നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹെല്‍മെറ്റ്‌


ഹെല്‍മെറ്റ്‌
ഈ പറയാന്‍ പോകുന്നത് ഏകദേശം മുപ്പതു വര്‍ഷത്തിനപ്പുറം നടന്ന ഒരു സംഭവമാണ്.
ശ്രീ രവീന്ദ്രന്‍ - ഏകദേശം നാല്പതോളം വയസ്സ്. ഒരു ഗവണ്മെന്‍റ് ഓഫീസില്‍ ജോലി. എല്ലാവര്‍ക്കും സുപരിചിതന്‍. സന്തതസഹചാരിയായി ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള ഒരു സ്കൂട്ടര്‍ ഉണ്ട്. ജോലി കിട്ടിയപ്പോള്‍ വാങ്ങിയതാണ്. അതിപ്പോഴും പോന്നു പോലെ സൂക്ഷിക്കുന്നു. വണ്ടി കണ്ടാല്‍ ഇത്ര വര്‍ഷം പഴക്കം ഉണ്ട് എന്നാരും പറയുകയില്ല.
എപ്പോള്‍ വണ്ടി എടുക്കുമ്പോഴും ഹെല്‍മെറ്റു വച്ചേ ഓടിക്കൂ – എത്ര കുറച്ചു ദൂരമായാല്‍ പോലും – അത് നിര്ബന്ധമാണ്. ഓഫീസില്‍ വന്നാല്‍ അത് മേശപ്പുറത്ത് ഊരി വയ്ക്കും. പിന്നെ പോകുമ്പോള്‍ മാത്രമേ അത് അവിടെനിന്നും അനങ്ങൂ. ഇടയ്ക്കു പുറത്തു പോകേണ്ട ആവശ്യവും ഉണ്ടാകാറില്ല. ആള്‍ സ്ഥലത്തുണ്ടോ എന്നറിയാന്‍ ഹെല്‍മെറ്റ് നോക്കിയാല്‍ മതി.
ഒരു ദിവസം ഓഫീസിലെ മാനേജര്‍ക്ക് ഉച്ചയോടെ ഒരു ഫോണ്‍: “സര്‍. ശ്രീ രവീന്ദ്രന്‍ എന്നയാള്‍ നിങ്ങളുടെ ഓഫീസില്‍ ആണോ ജോലി ചെയ്യുന്നത്? അദ്ദേഹം....”
“അതേ, ഇവിടെയാണ്‌ ജോലി ചെയ്യുന്നത്. ആള്‍ ഇവിടെ തന്നെ ഉണ്ടല്ലോ” മാനേജര്‍ പറഞ്ഞു.
അപ്പുറത്തു നിന്ന് “ഇല്ല സര്‍, അദ്ദേഹത്തിന് ഒരു അപകടം പറ്റി അടുത്തുള്ള ആശുപത്രിയില്‍ ആണ്.”
മാനേജര്‍ രവീന്ദ്രന്റെ സീറ്റിലേക്ക് നോക്കി – ഹെല്‍മെറ്റ് അവിടെത്തന്നെയുണ്ട്. “രവീന്ദ്രന്‍ ആവില്ല വേറെ ആരെങ്കിലും ആകും കാരണം അദ്ദേഹത്തിന്റെ ഹെല്‍മെറ്റ് ഇവിടെയുണ്ടല്ലോ അത് ധരിക്കാതെ ആളെങ്ങോട്ടും പോകാറില്ല.”
“ഒന്ന് കൂടി നോക്കു സര്‍, ഞാന്‍ ആളുടെ ഐഡന്റ്റിറ്റി കാര്ഡ് കണ്ടിട്ടാണ് വിളിക്കുന്നത്.”
മാനേജര്‍ ഒന്ന് പരിഭ്രമിച്ചു എങ്കിലും വിശ്വാസം വരാതെ പ്യൂണിനെ വിളിച്ചു അവിടെയൊക്കെ നോക്കാന്‍ പറഞ്ഞു. അയാള്‍ അവിടെയൊക്കെ നോക്കി ഇല്ലെന്നു മറുപടി പറഞ്ഞു. പുറത്തു നില്ക്കുന്ന വാച്ച്മാനോട് ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു “രവീന്ദ്രന്‍സര്‍ ഒരു പത്തു മിനുട്ട് മുന്പ് അല്പം ധൃതിയില്‍ എങ്ങോട്ടോ് പോകുന്നത് കണ്ടു – ഹെല്മെ്റ്റ്‌ എടുക്കാതെ എങ്ങോട്ടാണെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു “ഇവിടെ അടുത്ത് തന്നെയാണ് പോകുന്നത്, ഇപ്പോള്‍ തന്നെ തിരിച്ചു വരും എന്ന്’. വേഗത്തില്‍ പോകുകയും ചെയ്തു – എന്താ സര്‍, എന്താ പ്രശ്നം?"
ഉടനെ തന്നെ മാനേജര്‍ വേറെ രണ്ടു പേരോടൊപ്പം നേരത്തെ പറഞ്ഞ ആശുപത്രിയിലെത്തി വിവരം അന്വേഷിച്ചു. അവിടുത്തെ ഡോക്ടര്‍ പറഞ്ഞു "ഒരു ചെറിയ അപകടമുണ്ടായി ഇദ്ദേഹത്തിന്റെ സ്കൂട്ടര്‍ ഒരു ലോറിയില്‍ ഉരസി – വണ്ടി മറിഞ്ഞു ഇദ്ദേഹം അല്പം തെറിച്ചു വീണു കല്ലിന്മേല്‍ തലയിടിച്ചാണ് വീണത്. ഉടനെ തന്നെ ഇവിടെ എത്തിച്ചെങ്കിലും ഒന്നും ചെയ്യാന്‍ പറ്റിയില്ല – തലച്ചോറിനകത്ത് മുറിവ് ഉണ്ടായിക്കാണണം”
എല്ലാവരും സ്തബ്ധരായി ഇരുന്നുപോയി. ആദ്യമായിട്ടാണ് രവീന്ദ്രന്‍ ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിക്കുന്നത്. അത് അവസാനത്തെതുമായി.
ഇതാണോ “മരണം വാതില്‍ക്കാലൊരു നാള്‍, മഞ്ചലുമായ് വന്ന് നില്ക്കു മ്പോള്‍” എന്ന് കവി പറഞ്ഞത്?
ശിവദാസ് കെ വീ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot