::ശനി ::
ഏട്ടനപ്പോഴും ദേഷ്യം മാറിയിരുന്നില്ല . അച്ഛൻ സംസാരം നിർത്തി എഴുന്നേറ്റു. തീന്മേശക്ക് ചുറ്റും മൗനം തളം കെട്ടിക്കിടന്നു.
“നിനക്ക് അച്ഛൻ പറയുന്നത് കേട്ടുകൂടേ”, കൈകഴുകാനെഴുന്നേറ്റ ഏട്ടനെ നോക്കി അമ്മ സൗമ്യമായി പറഞ്ഞു.
“അമ്മ എന്തറിഞ്ഞിട്ടാണ് പറയുന്നത് . ഈ പ്രൊമോഷൻ വേണ്ടാന്ന് വെക്കണമെങ്കിൽ അതിനു മതിയായ കാരണം ബോധിപ്പിക്കണം . കമ്പനിയുടെ ചിലവിൽ കോഴ്സുകൾ ചെയ്ത് കിട്ടിയ പോസ്റ്റാണ് .മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറണമെന്നല്ലേ ഉള്ളൂ . പിന്നെന്തിനാ അച്ഛൻ തടസ്സം പറയുന്നത് . ഏതായാലും ഞാൻ അത് വേണ്ടാന്ന് വെക്കാൻ പോകുന്നില്ല.”
“എടാ , നിനക്ക് കണ്ടകശ്ശനി തുടങ്ങുകയാണ്. അതല്ലേ അച്ഛൻ തടസ്സം പറയുന്നത്” അമ്മ അച്ഛനെ ന്യായീകരിക്കാൻ ശ്രമിച്ചു.
“ഉവ്വ് , അതെനിക്ക് മനസ്സിലായി . പണ്ടൊരിക്കൽ ഇത് പോലെ പറഞ്ഞത് കേട്ടതാണ് ഞങ്ങൾ ഇപ്പോഴും അനുഭവിക്കുന്നത്” . അച്ഛൻ കൂടി കേൾക്കത്തക്കവിധം ഉറക്കെ പറഞ്ഞിട്ട് ഏട്ടൻ മുറിയിലേക്ക് വേഗം നടന്നു പോയി .
ആ വാചകം അമ്മയെയും നിശ്ശബ്ദയാക്കി. അച്ഛന് ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുണ്ട്. പെൻഷനായ ശേഷം ജ്യോതിഷക്ലാസ്സുകൾ എടുക്കുമെങ്കിലും, മറ്റുള്ളവരുടേത് നോക്കി ഫലം പറഞ്ഞിരുന്നില്ല. ആവശ്യം വരുമ്പോൾ വീട്ടിലുള്ളവരുടെയും, അടുത്ത ബന്ധുക്കളുടെയും മാത്രം ഗണിച്ചു പറയും. ഒന്നും ഇതുവരെ തെറ്റിയതായി കേട്ടിട്ടില്ല.
ഏട്ടത്തിയമ്മ ഗർഭം ധരിച്ചപ്പോൾ ആ കുട്ടി ജനിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ആധാനസമയം കണക്കുകൂട്ടി അച്ഛൻ പറയുകയുണ്ടായി. മറ്റുള്ളവരുടെ നിർബന്ധം കൂടിയായപ്പോൾ അവരാ കുട്ടിയെ വേണ്ടെന്നു വെച്ചു.
എന്നാൽ അബോർഷന് ശേഷം വന്ന അണുബാധയെ തുടർന്ന്, ഇനി കുട്ടികൾ ഉണ്ടായാൽ ആയുസ്സിനാപത്താകും എന്ന് ഡോക്ടർമാർ പറഞ്ഞതോടെ അച്ഛനോട് ഏട്ടനും ഏട്ടത്തിയമ്മക്കും ദേഷ്യമായി .
ഇപ്പോഴും ഏട്ടത്തിയമ്മ വീട്ടിൽ വരാറില്ല . എന്നോടും അമ്മയോടും വിരോധമൊന്നുമില്ലെങ്കിലും അച്ഛനോട് ഏട്ടത്തിയമ്മയും വീട്ടുകാരും നല്ല അകൽച്ചയിലാണ് .
“എടാ , നീയും കൂടി ഏട്ടൻ്റെ ഒപ്പം പോവണം . ഞാൻ പറഞ്ഞിട്ടാണെന്നു പറയേണ്ട .അവർ ഡൽഹിയിലേക്ക് മാറിയിട്ട് തിരിച്ചു വന്നാൽ മതി . നിനക്ക് ജൂൺ വരെ കോളേജ് അവധിയല്ലേ . അവൾക്കും അവനും അത്ര നല്ല സമയമല്ല.” മുറിയിലേക്ക് വിളിപ്പിച്ച് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ തലയാട്ടി . ഒഴിവുകാലം ആസ്വദിക്കാൻ ഒരു നല്ല അവസരം .
ഏട്ടൻ എതിർത്തൊന്നും പറഞ്ഞില്ല . കമ്പ്യൂട്ടർ റിസർവേഷൻ കേരളത്തിൽ വന്നിട്ടില്ലാത്തതിനാൽ എനിക്കും കൂടി ടിക്കറ്റ് ശരിയാക്കാൻ നന്നേ പാടുപെട്ടു .
ആദ്യം ഡൽഹിയിൽ പോയി ഫ്ലാറ്റ് എടുത്തിട്ട് , തിരികെ മുംബൈയിലേക്ക് വന്ന് ഷിഫ്റ്റിംഗ് തുടങ്ങണം . ഇതാണ് പദ്ധതി .
നീണ്ട ട്രെയിൻ യാത്ര ആദ്യമായിട്ടാണ് . അതിൻ്റെ ത്രില്ലിലായിരുന്നു ഞാൻ .
വടക്കേ ഇന്ത്യയിൽ ഏതോ ഒരു വലിയ സ്റ്റേഷൻ എത്തിയപ്പോൾ കുപ്പിയിൽ വെള്ളം നിറയ്ക്കാനായി ഏട്ടൻ പ്ലാറ്റുഫോമിലേക്കിറങ്ങി . ഞാൻ വാതിൽക്കൽ തന്നെ നിന്നു . പ്ലാറ്റഫോമിൻ്റെ ഒരു ഭാഗത്തു വെളിച്ചമില്ല . അപ്പോൾ വന്നു നിന്ന മറ്റൊരു ട്രെയിനിൽ നിന്നും ആളുകൾ ഇരുട്ടത്ത് വളരെ കഷ്ടപ്പെട്ട് വരുന്നത് കണ്ടു .
പെട്ടെന്ന്, വെള്ളം എടുക്കുന്ന സ്ഥലത്ത് ഏട്ടനെ കാണാനില്ല . ഞാൻ പ്ലാറ്റുഫോമിലേക്കിറങ്ങി തിരയാൻ തുടങ്ങി . കംപാർട്മെന്റിൽ കയറിയിട്ടില്ല . അതുറപ്പാണ് . ഏട്ടത്തിയും എൻ്റെയൊപ്പം പ്ലാറ്റഫോമിൽ നടന്നു നോക്കാൻ തുടങ്ങി .
ട്രെയിൻ വിടാൻ സമയമായെന്ന് കാണിച്ചുള്ള ഹോൺ കേട്ട് , ഞങ്ങൾ വേഗം ലഗ്ഗജ് എടുത്ത് പുറത്തിറങ്ങി.
ട്രെയിൻ വിടാൻ സമയമായെന്ന് കാണിച്ചുള്ള ഹോൺ കേട്ട് , ഞങ്ങൾ വേഗം ലഗ്ഗജ് എടുത്ത് പുറത്തിറങ്ങി.
ഏട്ടനെ അപ്പോഴും കാണാനില്ല .
പരിഭ്രാന്തിയുടെ നിമിഷങ്ങൾ.
ടിക്കറ്റ്, ഏട്ടൻ്റെ പേഴ്സ് എന്നിവ ഏടത്തിയമ്മയുടെ കയ്യിലാണ്.
ട്രെയിൻ പോയിക്കഴിഞ്ഞു .
ടിക്കറ്റ്, ഏട്ടൻ്റെ പേഴ്സ് എന്നിവ ഏടത്തിയമ്മയുടെ കയ്യിലാണ്.
ട്രെയിൻ പോയിക്കഴിഞ്ഞു .
എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല .
അടുത്ത ട്രെയിൻ വന്നതോടെ വീണ്ടും പ്ലാറ്റഫോം നിറഞ്ഞു .
ഏട്ടത്തിയമ്മ പൊട്ടിക്കരയാൻ തുടങ്ങി .
ഞങ്ങൾ വേഗം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലേക്ക് നടന്നു . കാര്യം പറഞ്ഞപ്പോൾ ആ തിരക്കിനിടയിലും അയാൾ പെട്ടെന്ന് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ വിളിച്ചു വരുത്തി . അവർ സ്റ്റേഷൻ പരിസരമാകെ തിരയാൻ തുടങ്ങി .
ഞങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെ മുറിയുടെ ഒരരികിൽ നിന്നു .
ഒരുപക്ഷേ ഞങ്ങൾ ഇറങ്ങിക്കഴിഞ്ഞിട്ട് ഏട്ടൻ ട്രെയിനിൽ കയറിയിട്ടുണ്ടാവുമോ.
ഒരുപക്ഷേ ഞങ്ങൾ ഇറങ്ങിക്കഴിഞ്ഞിട്ട് ഏട്ടൻ ട്രെയിനിൽ കയറിയിട്ടുണ്ടാവുമോ.
എൻ്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത പാഞ്ഞു.
സ്റ്റേഷൻ മാസ്റ്ററോട് സൂചിപ്പിച്ചപ്പോൾ അയാൾ ഉടൻ അടുത്ത സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു . ട്രെയിൻ അവിടെയെത്തുമ്പോൾ അവർ വിവരം അറിയിക്കും . അയാൾ ഞങ്ങളെ സമാധാനിപ്പിക്കാൻ നോക്കി.
ഏട്ടത്തിയമ്മ കരഞ്ഞു തളർന്നു .
പ്രൊട്ടക്ഷൻ ഫോഴ്സ് തിരച്ചിൽ നിർത്തി നിരാശരായി തിരികെയെത്തി . അടുത്ത സ്റ്റേഷനിൽ നിന്ന് മറുപടി കൂടി വന്നതോടെ ഞങ്ങളാകെ തളർന്നു .
ഇനിയെവിടെപ്പോയി അന്വേഷിക്കും .
നാട്ടിലേക്കു വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായില്ല .
നേരം പുലർന്നു . അടുത്ത ഷിഫ്റ്റിലെ മാസ്റ്റർ എത്തി. അപ്പോൾ ഞങ്ങളെ തിരക്കി മറ്റൊരു സ്റ്റേഷനിൽ നിന്നും കാൾ.
വെള്ളമെടുത്തു കൊണ്ടിരുന്ന ഏട്ടൻ, സ്റ്റേഷൻ വിട്ടു തുടങ്ങിയ മറ്റൊരു ട്രെയിനിലാണ് ചാടിക്കയറിയത് . ആ സൂപ്പർഫാസ്റ് ട്രെയിൻ പിന്നീട് നിർത്തിയത് വളരെയകലയുള്ള മറ്റൊരു സ്റ്റേഷനിൽ . ഇതിനിടയിൽ ടിക്കറ്റ് ചെക്കിങ്ങിൽ അകപ്പെട്ടു . ടി ടി ആർ , ഏട്ടൻ പറഞ്ഞതൊന്നും കേൾക്കാൻ തയാറായില്ല .
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് കൈമാറുമ്പോൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മലയാളി ഇൻസ്‌പെക്ടർ സ്റ്റേഷൻ മാസ്റ്ററോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് വിളിക്കാനായത് .
ഞങ്ങൾ വന്ന ട്രെയ്നിൽ തന്നെയുണ്ട് എന്ന ധാരണയിൽ ഏട്ടൻ മറ്റു സ്റ്റേഷനുകളിൽ വിളിച്ചു കൊണ്ടേയിരുന്നു .
കാര്യങ്ങളറിഞ്ഞപ്പോൾ ഒട്ടൊരു സമാധാനമായി . വൈകുന്നേരത്തോടെ ഏട്ടൻ വീണ്ടും ഞങ്ങൾക്കൊപ്പമെത്തി. ഏട്ടത്തി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. എങ്ങനെയും തിരികെ നാട്ടിലേക്കു പോകേണമെന്നായി അവർ .
ആരെയൊക്കെയോ വിളിച്ച് ഏട്ടൻ ടിക്കറ്റ് ഏർപ്പാടാക്കി.
നാട്ടിലെത്തിയ ശേഷം രണ്ടാം ദിവസം തന്നെ ഏട്ടൻ വീണ്ടും ഡൽഹിക്കു പോകാൻ ഒരുങ്ങി .
“ചാരവശാൽ കർമ്മഭാവമായ പത്തിലാണ് ശനിയിപ്പോൾ . വളരെ സൂക്ഷിക്കേണ്ട സമയം . ജോലി സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാവും. ഇവനോട് എത്ര പറഞ്ഞാലും മനസ്സിലാക്കാത്തതെന്താ ”
പതിവ് പോലെ അച്ഛൻ എതിർപ്പുമായി വന്നു. ഏട്ടൻ ഒന്നിനും വഴങ്ങിയില്ല
“ചാരവശാൽ കർമ്മഭാവമായ പത്തിലാണ് ശനിയിപ്പോൾ . വളരെ സൂക്ഷിക്കേണ്ട സമയം . ജോലി സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാവും. ഇവനോട് എത്ര പറഞ്ഞാലും മനസ്സിലാക്കാത്തതെന്താ ”
പതിവ് പോലെ അച്ഛൻ എതിർപ്പുമായി വന്നു. ഏട്ടൻ ഒന്നിനും വഴങ്ങിയില്ല
ഇത്തവണ ഏട്ടത്തിയമ്മ ഒപ്പമില്ല . ഞങ്ങൾ ഫ്ലാറ്റ് ശരിയാക്കിയ ശേഷം അവർ എത്താമെന്നേറ്റു .
പഴയ ആവേശമില്ലായിരുന്നെങ്കിലും യാത്ര ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു .
രണ്ടാം ദിവസം വൈകുന്നേരത്തോടെ ആന്ധ്രയിൽ പപ്പായത്തോട്ടങ്ങളുടെ ഇടയിലെവിടെയോ ഏറെ നേരം ട്രെയിൻ നിർത്തിയിട്ടു .
ഏട്ടനെ ഞാൻ അപ്പോഴും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു .
പാവം . ഊണ് കഴിഞ്ഞു കിടന്നതാണ് .
പാവം . ഊണ് കഴിഞ്ഞു കിടന്നതാണ് .
വിരസതയാർന്ന ആ കാത്തുകിടപ്പിനൊടുവിൽ വണ്ടി നീങ്ങിത്തുടങ്ങി .
ഇരുവശങ്ങളിലും പാറക്കെട്ടുകൾ , ക്വാറികൾ .
ഉണർന്നെഴുന്നേറ്റ്, മുഖം കഴുകാനായിപ്പോയ ഏട്ടൻ വേഗം തിരികെയെത്തി.
മുഖത്ത് ചോര . കർചീഫ് രക്തത്തിൽ കുതിർന്നിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല . പെട്ടിയിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു മുഖം പഞ്ഞി കൊണ്ട് തുടക്കുമ്പോൾ കണ്ണിനു താഴെ നീളത്തിൽ മുറിവ് .
രക്തം ഒഴുകുന്നത് നിന്നിട്ടുണ്ട് . മുഖം വല്ലാതെ വീങ്ങിയിരിക്കുന്നു .
കൈയ്യും മുഖവും ടാപ്പിൽ കഴുകിയ ശേഷം വാതിൽക്കലേക്കു നീങ്ങി, പുറത്തെ കാഴ്ചകൾ കാണാൻ തല വെളിയിലേക്കിട്ടതാണ് ഏട്ടൻ.
ആ സമയം പാറമടയുടെ ഇടയിൽ നിന്നും വികൃതിക്കുട്ടികളാരോ ട്രെയിനിലേക്ക് എറിഞ്ഞ കല്ല് കണ്ണിനു തൊട്ടു താഴെ സാരമായ മുറിവുണ്ടാക്കി. ആ സ്ഥലങ്ങളിൽ കല്ലെറിയൽ പതിവുണ്ടത്രേ . നക്സൽ മേഖലയായതിനാൽ ഇതൊന്നും തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല
ആ സമയം പാറമടയുടെ ഇടയിൽ നിന്നും വികൃതിക്കുട്ടികളാരോ ട്രെയിനിലേക്ക് എറിഞ്ഞ കല്ല് കണ്ണിനു തൊട്ടു താഴെ സാരമായ മുറിവുണ്ടാക്കി. ആ സ്ഥലങ്ങളിൽ കല്ലെറിയൽ പതിവുണ്ടത്രേ . നക്സൽ മേഖലയായതിനാൽ ഇതൊന്നും തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല
അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ട് കേൾക്കാൻ കൂട്ടാക്കിയില്ല . മരുന്നു പുരട്ടി ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ട് ഏട്ടൻ വീണ്ടും കിടന്നു .
പിറ്റേന്ന് കണ്ണ് നന്നായി വീങ്ങി. കടുത്ത വേദന കൊണ്ട് ഏട്ടൻ പുളഞ്ഞു . കംപാർട്മെന്റിൽ തന്നെയുണ്ടായിരുന്ന ഒരു കുടുംബം തന്ന ബ്രൂഫെൻ അല്പം ആശ്വാസം നൽകി .
ഡൽഹിയിൽ എത്തി കമ്പനിയിൽ റിപ്പോർട്ട് ചെയ്ത ശേഷം ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആയി .
കരിങ്കൽച്ചീളുകളിലൊന്ന് കണ്ണിനുള്ളിൽ തറച്ചു കയറിയിരിക്കുന്നു . ഉള്ളിൽ അണുബാധയുണ്ടായിരിക്കുകയാണ് .
സർജറി വേണമെന്നു പറഞ്ഞപ്പോഴാണ് നാട്ടിൽ ഈ വിവരം ഞാൻ അറിയിച്ചത്. ഉടനെ തിരിച്ചുവെങ്കിലും ഏട്ടത്തിയമ്മ എത്തും മുൻപ് തന്നെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു .
സർജറി വേണമെന്നു പറഞ്ഞപ്പോഴാണ് നാട്ടിൽ ഈ വിവരം ഞാൻ അറിയിച്ചത്. ഉടനെ തിരിച്ചുവെങ്കിലും ഏട്ടത്തിയമ്മ എത്തും മുൻപ് തന്നെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു .
നാൽപ്പത് ശതമാനം കാഴ്ച്ച നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ഞങ്ങളാകെ തകർന്നു പോയി . അതിലും വിഷമം വന്നത് കമ്പനിയുടെ നിലപാടാണ് .
കമ്പനി വക ക്വാർട്ടേഴ്സിൽ എത്തിയതിൻ്റെ പിറ്റേന്ന് ഗ്രാറ്റുവിറ്റി , മറ്റാനുകൂല്യങ്ങൾ എന്നിവ വാങ്ങി മുപ്പതു ദിവസത്തിനകം കമ്പനി വിടാനുള്ള നോട്ടീസ് ലഭിച്ചു .
ഏട്ടൻ കൂടുതൽ നിശ്ശബ്ദനായി .
കാര്യങ്ങൾ മുഴുവൻ ഞാൻ ഏറ്റെടുത്തു. കമ്പനിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങൾ വീണ്ടും നാട്ടിലേക്ക് തിരിച്ചു .
ഒരു മാസത്തെ വിശ്രമത്തിനു ശേഷമാണ് ഏട്ടൻ പുറത്തിറങ്ങിത്തുടങ്ങിയത് . ഇനിയെന്ത് എന്ന ചോദ്യം ഏട്ടനെ വല്ലാതെ അലോസരപ്പെടുത്തുന്നതായി തോന്നി .
ആയിടക്ക് , ബിസിനസ് തുടങ്ങാൻ ഉള്ള പദ്ധതിയുമായി ഏട്ടൻ അച്ഛനെ സമീപിച്ചു .
കണ്ടകശ്ശനി തീരും വരെ യാതൊന്നിനും പോവേണ്ട എന്ന നിലപാടിലായിരുന്നു അച്ഛൻ . അച്ഛൻ്റെ പെൻഷൻ കൊണ്ട് എല്ലാവർക്കും സുഖമായി കഴിയാം എന്ന വാദമൊന്നും ഏട്ടൻ അംഗീകരിച്ചില്ല .
ഏടത്തിയമ്മയുടെ അനുജന് പട്ടണത്തിൽ ഗ്ലാസ് കടയുണ്ട് . അതേപോലെ കുറച്ചുകൂടി വലിയ രീതിയിൽ പട്ടണത്തിൻ്റെ മറ്റൊരു ഭാഗത്തു ഗ്ലാസ് കട തുടങ്ങാനുള്ള ആശയം ഏടത്തിയമ്മയുടെ അച്ഛന്റേതായിരുന്നു.
കമ്പനി വിട്ടപ്പോൾ കിട്ടിയ തുകയുണ്ട് . അല്പം പണം കൂടി ബ്ലേഡിൽ നിന്ന് വാങ്ങിയാൽ ഉടനെ കട തുടങ്ങാം .
ഏട്ടനും ഇത് നന്നായി തോന്നി . എന്നാൽ അച്ഛൻ അപ്പോഴും എതിർത്തു തന്നെ നിന്നു .
പെൻഷൻഫണ്ടിൽ നിന്നും പണം ഏട്ടൻ ചോദിച്ചതോടെ അച്ഛൻ്റെ നിയന്ത്രണം പോയി .
“എന്നെ അനുസരിക്കാത്തവന് എന്തിനാണ് എൻ്റെ കാശ്” എന്തൊക്കെയോ അച്ഛൻ പറയുന്നുണ്ടായിരുന്നു .
അവർക്കിടയിൽ മിണ്ടാതെ ഞാനും അമ്മയും .
കടയുടെ ഉത്ഘാടനത്തിന്റെ തലേന്ന് അച്ഛൻ്റെ അനുഗ്രഹം വാങ്ങാനായി ഏട്ടൻ എത്തി .
നന്നായി വരൂ എന്നു പറഞ്ഞനുഗ്രഹിച്ചയക്കുമ്പോൾ അച്ഛൻ കരഞ്ഞുവെന്നു തോന്നി .
പിറ്റേന്ന് ഞാനും അമ്മയും ഏട്ടൻ്റെ കടയിലേക്ക് പോകാനൊരുങ്ങിയപ്പോഴും അച്ഛന് തീരെ ഉന്മേഷമില്ല .
“അച്ഛൻ വരുന്നില്ലേ ? ഇതെന്താ അമ്പലത്തിൽ പോകുന്ന വേഷം” . ഞാൻ അത്ഭുതപ്പെട്ടു
“എടാ, ഞാൻ വന്നാൽ ശരിയാവില്ല . നീ എന്നെ ശിവക്ഷേത്രത്തിലേക്ക് ഒന്ന് വിട്ടേരെ . ഒരു മൃത്യുഞ്ജയഹോമത്തിൻ്റെ പ്രസാദം വാങ്ങാനുണ്ട്.”
അച്ഛനെ ക്ഷേത്രത്തിലേക്ക് വിട്ടിട്ട് ഞാൻ തിരികെ വന്ന് അമ്മയുമായി പട്ടണത്തിലേക്കു പോയി .
സാമാന്യം വലിയ കട തന്നെയായിരുന്നു അത് . ഏട്ടൻ ഓടിനടക്കുന്നത് കണ്ടു . ധാരാളം ആൾക്കാർ വന്നിട്ടുണ്ട് .
സാമാന്യം വലിയ കട തന്നെയായിരുന്നു അത് . ഏട്ടൻ ഓടിനടക്കുന്നത് കണ്ടു . ധാരാളം ആൾക്കാർ വന്നിട്ടുണ്ട് .
ഉത്ഘാടനം നിർവ്വഹിക്കാൻ സമയമായപ്പോൾ മുനിസിപ്പൽ കൗൺസിലർ എത്തി . പക്ഷേ ഏട്ടനെ കാണാനില്ല .
എല്ലാവരും തിരക്കി നടക്കാൻ തുടങ്ങി .
ഏട്ടത്തിയമ്മയുടെ വിളി കേട്ടാണ് പുറകിലെ വലിയ ഗോഡൗണിലേക്കു ഞങ്ങൾ ഓടിച്ചെന്നത് . ആ ഇരുട്ടുമുറിയിൽ ഏട്ടൻ ബോധരഹിതനായി വീണു കിടക്കുന്നു.
എല്ലാവരും ചേർന്ന് ഉയർത്തി നിർത്തിയപ്പോഴാണ് കണ്ടത് .ഇടതു കാലിൻ്റെ പിൻഭാഗത്ത് ആഴമേറിയ ഒരു മുറിവ് . രക്തം ചീറ്റി ഒഴുകുന്നു . കട്ടിയുള്ള തുണി വച്ചമർത്തി നോക്കിയിട്ടും രക്തം വാർന്നുകൊണ്ടേയിരുന്നു .
എല്ലാവരും ചേർന്ന് ഉയർത്തി നിർത്തിയപ്പോഴാണ് കണ്ടത് .ഇടതു കാലിൻ്റെ പിൻഭാഗത്ത് ആഴമേറിയ ഒരു മുറിവ് . രക്തം ചീറ്റി ഒഴുകുന്നു . കട്ടിയുള്ള തുണി വച്ചമർത്തി നോക്കിയിട്ടും രക്തം വാർന്നുകൊണ്ടേയിരുന്നു .
ആരുടെയോ കാറിൽ ഉടനെ സമീപത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു . രക്തം ഒഴുകുന്നത് തടയാനായി . എങ്കിലും രക്തധമനി മുറിഞ്ഞിട്ടുള്ളതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു .
ഉത്ഘാടനത്തിനെത്തിയവർക്ക് ജ്യൂസ് എടുക്കാൻ വേണ്ടി ഗോഡൗണിൽ കയറിയതാണ് ഏട്ടൻ. ലൈറ്റിൻ്റെ സ്വിച്ച് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ അടുക്കി വച്ചിരുന്ന വലിയ നേർത്ത ഗ്ലാസ് ഷീറ്റിൻ്റെ കോണുകളിൽ തട്ടി കാൽ ആഴത്തിൽ മുറിയുകയായിരുന്നു . ചെരുപ്പിൽ എന്തോ ഒട്ടുന്നതു പോലെ തോന്നിയപ്പോഴാണ് രക്തം ഒലിക്കുന്നതറിഞ്ഞത് . പക്ഷെ അപ്പോഴേക്കും വീണു പോയിരുന്നു .
ഇരുപത്തൊന്നു ദിവസം ഐ സി യു . പിന്നെ വാർഡ് . തുടരെ ശസ്ത്രക്രിയകൾ . അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ ആറു മാസത്തോളം കഴിഞ്ഞു . ഇനി ഒരു വർഷത്തെ കഠിന വിശ്രമം
ബ്ലേഡുകാരിൽ നിന്ന് പണം വാങ്ങിയതിനാൽ കടം കൂടി വന്നു . ഒടുവിൽ ഏട്ടത്തിയുടെ അനുജൻ ആ കട ഏറ്റെടുത്ത് കടങ്ങൾ വീട്ടി .
ഏട്ടൻ കണക്കൊന്നും ചോദിച്ചില്ല .
വീട്ടിൽ വന്നതു മുതൽ ചന്തയിൽ പോയി ഏട്ടന് ഇഷ്ടപ്പെട്ടതൊക്കെ അച്ഛൻ വാങ്ങി വരുന്നത് കണ്ടു .
ദിവസവും ഹനുമാൻ ക്ഷേത്രത്തിലും , ശാസ്താവിൻ്റെ അമ്പലത്തിലും സന്ദർശ്ശനം അച്ഛൻ പതിവാക്കി.
ദിവസവും ഹനുമാൻ ക്ഷേത്രത്തിലും , ശാസ്താവിൻ്റെ അമ്പലത്തിലും സന്ദർശ്ശനം അച്ഛൻ പതിവാക്കി.
അവർക്കിടയിലെ അകൽച്ച നേർത്തു വരുന്നത് പോലെ . ഒരു വാക്കാൽ പോലും ഏട്ടനെ നോവിക്കാതിരിക്കാൻ അച്ഛനും ശ്രദ്ധിക്കുന്നതു പോലെ തോന്നി. ഏട്ടത്തിയമ്മയും അച്ഛനോട് സംസാരിച്ചു കണ്ടപ്പോൾ , സന്തോഷം വർദ്ധിച്ചു.
ഊണുമേശക്കിരുപുറത്തുമിരുന്നു കൊണ്ട് മൂന്നുപേരും തമാശകൾ പറയുമ്പോൾ , ഉള്ളിൽ അറിയാതെ ഒരങ്കലാപ്പ് . രണ്ടര വർഷക്കാലത്തിൽ ഇനിയും ഒരു വർഷം കൂടി ബാക്കിയുണ്ട്.
കുഴപ്പങ്ങൾ അനേകം നേരിടേണ്ടി വന്നുവെങ്കിലും ഈ നല്ല മാറ്റത്തിന് ശനീശ്വരന് നന്ദി പറഞ്ഞു കൊണ്ട്, ഇനി അടുത്തതെന്താവും എന്ന ആലോചനയിൽ ഞാൻ മുഴുകി.
ഉണ്ണി മാധവൻ - 01/03/2017
ഉണ്ണി മാധവൻ - 01/03/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക