
ചിറകു തളർന്നു നീയെന്നരികിൽ വന്നപ്പോൾ
സമയവും കാലവും നോക്കാതഭയമേകി ഞാൻ,
നിന്റെ പൊട്ടിച്ചിരികൾക്കു കാതോർത്തിടവേ
എൻ്റെ സമയവും കാലവുമെല്ലാം നീയായ് മാറി
കൂടണയുവാൻ നിബന്ധനകൾ വയ്ക്കാതെയീ
വിഹായസ്സിൽ, ഉയർന്നു പറക്കുവാനനുവദിച്ചു
ഞാൻ നിന്നിടുമ്പോഴും, ചുറ്റിവരും കാറ്റിനോടു
ചൊല്ലിവിടുമായിരുന്നു നിന്നെ തിരക്കി വരാൻ
വിഹായസ്സിൽ, ഉയർന്നു പറക്കുവാനനുവദിച്ചു
ഞാൻ നിന്നിടുമ്പോഴും, ചുറ്റിവരും കാറ്റിനോടു
ചൊല്ലിവിടുമായിരുന്നു നിന്നെ തിരക്കി വരാൻ
നീ തിരികെ വരുവോളം വേപഥു പൂണ്ട മനസ്സു-
മായുരുകിയപ്പോൾ ഞാനന്നറിയുകയായിരുന്നു
നിന്നെക്കാണാതുരിയാടാതെ വയ്യെനിക്കൊരു
നിമിഷവും, എന്ന ജ്വലിയ്ക്കുന്ന യാഥാർത്ഥ്യം
മായുരുകിയപ്പോൾ ഞാനന്നറിയുകയായിരുന്നു
നിന്നെക്കാണാതുരിയാടാതെ വയ്യെനിക്കൊരു
നിമിഷവും, എന്ന ജ്വലിയ്ക്കുന്ന യാഥാർത്ഥ്യം
നിന്നിലന്തർലീനമാമെന്നുടെ അരികുകളെ
നിർണ്ണയിപ്പതോ തിരിച്ചെടുപ്പതോ അസാദ്ധ്യ-
മെന്നു ഞാനും, എന്നോളം നിനക്ക് ഞാൻ മാത്ര-
മേയുള്ളൂവെന്നു നീയും, പറയാതെ പറഞ്ഞു
നിർണ്ണയിപ്പതോ തിരിച്ചെടുപ്പതോ അസാദ്ധ്യ-
മെന്നു ഞാനും, എന്നോളം നിനക്ക് ഞാൻ മാത്ര-
മേയുള്ളൂവെന്നു നീയും, പറയാതെ പറഞ്ഞു
എന്നാത്മശിഖരത്തിൽ നീ കൂടൊരുക്കുമ്പോൾ
ഏറെ ശുഷ്കമായിരുന്നെൻ വേരുകൾക്കിന്നിതാ
നവ ജീവൻ കൈവന്നിരിയ്ക്കുന്നു, ഒപ്പമൊരു
മാമ്പഴക്കാലത്തിനു തുടിയ്ക്കുന്നെന്നുള്ളവും !
ഏറെ ശുഷ്കമായിരുന്നെൻ വേരുകൾക്കിന്നിതാ
നവ ജീവൻ കൈവന്നിരിയ്ക്കുന്നു, ഒപ്പമൊരു
മാമ്പഴക്കാലത്തിനു തുടിയ്ക്കുന്നെന്നുള്ളവും !
BY Krishna Cherat
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക