ഡിഗ്രിപഠനം കഴിഞ്ഞു തട്ടുമുട്ടുപരിപാടികളുമായി നടക്കുന്ന കാലം. ഒരു ദിവസം അണ്ണൻ ( വല്യച്ഛന്റെ മകൻ ) വീട്ടിൽ വന്നിട്ട് ഒരു കല്യാണ പാർട്ടിക്ക് പോകാൻ ഒരുങ്ങാൻ പറഞ്ഞു. കല്യാണത്തലേന്ന് ആയതിനാൽ പൊറോട്ടയും ഇറച്ചിയും ആയിരിക്കുമെന്നുള്ളതുകൊണ്ട് വേഗം റെഡിയായി ബൈക്കിൽ പിറകിൽ കയറിയിരിപ്പായി .
കുറച്ചു ദൂരം ചെന്നപ്പോൾ വണ്ടി ഒതുക്കി നിർത്തിയിട്ട് അണ്ണൻ പറഞ്ഞു
"കല്യാണ വീട്ടിൽ ചെന്നിട്ട് ചിരിക്കാതെ മസിലും പിടിച്ച് നില്കണം".
ഞാൻ ഞെട്ടി... എന്തായിത് കല്യാണ വീട്ടിൽ ചെന്നിട്ട് ചിരിക്കാതെ മസിലും പിടിച്ചിരിക്കണമെന്നോ... എന്നെക്കൊണ്ടു പറ്റൂല്ല...
ബാക്കി കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത് സേതുവേട്ടന്റെ കൊച്ചിൻഹൈദ്രോസാകാനാണ് വിളിക്കുന്നതെന്ന്.... മനസിലായില്ലല്ലെ... ഗുണ്ടയായിട്ട് ചെല്ലാനാണ്... കല്യാണ ആവശ്യത്തിന് സ്വർണ്ണം വിറ്റതിന്റെ കാശ് തലേ ദിവസം വാങ്ങാൻ പോകുവാണ് .കല്യാണം കഴിഞ്ഞാൽ കിട്ടാൻ പ്രയാസമാണ്.
ഞാൻ ചോദിച്ചു "അണ്ണാ ഞാൻ തന്നെ വരണൊ.... "
അണ്ണന്റെ മറുപടിയിൽ ഞാൻ വീണു...
"നീ വന്നാലെ ശരിയാകൂ..നിന്റെ മുഖത്തില്ലേലും ശരീരം കൊണ്ട് ഗുണ്ടാ ലുക്ക് ഉണ്ട്..നിന്നെപ്പോലെ തടിയുള്ളവർ കൂടെയുണ്ടേൽ കാശ് എളുപ്പം കിട്ടും ".
"നീ വന്നാലെ ശരിയാകൂ..നിന്റെ മുഖത്തില്ലേലും ശരീരം കൊണ്ട് ഗുണ്ടാ ലുക്ക് ഉണ്ട്..നിന്നെപ്പോലെ തടിയുള്ളവർ കൂടെയുണ്ടേൽ കാശ് എളുപ്പം കിട്ടും ".
തടിയാ തടിയാ എന്ന് കളിയാക്കി വിളിച്ചിരുന്ന ആളാണ് ഇപ്പോൾ ഈ പറഞ്ഞെ...
എന്തായാലും ഇറങ്ങി ഇനി രണ്ടിലൊന്ന്...
എന്തായാലും ഇറങ്ങി ഇനി രണ്ടിലൊന്ന്...
അണ്ണന്റെ കൂട്ടുകാരന്റെ ബന്ധുവാണ് സ്വർണ്ണം വാങ്ങിയെ... വീട് തിരക്കി കണ്ടു പിടിച്ചു....ഓല മേഞ്ഞ വീട്.. ചെറിയ പന്തലിട്ടിട്ടുണ്ട്... കുറച്ചു പേർ അവിടവിടെ ഇരിക്കുന്നു... വീടിന്റെ നാലു വശവും വെള്ളം.. വയലിന്റെ കരയാണ്... വൈകുന്നേരം വരെ പെയ്ത മഴയിൽ വഴി പോലും അറിയാൻ വയ്യ...
ഞാൻ മനസ്സിൽ പറഞ്ഞു... മിക്കവാറും പണിയാകും... അവിടം കണ്ടാലെ അറിയാം ആൾക്കാർക്ക് വരാൻ പറ്റാത്തതിനാൽ കാശ് റെഡിയായിരിക്കില്ല..
"ഈ അവസ്ഥയിൽ പിരിവൊന്നും കിട്ടി കാണില്ല ". ഞാൻ അണ്ണനോട് പറഞ്ഞു..
കുടുംബത്തിലെ ഏറ്റവും ദേഷ്യക്കാരനാണ് നമ്മുടെ കക്ഷി...
"എന്തായാലും കാശ് വാങ്ങിയെ പറ്റൂ.. കാര്യം നടന്നു കഴിഞ്ഞാൽ ഇവരുടെയൊക്കെ കയ്യിൽ നിന്നും വാങ്ങിയെടുക്കാൻ പറ്റില്ല. സിംപതിയും കൊണ്ടു നടന്നാൽ ജീവിക്കാൻ പറ്റില്ല "..അണ്ണന്റെ മറുപടി.
ബൈക്ക് ഒതുക്കി വച്ച്.. മുഖത്ത് ഗൗരവം വരുത്തി കൈ ചുരുട്ടി പിടിച്ച് ഉള്ള മസി ൽ പെരുപ്പിച്ച് ..പതുക്കെ മുട്ടൊപ്പം വെള്ളത്തിലൂടെ നടന്ന് ആ വീട്ടിലെത്തി..
ഞങ്ങൾ നടന്നുവരുന്നത് കണ്ടതും അണ്ണന്റെ കൂട്ടുകാരൻ ഓടി വന്നു.. കൂടെ ഒരാളും.. അത് കല്യാണ പെണ്ണിന്റെ അച്ഛനായിരുന്നുവെന്ന് പറയാതെ തന്നെ മുഖം വ്യക്തമാക്കി... സങ്കടവും പേടിയും എല്ലാം ചേർന്ന ഭാവം...അയാളെ കണ്ട എന്റെ മനസ് പിടയാൻ തുടങ്ങി... ഗൗരവവും മസിലും എല്ലാം പോയി. അയാൾ വിറയലോടെ പറഞ്ഞു...
"മഴയായോണ്ട് ആൾക്കാർ ഒന്നും വന്നില്ല.. വഴിയും മോശമായി.. മുറ്റമെല്ലാം വെള്ളം കയറി.. ബഹളമൊന്നും വയ്ക്കരുത്... നാളെ കല്യാണം കഴിഞ്ഞു കാശ് തരാം.. "
ഞാൻ അണ്ണന്റെ കയ്യിൽ മുറുകെ പിടിച്ചു... അവിവേകം വല്ലതും കാണിച്ചാലോ... പക്ഷെ ആളനങ്ങുന്നില്ല.. ഒന്നും മിണ്ടുന്നുമില്ല...ഞാൻ മുഖത്തേക്ക് നോക്കി.. വലിഞ്ഞു മുറുകിയിരിക്കുന്നു.. എന്തും സംഭവിക്കാം...
അയാൾ എന്റെ അടുത്തേക്ക് വന്ന് കൈ പിടിച്ചിട്ട് പറഞ്ഞു..
"നാളെ തീർച്ചയായും തരാം.. ".
"നാളെ തീർച്ചയായും തരാം.. ".
കൈയുടെ വിറയൽ എനിക്കനുഭവപ്പെട്ടു... എന്റെ മനസ്സിലൂടെ എന്റെ അപ്പന്റെയും പെങ്ങളുടെയും മുഖം കടന്നു പോയി... എന്തു പറയണം ചെയ്യണം.. ഒന്നുമറിയില്ല.. അണ്ണനാണേൽ ടാബ്ലോ കളിക്കുന്നു..
അണ്ണന്റെ കൂട്ടുകാരൻ അടുത്തു വന്നിട്ട് പറഞ്ഞു..
"നാളെ ഞാൻ കൊണ്ടുത്തരാം"
"നാളെ ഞാൻ കൊണ്ടുത്തരാം"
ഞാൻ അണ്ണനെ നോക്കി... അതേ നില്പ്..
വീടിന്റെ ചെറിയ ജനാലയിലൂടെ കുറെ മുഖങ്ങൾ.. അതിൽ ഒരു മുഖം കല്യാണ പെണ്ണിന്റെതായിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
ആ മുഖത്തു നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ തല താഴ്ത്തി... നാളത്തെ ദിവസത്തിന്റെ സന്തോഷത്തിലിരിയ്ക്കേണ്ട കുട്ടി.. അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു...
ഞങ്ങളെപ്പറ്റിയെന്താകും അവളുടെ മനസ്സിൽ.. ദുഷ്ടന്മാർ എന്നാകുമോ?...
ആ മുഖത്തു നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ തല താഴ്ത്തി... നാളത്തെ ദിവസത്തിന്റെ സന്തോഷത്തിലിരിയ്ക്കേണ്ട കുട്ടി.. അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു...
ഞങ്ങളെപ്പറ്റിയെന്താകും അവളുടെ മനസ്സിൽ.. ദുഷ്ടന്മാർ എന്നാകുമോ?...
മനസ് ആകെ കലങ്ങിമറിയുന്നു.. തീരുമാനം പറയേണ്ടയാൾ മിണ്ടുന്നുമില്ല...
പെട്ടെന്ന് അണ്ണൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു... ആശ്വാസത്തോടെ ഞാനും.. ഇനി ഈ പരിപാടിക്കില്ല എന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു....
"കാപ്പി കുടിച്ചിട്ട് പോകാം ".... പെണ്ണിന്റെ അച്ഛൻ ..
"വേണ്ട... കഴിച്ചതേ ഉള്ളു"... എന്നും പറഞ്ഞ് ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു....
ജനാലയിലൂടെ കണ്ട മുഖത്തും ചെറു ചിരി കണ്ടു... ആശ്വാസത്തിന്റെയോ നന്ദിയുടെയോ...
ബൈക്കിൽ കയറിയിട്ട് അണ്ണൻ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു..
"നാളെയോ മറ്റന്നാളോ തരുമായിരിക്കും അല്ലെ...."
"നാളെയോ മറ്റന്നാളോ തരുമായിരിക്കും അല്ലെ...."
ആ കണ്ണിൽ ചെറിയ ഒരു നനവുണ്ടോന്നൊരു സംശയം.....
ഞാൻ ഉറച്ച വിശ്വാസത്തോടെ പറഞ്ഞു
ഞാൻ ഉറച്ച വിശ്വാസത്തോടെ പറഞ്ഞു
"നല്ല വരെ ദൈവം പരീക്ഷിക്കും, പക്ഷെ കൈവിടില്ല. അവരുടെ കാശ് നാളെ കിട്ടും.. അതോടൊപ്പം ഒരു കുടുംബത്തിന്റെ പ്രാർത്ഥനയും ".
ജയകുമാർ ശശിധരൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക