കവിയ്ക്ക് ശക്തമായ നെഞ്ചുവേദന തോന്നി...
ശ്വാസം വിടുമ്പോൾ ബുദ്ധിമുട്ടുണ്ട്.. വേദന മുതുകിലേക്ക് വ്യാപിച്ചപ്പോൾ ഡോക്ടറെ കാണുവാൻ നിശ്ചയിച്ചു..
കുറച്ചു ദിവസം മുൻപ്.....
പകൽ വിട പറയാൻ തയ്യാറായി നിന്ന ഒരു സമയം..
ഒരു ബഹളം കേട്ടാണ് കവി അതു ശ്രദ്ധിച്ചത്.. രണ്ടു പേർ ചേർന്ന് ഒരാടിന് വിലപേശുന്നു..
തൊടിയിൽ തല താഴ്ത്തി പിന്നെ ചെവി വട്ടം പിടിച്ച് ഇടയ്ക്ക് പരിഭ്രമത്തോടെ തന്റെ കുഞ്ഞിനെ നോക്കി ആ പെണ്ണാട്..
അവസാനം കച്ചവടം ഉറപ്പിച്ചു..
കയറ് മാറ്റവേ ആ മിണ്ടാപ്രാണി ഓടി വന്ന് തന്റെ കുത്തോമനയെ ഉമ്മവച്ചു.പിന്നെ കരയുന്ന കണ്ണോടെ വളർത്തിയ യജമാനനെ നോക്കി കരഞ്ഞുകൊണ്ട് ഉരുമ്മി നിന്നു..
പോ.. പോക്കോ.... അയാളുടെ ശബ്ദം ദുർബലമായിരുന്നു...
മുടന്തി മുടന്തി ആ ആട് നടന്നകലവേ കവിയ്ക്ക് നെഞ്ചിൽ ആരോ മുറുക്കി പിടിച്ചതു പോലെ തോന്നി... പിന്നെ ചെറിയ വേദനയായി നെഞ്ചിൽ അതു പടർന്നു...
വീണ്ടും ഒരു യാത്രയിൽ പിന്നിലേക്കു ഓടുന്ന വൃക്ഷക്കൂട്ടങ്ങളിലേക്ക് നോക്കിയിരിക്കവേ പൊടുന്നനേ വരണ്ടുപോയ പുഴയുടെ അസ്ഥികൂടം കവിയുടെ മുന്നിലേക്ക് ഓടി വന്നു. നെഞ്ചു പൊത്തി ചുമച്ച് വേച്ചു വേച്ചു മന്ദം നടന്നകലുന്ന വൃദ്ധയെ പോലെ പുഴ ഒന്നുമാഗ്രഹിക്കാതെ ഒഴുകുന്നു... ശക്തമായ വേദന മുതുകിൽ പടർന്നിറങ്ങവേ ആരോ കവിയെ വിളിക്കുന്നു..
മാഷേ...
സുന്ദരിയായ ഒരു യുവതി.. കരി എഴുതിയ വലിയ കണ്ണുകൾ. നേർത്ത മുടിയിഴകൾ...തിളങ്ങുന്ന ചുണ്ടുകൾ..
ആരാണ് നീ....?
ടെസ്റ്റിൽ കവിയുടെ ഹൃദയത്തിൽ തറഞ്ഞിരിക്കുന്ന കഠാര കണ്ട് ഡോക്ടർ ഞെട്ടി..
പ്രിയപ്പെട്ട വായനക്കാരാ...
ആ കഠാരയുടെ ഉറവിടം തേടി ഞാനും നിങ്ങളും ആകാംക്ഷഭരിതരാണ്..
മിണ്ടാപ്രാണിയുടെ ദൈന്യതയുടെ ചിത്രത്തിലേക്കും ,പുഴയുടെ ചോര വാർന്നു വിളർത്ത ശരീരത്തിലേക്കും നമ്മൾ സംശയത്തോടെ നോക്കവേ...
വീണ്ടും ഒരു സംശയം ബാക്കി ?
ആരാണ് ആ സുന്ദരി?...
നെഞ്ചിൽ കൂടുകൂട്ടുന്ന വേദനകളുടെ ഉറവിടങ്ങൾ ചികയവേ..
എവിടെയോ ഏതോ വിമർശകന്റെ ചിരി ഉയർന്നു പൊങ്ങി.. ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ ഹൃദയവുമായി കവി കാത്തിരുന്നു.
പ്രേം......
ശ്വാസം വിടുമ്പോൾ ബുദ്ധിമുട്ടുണ്ട്.. വേദന മുതുകിലേക്ക് വ്യാപിച്ചപ്പോൾ ഡോക്ടറെ കാണുവാൻ നിശ്ചയിച്ചു..
കുറച്ചു ദിവസം മുൻപ്.....
പകൽ വിട പറയാൻ തയ്യാറായി നിന്ന ഒരു സമയം..
ഒരു ബഹളം കേട്ടാണ് കവി അതു ശ്രദ്ധിച്ചത്.. രണ്ടു പേർ ചേർന്ന് ഒരാടിന് വിലപേശുന്നു..
തൊടിയിൽ തല താഴ്ത്തി പിന്നെ ചെവി വട്ടം പിടിച്ച് ഇടയ്ക്ക് പരിഭ്രമത്തോടെ തന്റെ കുഞ്ഞിനെ നോക്കി ആ പെണ്ണാട്..
അവസാനം കച്ചവടം ഉറപ്പിച്ചു..
കയറ് മാറ്റവേ ആ മിണ്ടാപ്രാണി ഓടി വന്ന് തന്റെ കുത്തോമനയെ ഉമ്മവച്ചു.പിന്നെ കരയുന്ന കണ്ണോടെ വളർത്തിയ യജമാനനെ നോക്കി കരഞ്ഞുകൊണ്ട് ഉരുമ്മി നിന്നു..
പോ.. പോക്കോ.... അയാളുടെ ശബ്ദം ദുർബലമായിരുന്നു...
മുടന്തി മുടന്തി ആ ആട് നടന്നകലവേ കവിയ്ക്ക് നെഞ്ചിൽ ആരോ മുറുക്കി പിടിച്ചതു പോലെ തോന്നി... പിന്നെ ചെറിയ വേദനയായി നെഞ്ചിൽ അതു പടർന്നു...
വീണ്ടും ഒരു യാത്രയിൽ പിന്നിലേക്കു ഓടുന്ന വൃക്ഷക്കൂട്ടങ്ങളിലേക്ക് നോക്കിയിരിക്കവേ പൊടുന്നനേ വരണ്ടുപോയ പുഴയുടെ അസ്ഥികൂടം കവിയുടെ മുന്നിലേക്ക് ഓടി വന്നു. നെഞ്ചു പൊത്തി ചുമച്ച് വേച്ചു വേച്ചു മന്ദം നടന്നകലുന്ന വൃദ്ധയെ പോലെ പുഴ ഒന്നുമാഗ്രഹിക്കാതെ ഒഴുകുന്നു... ശക്തമായ വേദന മുതുകിൽ പടർന്നിറങ്ങവേ ആരോ കവിയെ വിളിക്കുന്നു..
മാഷേ...
സുന്ദരിയായ ഒരു യുവതി.. കരി എഴുതിയ വലിയ കണ്ണുകൾ. നേർത്ത മുടിയിഴകൾ...തിളങ്ങുന്ന ചുണ്ടുകൾ..
ആരാണ് നീ....?
ടെസ്റ്റിൽ കവിയുടെ ഹൃദയത്തിൽ തറഞ്ഞിരിക്കുന്ന കഠാര കണ്ട് ഡോക്ടർ ഞെട്ടി..
പ്രിയപ്പെട്ട വായനക്കാരാ...
ആ കഠാരയുടെ ഉറവിടം തേടി ഞാനും നിങ്ങളും ആകാംക്ഷഭരിതരാണ്..
മിണ്ടാപ്രാണിയുടെ ദൈന്യതയുടെ ചിത്രത്തിലേക്കും ,പുഴയുടെ ചോര വാർന്നു വിളർത്ത ശരീരത്തിലേക്കും നമ്മൾ സംശയത്തോടെ നോക്കവേ...
വീണ്ടും ഒരു സംശയം ബാക്കി ?
ആരാണ് ആ സുന്ദരി?...
നെഞ്ചിൽ കൂടുകൂട്ടുന്ന വേദനകളുടെ ഉറവിടങ്ങൾ ചികയവേ..
എവിടെയോ ഏതോ വിമർശകന്റെ ചിരി ഉയർന്നു പൊങ്ങി.. ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ ഹൃദയവുമായി കവി കാത്തിരുന്നു.
പ്രേം......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക