
ഞാൻ ആശ്രയയിലെ ഒരന്തേവാസിയാണ്.... ആശ്രയിക്കാൻ ആരുമില്ലാത്ത എന്നെപ്പോലുള്ള ജന്മങ്ങൾക്ക് ആശ്രയമാണ് ഇതു പോലുള്ള വൃദ്ധസദനങ്ങൾ...
പ്രായമായപ്പോൾ മക്കൾക്ക് ഭാരമായ അമ്മയാണ് ഞാൻ....
ആർക്കും ഭാരാവണത് എനിക്കിഷ്ടല്ലാത്ത കാര്യാ.. അച്ഛൻ ജീവിച്ചിരിക്കുന്നിടത്തോളമേ മക്കൾ അമ്മമാരെ നോക്കൂ... അത് കഴിഞ്ഞാ അമ്മമാർ ഭാരാവും...
എൻ്റെ മകൻ എനിക്കും അവൻ്റെ ഭാര്യക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടണത് കണ്ടു നിക്കാൻ പറ്റാതെ....ഒരുദിവസംഞാൻ തന്നെ എൻ്റെ മകനോട് എന്നെ ഇവിടെ കൊണ്ടു വിടാൻപറഞ്ഞു...
ഇവിടെ കൊണ്ടുവിട്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും എൻ്റെ മകൻ്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല....
ആശ്രയയിൽ ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് അത് ശീലമായി.. സിനിമകളിലും മറ്റും കാണുന്ന വൃദ്ധസദനം പോലെ വല്ല്യ സൗകര്യങ്ങളൊന്നും ഇല്ല.. ജീവൻ നിലനിർത്താനുള്ള ആഹാരവും കിടക്കാനൊരിടവും ഉണ്ടായിരുന്നു...
ഞാൻ വന്നതിൽ പിന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മരണങ്ങൾ നടന്നു... പക്ഷെ ബന്ധുക്കളാരും വന്നില്ല .. ഇവിടെ കൊണ്ടു വിട്ടാൽ പിന്നെ മരിച്ചാൽ മൃതദേഹത്തിനവകാശം പറയാൻ പോലും ആരുണ്ടാവില്ല എന്നത് അന്നാണ് ഞാൻ മനസിലാക്കിയത്
.മരിച്ചാലുടൻ മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും..
അതൊക്കെയോർത്തപ്പോ എനിക്കെവിടെയോ ഒരു വേദന... പറക്കമുറ്റും വരെ നോക്കി വളർത്തിയ മാതാപിതാക്കളെ മരിച്ചാൽ പോലുംഒരു നോക്കു കാണാൻ വരാത്ത മക്കൾ.....
മരിക്കും വരെ കാത്തിരിക്കും പ്രതീക്ഷിക്കും തൻ്റെ മക്കൾ വരും വീട്ടിലേക്ക് കൊണ്ടോവുന്നൊക്കെ.... എനിക്കും ഉണ്ട് അങ്ങനെയൊരു പ്രതീക്ഷ... പക്ഷെ എൻ്റെ കാത്തിരിപ്പും പ്രതീക്ഷയും അവസാനിക്കുന്നത് മരണത്തിൽ തന്നെയാകും.. എൻ്റെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു.!
മരണങ്ങൾ മാസംതോറും ആവർത്തിച്ചു വരുന്നു.
പതിയെ പതിയെ ആശ്രയയിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി... പുറമെ ശാന്തമാണെങ്കിലും ഒരു തടവറയുടെ പ്രതീതിയായിരുന്നു.... പുറത്തേക്കിറങ്ങാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല...
ഏറെ വൈകാതെ എനിക്കൊരു കാര്യം മനസിലായി ഇനി ഇവിടെ നിന്നൊരു തിരിച്ചു പോക്കുണ്ടെങ്കിൽ അത് മെഡിക്കൽ കോളേജിലേക്കാണ്... ഉന്നതൻമാരുടെ മക്കൾക്ക് കീറി മുറിച്ചു പഠിക്കാൻ.... ഇവിടെയുള്ളവരിൽ പലരും അതറിയുന്നില്ല....അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുന്നു.... ഇവിടെ നിന്നിറങ്ങിയാൽ തെരുവ് മാത്രം അഭയമായുള്ളോർ അറിഞ്ഞിട്ടെന്ത് കാര്യം?, ആ നിസഹായതയാണ് ഇവർ മുതലെടുക്കുന്നത്..
ആദ്യ ദിവസങ്ങളിൽ മൂന്ന് നേരം ഭക്ഷണം തരുന്നത് പതിയെ പതിയെ ഇല്ലാതായി.. ചില ദിവസങ്ങളിൽ ഒരു നേരം മാത്രമായി ഭക്ഷണം .., വെള്ളത്തിനു പോലും കണക്കുണ്ട് . അസുഖം വന്നാൽ ചികിത്സ പോലുമില്ല..മരണം പെട്ടെന്നെത്താനുള്ള മാർഗങ്ങൾ..
മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ ശരീരം ആവശ്യമായി വരുമ്പോൾ ഓരോ അന്തേവാസികളെ മരണത്തിലേക്ക് തളളി വിടുന്നു... ആശുപത്രി അധികൃതരും വൃദ്ധസദനത്തിലെ ആൾക്കാരും തമ്മിലുള്ള ഒരു ബിസിനസ്..... ഒരുതരം വിൽപന.... ജീവനോടെയല്ലെന്നു മാത്രം
ഏകദേശം ആറു മാസക്കാലം കൊണ്ടു തന്നെ എനിക്കീ വൃദ്ധസദനത്തിൻ്റെ മറവിൽ ഇവിടെ നടക്കുന്ന ചതി മനസിലായെങ്കിലും അവിടെ നിന്ന് പോകാനെനിക്ക് തോന്നിയില്ല..കാരണം ജീവിതം എനിക്ക് മടുത്തിരുന്നു... ജീവിതത്തിലെ നല്ല നാളുകൾ മക്കൾക്ക് വേണ്ടിയായിരുന്നു... ഇന്ന് വാർദ്ധക്യത്തിൽ ആരും കൂട്ടിനില്ല... മക്കൾക്ക് ഭാരമാവുന്നതിനേക്കാൾ നല്ലതാണ് മരണം ....ആസന്നമായ മരണവും കാത്ത് ആശ്രയയിൽ ഞാൻ.... ഈ ജീവിതത്തിൽ നിന്ന് ഒരു മോക്ഷത്തിനായ്....
മക്കളോ കാത്തിരിക്കാനില്ല...പക്ഷെ എൻ്റെ നിർജീവ ശരീരത്തിനായ് കാത്തിരിക്കുന്നുണ്ട് ആശുപത്രികൾ......
വൃദ്ധസദനങ്ങളിൽ മക്കളെ കാത്തിരിക്കുന്ന അമ്മമാരെ അല്ലെങ്കിൽ അച്ഛൻമാരെ തേടിയെത്തുന്നത് മരണമാണ്.... മരണം... !.
ജീവിതത്തിലെ നല്ല കാലം മുഴുവൻ മക്കൾക്കായ് വിയർപ്പൊഴുക്കുന്നവർ വാർദ്ധക്യത്തിൽ ഒറ്റയ്ക്കാവുന്നു...
വൃദ്ധസദനങ്ങളുടെ മറവിൽ ഇതു പോലെ പല ചതികളും നടക്കുന്നുണ്ടാകാം.... മാതാപിതാക്കളെ മരണം വരെ നെഞ്ചോട് ചേർത്തു നിർത്തുക കാരണം അവരുടെ നെഞ്ചിലെ ചൂട് പറ്റിയാണ് നാം വളർന്നത്... ഒരു മെഡിക്കൽ കോളേജുകൾക്കും കീറി മുറിക്കാൻ വിട്ടുകൊടുക്കരുത്....
ജിഷ രതീഷ്
1/ 3/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക