നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടെഡിബിയർ

Image may contain: 1 person, smiling


കായലിൽ നിന്നെത്തുന്ന ഉപ്പ് കലർന്ന കാറ്റേറ്റ് നിൽക്കുകയായിരുന്നു മീനു ടീച്ചർ. വാച്ചിലേയ്ക്ക് നോക്കിയപ്പോൾ സമയം ഒമ്പതിരുപത്. നടുക്കായലിൽ നിന്നും നവോഡയെ പോലെ നാണിച്ചെത്തുന്ന ബോട്ട് അഞ്ചു മിനിട്ട് കൊണ്ടെത്തും. തിരിച്ച് ഒമ്പതിരുപത്തഞ്ചിന് പുറപ്പെടുന്ന ബോട്ട് പത്തു മിനിട്ട് കൊണ്ട് അക്കരയിലെത്തും. അവിടെ നിന്ന് പത്തു മിനിട്ട് നടന്നാൽ സ്കൂളിലെത്തും.
ബോട്ട് വൈകുന്ന ദിവസങ്ങളിൽ അക്കരെ ചെന്ന് ഓട്ടോയ്ക്ക് പോകും.
എന്നും കൂടെ വരാറുള്ള മാലിനി ടീച്ചറിനെ ഇന്ന് ബസ് സ്റ്റോപ്പിൽ കണ്ടില്ല. ചിലപ്പോൾ അടുത്ത ബസ്സിന് വന്നിട്ട് ബോട്ടിനായ്
വേഗത്തിൽ നടക്കുന്നുണ്ടാവുമോ, അതോ നേരത്തെ വന്ന് ആൾക്കാരുടെ ഇടയിൽ നിൽക്കുന്നുണ്ടോ. ബോട്ടിൽ കയറാൻ നിൽക്കുന്ന ആൾക്കാരുടെ
ഇടയിലേക്ക് നോക്കിയപ്പോൾ ആണ് പരിചയമുള്ള ഒരു മുഖം മിന്നായം പോലെ കണ്ടത് .
പക്ഷെ തന്റെ സ്കൂളിലെ
യൂണിഫോമിൽ അല്ല ആ കുട്ടിയെ കണ്ടത്. താൻ കണ്ടു പരിചയ ഭാവത്തിൽ ചിരിച്ചപ്പോൾ കാണാത്ത ഭാവത്തിൽ മുന്നിൽ നിൽക്കുന്നവരുടെ പുറകിലേയ്ക്ക് മാറിയോ എന്നൊരു സംശയം മൂലം അടുത്തേയ്ക്ക് ചെന്നു.
ഇപ്പോൾ നന്നായി ഓർക്കുന്നു. താൻ കഴിഞ്ഞ വർഷം പഠിപ്പിച്ചിരുന്ന സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്ന മീര. തന്നെ അടുത്ത് കണ്ട
ഉടനെ ഒന്നു പരിഭ്രമിച്ചോ ,അതോ തന്റെ തോന്നലോ?
ഗുഡ് മോണിംഗ് ടീച്ചർ.
ഗുഡ് മോണിംഗ്, മീര.
മീര എന്താണ് ഇവിടെ, എങ്ങോട്ട് പോകുന്നു ,ഇന്ന് ക്ലാസില്ലേ.
ഞാൻ അക്കരെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു. ഇന്ന് ക്ലാസ്സില്ല,
നാളത്തെ എക്സാമിന്റെ
സ്റ്റഡീലീവാണ്.
ഏതു കൂട്ടുകാരിയുടെ നമ്മുടെ സ്കൂളിൽ പഠിച്ചിരുന്നതോ, ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ ഉള്ളതോ, കൈയ്യിലുള്ള കിറ്റിൽ എന്താണ്.
സത്യത്തിൽ കൂട്ടുകാരി മാത്രമല്ല, എന്റെ കസിൻ കൂടിയാണ് ഇന്നവളുടെ
ജന്മദിനമാണ്, അവൾ +2 കഴിഞ്ഞ് ഡിഗ്രിയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ്. അവൾക്കുള്ള ജന്മദിന സമ്മാനം ആയ ടെഡിബിയർ ആണ് കവറിൽ ഉള്ളത്.
അങ്ങിനെയെല്ലാം സംസാരിച്ചു നിന്നപ്പോഴേയ്ക്കും ബോട്ടും കടവിൽ അടുത്തു, മാലിനി ടീച്ചറും എത്തിചേർന്നു. ബോട്ടിൽ നിന്ന് ഇറങ്ങാനുള്ളവരുടേയും
കയറാനുള്ളവരുടേയും തിരക്കിൽ പ്പെട്ടതിനാൽ
മീരയെ പിന്നെ കണ്ടില്ല.
അക്കരെ ബോട്ടിറങ്ങി
താനും മാലിനി ടീച്ചറും ഓരോന്നും സംസാരിച്ച് കൊണ്ട് സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയിലാണ്
മീര കയറിയ ഓട്ടോ ഞങ്ങളെ കടന്നു മുന്നോട്ടു പോയത്. പെട്ടെന്ന് തന്റെ മനസ്സിലേയ്ക്ക് ഒരുൾഭയം
കടന്നെത്തിയത് മീരയുടെ യാത്ര ഏതോ അപകടത്തിലേയ്ക്കാണെന്ന്.
ഉടനെ തന്നേ മാലിനി ടീച്ചറോട് പറയുകയും ചെയ്തു.
ടീച്ചറെ ആ കുട്ടിയുടെ പോക്കത്ര പന്തിയല്ലല്ലോ.
ഞാനൊന്ന് നേരത്തെ പഠിപ്പിച്ചിരുന്ന സ്കൂളിലേയ്ക്ക് ഫോൺ ചെയ്യട്ടെ.
ഹലോ
ഞാൻ മീനു ടീച്ചറാണ്, ഫോൺ എടുത്തത് ഓഫീസിലെ ബാലൻമാഷ് ആണ്.
എന്താ ടീച്ചറേ പതിവില്ലാതെ രാവിലെ ഒരു ഫോൺ വിളി .
സാറേ പത്തിൽ ഇന്ന് ക്ലാസ്സില്ലേ, എക്സാമിന്റെ സ്റ്റഡി ലീവാണോ?
അല്ല ടീച്ചറേ, ക്ലാസ്സ് ഉണ്ട്. മഴ കാരണം കുറേ അവധി വന്നതിനാൽ പോർഷൻ തീർന്നിട്ടില്ല, എക്സാം ഓണം കഴിഞ്ഞേ ഉണ്ടാകൂ.
സാറേ പത്തിൽ പഠിയ്ക്കുന്ന മീരയെ ഞാൻ ഇവിടെ വച്ച് കണ്ടപ്പോൾ ഇന്ന് അവർക്ക് അവധിയാണെന്ന് പറഞ്ഞു,
അതാ തിരക്കിയത്.
ശരി ടീച്ചറേ, ഞാൻ അവളുടെ ക്ലാസ്സിൽ തിരക്കട്ടെ. എന്നിട്ട് അവളുടെ രക്ഷകർത്താവിനെ വിളിച്ചിട്ട് ടീച്ചറിനെ തിരിച്ചുവിളിയ്ക്കാം.
അല്പം കഴിഞ്ഞപ്പോൾ ബാലൻമാഷ് തിരിച്ചുവിളിച്ചു. മീരയുടെ അമ്മയെ വിളിച്ചിരുന്നു, അവർ പറഞ്ഞത് സ്കൂളിലേക്കാണ് എന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് പോന്നത്. അച്ചൻ മരിച്ചു പോയ മീരയെ വളർത്താൻ
അവർ രണ്ടു നേരമായി രണ്ടു വീടുകളിൽ അടുക്കളപ്പണിയ്ക്ക് പോയിക്കൊണ്ടിരിയ്ക്കുക്കുകയാണ്. മകൾ നന്നായി പഠിച്ച് ഒരു ജോലി കിട്ടും എന്ന പ്രതീക്ഷയിൽ
ആണ് അവർ ജീവിയ്ക്കുന്നത്.
സ്കൂളിൽ എത്തി ടീച്ചേഴ്സ് റൂമിൽ എത്തി ബാഗും, കുടയും മേശപ്പുറത്ത് വച്ച്
കസേരയിൽ ഇരുന്ന നേരത്താണ് മറ്റൊരു ഫോൺ കാൾ, നമ്പർ നോക്കി പരിചയമില്ലാത്തതാണ്, എങ്കിലും ഫോൺ എടുത്ത്
ഹലോ പറഞ്ഞു.
മറുപടിയായി ക്ഷീണിതയായ ഒരമ്മയുടെ
വിതുമ്പൽ ആണ് ചെവിയിലേയ്ക്ക് കിനിഞ്ഞിറങ്ങിയത്.
അവരെ ആശ്വസിപ്പിച്ച് തന്റെ സ്കൂളിലേക്കുള്ള
വഴി പറഞ്ഞു കൊടുത്തപ്പോൾ ആണ് ക്ലാസ്സ് തുടങ്ങാനുള്ള ബെൽ മുഴങ്ങിയത്. ഫസ്റ്റ് അവർ ക്ലാസ്സ് എടുത്തപ്പോൾ തനിക്ക് എന്നത്തേയും പോലെ കുട്ടികളിലേയ്ക്ക് ആണ്ടിറങ്ങി ക്ലാസ്സെടുക്കാൻ ആയില്ല.
ക്ലാസ്സും കഴിഞ്ഞ് ടീച്ചേഴ്സ്സ് റൂമിലെത്തിയ നേരത്താണ്
ഒരു ഓട്ടോറിക്ഷ വന്ന് സ്കൂളിന്റെ മുന്നിൽ നിർത്തിയത്. അതിൽ നിന്ന് നിറം മങ്ങിയ സാരി ചുറ്റിയ ക്ഷീണിതയായ സ്ത്രീ ഇറങ്ങി വരുന്നത് കണ്ടത്. കണ്ട ഉടനെ മനസ്സിലായി
അത് മീരയുടെ അമ്മയാണെന്ന്.
അടുത്ത പിരിയഡ് തനിക്ക് ക്ലാസ്സില്ല, അതിനാൽ പ്രിൻസിപ്പാളിനോട് ഉടനെ തിരിച്ചു വരാം എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി.
മീരയുടെ അമ്മയുടെ കൈ പിടിച്ചപ്പോൾ അവരുടെ
മനസ്സിന്റെ വേവലാതിയും, ഹൃദയമിടിപ്പിന്റ വേഗതയും
അവരുടെ വിരലുകളിൽ നിന്ന് തൊട്ടറിഞ്ഞു. അവരോട് സംസാരിച്ചതിൽ നിന്ന് അവരുടെ സ്വന്തക്കാരോ, ബന്ധ ക്കാരോ ഇവിടെയില്ലെന്നും,
ഈ പ്രദേശത്തേയ്ക്ക് വരുന്നതു തന്നേ ആദ്യമായാണ് എന്നും പറഞ്ഞു.
അവർ വന്ന ഓട്ടോയിൽ
തന്നേ കയറി, ഓട്ടോസ്റ്റാൻഡിൽ ചെന്നിറങ്ങി. അവിടെ തിരക്കിയപ്പോൾ മീരയെ ഒരു വീട്ടിൽ കൊണ്ടുചെന്നു വിട്ടു എന്നു പറഞ്ഞ ആളുടെ ഓട്ടോയിൽ കയറി
ഞങ്ങളും പറഞ്ഞ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.
ഓട്ടോ ചെന്നു നിന്നത്
പരിസരത്ത് മറ്റു വീടുകൾ
ഒന്നുമില്ലാത്ത ഒരൊറ്റപ്പെട്ട വീട്. അടുത്തിടെ FB യിലൂടെ പരിചയപ്പെട്ട ഒരു ഫ്രീക്കനും ആയി കളിച്ചു ചിരിച്ചിരിക്കുന്ന മീര.
രാവിലെ ഗുഡ് മോണിംഗ് മെസേജ് അയച്ചപ്പോൾ അവൻ പറഞ്ഞത്രേ ഇന്നവന്റെ ജന്മദിനമാണ്, ജന്മദിനം ആഘോഷിക്കാൻ ആരുമില്ലാത്തതിന്റെ വിഷമത്തിൽ ആണ്. മീരയെങ്കിലും വന്നാൽ അവന്റെ വിഷമങ്ങൾക്ക് ഒരാശ്വാസം ആയേനേ. നമുക്കൊന്നിച്ച് ജന്മദിനം
അടിച്ച് പൊളിച്ച് ആഘോഷിയ്ക്കാമായിരുന്നു എന്നെല്ലാം. അതു കേട്ടപാതി കേൾക്കാത്ത പാതി ജന്മദിന സമ്മാനവും ആയി അറിയാത്ത സ്ഥലത്തേയ്ക്ക്, അടുത്തറിയാത്ത ആളുടെ
അടുത്തേയ്ക്ക്, പതിയിരിക്കുന്ന അപകടങ്ങൾ പോലും ഓർക്കാതെ ബസ്സിലും, ബോട്ടിലും ഓട്ടോയിലും
കയറി വന്നിരിയ്ക്കുന്നത്.
മീരയ്ക്ക് പെട്ടെന്ന് അമ്മയെ കണ്ടപ്പോൾ, കൂടെ തന്നേയും കണ്ടപ്പോൾ
ആണ്, അവളുടെ മുഖം രക്തമയം ഇല്ലാതെ
വെളുത്തു വിളറി നിന്നു പോയത്. അവളുടെ അമ്മയാണെങ്കിലോ അടിമുടി തീജ്വാലയേറ്റപ്പോലെ ചുവന്നു തുടുത്ത മുഖവുമായ്,ക്ഷീണിച്ചതെങ്കിലും പ്രായത്തിന്റെ കരുത്തുള്ള കൈ കൊണ്ട്
മീരയുടെ മുഖമടച്ചൊരടി. അതോടെ മീര പുസ്തകസഞ്ചിയും തൂക്കി
കരഞ്ഞോണ്ട് ഓട്ടോയിലേയ്ക്ക് ഓടിക്കയറി, അമ്മയുടേയും
കണ്ണിൽ നിന്ന് അശ്രു പ്രവാഹം. കരച്ചിലിടയിൽ മീര പറയുന്നുണ്ട് ഇനി അമ്മയോട് പറയാതെ എങ്ങും പോകില്ലമ്മേ , ആദ്യത്തെയും അവസാനത്തേയും വട്ടമാണമ്മേ, ക്ഷമിയ്ക്കമ്മേ, കരയല്ലേ
എന്റെ പൊന്നമ്മയല്ലേ.
മീരയുടെ കരച്ചിലിൽ
കുറ്റബോധത്താൽ ഉള്ള ,
പറയാതെ പോന്നചെറിയ തെറ്റിന്റെ
പാപക്കറകൾ അലിഞ്ഞു
പോകുന്നതു കണ്ട് മനസ്സിലൊരു ആശ്വാസത്തിന്റെ കുളിരു നിറഞ്ഞു.
പോരുന്നതിന് മുമ്പ് ഇതെല്ലാം കണ്ടു നിൽക്കുന്ന ഫ്രീക്ക്നോട്
ഇത്തിരി സംസാരിയ്ക്കാതെ പോരാൻ തോന്നിയില്ല.
ഇവിടെ നടന്ന കാര്യം പോലീസിൽ അറിയിച്ചാൽ
പോക്സോ നിയമപ്രകാരം
നിനക്കെത്ര വർഷം ശിക്ഷ കിട്ടും എന്നറിയാമോ?
ഇല്ല ടീച്ചറേ ഇനി എന്റെ ഭാഗത്തു നിന്നും പെൺകുട്ടികളോടു മോശമായുള്ള ഒരു പ്രവൃത്തിയും ഉണ്ടാകില്ല.
അങ്ങിനെയെങ്കിൽ നല്ലത്
ഇതും കൂടെ അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്.
ഒരു രാജ്യത്തിന്റെ ഭാവി നിര്ണയിക്കപ്പെടുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളിലാണ്. കാരണം, വരുംകാലത്ത് രാജ്യത്തെ നയിക്കേണ്ടവര് ഇന്നത്തെ വിദ്യാര്ത്ഥികളാണ് എന്നതു തന്നെ. എന്നാല്, രാജ്യത്ത് വിദ്യാര്ത്ഥികള്ക്ക് എതിരെയുള്ള അക്രമം അനിയന്ത്രിതമായി വര്ദ്ധിച്ചു വരികയാണ്.
സമൂഹവും കുടുംബവും കുട്ടികള്ക്കു വേണ്ടി വിവിധ പദ്ധതികള് ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്ക്കെതിരായ അതിക്രമങ്ങള് വര്ദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് 2012ല് ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള് ഉള്ക്കൊണ്ടു കൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012ല് സര്ക്കാര്പ്രാബല്യത്തില് വരുത്തിയത്.
പോക്സോ ആക്‌ട് 2012 അഥവാ ലൈംഗിക അതിക്രമങ്ങളില്നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില് നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യല് കോടതികള്സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്ക്കും വേണ്ടിയാണ് ഈ നിയമം.
എന്തിനു വേണ്ടിയാണ് പോക്സോ നിയമം
നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില് ഏര്പ്പെടാന്കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില് അതിനായി നിര്ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്ത്തനങ്ങള്ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള് നിര്മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്ക്കാര് പ്രാബല്യത്തില് വരുത്തിയത്.
കുട്ടികള്ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്ഷത്തില് കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്പ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും.
വകുപ്പ് അഞ്ച് അനുസരിച്ച് ഗൌരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വര്ഷത്തില്കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകയാണ്.
(കടപ്പാട് - കുട്ടികളുടെ അവകാശങ്ങള്)

By PS Anilkumar Devidiya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot