
അന്തസില്ലാത്ത സാധനം' സജി വർഗീസ്
*************************
പനിച്ചുവിറച്ചു കിടക്കുമ്പോൾ,
കരിമ്പടം മൂടിപുതപ്പിച്ചമ്മ കിടത്തുമ്പോൾ,
വിശപ്പില്ലമ്മേയെന്ന്പറഞ്ഞ് ശാഠ്യം പിടിക്കുമ്പോൾ,
കുത്തരിക്കഞ്ഞിയും കാന്താരിമുളക്, വെളുത്തുള്ളിയുംപുളിയുംചേർത്ത് ,
ചാലിച്ചത്കൂട്ടി കുടിക്കുവാൻ തരും;
കഞ്ഞികുടിച്ച് വിയർത്ത് വീണ്ടും പുതച്ച്, കിടന്നെഴുന്നേൽക്കുമ്പോൾ പനിപമ്പകടക്കും;
തലേദിവസത്തെ കഞ്ഞി കുളുത്തയായ്, കുടിക്കുമ്പോൾ വേറൊരു സ്വാദ്,
'തടിവെക്കും പെണ്ണേ ,നല്ലവണ്ണം കുടിച്ചോയെന്നമ്മപറയുന്നത് കേൾക്കുമ്പോൾ,
കണ്ണിലെനനവുകളന്നു ശ്രദ്ധിച്ചിരുന്നില്ല,
ഉള്ളയരിയത്താഴക്കഞ്ഞിയാക്കിത്തന്നമ്മ, കഞ്ഞിവെള്ളം കുടിച്ച് വിറയലകറ്റുമ്പോൾ,
കഞ്ഞിക്കലം കഴുകികമഴ്ത്തി വച്ച്, പായയിൽ തളർന്നുകിടക്കുന്നതോർമ്മചിത്രങ്ങൾ!
പണികഴിഞ്ഞ് വിയർത്തുകുളിച്ച് വന്നപ്പൻ
വിയർപ്പെല്ലാം കഴുകിത്തുടച്ച് തോർത്ത് മുണ്ടുംതോളത്തിട്ട്,
പിഞ്ഞാണത്തിലെക്കഞ്ഞി മോന്തിക്കുടിച്ച്
തൂമ്പായുമായി, പറമ്പത്തേക്കിറങ്ങിപ്പോകുന്നതിന്നലെയെന്ന പോലെയോർമ്മയുണ്ട് ;
ആശുപത്രികിടക്കയിൽ കിടക്കുമ്പോൾ,
കഞ്ഞിയെനിക്കമൃതുപോലെയാണ്,
അമ്മതരുന്ന കഞ്ഞിയാണെങ്കിലതിന്റെ സ്വാദുമേറും;
ഇന്ന്, കഞ്ഞി അന്തസ്സില്ലാത്തസാധനം!
ആശുപത്രിയിലംഗൻവാടികളിൽ,
വിദ്യാലയങ്ങളിൽ ക്യാമ്പുകളിൽ,
ചോറും വിഷപച്ചക്കറികളും മുഖ്യം,
വീടുകളിലുംകഞ്ഞിയോടയിത്തം !
ബിരിയാണിയും നെയ്ച്ചോറും കഴിച്ച്, കുട്ടികൾ തിമിർത്ത് മറിയുന്നു,
ഉച്ചക്കഞ്ഞിയെന്ന പദപ്രയോഗം പാടില്ല മക്കളേ,
അന്തസിനു ചേർന്നതല്ലായെന്ന് പഠിപ്പിക്കുന്നു;
ഉച്ചക്കഞ്ഞിയെന്നയെഴുത്തോ, വിളിയോപാടില്ലെന്നധികാരികളുമുത്തരവിറക്കി.
നാട്ടിൻപുറം ബിരിയാണിയാൽ സമൃദ്ധം!
നന്മകളൊക്കെയും വറ്റിവരണ്ടിരിക്കുന്നു;
ചൂടുകഞ്ഞിയുണ്ടാക്കിത്തന്നയമ്മമാരുടെ
വിതുമ്പൽ ,വൃദ്ധസദനങ്ങളിൽ നിന്നുമുയർന്നുകേൾക്കുന്നു,
അർബുദരോഗികളുടെ നിരയും, ആശുപത്രികളിൽ നീണ്ടുനീണ്ടു വരുന്നു;
അന്തസ്സുകെട്ട കഞ്ഞിയെ,
പടിക്കു പുറത്താക്കിയിരിക്കുന്നു.
കരിമ്പടം മൂടിപുതപ്പിച്ചമ്മ കിടത്തുമ്പോൾ,
വിശപ്പില്ലമ്മേയെന്ന്പറഞ്ഞ് ശാഠ്യം പിടിക്കുമ്പോൾ,
കുത്തരിക്കഞ്ഞിയും കാന്താരിമുളക്, വെളുത്തുള്ളിയുംപുളിയുംചേർത്ത് ,
ചാലിച്ചത്കൂട്ടി കുടിക്കുവാൻ തരും;
കഞ്ഞികുടിച്ച് വിയർത്ത് വീണ്ടും പുതച്ച്, കിടന്നെഴുന്നേൽക്കുമ്പോൾ പനിപമ്പകടക്കും;
തലേദിവസത്തെ കഞ്ഞി കുളുത്തയായ്, കുടിക്കുമ്പോൾ വേറൊരു സ്വാദ്,
'തടിവെക്കും പെണ്ണേ ,നല്ലവണ്ണം കുടിച്ചോയെന്നമ്മപറയുന്നത് കേൾക്കുമ്പോൾ,
കണ്ണിലെനനവുകളന്നു ശ്രദ്ധിച്ചിരുന്നില്ല,
ഉള്ളയരിയത്താഴക്കഞ്ഞിയാക്കിത്തന്നമ്മ, കഞ്ഞിവെള്ളം കുടിച്ച് വിറയലകറ്റുമ്പോൾ,
കഞ്ഞിക്കലം കഴുകികമഴ്ത്തി വച്ച്, പായയിൽ തളർന്നുകിടക്കുന്നതോർമ്മചിത്രങ്ങൾ!
പണികഴിഞ്ഞ് വിയർത്തുകുളിച്ച് വന്നപ്പൻ
വിയർപ്പെല്ലാം കഴുകിത്തുടച്ച് തോർത്ത് മുണ്ടുംതോളത്തിട്ട്,
പിഞ്ഞാണത്തിലെക്കഞ്ഞി മോന്തിക്കുടിച്ച്
തൂമ്പായുമായി, പറമ്പത്തേക്കിറങ്ങിപ്പോകുന്നതിന്നലെയെന്ന പോലെയോർമ്മയുണ്ട് ;
ആശുപത്രികിടക്കയിൽ കിടക്കുമ്പോൾ,
കഞ്ഞിയെനിക്കമൃതുപോലെയാണ്,
അമ്മതരുന്ന കഞ്ഞിയാണെങ്കിലതിന്റെ സ്വാദുമേറും;
ഇന്ന്, കഞ്ഞി അന്തസ്സില്ലാത്തസാധനം!
ആശുപത്രിയിലംഗൻവാടികളിൽ,
വിദ്യാലയങ്ങളിൽ ക്യാമ്പുകളിൽ,
ചോറും വിഷപച്ചക്കറികളും മുഖ്യം,
വീടുകളിലുംകഞ്ഞിയോടയിത്തം !
ബിരിയാണിയും നെയ്ച്ചോറും കഴിച്ച്, കുട്ടികൾ തിമിർത്ത് മറിയുന്നു,
ഉച്ചക്കഞ്ഞിയെന്ന പദപ്രയോഗം പാടില്ല മക്കളേ,
അന്തസിനു ചേർന്നതല്ലായെന്ന് പഠിപ്പിക്കുന്നു;
ഉച്ചക്കഞ്ഞിയെന്നയെഴുത്തോ, വിളിയോപാടില്ലെന്നധികാരികളുമുത്തരവിറക്കി.
നാട്ടിൻപുറം ബിരിയാണിയാൽ സമൃദ്ധം!
നന്മകളൊക്കെയും വറ്റിവരണ്ടിരിക്കുന്നു;
ചൂടുകഞ്ഞിയുണ്ടാക്കിത്തന്നയമ്മമാരുടെ
വിതുമ്പൽ ,വൃദ്ധസദനങ്ങളിൽ നിന്നുമുയർന്നുകേൾക്കുന്നു,
അർബുദരോഗികളുടെ നിരയും, ആശുപത്രികളിൽ നീണ്ടുനീണ്ടു വരുന്നു;
അന്തസ്സുകെട്ട കഞ്ഞിയെ,
പടിക്കു പുറത്താക്കിയിരിക്കുന്നു.
സജി വർഗീസ്
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക