നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഷിയുണങ്ങാത്ത പേന. (കഥ)

Image may contain: 1 person, closeup
ഒന്നും എഴുതാനാകാതെ ചിന്താധീനനായി ചാരുകസേരയിൽ തളർന്നിരുന്ന ഗണേശന് മുന്നിൽ ഒരു ചോദ്യചിഹ്നമായി മതിലിനരുകിലെ ആ മനുഷ്യന്റെ അർത്ഥമില്ലാത്ത ' ശബ്ദം .
താൻ ആരുടെ കൂടെയാണ് നിൽക്കേണ്ടത് ?
ഒരു തീരുമാനമെടുത്തേ മതിയാവൂ.
കൂലിയ്ക്ക് വേണ്ടി മാത്രം പേനയുന്തുന്നവനാകണോ അതോ ,
മേൽവിലാസം മാറ്റി വച്ച് സ്വതന്ത്രനായി നീതിയുടെ കാവലാളകണോ ?
ഉച്ചത്തിലുള്ള വെറുപ്പു തോന്നിക്കുന്ന ഒരു ശബ്ദം ,
ബസ് സ്റ്റോപ്പിൽ നിന്ന എല്ലാവരും ഞെട്ടിത്തിരിഞ്ഞ് നോക്കി.
മതിലി നരികിലായി ഒരു ഭിക്ഷക്കാരൻ ..
തീക്ഷ്ണമായ കണ്ണുകൾ .. വടിക്കാത്ത താടി , മുഷിഞ്ഞ വേഷം ,
വലതുകാലിൽ മുട്ടിനു താഴെ നീളത്തിൽ മുറിവ് കെട്ടി വച്ചിട്ടുണ്ട്.
ബസ്സ് സ്റ്റോപ്പിന്റെ വലതു വശത്തുള്ള നീളമുള്ള മതിലിന് താഴെ ഓടയുടെ സ്ളാബിനു മുകളിലായിരിക്കുകയാണ്. പക്ഷെ അയാളുടെ മുൻപിൽ സാധാരണ ഭിക്ഷക്കാരുടെ മുൻപിൽ കാണുന്ന പോലെ പൈസ സ്വീകരിക്കാൻ പാത്രമോ തുണിയോ വിരിച്ചിട്ടില്ല.
അയാൾ ആരുടേയും മുഖത്ത് നോക്കുന്നില്ല. ..
വിദൂരതയിലേക്ക് കണ്ണുനട്ടപോലെ
എന്നാൽ
അയാളുടെ കണ്ണുകൾ കാണുമ്പോൾ അറിയാം അതിൽ വല്ലാത്ത ദേഷ്യം കാണുന്നു.
പക്ഷെ ഒരു കാര്യം ഉറപ്പാണ് ഞങ്ങളെ ഞെട്ടിച്ച ആ ശബ്ദം ഉണ്ടാക്കിയത് അയാളാണ് .
" ഒരു പത്രക്കാരന്റെ ബുദ്ധി ഉണർന്നു.
ചില സ്കൂപ്പുകൾ കിട്ടിയേക്കും ..
കുറച്ചു മാറി ഞാൻ അയാളെത്തന്നെ നോക്കി നിന്നു.
"അടുത്തു പോയാലോ "
ഒരു പക്ഷേ ഇനി ഭ്രാന്തനാണെങ്കിലോ ?
കുറച്ചു നേരം കൂടി അങ്ങനെ അയാളെ തന്നെ നിരീക്ഷിച്ച് അവിടെത്തന്നെ നിന്നു.
സമയം നോക്കിയപ്പോൾ, 5.30 കഴിഞ്ഞിരിക്കുന്നു. ഇനിയും ഇവിടെ നിന്നാൽ ഓഫീസിലെ രാത്രിയുള്ള മീറ്റിംഗിന് ലേറ്റാകും ..
പോയേക്കാം.
എഡിറ്ററുടെ മുറിയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ഗണേഷ് സന്തോഷവാനായിരുന്നു.
കരളലിയിക്കുന്ന ജീവിതങ്ങൾ എന്ന പംക്തിയിലേക്ക് എല്ലാവരും ഓരോ സ്റ്റോറി കൊണ്ടുവരണമെന്ന് അന്ത്യശാസനം തന്നിരുന്നു. ഇനി വായനക്കാരെ കണ്ണീരിയിക്കാൻ തനിക്ക് വേറെങ്ങും പോകേണ്ടി വരില്ലാ .....
ഒൻപതു മണിയോടെ ക്ലബിൽ എത്തി.
പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന തുറമുഖത്തിന്റെ കരാറുകാരനായിരുന്നു നൈറ്റ്പാർട്ടി നടത്തിയത്.
എല്ലാ പത്രങ്ങളുടെയും റിപ്പോർട്ടേഴ്സും എഡിറ്റേഴ്സും പാർട്ടിയിൽ പങ്കെടുക്കാൻ വന്നിട്ടുണ്ട് .
മദ്യം നിറച്ച ഗ്ലാസ് കൈയിലെടുത്ത് എല്ലാവർക്കും ചിയേഴ്സ് പറഞ്ഞ് മുതലാളി തന്റെ കമ്പനിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി വ്യാകുലപ്പെട്ടു.
തുറമുഖ നിർമ്മാണത്തിനായി അടുത്തുള്ള ക്വാറിയിൽ നിന്ന് ധാരാളം പാറ പൊട്ടിക്കുന്നതിനെതിരായി വാർത്ത കൊടുക്കാതിരിക്കുക എന്നതായിരുന്നു പാർട്ടിയുടെ അജണ്ട ..
മുതലാളിക്ക് വേണ്ടി ഒരു ചിയേഴ്സ് .
തിരികെ വീട്ടിലെത്തി ., ഭാര്യയുടെ വീർത്ത മുഖം അവഗണിച്ച്
മകൾക്ക് ഒരുമ്മയും കൊടുത്ത് കിടക്കയിലേയ്ക്ക് വീണു.......
അയാൾ ഒറ്റക്കായിരുന്നു,
ഭാര്യയുടെയും മക്കളുടേയും കാര്യങ്ങൾ ആണോ അയാളെ ചിന്താധീനനാക്കുന്നത് ..
എന്താ ആ കണ്ണുകളിലെ രോഷത്തിന്റെ അർത്ഥം ..
ഇത് ആലോചിച്ചു കിടക്കടവെ അവിടെ കിടന്ന് ഉറങ്ങിപ്പോയി.
ഡും.....
കനത്ത ഒരു സ്ഫോടന ശബ്ദം ....
ചിതറിത്തെറിക്കുന്ന പാറക്കഷണങ്ങൾ ...
എങ്ങും പൊടി ...
നിലവിളികൾ ... ഞരക്കങ്ങൾ .....
അവളോടി പാറമടയിലേക്ക് ...
കുറച്ചു കഴിഞ്ഞ് പൊടി ഭൂമിയിലേക്ക് അടങ്ങിയപ്പോൾ തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അതിനൊപ്പം താഴേക്ക് പതിച്ചത് തിരിച്ചറിഞ്ഞ് ആ ചോരത്തുണ്ടിലേക്ക് മയങ്ങി വീഴുകയായിരുന്ന അവൾ. ..
..........
പേടിച്ചരണ്ട മാൻപേടയെപ്പോലെ ഒരു യുവതി ഒരു വയസ്സാകാത്ത നിറുത്താതെ കരയുന്ന തന്റെ കുഞ്ഞുമായി ഒരു ധനാഢ്യന്റ മുന്നിൽ പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി നിൽക്കുകയാണ്.
നിനക്ക് മുതലാളിയുടെ വസ്തുവിൽ കിടക്കാനൊരിടം തന്നതേ വെറുതേയല്ല,
ഉം ,ചെല്ല് പെണ്ണെ ...
ആ കുഞ്ഞിനെ ഇങ്ങ് തന്നേരെ ചിന്നമ്മ കുറച്ചു നേരം നോക്കിക്കൊള്ളും ..
കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പാലു കിനിയാത്ത മുലക്കണ്ണിലേക്ക് ആർത്തി പിടിച്ച മുതലാളിയുടെ ചുണ്ടുകൾ നീണ്ടു വരുന്നതു കണ്ട് അവൾ കണ്ണടച്ചു.
പിറ്റേന്ന് ,
രാവിലെ ഗണേശിന് അയാളെ കാണണമെന്ന് തോന്നി ..
അയാൾ എന്നും അവിടെ ത്തന്നെ യാണോ ഇരിക്കുക എന്നറിയില്ല ..
എന്തായാലും പോയി നോക്കുക തന്നെ .
ചായ കുടിച്ച് പെട്ടെന്ന് ഇറങ്ങി ...
മോളെ ഒന്ന് സ്കൂളിൽ വിടു എന്ന് പറഞ്ഞ് പുറകേ ഓടിയ ഭാര്യയെ നിരാശനാക്കി വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങി ..
ബസ് റ്റോപ്പിൽ എത്തി വണ്ടി പാർക്ക് ചെയ്ത് നോക്കി ..
ഇല്ല ...
അയാൾ അവിടെ ഇല്ല ...
നിരാശയോടെ തിരിച്ച് പോകാന്ന് കരുതി വണ്ടിയിൽ കയറി ..
അപ്പോഴാണ് ഒരു KSRTC ലോക്കൽ ബസ് കൊണ്ട് നിർത്തിയത് ..
വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കവെ വെറുതേ ഒന്നു കൂടെ തിരിഞ്ഞു നോക്കി ....
അയാൾ ... കൂടെ ഒരു യുവതി ...
അവൾ അയാളുടെ കൈ പിടിച്ച് നടത്തി ആ സ്ഥലത്തേക്ക് .......
സ്തബ്ധനായി കുറച്ചു നേരം അവിടെത്തന്നെ നിന്നു പോയി.
അവൾ ... അതേ അതവൾ തന്നെ.
അവിടെ നിന്ന് വീട്ടിലെത്തിയ ശേഷം തന്റെ സ്റ്റോറിയുടെ ഒരു ഔട്ലൈൻ ഇട്ടു വയ്ക്കാം എന്ന് കരുതി അയാൾ തന്റെ റൈറ്റിംഗ് പാഡും പേനയും എടുത്ത് എഴുത്ത് മുറിയിലെ ഈസി ചെയറിലേക്ക് ചാഞ്ഞു കിടന്നു.
പേനയെടുത്ത് എഴുതാൻ തുടങ്ങവെ തന്റെ അക്ഷരങ്ങൾക്ക് നിറം മാറ്റം വരുന്നതായി അയാൾക്ക് തോന്നി. നീല മഷിപ്പേനയിൽ നിന്ന് വരുന്നത് ചുവന്ന അക്ഷരങ്ങൾ ,ആ ക്വാറിയിൽ ചിതറിത്തെറിച്ച അയാളുടെ രക്തമാണ് ..
എഴുതുന്ന കടലാസ് സ്വയം ചുളുങ്ങുന്നതായി തോന്നി ഗണേഷ് പെട്ടെന്ന് കൈ വലിച്ചു .
ആ പേപ്പറിന് അപ്പോൾ ആ യുവതിയുടെ വസ്ത്രത്തിന്റെ പഴമയായിരുന്നു.
ചോദ്യചിഹ്നമായി മതിലിനരുകിലെ ആ മനുഷ്യന്റെ രൂപമില്ലാത്ത ശബ്ദം .
അതൊരു പ്രതിഷേധത്തിന്റെ ശബ്ദമായിരുന്നു. ആയിരം മുദ്രാവാക്യത്തേക്കാൾ ഉറക്കെ ആ ശബ്ദം
തന്റെ ചെവിക്കുള്ളിൽ മുഴങ്ങുന്നു .
താൻ ആരുടെ കൂടെയാണ് നിൽക്കേണ്ടത് ?
ഒരു തീരുമാനമെടുത്തേ മതിയാവൂ.
കൂലിയ്ക്ക് വേണ്ടി മാത്രം പേനയുന്തുന്നവനാകണോ.... അതോ...
മകൾ ചോദിക്കുന്ന ചോക്ലേറ്റ് ബോക്സിനും സ്വന്തം വീട്ടിനായുള്ള ഭാര്യയുടെ നിർബന്ധത്തിനും തത്കാലം അവധി കൊടുത്ത് ഉറച്ച മനസോടെ ഗണേഷ് വീണ്ടും പേനയെടുത്ത് അതിൽ തന്റെ ഹൃദയത്തിലെ മഷി നിറച്ച് എഴുതാൻ തുടങ്ങി.

By: Gopal Arangal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot