Slider

അനുഭവം

0

അനുഭവം
വീട്ടില്‍ വന്ന ഒരു ക്ഷണക്കത്ത് കണ്ടപ്പോള്‍ പ്രത്യേക താല്‍പര്യമൊന്നും കാണിക്കാതെ ജയദേവന്‍ അതിന്‍റെ ഉള്ളടക്കം വായിച്ചു. താന്‍ കൂടി അംഗമായ കുടുംബത്തിന്‍റെ സംഗമമാണ്. തൊട്ടടുത്ത ഒരു ഹാളില്‍ വെച്ചാണ് നടക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആയി ഇരുനൂറു അംഗങ്ങള്‍ എങ്കിലും ഉണ്ടാകും. ഏഴു തലമുറയോളം പഴക്കമുള്ള ബന്ധമാണ്. അധികമാരെയും അങ്ങോട്ടിമിങ്ങോട്ടും അറിയില്ല. പ്രായമായവര്‍ക്ക് ഒരു പക്ഷെ ബന്ധങ്ങള്‍ അറിയുമായിരിക്കാം.
ഇതിനുമുന്‍പും ചെറിയ ചെറിയ സംഗമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ അതിലൊന്നിലും ജയദേവന് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വേണ്ടെന്നു വെച്ചിട്ടല്ല, ഞായറാഴ്ചയും ഓഫീസില്‍ എന്തെങ്കിലും പണി കാണും. ഇപ്പോള്‍ റിട്ടയര്‍ ചെയ്തപ്പോള്‍ പ്രശ്നമൊന്നുമില്ലല്ലോ. ഇപ്രാവശ്യം മുതല്‍ എല്ലാ സംഗമങ്ങളിലും പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
പക്ഷെ ജയദേവനെ കൂടുതല്‍ ആകര്‍ഷിച്ച കാര്യം വേറൊന്നാണ്‌. അന്നേ ദിവസം രാവിലെ തന്നെ പഠിപ്പിച്ച ഒരു സാറിന്‍റെ പ്രസംഗം ഉണ്ട്. കോളേജില്‍ മലയാളം പ്രൊഫസ്സര്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ പഠിപ്പിക്കുന്ന രീതി വളരെ പ്രസിദ്ധമായിരുന്നു. പുറത്തുള്ള കോളേജിലെ വിദ്യാര്‍ഥികള്‍ പോലും അദ്ദേഹമറിയാതെ ക്ലാസ്സില്‍ വന്നിരിക്കുമായിരുന്നു. എടുക്കുന്ന വിഷയം ‘അരച്ചുകലക്കി’ പഠിച്ചിട്ടേ അദ്ദേഹം ക്ലാസ്സില്‍ വരുകയുള്ളൂ. അത്ര പ്രതിബദ്ധത ഉള്ള ആളായിരുന്നു. ഇപ്പോഴും അതിനു വ്യത്യാസമൊന്നും വരാന്‍ സാധ്യതയില്ല, ജയദേവന്‍ ഉറപ്പിച്ചു.
രാവിലെ നേരത്തേ തന്നെ സ്ഥലത്തെത്തി ധാരാളം പേര്‍ വന്നിട്ടുണ്ട്. പ്രധാനസ്റ്റേജില്‍ കുട്ടികളുടെ കലാപരിപാടികള്‍ നടക്കുകയാണ്. മീറ്റിംഗ് കഴിഞ്ഞിട്ടുപോരെ ഇതെല്ലാം, ആരോടെന്നില്ലാതെ ജയദേവന്‍ പറഞ്ഞു. പ്രഭാതഭക്ഷണം കഴിച്ചു തിരിച്ചു ഹാളില്‍ വന്നിരുന്നു – ഇടയ്ക്കു പലരെയും കണ്ടു പരിചയപ്പെട്ടു, ചിലരുമായി പരിചയം പുതുക്കി. സംഗമത്തിന്റെ പ്രധാന ഉദ്ദേശം അതാണല്ലോ.
കുട്ടികളുടെ പാട്ടും ഡാന്‍സുമെല്ലാം കഴിഞ്ഞപ്പോള്‍ പതിനൊന്നു മണിയായി. മീറ്റിംഗ് തുടങ്ങാല്‍ അല്പുനേരം വൈകി. സാറിന്‍റെ പ്രസംഗം തുടങ്ങിയപ്പോള്‍ പതിനോന്നരമണി. പതിവുപോലെ ആമുഖം കഴിഞ്ഞ് പ്രധാനവിഷയങ്ങളിലേക്ക് കടന്നു, അദ്ദേഹം
ഒരു അഞ്ചു മിനിട്ട് കഴിഞ്ഞുകാണും ജയദേവനും മറ്റു പലരും അദ്ദേഹത്തിന്റെട പ്രസംഗം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടെ ആകെ ബഹളം (കാക്കക്കൂട്ടില്‍ കല്ലിട്ട പോലെ). സ്ത്രീജനങ്ങളും കുട്ടികളും എഴുന്നേറ്റ് അടുത്ത ഹാളിലേക്ക് ഓടുന്നു. ആദ്യം അയാള്‍ക്ക് കാര്യം മനസ്സിലായില്ല. ആരോടോ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു “ഊണിനു ഇല വെച്ചുതുടങ്ങി സീറ്റ്‌ പിടിക്കാനുള്ള തത്രപ്പാടാണ്” എന്ന്.
പ്രാസംഗികന് അല്‍പ്പം നീരസം തോന്നിയിട്ടുണ്ടാകും. പക്ഷെ അദ്ദേഹം അത് വക വെക്കാതെ പ്രസംഗം തുടര്‍ന്നു കൊണ്ടിരുന്നു.
ഹാളിലെ ബഹളം കാരണം ഒന്നും കേള്‍ക്കാന്‍ വയ്യ. കസേരകളാണെങ്കില്‍ ഒഴിഞ്ഞുകൊണ്ടുമിരുന്നു. ഇതിനിടയില്‍ സംഘാടകരില്‍ ആരോ ഒരാള്‍ അദ്ദേഹത്തിന്റെി അടുത്തുചെന്നു ചെവിയില്‍ എന്തോ മന്ത്രിക്കുന്നത് കണ്ടു. വളരെ പെട്ടെന്നു തന്നെ ഗൌരവത്തോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു താഴേക്കിറങ്ങി.
ജയദേവന് സങ്കടവും ദ്വേഷ്യവും വന്നു. ഏതെങ്കിലും സംഘാടകരെ കണ്ടെങ്കില്‍ നല്ല ചീത്ത പറയാനുള്ള അവസ്ഥയായിരുന്നു അപ്പോള്‍. അയാള്‍ സാറിനെ അന്വേഷിച്ചു കണ്ടുപിടിച്ചു അദ്ദേഹത്തോട് പറഞ്ഞു "ഞാന്‍ ഈ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ്. സാറിന്റെ പ്രസംഗം കേള്ക്കാ മല്ലോ എന്ന് മോഹിച്ചു വന്നതാണ്‌. ഇങ്ങിനെയായതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു"
.
അദ്ദേഹം നീരസത്തോടെ പറഞ്ഞു "എത്രയോ കുട്ടികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്, എത്രയോ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. എങ്കിലും ഇതുപോലത്തെ അവസ്ഥ ആദ്യമായാണ്‌. ആദ്യമായാണ്‌ ഒരാള്‍ എന്നോട് പ്രസംഗം വേഗം അവസാനിപ്പിക്കാന്‍ പറയുന്നത്. ഇനിയെങ്കിലും അവര്‍ ശ്രദ്ധിച്ചാല്‍ അവര്ക്ക് നല്ലത്.
ജയദേവന്‍ സമ്മതഭാവത്തില്‍ തലയാട്ടി
ശിവദാസ് കെ വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo