിച്ചില്ല. സൈറ്റിൽ മറ്റു തൊഴിലാളികളോടൊപ്പം ജോലി ചെയ്യുമ്പോൾ അയാളുടെ നെഞ്ചിനകത്തൊരു വല്ലാത്തൊരു അസ്വസ്തതയാണെന്ന് കൂട്ടുകാരനോട് പറയുന്നതിന് മുന്നേ തന്നെ അയാളവിടെ വീഴുകയായിരുന്നു.
കൂട്ടുകാർ തത്രപെട്ട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം എന്ന രംഗഭോദമില്ലാത്ത കോമാളി അയാളേയും കീഴടക്കിയിരുന്നു
ഏട്ടത്തിയമ്മയുടെ ആശങ്കകലർന്ന വാക്കുകൾ കേട്ട സഹോദരന്റെ ഭാര്യ ഗൾഫിലായിരുന്ന ഭർത്താവിനോട് ഈ കാര്യം പറയുമ്പോൾ എല്ലാം സത്യങ്ങളും അറിഞ്ഞിരുന്ന അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ ചുണ്ടുകൾ വിതുമ്പിയത് അവളറിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ഏടത്തിയമ്മയിൽ നിന്നും, മക്കളിൽ നിന്നും ഈ സത്യം മറച്ചുവയ്ക്കാൻ അവൾക്ക് നന്നേ പണി പെടേണ്ടി വന്നു.
ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ആ മൃതശരീരം നാട്ടിലെത്തുവോളം, പാവം ദേവികയും അമ്മയും ഏട്ടനും വീടിന്റെ പാൽകാച്ചൽ ചടങ്ങിനെ കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയായിരുന്നു. തങ്ങളുടെ പുതിയ വീട്ടിലുള്ള താമസത്തിനു പകരം വിധി ആ കുടുംബത്തിന് കാത്ത് വെച്ചത് അയാളുടെ മരണമായിരുന്നു.പിന്നെ ആ സത്യവുമായി പൊരുത്തപ്പെടാൻ നാളുകൾ വേണ്ടിവന്നു.
അന്ന് തുടങ്ങിയതാണ് രാവിലെ വിളക്ക് വെച്ച് ആ ശവകല്ലറയ്ക്ക് അരികെ കുറച്ചു സമയമുള്ള ദേവികയുടെ ഇരിപ്പ്.ഇന്നിതാ 7 വർഷങ്ങൾക്ക് ശേഷം അതിന് മുടക്കം വരാൻ പോകുന്നു. നാളെ ഞാൻ ഈ വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് ചെക്കേറാൻ പോകുന്നു എന്ന ചിന്ത അവളുടെ കണ്ണീരിന് ആക്കം കൂട്ടി.
മോളെ നീ ഇതെവിടെ?
എന്നും രാവിലെ അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ പോയി തിരിച്ചു വരാറുള്ള മകൾ പതിവു സമയമായിട്ടും കാണാത്തതിൽ അന്വേഷിച്ചുവരികയായിരുന്ന ഗിരിജ കണ്ടത്, കല്ലറയ്ക്കടുത്ത് സ്വയം മറന്ന് കണ്ണീരിൽ കുതിർന്നിരിക്കുന്ന മകളെയാണ്.
എന്താ മോളെ ഇത്.
സമയo എത്രയാന്നാ വിചാരം ഇനി എന്റെ കുട്ടി കരയരുത്ട്ടോ, ഇനി കരഞ്ഞാൽ അച്ഛന് സഹിക്കില്ല. അച്ഛന്റെ ആത്മാവ് എന്നും മോളൊടൊപ്പം ഉണ്ടാവും. തൊണ്ടയിടറി കൊണ്ട് മകളുടെ കണ്ണുനീർ തുടച്ച് കൊണ്ട് അവളെ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ പ്രാണന്റെ സംഗീതം പോലെ ഒരിളo കാറ്റ് അവിടമാകെ വന്ന് തഴുകിയപ്പോൾ അച്ഛന്റെ അനുഗ്രഹം അവൾ ശരിക്കും അനുഭവിക്കുകയായിരുന്നു.
സമർപ്പണം. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി പ്രവാസഭൂമിയിൽ ജീവൻ വെടിയേണ്ടിവന്ന എല്ലാ ആത്മാക്കൾക്കും.
പത്മിനി നാരായണൻ കൂക്കൾ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot