നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശരിയും, തെറ്റും


ശരിയും, തെറ്റും
------------------------
സലീമിന് രണ്ട് പെൺകുട്ടികൾ നൈസാന, നിസാന. മൂത്തയാൾ ഡിഗ്രിക്കും, ഇളയാൾ പത്തിലും. പഠിക്കാൻ മിടുക്കികൾ.പക്ഷെ സലീമിന്റെ കഷ്ടപ്പാടും, പ്രാരാബദധങ്ങളൊന്നും മക്കളെ തുടർന്ന്‌ പഠിപ്പിക്കണമെന്ന ചിന്തയില്ല. നല്ലൊരാലോചന വന്നാൽ നൈസാനയെ കെട്ടിച്ചയക്കണമെന്ന് അയാൾ ആഗ്രഹിച്ചു.
ഒരു വൈകുന്നേരം പതിവുപോലെ സലീം ഇറയത്തിരുന്ന് ചായ കുടിക്കുകയായിരുന്നു. വീട് ലക്ഷ്യമാക്കി ഒരാൾ നടന്നുവരുന്നത് കണ്ട് അയാൾ അതിശയിച്ചു.മറ്റാരുമല്ല സലീമിന്റെ മൂത്ത സഹോദരി ആയിശ .നടക്കാവുന്ന ദൂരമേ ഉള്ളൂയെങ്കിലും സന്ദർശനം വിശേഷിച്ചു മാത്രം.
"എന്താ ഇത്താ പതിവില്ലാതെ "? ഗേറ്റു തുറന്നു വന്ന ആയിശായെ നോക്കി അയാൾ ചോദിച്ചു.
" നിന്റെ വീട്ടിൽ വരാൻ എനിക്ക് വിശേഷമെന്തേലും വേണോ?"പരിഭവിച്ചുകൊണ്ട് ആയിശ ഇറയത്ത് കയറി ഇരുന്നു.
" നിന്റെ കെട്ടിയോളും മക്കളും, ഇല്ലേ? ആരേം കാണാനില്ല "
"സുലേഖ അയൽക്കൂട്ടത്തിനു പോയി മക്കള് രണ്ടും ട്യൂഷനും " ഒരു കപ്പിൽ ചായ പകർന്ന് ആയിശാക്കു നീട്ടികൊണ്ട് അയാൾ വിശേഷങ്ങൾ തിരക്കി.
ഒരു കവിൾ ക്കുടിച്ച് ആയിശ തുടർന്നു.
" ഞാനിപ്പോ ഇങ്ങോട്ട് വന്ന് നിന്നോടൊരു കാര്യം ചോദിക്കാനാ".
" എന്നോടെന്തെങ്കിലും പറയാൻ നിങ്ങൾക്ക് മുഖവുരയുടെ ആവശ്യം വേണോ ഇത്താ ?''
'നൈസാനാക്ക് കല്യാണാലോചനയൊക്കെ വരുന്നുണ്ടോ?"
" ഉണ്ട്.കുറെയൊക്കെ.പക്ഷെ അവര് ചോദിക്കുന്ന പൊന്നും പണവുമൊന്നും കൊടുക്കാൻ എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. എന്റെ കൈയിലൊതുങ്ങുന്നത് ഏതെങ്കിലും വന്നാൽ നടത്തും."
അയാൾ ഒരു ദീർഘശ്വാസം എടുത്തു. "എന്നാ ഞാൻ ഒരു കാര്യം പറയാം എന്റെ നിസാമിനെ കൊണ്ട് നൈസാനയെ ആലോചിച്ചാലോ? പൊന്നും പണവുമൊന്നും നോക്കണ്ട. എനിക്ക് അവളെ ഒരുപാടിഷ്ടമാ പിന്നെ അവനും. ഒരെണ്ണമെങ്കിലും കുടുംബത്തിൽ കിടക്കട്ടെ എന്താ നിന്റെ അഭിപ്രായം?'
" ഇത്താ നിങ്ങള് കാര്യ ട്ടാണോ?''
"പിന്നെ ഞാൻ കളി പറയാനാ ഇങ്ങോട്ട് വന്നത്.നീ നിന്റെ കെട്ടിയോളോടും, മക്കളോടുമൊക്കെ ചോദിച്ചിട്ട് വിളിച്ചു പറയ്‌.''ആയിശ യാത്ര പറഞ്ഞിറങ്ങി. അയാൾക്ക് പൂർണ സമ്മതമായിരുന്നു.
കേറി വന്നപാടെ സുലേഖയോടും അയാൾ കാര്യം പറഞ്ഞു.
"എനിക്കും ഇഷ്ടമാണ് നിസാമിനെ.കുടുബംനോക്കാൻ പ്രാപ്തിയുള്ളവൻ.' പക്ഷെ അവളുടെ സമ്മതം കൂടെ വേണ്ടേ ?"
''അവള് സമ്മതിക്കാതിരിക്കാൻ ഒരു കാരണം ഇല്ല. മാത്രമല്ല കുഞ്ഞിലെ മുതൽ അറിയുന്ന രണ്ടു പേർ. ഏതായാലും അവളേം കൂടെ ഈ കാര്യം അറിയിക്കാം."
"മോളെ നൈസാന" അയാൾ വിളിച്ചു.
"എന്താ വാപ്പച്ചി "അവൾ മുറിയിൽ നിന്നും ഹാളിലേക്ക് വന്നു.
" വാപ്പച്ചി നിന്നോടൊരു കാര്യം പറയാൻ വിളിച്ചതാ. നീ ആലോചിച്ചു ഒരു തീരുമാനം പറയണം. വേറൊന്നുമല്ല നിന്റെ കല്യാണക്കാര്യം"
നൈസാ ന ഒന്നു പകച്ചു. അവൾ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി.
" വാപ്പച്ചിയെന്നെ ഇപ്പോ കെട്ടിച്ചു വിടുന്നത് എന്തിനാ. എനിക്ക് പഠിക്കണം"
"കല്യാണം കഴിഞ്ഞാലും മോൾക്ക് പഠിക്കാലോ നിന്നെ തുടർന്ന് പഠിപ്പിക്കാനും .വാപ്പച്ചിയുടെ അവസ്ഥയൊക്കെ അറിഞ്ഞു കൊണ്ടുള്ള ഒരാളു തന്നെയാണ്. വേറാരുമല്ല നിന്റെ മുറച്ചെറുക്കൻ നിസാം''
അവസാന വാക്ക് നൈസാനയുടെ കാതിൽ ഇടിമുഴക്കം പ്പോലെ അനുഭവപ്പെട്ടു.
"നിസാമിക്കയാണോ എന്ന കല്യാണം കഴിക്കാൻ പോണെ?'വിശ്വാസം വരാത്തതുപോലെ അവൾ ആവർത്തിച്ചു ചോദിച്ചു.
"അതെ ". അയാൾ മറുപടി പറഞ്ഞു.
"നിസാമി ക്കായെ ഞാൻ ഒരു ആങ്ങളെ ട സ്ഥാനത്താ കണ്ടിട്ടുള്ളെ. എനിക്ക് പറ്റില്ല. എനിക്കീ കല്യാണം വേണ്ട. അവൾക്ക് സങ്കടവും ദേഷ്യവുംവന്നു. അപ്രതീക്ഷിതമായ മകളുടെ മറുപടിയിൽ അയാൾ പകച്ചു. അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"മോള് നന്നായി ആലോചിച്ചു മതി. ധൃതിയില്ല".
" പറ്റില്ല... പറ്റില്ല .... പറ്റില്ല വാപ്പച്ചി എന്തു പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല" ഇത്രേം പറഞ്ഞ് കാതടപ്പിക്കുന്ന ശബ്ദത്തിൽ മുറികൊട്ടിയടച്ചു. സലീം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.ആദ്യമായാണ് അവൾ അനുസരണക്കേട് കാണിക്കുന്നത്. അയാൾ ഭാര്യയെ നോക്കി അവളും അന്തിച്ചു നിൽക്കുകയാണ് .എങ്ങനെയെങ്കിലും അവളെക്കൊണ്ട് സമ്മതിപ്പിക്കാൻ ഭാര്യയെ ശട്ടം കെട്ടി.
പിറ്റെ ദിവസം ധൃതിയിൽ കോളേജിലേക്കു പോകാൻ തയ്യാറെടുക്കുന്ന നൈസാനയുടെ അടുക്കലേക്ക് സുലേഖ ചെന്നു .അവൾ സുലേഖയുടെ മുഖത്തേക്ക് നോക്കി. ഉമ്മച്ചിയുടെ മുഖത്തു നിന്നും എന്താണ് തന്നോട് പറയാൻ വരുന്നതെന്ന് അവൾ ഊഹിച്ചു.
"ഉമ്മച്ചി എന്നെ ഈ കല്യാണത്തിന് സമ്മതിപ്പിക്കാൻ നോക്കണ്ട. എനിക്കിഷടമില്ല"
"നിസാമിന് എന്താണ് കുഴപ്പം. നിന്റെ വാപ്പച്ചിയെ അറിയാലോ വെട്ടൊന്ന് മുറി രണ്ട് എന്ന ആളാ. വെറുതെ നീ തർക്കിക്കാൻ നിക്കണ്ട "
" നിസാമി ക്കാക്ക് ഒരു കുഴപ്പോം ഇല്ല.പക്ഷെ എനിക്ക് വേണ്ട .ഞാൻ ഒരു സഹോദരനായി മാത്രമേ കണ്ടിട്ടുള്ളൂ" 'രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് പോലും ഉപേക്ഷിച്ച് നൈസാന കോളേജിലേക്ക് പോയി. ഈ വിവരം എത്രേം പെട്ടെന്ന് നാജിയെ അറിയിക്കണം. അവളെന്തെങ്കിലും ഒരു വഴിപറഞ്ഞ് തരാതിരിക്കില്ല.
നാജില സലീമിന്റെ ജേഷ്ഠൻ ജമാലിന്റെ മകളാണ്. നൈസാനയുടെ ഉറ്റ കൂട്ടുകാരി. രണ്ടു പേരും ഒരേ കോളേജിലാണ്. ക്ലാസിൽ നാജിയെ കണ്ടപ്പോൾ തന്നെ തലേ ദിവസം വീട്ടിലുണ്ടായ സംഭവങ്ങളെല്ലാം വീശദീകരിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് നാജി പറഞ്ഞു
"കൊച്ചാപ്പ വിളിച്ച് വാപ്പയോടു എല്ലാം പറഞ്ഞ് കാണും. അവർ സഹോദരങ്ങൾ തമ്മിൽ ഒരു കാര്യത്തിനും എതിര്പഞ്ഞിട്ടില്ല. ഇനി നീ കാരണം ഒരു പ്രശ്നം വരരുത്. നൈസാ നീ സമ്മതിച്ചേക്ക് "
അവസാന പ്രതീക്ഷിയുമായ നാജി കൂടെ കൈ ഒഴിഞ്ഞപ്പോൾ അവൾ തീർത്തും ഒറ്റപ്പെട്ടു.അവളുടെ മനസ്സിലെ ആ രഹസ്യം നീറി പുകഞ്ഞു.താൻ നസീമക്കായെ വഞ്ചിക്കാൻ പോവുകയാണ്....
അവസാന വർഷ പരീക്ഷയും കഴിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെണ്ണുകാണൽ ചടങ്ങും, കല്യാണ തീയതിക്കുറിക്കലും. എല്ലാവരുടേയും മുഖത്ത് സന്തോഷ മാത്രം, അവളൊഴികെ.
അങ്ങനെ ആ ദിവസവും വന്നടുത്തു.നിസാമിന്റെ താലി ചരടിനു മുന്നിൽ കഴുത്തു നീട്ടി അവൾ ഭാര്യയായ്.രണ്ടാഴ്ചക്കുള്ളിൽ നാല് പ്രാവിശ്യമായ് നൈസാന വീട്ടിൽ വന്നു പോയി. വരുമ്പോഴും പോകുമ്പോഴും ഏതോ അപരിചിതന്റെ കൂടെ വരുന്ന പോലെയായിരുന്നു അവളുടെ ഭാവം.നിസാമിന്റെ മുഖത്ത് പഴയ സന്തോഷമില്ല.അവർ തമ്മിലുള്ള സംസാരങ്ങളും തീരെ കുറവായിരുന്നു. കഴിക്കാൻ ഇരുന്നാൽ വിളമ്പി കൊടുക്കില്ല, അവന്റെ വസ്ത്രങ്ങളൊന്നും അലക്കുകയോ അയൺ ചെയ്തു കൊടുക്കുകയോ ചെയ്തിരുന്നില്ല, ഉറക്കമുണർന്നേണീറ്റാൽ ഒരു കപ്പ് ചായ പോലും കൊടുക്കില്ല. എന്തിനേറെ കല്യാണം കഴിഞ്ഞ് ഇന്നുവരെ അവനൊന്ന് തൊടാൻ പോലും അവൾ അനുവദിച്ചില്ല. സഹികെട്ട് അവളോട് തന്നെ അവൻ ചോദിച്ചു:
"എന്തിനാണ് നീ എന്നോടു ഇങ്ങനൊക്കെ പെരുമാറുന്നത് ,എന്താ നിന്റെ മനസ്സിൽ."?
"എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്. പക്ഷെ അതിനു മുൻപ് നമുക്ക് ഒരു സ്ഥലം വരെ പോകണം"
''എവിടേക്ക് " ?
" ആലപ്പുഴയിലേക്ക് "
ആലപ്പുഴയിൽ അവന്റെ അറിവിൽ ബന്ധുക്കളാരും തന്നെയില്ല. പിന്നെ എന്തിന്?.ഒരു നൂറു ചോദ്യം അവന്റെ മനസ്സിലൂടെ കടന്നു പോയി. നാളെ തന്നെ പോകാമെന്ന് അവൻ സമ്മതിച്ചു. പിറ്റേന്ന് രാവിലെ 5:30ന് അവർ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ആ യാത്രാ നിസാമിന്റെ ജീവിതത്തിൽ വലിയൊരാഘാതം സൃഷ്ടിക്കാൻ പോവുകയാണെന്ന് അവൻ അറിഞ്ഞിരുന്നില്ല.
ആലപ്പുഴ ഹൗസ് ബോട്ട് ലക്ഷ്യമാക്കിയായിരുന്നു യാത്ര. പതിനൊന്ന് മണിയോടു കൂടി ആലപ്പുഴ ഹൗസ് ബോട്ടിൽ എത്തി. കാർ പാർക്ക് ചെയ്ത് നസീം ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. " നസീമിക്ക " അവൾ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. ''ഞാൻ നിങ്ങളുടെ കൂടെ വന്നത് മനസ്സുതുറന്ന് സംസാരിക്കാനാണ്. കുറച്ചപ്പുറം മാറി ഒരു ഇരുപത് വയസ്സ് പ്രായം വരുന്ന പയ്യൻ നിൽപ്പുണ്ടായിരുന്നു. അവനെ ചൂണ്ടി അവൾ പറഞ്ഞു. "എനിക്ക് അവനെയാണ് ഇഷ്ടം അവന്റെ ഭാര്യയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോഴെക്കും ആ പയ്യൻ അവരുടെ അടുത്തേക്ക് വന്നിരുന്നു. നസീമിന് ഒന്നും മനസ്സിലായില്ല. ഇവളെന്തൊക്കെയാ ഈ പറയുന്നെ .കണ്ണിലെ അമ്പരപ്പു മനസ്സിലാക്കി അവൾ പറഞ്ഞു.' ''ഇത് നിയാസ് ഞങ്ങൾ മൂന്നു വർഷമായ് പ്രണയത്തിലാണ്. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയം. പിന്നീടത് പ്രണയമായ്.ഈ വിവരം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. പറഞ്ഞാൽ ഒരിക്കലും നടക്കില്ല. അതുകൊണ്ടാണ് ഈ കല്യാണത്തിന് താൽപര്യമില്ലാന്ന് അറിയിച്ചത്.എന്നിട്ടും എന്റെ വാക്കിന് വില കൽപ്പിക്കാതെ വാപ്പച്ചി ഈ കല്യാണം നടത്തി. എനിക്കറിയാം ഞാൻ ചെയ്തത് തെറ്റു തന്നെയാണെന്ന് എന്നാലും ഒരാളെ മനസ്സിൽ വച്ച് കൊണ്ടു വേറൊരാളുമായ്..... "
നമ്മൾ ഇവിടെ വരുമെന്ന് ഞാൻ നിയാസി നോടു പറഞ്ഞിരുന്നു.നേരിട്ട് എല്ലാം തുറന്നു പറയാൻ.
"ഈ പറഞ്ഞതൊക്കെ സത്യമാണോടാ "പല്ല് ഞെരിച്ചുകൊണ്ട് നസീം ചോദിച്ചു.
"അതെ എനിക്ക് നൈസാനയെ ഇഷ്ടമാണ് " .
നസീമിന് സ്ഥലകാലബോധം നഷ്ടപ്പെടുമോന്ന് തോന്നി. എത്ര പെട്ടെന്ന് എല്ലാം പറഞ്ഞു കഴിഞ്ഞു.ഇനി എന്റെ ജീവിതം, കൂട്ടുകാർ, ബന്ധുക്കൾ, എല്ലാവരുടേയും മുന്നിൽ പരിഹാസപാത്രമായ് താൻ അപമാനിക്കപ്പെട്ടിരിക്കുന്നു. സ്വന്തം ഭർത്താവിനോടു കാമുകന് കൈ പിടിച്ചു കൊടുക്കാൻ അവൾ ആവിശ്യപ്പെടുന്നു. വാള് കൊണ്ട് വെട്ടേറ്റവനെപ്പോലെ അയാൾക്ക് വേദനിച്ചു.കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ നൈസാനയുടെ കൈ ക്ക് പിടിച്ച് വലിച്ച് കാറിൽ കേറ്റി അപ്പോൾ തന്നെ തിരിച്ചു. നിയന്ത്രണം വിട്ട കാറിന്റെ വേഗത കണ്ടപ്പോൾ നൈസാന പേടിച്ചു.നസീം ദേഷ്യം കടിച്ചു പിടിച്ചിരിക്കുകയാണ്. എന്തും നേരിടാനായ് അവൾ തയ്യാറെടുത്തു. സന്ധ്യയോടടുത്ത് അവർ വീടെത്തി .കാറിൽ നിന്നും പിടിച്ച് വലിച്ച് അവളെ വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി. അവളുടെ കവിളിൽ ആഞ്ഞടിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മിഴിച്ചു നിൽക്കുകയാണ് ആയിശയും, ഭർത്താവും
"എന്താടാ എന്താ ഉണ്ടായെ നീ എന്തിനാ അവളെ അടിച്ചെ?"
"അത് അവളോടു തന്നെ ചോദിക്ക് ഉമ്മാ" ദേഷ്യം അണപൊട്ടി ഒഴുകാൻ തുടങ്ങി.
"എന്താ മോളെ എന്താ ഉണ്ടായെ''
അടിയേറ്റ വേദനയിൽ അവൾ കരയുകയാണ്.
" ഇവൾ നമ്മളെ എല്ലാം ചതിക്കുകയായിരുന്നു. വേറൊരുത്തനെ മനസ്സിൽ വച്ചു കൊണ്ട് എന്നെ പറ്റിക്കുകയായിരുന്നു."ആലപ്പുഴയിൽ നടന്ന കാര്യങ്ങൾ അയാൾ പറഞ്ഞു
''പടച്ച തമ്പുരാനെ ഞാൻ എന്തൊക്കെയാ ഈ കേൾക്കണെ
''ആയിശ നെഞ്ചത്തടിച്ചു.
''അതൊക്കെ മറന്നേക്ക് മോളെ.... നീ ഇപ്പോ നെസീമിന്റെ ഭാര്യയല്ലേ... ''പക്ഷെ ഉമ്മാ ജീവിതകാലം മുഴുവനും നസീമിക്കായെ പറ്റിച്ച് കഴിയേണ്ടി വരും എനിക്കതിന് വയ്യ.നിയാസിനെ മറക്കാനും കഴിയില്ല.''
ഫോണെടുത്ത് ആയിശ സലീമിനെ വിളിച്ച വിവരം പറഞ്ഞു. അയാൾക്കും അത് വിശ്വസിക്കാനായില്ല. പെട്ടെന്ന് തന്നെ അയാൾആയിശയുടെ വീട്ടിലേക്ക് പോയി.കേറി ചെന്നപാടെ നൈസാനയെ സലീം തലങ്ങും വിലങ്ങും അടിച്ചു. ആയിശ സലീമിനെ പിടിച്ചു മാറ്റി.'' കുടുംബത്തിന് നാണക്കേട് വരുത്തിയവൾ. നിന്നെക്കുറിച്ച് എനിക്ക് അഭിമാനമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വാപ്പ ച്ചിയെ തലകുനിപ്പിച്ചില്ലെ. ആ പിതാവ് ഹൃദയം നീറി കരഞ്ഞു .
"മാമ നിങ്ങൾ നൈസാനയെ കൊണ്ടുപൊയ്ക്കോളൂ. അവൾക്ക് എന്നെ ആവശ്യമില്ല. ''സലീമിന്റെ മുഖത്തു നോക്കാതെ നിസാം തിരിഞ്ഞു നിന്നു. ബാഗും സാധനങ്ങളുമെടുത്ത് അയാൾ അവളെ കൊണ്ടുപോയി.കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഇങ്ങനെ ഒരു വിധി അയാളുടെ വീട് മരണവീടിനു തുല്യമായ്.ദേഷ്യം ഒന്നു തണുത്തപ്പോൾ നൈസാനയുടെ മുറിയിലേക്ക് അയാൾ ചെന്നു .''മോളെ.... ഇതെന്തൊക്കെയാണ് .. ഇപ്പോഴും വാപ്പച്ചിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... കഴിഞ്ഞതൊക്കെ മറന്ന് നിസാമുമായ് പുതിയൊരു ജീവിതം തുടങ്ങ്.'' അവളെ അയാൾ തലോടി. കരഞ്ഞു കലങ്ങി അവളുടെ കൺപോളകൾ വീർത്തിരുന്നു.'' വാപ്പച്ചി എന്നോടു ക്ഷമിക്കണം, എനിക്ക് മാപ്പ് തരണം .. നിസാമിക്കായുമായ് മനസ്സ് കൊണ്ട് പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല .'' കരഞ്ഞു കരഞ്ഞു അവൾ പറഞ്ഞു.
അന്നു രാത്രി അയാൾക്ക് നിസാമിന്റെ കോൾ വന്നു. എല്ലാം മറന്ന് അവളെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. നല്ല മനസ്സിനുടമയായ അവനെ തിരസ്ക്കരിച്ച് തന്റെ മകൾ വേറൊരാളുടെ സനേഹത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് എങ്ങനെ പറയും. ഒരു ആശ്വാസവാക്കു പോലും പറയാനാകാതെ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തു കൊണ്ട് അയാൾ കണ്ണടച്ചു. പിറ്റേ ദിവസം രാവിലെ സലീം നൈസാനയെ വിളിച്ചു. അവനെ പറ്റിയുള്ള സകലവിവരങ്ങളും ചോദിച്ചറിഞ്ഞു. ഫോൺ നമ്പരും വാങ്ങി അയാൾ ആലപ്പുഴക്ക് യാത്രയായ്.വിവ രം അറിഞ്ഞ് നാ ജില ഓടിയെത്തി.മുഖം പൂഴ്ത്തി കട്ടിലിൽ ഇരിക്കുകയാണ് അവൾ." നൈസാ " അവൾ വിളിച്ചു.നാജിയെ ഒന്നു നോക്കി ഒരു പൊട്ടി കരച്ചിലായിരുന്നു പിന്നെ .. "നീ എന്നോടു പോലും ഒന്നും പറഞ്ഞില്ലല്ലോ? ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കിൽ ....
"നാ ജീ ഞാൻ ആരോട് എന്തു പറയാനാ... ആരും എന്റെ ഇഷ്ടം അംഗീകരിച്ചു തരില്ല., നസീമക്കായെ ചതിക്കണമെന്ന് വിചാരിച്ചില്ല. പക്ഷെ നിയാസ് എനിക്ക് മറക്കാൻ പറ്റുന്നില്ല..." ആരുടെ ഭാഗത്താണ് ശരിയും, തെറ്റും... ആശ്വാസവാക്ക് ഒന്നിനും പരിഹാരമാകില്ല. കുറച്ചു നേരം അവളുടെ അരികിൽ ഇരുന്ന ശേഷം നാജി യാത്ര പറയാതിറങ്ങി.
സലീം നിയാസിന്റെ വീട്ടിലേക്ക് ചെന്നു. അവന്റെ വാപ്പയെ കണ്ട് സംഭവങ്ങൾ എല്ലാം വിശദീകരിച്ചു.അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല. നിയാസ് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു.
"നിങ്ങളോടൊപ്പം ഞങ്ങളും വരാം.. നൈസാനയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.''
പുതിയൊരു പ്രതീക്ഷ സലീമിന്റെ മനസ്സിൽ തെളിഞ്ഞു. അന്നു തന്നെ നിയാസും, വീട്ടുകാരും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വഴിമദ്ധ്യേ സുലേഖയെ ഫോൺ ചെയ്ത് കാര്യങ്ങൾ ധരിപ്പിച്ചു.സന്ധ്യയോടടുത്ത് സലീം അവരേം കൂട്ടി വീട്ടിലേക്ക് വന്നു. ജമാലും ഉണ്ട് അവിടെ. സുലേഖ എല്ലാവർക്കുമായി ചായ കൊണ്ടു കൊടുത്തു."നൈസാന എവിടെ?" അവളെ വിളിക്ക് ''സലീം ഭാര്യയോടായ് പറഞ്ഞു. കുറച്ചു നിമിഷങ്ങൾക്കകം നൈസാനഹാളിലേക്ക് വന്നു.അവൾ തല കുനിഞ്ഞു നിൽക്കുകയാണ്.നിയാസ് അവളെ തന്നെ നോക്കി നിൽപ്പാണ്. എനിക്ക് വേണ്ടി ഒരു പാട് അടി കൊണ്ടു പാവം....
നിയാസിന്റെ വാപ്പ നൈസാനയുടെ അരികിലേക്ക് ചെന്നു .അവളുടെ കൈ പിടിച്ചു. " മോളെ ഞങ്ങളുടെ മകൻ കാണിച്ചത് തെറ്റു തന്നെയാണ്.നിനക്ക് പ്രതീക്ഷ തന്ന് നിന്നെ മോഹിപ്പിച്ചതിന്... ഞങ്ങളെപ്പോലെ തന്നെയാണ് നിന്റെ മാതാപിതാക്കളും. എത്ര കഷ്പ്പെട്ടാണ് നിന്നെ വളർത്തിയത്. മോള് നിയാസിനെ മറന്നേക്ക്...
" ഇല്ല ഉപ്പ എനിക്ക് നൈസാനയെ മറക്കാൻ പറ്റില്ല. അല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല. " മറുപടി പറഞ്ഞത് നിയാസാണ് .എല്ലാവരും അന്തിച്ചു നിന്നു. അവനും കരയുകയാണ്..
" ഇനി ഇതിക്കൂടുതൽ ആരും ഒന്നും പറയണ്ട. എത്ര തന്നെ തിരുത്താൻ ശ്രമിച്ചാലും സംഗതി കൂടുതൽ വഷളാവുകയേ ഉള്ളൂ.. നിസാമിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം... നൈസാന പഠിക്കട്ടെ .. മൂന്ന്, നാല് വർഷം കഴിഞ്ഞ് കല്യാണം നടത്താം. '' ജമാൽ ഇടപ്പെട്ടു കൊണ്ട് പറഞ്ഞു. വേറെ നിവൃത്തിയില്ലാതെ എല്ലാപേരും അത് തന്നെ ശരിവച്ചു. സലീം നിസാമിനെ വിളിച്ചു കാര്യങ്ങൾ പറയുന്നതിനിടയിലും അയാൾ മാപ്പു ചോദിക്കുന്നുണ്ടായിരുന്നു. രാത്രി ഏറെ വൈകി നിയാസിന്റെ കുടുംബം ആലപ്പുഴയിലേക്ക് പോയി. നിയമ പ്രകാരമായി നൈസാനയുടേയും, നിസാമിനേറെയും വിവാഹം രജിസ്റ്റർ ചെയ്യാത്തതു കൊണ്ട് പള്ളി വഴി ബന്ധം വേർപ്പെടുത്തി. നൈസാന സന്തോഷവതിയായിരുന്നു. പക്ഷെ നിസാം തന്റെ ജീവിതത്തിൽ എന്തൊക്കെയാണു സംഭവിച്ചിരിക്കുന്നത് എന്ന യാഥാർത്യത്തിനോടു പൊരുത്തപ്പെടാൻ വൈകി. ആയിശ നിസാമിനു വേണ്ടി ആലോചനകൾ തുടങ്ങി. കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചിട്ടും ഒരു മാസത്തിനുള്ളിൽ ദാമ്പത്യ ബന്ധം തകർന്നവന് ആരും തന്നെ പെണ്ണു കൊടുക്കാൻ തയ്യാറായില്ല. നിസാമിന് സഹിക്കവുന്നതിലും അപ്പുറമായിരുന്നു ഇത്. നീറി നീറി ഒരു വർഷം കഴിഞ്ഞു. പടച്ചവനോട് അവൻ കരഞ്ഞു പ്രാർത്ഥിച്ചു: 'ഞാൻ ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെടുകയാണ്. എല്ലാം കാണുന്നല്ലേ നീ എന്നിട്ടും..
പടച്ചവൻ അവന്റെ പ്രാർത്ഥന കേട്ടു .നാജിലായെ നിസാമിന് വിവാഹം ചെയ്തു തരാൻ താൽപ്പര്യമാണെന്ന് ജമാൽ അറിയിച്ചു.ആയിശയുടെ ഖൽബിൽ പൂത്തിരി കത്തി.മുൻപത്തെ പോലെ സംഭവിക്കാതിരിക്കാൻ നിസാംനാജിയോട് നേരിട്ട് വന്ന് ചോദിച്ചു .നാജില ഇഷ്ടമാണെന്നറിയിച്ചു. അവൻ പടച്ചവന് സ്തുതി പറഞ്ഞു. തൊട്ടടുത്ത മാസത്തിൽ തന്നെ നാ ജില നിസാമിന്റെ ഭാര്യയായ് എല്ലാ അർത്ഥത്തിലും .....
നിയാസ് കൊടുത്ത വാക്കിൻമേൽ പ്രതീക്ഷ പുലർത്തി നൈസാന കാത്തിരിക്കുന്നു.....
റൂബി സജീവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot