"വരുന്നുണ്ട് വറുതി"
***************************
***************************
ജലാശയങ്ങൾക്ക് ബലിയിട്ടനാട്ടിലേയ്ക്കെന്നേ
ജനിപ്പിച്ചതെന്തിനെൻ ജനനീ നീയും..?
മലാശയത്തിലൊന്നുമറിയാതെ ഞാൻ
ഉറങ്ങിയകാലമിതിലെത്രയോ ഭേദം.
ജനിപ്പിച്ചതെന്തിനെൻ ജനനീ നീയും..?
മലാശയത്തിലൊന്നുമറിയാതെ ഞാൻ
ഉറങ്ങിയകാലമിതിലെത്രയോ ഭേദം.
വറ്റിവറുതിയായ് നിന്റെമാറിലെ
സ്നേഹമൊഴുകുന്ന ക്ഷീരനദികളും.
തൊണ്ടവരണ്ടിട്ട് ഞാൻ വിതുമ്പുന്നു
കൈമലർത്തിട്ട് നീ കണ്ണീരൊഴുക്കുന്നു.
സ്നേഹമൊഴുകുന്ന ക്ഷീരനദികളും.
തൊണ്ടവരണ്ടിട്ട് ഞാൻ വിതുമ്പുന്നു
കൈമലർത്തിട്ട് നീ കണ്ണീരൊഴുക്കുന്നു.
നിങ്ങളുടെ നീരൂറ്റി നിറമുള്ളവിഷമാക്കി
നിങ്ങളുടെ കുഞ്ഞിന്റെ നാവിലേ രുചിയാക്കി
നിങ്ങളേപ്പറ്റിച്ചതാരാണ് നിരന്തരം..?
നിങ്ങളറിയാത്ത നിങ്ങളിൽ ചിലർതന്നെ.
നിങ്ങളുടെ കുഞ്ഞിന്റെ നാവിലേ രുചിയാക്കി
നിങ്ങളേപ്പറ്റിച്ചതാരാണ് നിരന്തരം..?
നിങ്ങളറിയാത്ത നിങ്ങളിൽ ചിലർതന്നെ.
പുകയുന്ന പുഴയിലേ പൂഴിയിലിരുന്നതാ
കരയുന്നതാരെന്ന് കണ്ടുവോ നിങ്ങൾ..?
തലമുറ നീങ്ങുവാൻ നിങ്ങളീനാടിന്
നിങ്ങൾക്ക് പകരമായ് നൽകിയ തകരകൾ.
കരയുന്നതാരെന്ന് കണ്ടുവോ നിങ്ങൾ..?
തലമുറ നീങ്ങുവാൻ നിങ്ങളീനാടിന്
നിങ്ങൾക്ക് പകരമായ് നൽകിയ തകരകൾ.
നാളത്തെ നാടിന്റെ നാരായനാമ്പുകൾ
ദാഹജലത്തിനായ് ദേഹിവെടിയേണ്ടവർ.
നാവ് നനയുവാൻ തങ്ങളിൽതല്ലേണ്ട
യുദ്ധക്കളത്തിലെ യോദ്ധാക്കളാണവർ.
ദാഹജലത്തിനായ് ദേഹിവെടിയേണ്ടവർ.
നാവ് നനയുവാൻ തങ്ങളിൽതല്ലേണ്ട
യുദ്ധക്കളത്തിലെ യോദ്ധാക്കളാണവർ.
വനമില്ലേലും വൈശാലിമാരുണ്ടിനിയുമനേകം
ഋഷ്യശൃങ്കനില്ലാതൊരുയാഗം നടന്നാലും
യാഗപ്പുരയുതിര്‍ക്കുന്ന പുകകളേ
തടയുവാനില്ലിവിടെ വൃക്ഷങ്ങളിനിയും.
ഋഷ്യശൃങ്കനില്ലാതൊരുയാഗം നടന്നാലും
യാഗപ്പുരയുതിര്‍ക്കുന്ന പുകകളേ
തടയുവാനില്ലിവിടെ വൃക്ഷങ്ങളിനിയും.
വിളിപ്പാടകലെയീ കേരളംകേൾക്കുന്നു
വിതുമ്പിക്കരച്ചിലിൻ വരണ്ടശബ്ദങ്ങൾ
സായുധവിപ്ലവത്തിനായുധമെടുക്കു
സാമന്തരേവരൂ ജലത്തിനായ് പൊരുതാം.
വിതുമ്പിക്കരച്ചിലിൻ വരണ്ടശബ്ദങ്ങൾ
സായുധവിപ്ലവത്തിനായുധമെടുക്കു
സാമന്തരേവരൂ ജലത്തിനായ് പൊരുതാം.
കാദംബരി
**************
**************
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക