
(മിനിക്കഥ)
ചാരുകസേരയിൽ കിടന്നൊന്ന് മയങ്ങിയതിന്നിടയിൽ ആണ്
അവരുടെ സംസാരം കേട്ട് കണ്ണു തുറന്നത്.
അവരുടെ സംസാരം കേട്ട് കണ്ണു തുറന്നത്.
വെളുപ്പിനെ ആയിരുന്നുവത്രേ. കൊച്ചിയിൽ മകളുടെ അടുത്തായിരുന്നു.
ഓണം കഴിഞ്ഞ് കുറെ നാളുകൾ കഴിഞ്ഞൊരു ദിവസമാണ് ഒരാഗ്രഹം പറഞ്ഞത്.
ഓണത്തിന് അണിഞ്ഞിരുന്ന
ചന്ദന നിറമുള്ള പാവാടയും, ബ്ലൗസും അണിഞ്ഞൊന്നു കൂടെ കാണണമെന്ന്.
പതിനഞ്ചുകാരൻ്റെ ആഗ്രഹം പോലെ അന്നു വന്ന വരവ്
ഇന്നുമോർക്കുന്നു. മുല്ലപ്പൂവിൻ്റെ മണവും.
ഓണത്തിന് അണിഞ്ഞിരുന്ന
ചന്ദന നിറമുള്ള പാവാടയും, ബ്ലൗസും അണിഞ്ഞൊന്നു കൂടെ കാണണമെന്ന്.
പതിനഞ്ചുകാരൻ്റെ ആഗ്രഹം പോലെ അന്നു വന്ന വരവ്
ഇന്നുമോർക്കുന്നു. മുല്ലപ്പൂവിൻ്റെ മണവും.
പിന്നീടൊരു രണ്ടു വർഷം കഴിഞ്ഞൊരു ദിവസം ഇന്നു കണ്ടില്ലല്ലോ എന്ന അവളുടെ ചോദ്യത്തിന് .
ഇന്നലെ ഒരപകടത്തിൽ കൂടെയുണ്ടായിരുന്ന സ്നേഹിതൻ്റെ മരണവും, കടുകുമണി വ്യത്യാസത്തിൽ താൻ രക്ഷപ്പെട്ടതും പറഞ്ഞ നേരം, അങ്ങിനെയൊന്നും പറയല്ലേ എന്ന ഭാവത്തിൽ
തൻ്റെ ചുണ്ടിൽ ചന്ദനമണമുള്ള ചൂണ്ടുവിരൽ
അമർത്തിയ നേരം തൻ്റെ ഉള്ളിലേയ്ക്ക് കടന്ന വിദ്യുത് പ്രവാഹമാണോ തന്നേ ഇന്നോളം നിലനിർത്തിയ
ജീവവായു.
തൻ്റെ ചുണ്ടിൽ ചന്ദനമണമുള്ള ചൂണ്ടുവിരൽ
അമർത്തിയ നേരം തൻ്റെ ഉള്ളിലേയ്ക്ക് കടന്ന വിദ്യുത് പ്രവാഹമാണോ തന്നേ ഇന്നോളം നിലനിർത്തിയ
ജീവവായു.
പഴയ തറവാട്ടിലേയ്ക്ക് പറന്നു വന്ന പാവാടക്കാരിയുടെ ആത്മാവിങ്കലേക്ക് പറന്നുയർന്നു പോയി പഴയ പതിനഞ്ചു വയസ്സുകാരൻ്റെ
ആത്മാവും.
ആത്മാവും.
BY PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക