അനശ്വരം ഈ പ്രണയം.
********************** ( കഥ)
പതിവുപോലേ അന്നും ബസ്സിറങ്ങി കോളേജ് ലക്ഷ്യമാക്കി നടന്നു നീങ്ങുകയാണ് നാൻസി. കോളജിൽ നിന്നും കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമേയൊള്ളൂ അവളുടെ വീട്ടിലേക്ക്. ഏതോ സ്വപ്ന ലോകത്തെന്ന പോലെ ആ വലിയ കോളേജിന്റെ ഗെയിറ്റ് കടന്ന് പതുക്കെ നടന്നു നീങ്ങുന്ന നാ൯സിയുടെ തൊട്ടടുത്ത് അവന്റെ ബുള്ളറ്റ് ബ്രേക്കിട്ട് നിന്നു......
********************** ( കഥ)
പതിവുപോലേ അന്നും ബസ്സിറങ്ങി കോളേജ് ലക്ഷ്യമാക്കി നടന്നു നീങ്ങുകയാണ് നാൻസി. കോളജിൽ നിന്നും കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമേയൊള്ളൂ അവളുടെ വീട്ടിലേക്ക്. ഏതോ സ്വപ്ന ലോകത്തെന്ന പോലെ ആ വലിയ കോളേജിന്റെ ഗെയിറ്റ് കടന്ന് പതുക്കെ നടന്നു നീങ്ങുന്ന നാ൯സിയുടെ തൊട്ടടുത്ത് അവന്റെ ബുള്ളറ്റ് ബ്രേക്കിട്ട് നിന്നു......
ബെെക്കിന് പിറകിൽ അവന്റെ മറ്റ് കൂട്ടുകാരാരും തന്നെ അന്നില്ലായിരുന്നു.
" നാ൯സി നിന്നെയൊന്ന് തനിച്ച് കിട്ടാ൯ കുറെ നാളായി ഞാൻ കാത്തിരിക്കുന്നു .
മനസ്സിലെ മോഹം ഇനിയും മൂടിവെച്ച് നടക്കാ൯ എന്നെക്കൊണ്ട് കഴിയില്ല.
അതിനാൽ ആ സത്യം ഞാൻ ഇപ്പോ നിന്നോട് തുറന്ന് പറയാൻ ആഗ്രഹിക്കുന്നു.
നിന്നെ എനിക്ക് വളരെ ഇഷ്ടമാണ് . എെ ലൗ യു നാ൯സി
എനിക്ക് മറുപടി പെട്ടെന്ന് വേണം എന്നില്ല. ചിന്തിച്ച് പിന്നീട് തന്നാൽ മതി. ഞാൻ കാത്തിരിക്കാം."
വളരെ പെട്ടെന്ന് ഇത്രയും പറഞ്ഞൊപ്പിച്ച് നാ൯സിക്ക് എന്തെങ്കിലും തിരിച്ച് പറയാൻ അവസരം കൊടുക്കാതെ അവ൯ കോളജ് ലക്ഷ്യമാക്കി ബെെക്ക് ഓടിച്ചു പോയി.
കോളേജിലേ ഏതൊരു കുട്ടിയും തന്റേ കാമുകനായി കിട്ടാൻ ആഗ്രഹിക്കുന്ന ഋത്വിക് തന്നോട് വന്ന് ഇഷ്ട്ടമാണെന്ന് പറഞ്ഞു സ്ഥലം വിട്ടത് നാൻസിക്ക് ഒരിക്കലും വിശ്വസിക്കാനേ കഴിഞ്ഞില്ല... ഞാൻ ഈ കാണുന്നത് സ്വപ്നമാണോ എന്ന് പോലും അവൾ ഒരുവേള ചിന്തിച്ചു പോയി !
വലിയ സന്തോഷത്തോടേയും അതിലേറേ പരിഭ്രമത്തോടേയുമാണ് അവൾ അന്ന് കോളേജിലേക്ക് നടന്നു നീങ്ങിയതെങ്കിലും പുറത്ത് അതൊന്നും പ്രകടിപ്പിച്ചില്ല.
യാതൊന്നും സംഭവിക്കാത്ത മട്ടിൽ ഋത്വികും കൂട്ടുകാരോടൊന്നിച്ച് കോളേജ് വരാന്തയിൽ തമാശയും പറഞ്ഞ് നിൽപ്പുണ്ടായിരുന്നു.
അവന്റേ അടുത്ത്കൂടേ ഒന്നും സംഭവിക്കാത്ത മട്ടിൽ നാ൯സിയും ക്ലാസിലേക്ക് നടന്നു നീങ്ങി....
അവന്റേ അടുത്ത്കൂടേ ഒന്നും സംഭവിക്കാത്ത മട്ടിൽ നാ൯സിയും ക്ലാസിലേക്ക് നടന്നു നീങ്ങി....
പുറത്ത് യാതൊരു ഭാവമാറ്റവും പ്രകടിപ്പിച്ചില്ലെങ്കിലും നാ൯സിയുടെ മറുപടി എപ്പോ കിട്ടുമെന്നും, എന്തായിരിക്കുമെന്നും ഓർത്ത് ഋത്വിക് ആകേ പരിഭ്രമത്തിലായിരുന്നു.
കൂട്ടുകാരികളാരോടും നാ൯സിക് അന്ന് നടന്ന സംഭവം വിവരിക്കാ൯ ധെെര്യമില്ലായിരുന്നു.
പറഞ്ഞാൽ അവ൪ വിശ്വസിക്കുമോ എന്നതു തന്നെയായിരുന്നു അതിനുള്ള പ്രധാന കാരണം.
പറഞ്ഞാൽ അവ൪ വിശ്വസിക്കുമോ എന്നതു തന്നെയായിരുന്നു അതിനുള്ള പ്രധാന കാരണം.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പോയി. ഋത്വികിന് നാ൯സിയിൽ നിന്നും മറുപടിയൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവൾ അവനെ കാണുന്നിടത്ത് നിന്നെല്ലാം മനപ്പൂർവം ഒഴിഞ്ഞുമാറുകയും ചെയ്യുന്നതായി അവന് തോന്നി.
അങ്ങനെയിരിക്കെ ഒരു ദിവസം വീണ്ടും ഋത്വികിന് നാ൯സിയെ തനിച്ച് കിട്ടി. അന്ന് അവൾ ലഞ്ച് സമയത്ത് എന്തോ അത്യാവശ്യത്തിന് വീട്ടിൽ പോയി തിരിച്ച് വരികയായിരുന്നു.
" നാ൯സി ഒരു മറുപടിയും ഇതുവരെ തന്നില്ലല്ലോ. എന്താ നാ൯സി നിനക്ക് എന്നെ ഇഷ്ട്ടമല്ലെ? ഞാനൊരു ശല്യമായി തോന്നിയെങ്കിൽ എന്നോട് ക്ഷമിക്കൂ "
" നീ എന്തിനാണ് എന്നേ ഇങ്ങനെ കളിയാക്കുന്നത് ഋത്വിക്? "
" ഞാൻ നിന്നേ കളിയാക്കിയതായിട്ടാണോ നാ൯സി നിനക്ക് തോന്നിയത്? നിനക്ക് സമ്മതമാണെങ്കിൽ നിന്നോടൊന്നിച്ച് ഈ ജീവിതം മുഴുവനും ജീവിച്ച് തീർക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് "
അതിനുള്ള മറുപടി ഒരു നീണ്ട മൗനമായിരുന്നു നാൻസിയിൽ നിന്നുമുണ്ടായത്.
കാരണം അവൾ ഒരു സാധാരണക്കാരനായ ക൪ഷകന്റെ മകളാണ്.
ഋത്വികാണെങ്കിൽ നഗരത്തിലെ കോടീശ്വരന്റേ ഒരേയൊരു മോനും!
കൂടാതേ അവൻ കോളേജിലേ ഹീറോയും നല്ല ഒരു ഗായകനും കൂടിയാണ്....
കൂടാതേ അവൻ കോളേജിലേ ഹീറോയും നല്ല ഒരു ഗായകനും കൂടിയാണ്....
അച്ഛന് പണത്തിനനുസരിച്ചുള്ള അഹങ്കാരവും ചില ദുശ്ശീലങ്ങളുമൊക്കെ ഉണ്ടെങ്കിലും ഋത്വികിനെ അതൊന്നും തൊട്ട് തീണ്ടിയിട്ടില്ല.അവ൯ കൂട്ടുകാരുടേയും കോളജിലെ അധ്യാപകരുടേയും പ്രിയപ്പെട്ടവനാണ്. അവനെ ഒന്ന് വലയിലാക്കാ൯ സുന്ദരികൾ തക്കം പാ൪ത്ത് നടക്കുന്നുണ്ട് കോളേജിൽ.
പക്ഷേ സുന്ദരിയും ആരോടും അങ്ങനെ വലിയകൂട്ടില്ലാതേ കോളേജിൽ പഠിക്കാനായി മാത്രം വന്നുപോവുകയും ചെയ്യുന്ന നീല കണ്ണുള്ള നാൻസിയേയായിരുന്നു അവനിഷ്ട്ടം.
പക്ഷേ സുന്ദരിയും ആരോടും അങ്ങനെ വലിയകൂട്ടില്ലാതേ കോളേജിൽ പഠിക്കാനായി മാത്രം വന്നുപോവുകയും ചെയ്യുന്ന നീല കണ്ണുള്ള നാൻസിയേയായിരുന്നു അവനിഷ്ട്ടം.
അങ്ങനെ പതുക്കെ പതുക്കെ ആരും അറിയാതെ നാ൯സിയുടെയും ഋത്വികിന്റെയും പ്രണയം മൊട്ടിട്ടു തുടങ്ങി.പിന്നീട് അത് എല്ലാവരും അറിയാൻതക്കവണ്ണം പടർന്ന് പന്തലിച്ചു. അവ൪ രണ്ട് പേരും പിരിയാൻ പറ്റാത്ത പ്രണയ ജോഡികളായിമാറി....
അങ്ങനേയികിക്കേ ക്രിസ്മസിന് ഋത്വികിന് കൂട്ടുകാരോടൊന്നിച്ച് ഊട്ടിയിലേക്കൊരു ടൂർ പോവാൻ ആഗ്രഹമുദിച്ചു.ആഗ്രഹിക്കുന്നതെന്തും ഉടനേ നടപ്പാക്കുന്ന രീതിയാണ് അവനും കൂട്ടുകാരും പിന്തുടർന്നിരുന്നത്...
അതിനാൽ തന്നേ അവർ രണ്ടാമതൊന്ന് ആലോചിക്കാതെ ഋത്വികിന്റെ സ്കോർപിയോയിൽ ഊട്ടിയിലേക്ക് പുറപ്പെട്ടു...
അതിനാൽ തന്നേ അവർ രണ്ടാമതൊന്ന് ആലോചിക്കാതെ ഋത്വികിന്റെ സ്കോർപിയോയിൽ ഊട്ടിയിലേക്ക് പുറപ്പെട്ടു...
ഏറേ ആഹ്ലാദം നിറഞ്ഞ ആ യാത്രയിൽ അവന്റേ കൂട്ടുകാരെല്ലാം തന്നെ അല്പം മദ്യപിച്ചിരുന്നു.പക്ഷേ നമ്മുടേ കഥാ നായകന് ഇത്തരം ലഹരിയോടെല്ലാം വലിയ വെറുപ്പാണ്. യാത്രയിൽ കൂടുതൽ സമയവും വണ്ടിയോടിച്ചിരുന്നത് ഋത്വിക് തന്നെയായിരുന്നു. തിരിച്ച് പോരുന്ന സമയത്ത് നാടുകാണി ചുരം വഴിയായിരുന്നു യാത്ര.ആ വലിയ ചുരത്തിന്റേ പകുതിയോളം കഴിഞ്ഞപ്പോ കൂടേയുള്ള ശരത്തിന് വണ്ടിയോടിക്കാനൊരു മോഹമുദിച്ചു...
ദീർഗദൂരം വണ്ടിയോടിച്ച് ക്ഷീണിച്ച ഋത്വിക് അവന്റേ ആഗ്രഹം കേട്ടയുടനേ മനസ്സില്ലെങ്കിലും ക്ഷീണം കാരണം അവനേ ഡ്രൈവിങ്ങ് ജോലി ഏല്പിച്ചു. വെെകാതെ അവ൯ ചെറിയൊരു മയക്കത്തിലേക്ക് വീണു. അപ്പോ സമയം ഏകദേശം രാത്രി പത്ത് മണി ആയിക്കാണും. വീട്ടിലാണെങ്കിൽ ഋത്വിക് സാധാരണ ഈ സമയത്ത് തന്നെയാണ് ഉറങ്ങാറ്. പക്ഷേ അന്നത്തെ ആ ഉറക്കത്തിൽ നിന്നും ഋത്വിക് പിന്നീട് ഉണ൪ന്നില്ല....
ഉറക്കച്ചടവോടെയും നേരത്തെ കഴിച്ച മദ്യത്തിന്റെ ലഹരിയിൽ നിന്നും പൂ൪ണ്ണമായും മുക്തനാവാതെയും വണ്ടിയോടിച്ച ശരത്തിന്റേ കയ്യിൽ നിന്ന് നിയന്ത്രണം വി്ട്ട കാ൪ ഏതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു. ചെറിയ ചെറിയ പരിക്കുകളോടെ ഋത്വിക് ഒഴികെയുള്ള മറ്റ് അഞ്ച് കൂട്ടുകാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻ സീറ്റിലിരുന്ന് ഉറങ്ങിപ്പോയ ഋത്വിക് ദൂരേക്ക് തെറിച്ച് വീണ് ദാരുണമായി മരണപ്പെടുകയായിരുന്നു.
കൂട്ടുകാർക്കെല്ലാം തന്നെ സ്വന്തം ജീവൻ നഷ്ട്ടപ്പെട്ടാലും വേണ്ടിയിരുന്നില്ല ഋത്വിക് രക്ഷപ്പെടേണ്ടിയിരുന്നു എന്ന ചിന്തയായിരുന്നു.
അതിനുമാത്രം പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു അവർക്ക് അവൻ... അതുവഴി കടന്നുപോയ മറ്റൊരു ടൂ൪ സംഘമാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.
അതിനുമാത്രം പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു അവർക്ക് അവൻ... അതുവഴി കടന്നുപോയ മറ്റൊരു ടൂ൪ സംഘമാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.
നാ൯സിയേ ഈ ദു:ഖ വാ൪ത്ത അറിയിക്കാ൯ ആ൪ക്കും ധെെര്യമില്ലായിരുന്നു.
ഇതേ സമയം വീട്ടിലിരുന്ന് ടി.വി കണ്ട് കൊണ്ടിരുക്കയാണ് നാ൯സിയും അനിയനും. അതിനിടെ 'നാടുകാണി ചുരത്തിൽ നിയന്ത്രണം വിട്ട കാ൪ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു 'എന്ന് ഫ്ലാഷ് ന്യൂസ് എഴുതിക്കാട്ടിയത് അവളും വായിച്ചു. അത് പക്ഷേ തന്റെ എല്ലാമെല്ലാമായ ഋത്വിക് ആണെന്ന് അവൾ അപ്പോൾ തിരിച്ചറിഞ്ഞില്ല...
തൊട്ടടുത്ത ദിവസം രാവിലെ പത്രത്തിലെ അവന്റെ ഫോട്ടോയും കൂടെയുള്ള മരണ വാ൪ത്തയും വായിച്ച് നാ൯സി ബോധമറ്റ് കിടക്കുന്നതാണ് അവളുടെ അമ്മ കണ്ടത്. പിന്നീട് പത്രവാർത്ത വായിച്ച് അവളുടെ കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് നാ൯സിയുടെ അച്ഛനും അമ്മയും കോളജിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ആക്സിഡന്റിൽ മരിച്ച ഋത്വിക് നാ൯സിയുടെ ജീവനായിരുന്നു എന്ന് തിരിച്ചറിയുന്നത്.
നല്ല നിലയിൽ പഠിച്ചിരുന്ന നാൻസിയേ ഈ മരണം പാടെ തളർത്തി..കൂടേ ചെറിയ മാനസിക പ്രശ്നങ്ങളും കണ്ടു തുടങ്ങി.അതിനാൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല..രണ്ട് വർഷത്തേ നിരന്തര ചികിഝക്ക് ശേഷം രോഗം പൂർണ്ണമായും സുഖപ്പെട്ടു..അതിന് ശേഷം LDക്ലാർക്ക് പരീക്ഷ എഴുതി ജോലിയും നേടി.പക്ഷേ അവന്റേ ഓർമ്മകൾ മാത്രം വ൪ഷം ഏറേ കഴിഞ്ഞിട്ടും അവളേ ഇന്നും വിട്ടുപിരിഞ്ഞിട്ടില്ല.
ഋത്വിക് അവസാനത്തേ ആ ടൂർ പോയപ്പോൾ അവൾക്കായി വാങ്ങിയ നീല കണ്ണുള്ള പാവ അവൾക്ക് എന്നും എപ്പോഴും അവനേ കുറിച്ച് ഓർക്കാനുള്ള ഒരു ദു:ഖ സമ്മാനമാണ്.അവന്റേ കൂട്ടുകാരാണ് ആ പാവ അവളേ മാസങ്ങൾക്ക് ശേഷം കൊണ്ടു വന്ന് ഏല്പിച്ചത് ..മാനസിക രോഗം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും അവളുടേ കൂട്ടായിരുന്നു ആ നീല കണ്ണുള്ള പാവ...
(എം.ആർ ഒളവട്ടൂർ)
(എം.ആർ ഒളവട്ടൂർ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക