ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങളുടെ
മുറിവേറ്റു വീഴുന്ന വാക്കുകളുടെ
ദയാവധമനുസ്യൂതമായാസരഹിതം
കൊണ്ടാടുന്നു മനസ്സെന്ന മഹാശ്മശാനം .
അതിൻ ചിതയിലുറയുന്നെന്നുടെ
അനേകമാത്മഹത്യകളപരഹത്യകൾ,
പുതിയ വാഗ്ദാനപ്പിറവികൊള്ളലു, മതിന്നൂ
ർജ്ജർമൂറിയെന്നു,യിരുണർവ്വുതേടലും.
മുറിവേറ്റു വീഴുന്ന വാക്കുകളുടെ
ദയാവധമനുസ്യൂതമായാസരഹിതം
കൊണ്ടാടുന്നു മനസ്സെന്ന മഹാശ്മശാനം .
അതിൻ ചിതയിലുറയുന്നെന്നുടെ
അനേകമാത്മഹത്യകളപരഹത്യകൾ,
പുതിയ വാഗ്ദാനപ്പിറവികൊള്ളലു, മതിന്നൂ
ർജ്ജർമൂറിയെന്നു,യിരുണർവ്വുതേടലും.
നവവത്സരത്തിന്നിളം കരത്തിലേകുന്നു നാ
മൊരു നൂറു പുത്തൻവാക്കും വാഗ്ദാനങ്ങളും
വഴുതുന്നുണ്ടനേകമാം സ്വകീയതീർച്ചകളെന്നും
ദിനവുമുള്ളിലെരിയും ചിതയെ ജ്വലിപ്പിക്കാൻ
സ്നേഹത്തിന്നുരകല്ലിലുരച്ചേകിയുമെടുത്തൊ
രാ തീർച്ചയുടായുസ്സുകള ഗ്നിയിലർപ്പിക്കുന്നു
മൊരു നൂറു പുത്തൻവാക്കും വാഗ്ദാനങ്ങളും
വഴുതുന്നുണ്ടനേകമാം സ്വകീയതീർച്ചകളെന്നും
ദിനവുമുള്ളിലെരിയും ചിതയെ ജ്വലിപ്പിക്കാൻ
സ്നേഹത്തിന്നുരകല്ലിലുരച്ചേകിയുമെടുത്തൊ
രാ തീർച്ചയുടായുസ്സുകള ഗ്നിയിലർപ്പിക്കുന്നു
ജനി മരണങ്ങളെത്രയുണ്ടാമീ ജന്മത്തിലീ,യു-
ലകിലോരോരോ മനുജനുമോരോ വിധത്തിലാം
മാമലകൾ മറിഞ്ഞേക്കാ,മാഴിയുമുഷ്ണിച്ചൊ
ടുങ്ങാ,മർക്കനുദിക്കാതിരിക്കാമെന്നാകിലും
എടുത്ത തീർച്ചയുമേകിയ വാക്കുമൊരുനാളും മാറാതിരിക്കുകിൽ മാറ്റുകൂടും മാനികൾക്ക്.
ലകിലോരോരോ മനുജനുമോരോ വിധത്തിലാം
മാമലകൾ മറിഞ്ഞേക്കാ,മാഴിയുമുഷ്ണിച്ചൊ
ടുങ്ങാ,മർക്കനുദിക്കാതിരിക്കാമെന്നാകിലും
എടുത്ത തീർച്ചയുമേകിയ വാക്കുമൊരുനാളും മാറാതിരിക്കുകിൽ മാറ്റുകൂടും മാനികൾക്ക്.
By
Deva Manohar
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക