---------------------------------
എന്റെ മൂത്ത കുട്ടി ഇപ്പൊ ഉണ്ടായിരുന്നേൽ എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ അവൻ മതിയായിരുന്നു. അച്ഛന് ഒരു കൈത്താങ്ങായ് കൂടെ ഉണ്ടാവുമായിരുന്നു അവൻ..
വർഷം പത്തു ഇരുപത്താറ് കഴിഞ്ഞു, എന്നാലും അമ്മയുടെ ഓർമകൾ ഇന്നും ഒരു നൊമ്പരമായ് മായാതെ നിൽക്കുന്നു...
ഇന്ന് വീണ്ടും അമ്മ ആ പഴയ ഓർമകൾ എന്നോട് പങ്കുവച്ചു ..
വർഷം പത്തു ഇരുപത്താറ് കഴിഞ്ഞു, എന്നാലും അമ്മയുടെ ഓർമകൾ ഇന്നും ഒരു നൊമ്പരമായ് മായാതെ നിൽക്കുന്നു...
ഇന്ന് വീണ്ടും അമ്മ ആ പഴയ ഓർമകൾ എന്നോട് പങ്കുവച്ചു ..
അന്ന് മോന്റെ അച്ഛൻ ബോംബെയിലാണ് ജോലി ചെയ്യുന്നത് ..
ഒരവധിക്കാലം കഴിഞ്ഞ് അച്ഛൻ തിരിച്ച് ജോലി സ്ഥലത്ത് എത്തി ഏതാനും കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണിയാണെന്നവിവരം അറിയുന്നത്...
ആദ്യത്തെ കുഞ്ഞായതുകൊണ്ടു തന്നെ എന്റെ വീട്ടിലും ഇവിടെയും എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആയിരുന്നു..
ഇന്നത്തെ പോലെ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലായിരുന്നു.
ടെലഫോൺ അണെങ്കിൽ നാട്ടിൻ പുറങ്ങളിൽ ഒന്നും എത്തിയിട്ടും ഇല്ല്യാ..
സന്തോഷ വാർത്ത അച്ഛനെ ഒരു കത്തിലൂടെ അറിയിച്ചു..
തിരിച്ച് മറുപടി കത്ത്, അച്ഛൻ ഒരാളുടെ പക്കൽ കൊടുത്തു വിടുകയാണ് ചെയ്തത്.
ഒപ്പം മധുര പലഹാരങ്ങളും പിന്നെ കുറച്ച് പൈസയും.
അച്ഛൻ ഒത്തിരി സന്തോഷത്തിലാണെന്ന് കത്തു വായിച്ചപ്പൊഴേ മനസിലായ്. രണ്ടു മാസം കഴിഞ്ഞ് വരാൻ നോക്കാം എന്നും എഴുതിയിരുന്നു ..
എനിക്ക് ആറാം മാസം ആയപ്പോഴാണ് മോന്റെ അച്ഛൻ നാട്ടിൽ വരുന്നത്. ഒരു മാസം എന്റെ കൂടെ ചിലവഴിച്ച്, പ്രസവ സമയം ആകുമ്പോഴേക്കും വരാന്ന് പറഞ്ഞു പോയ് .
മാസങ്ങൾ വളരെ പെട്ടന്നാണ് പോയത് .
അതിനിടക്ക് അച്ഛന്റെ കത്ത് വന്നു, ഇപ്പൊ വരാൻ കഴിയില്ല ലീവ് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചുകൊണ്ട്.
അമ്മാമ്മ ആയിരൂന്നു എനിക്ക് കൂട്ട് കിടന്നിരുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ഒമ്പതാം മാസത്തിൽ ഒരു ദിവസം ഉച്ഛയ്ക്ക് എനിക്ക് വല്ലാത്ത വേദന അനുഭവപെട്ടു.
വീട്ടിൽ അന്ന് ഉണ്ടായിരുന്നത് ചെറിയമ്മാവനാണ്.ചെറിയമ്മാവൻ അന്നു സ്കൂളിൽ പടിക്കുകയാണ്.
അമ്മാമ്മ അവനെ പറഞ്ഞുവിട്ട് അമ്മാച്ഛനെ വരുത്തിച്ചു. അമ്മാച്ഛൻ പാടത്ത് പണിയിലായിരുന്നു.
പെട്ടെന്ന് തന്നെ എല്ലാവരും കൂടെ അമ്മയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു
തെക്കെലെ ഹംസക്കാന്റെ മോന്റെ കാറിലാ അന്നു പോയത്.
അന്നു രാത്രി പത്തു മണിക്കാണ് ന്റെ കുട്ടി ജനിച്ചത് മീനമാസത്തിലെ ചോതി നാളിൾ.
വിവരം അറിയിച്ചു കൊണ്ട് അടുത്ത ദിവസം തന്നെ ചെറിയച്ഛൻ അച്ഛനു കമ്പിയടിച്ചു...
പെട്ടെന്ന് ലീവ് കിട്ടാത്തതുകൊണ്ട് അച്ഛനു വരാൻ പറ്റിയില്ല .രണ്ടൊ മൂന്നൊ മാസം കഴിഞ്ഞെ വരാൻ കഴിയു എന്ന് അറിയിച്ചു.
എനിക്കും മോന്റെ ചേട്ടനും കുഴപ്പങ്ങളൊന്നും ഇല്ലാത്തോണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പൊ ആശുപത്രീന്നു പേര് വെട്ടി വീട്ടിൽ വന്നു.
അമ്മാമ്മയുടെ പരിചരണമായിരുന്ന രണ്ടു പേർക്കും പിന്നീടങ്ങോട്ട്.
ഒരവധിക്കാലം കഴിഞ്ഞ് അച്ഛൻ തിരിച്ച് ജോലി സ്ഥലത്ത് എത്തി ഏതാനും കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണിയാണെന്നവിവരം അറിയുന്നത്...
ആദ്യത്തെ കുഞ്ഞായതുകൊണ്ടു തന്നെ എന്റെ വീട്ടിലും ഇവിടെയും എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആയിരുന്നു..
ഇന്നത്തെ പോലെ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലായിരുന്നു.
ടെലഫോൺ അണെങ്കിൽ നാട്ടിൻ പുറങ്ങളിൽ ഒന്നും എത്തിയിട്ടും ഇല്ല്യാ..
സന്തോഷ വാർത്ത അച്ഛനെ ഒരു കത്തിലൂടെ അറിയിച്ചു..
തിരിച്ച് മറുപടി കത്ത്, അച്ഛൻ ഒരാളുടെ പക്കൽ കൊടുത്തു വിടുകയാണ് ചെയ്തത്.
ഒപ്പം മധുര പലഹാരങ്ങളും പിന്നെ കുറച്ച് പൈസയും.
അച്ഛൻ ഒത്തിരി സന്തോഷത്തിലാണെന്ന് കത്തു വായിച്ചപ്പൊഴേ മനസിലായ്. രണ്ടു മാസം കഴിഞ്ഞ് വരാൻ നോക്കാം എന്നും എഴുതിയിരുന്നു ..
എനിക്ക് ആറാം മാസം ആയപ്പോഴാണ് മോന്റെ അച്ഛൻ നാട്ടിൽ വരുന്നത്. ഒരു മാസം എന്റെ കൂടെ ചിലവഴിച്ച്, പ്രസവ സമയം ആകുമ്പോഴേക്കും വരാന്ന് പറഞ്ഞു പോയ് .
മാസങ്ങൾ വളരെ പെട്ടന്നാണ് പോയത് .
അതിനിടക്ക് അച്ഛന്റെ കത്ത് വന്നു, ഇപ്പൊ വരാൻ കഴിയില്ല ലീവ് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചുകൊണ്ട്.
അമ്മാമ്മ ആയിരൂന്നു എനിക്ക് കൂട്ട് കിടന്നിരുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ഒമ്പതാം മാസത്തിൽ ഒരു ദിവസം ഉച്ഛയ്ക്ക് എനിക്ക് വല്ലാത്ത വേദന അനുഭവപെട്ടു.
വീട്ടിൽ അന്ന് ഉണ്ടായിരുന്നത് ചെറിയമ്മാവനാണ്.ചെറിയമ്മാവൻ അന്നു സ്കൂളിൽ പടിക്കുകയാണ്.
അമ്മാമ്മ അവനെ പറഞ്ഞുവിട്ട് അമ്മാച്ഛനെ വരുത്തിച്ചു. അമ്മാച്ഛൻ പാടത്ത് പണിയിലായിരുന്നു.
പെട്ടെന്ന് തന്നെ എല്ലാവരും കൂടെ അമ്മയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു
തെക്കെലെ ഹംസക്കാന്റെ മോന്റെ കാറിലാ അന്നു പോയത്.
അന്നു രാത്രി പത്തു മണിക്കാണ് ന്റെ കുട്ടി ജനിച്ചത് മീനമാസത്തിലെ ചോതി നാളിൾ.
വിവരം അറിയിച്ചു കൊണ്ട് അടുത്ത ദിവസം തന്നെ ചെറിയച്ഛൻ അച്ഛനു കമ്പിയടിച്ചു...
പെട്ടെന്ന് ലീവ് കിട്ടാത്തതുകൊണ്ട് അച്ഛനു വരാൻ പറ്റിയില്ല .രണ്ടൊ മൂന്നൊ മാസം കഴിഞ്ഞെ വരാൻ കഴിയു എന്ന് അറിയിച്ചു.
എനിക്കും മോന്റെ ചേട്ടനും കുഴപ്പങ്ങളൊന്നും ഇല്ലാത്തോണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പൊ ആശുപത്രീന്നു പേര് വെട്ടി വീട്ടിൽ വന്നു.
അമ്മാമ്മയുടെ പരിചരണമായിരുന്ന രണ്ടു പേർക്കും പിന്നീടങ്ങോട്ട്.
നിന്റെ ചേട്ടൻ നല്ല കളിയും ചിരിയുമൊക്കെയുള്ള ഒരു സുന്ദരകുട്ടപ്പൻ ആയിരുന്നു.
തൊണ്ണൂറിന്റെ ചടങ്ങായിരുന്നു അന്ന്,
അന്ന് അച്ഛമ്മയും ചെറിയച്ഛനും അച്ഛൻ പെങ്ങളും എല്ലാവരും വന്നിരുന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞ് ഞാനും നിന്റെ ചേട്ടനും അവരുടെ കൂടെ ഇവിടെക്കു വന്നു .
അന്നു രാത്രി ചേട്ടന് വല്ലാത്ത പനി, രാത്രിമുഴുവൻ കരഞ്ഞുകൊണ്ടേയിരുന്നു.
നേരം വെളുത്തപ്പോഴേക്കും ഞാനും അച്ഛമ്മയും കൂടെ ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോയ് .
മഞ്ഞപിത്തമായിരുന്നു അവന് പനിയും കൂടി .
ഒരാഴ്ച ആശുപത്രയിൽ കിടന്നു.
ഒരു ദിവസം വൈകുന്നേരം പാലു കൊടുക്കാൻ ഉണർത്തിയതാ, അവൻ ഉണർന്നില്ല പിന്നെ ന്റെ കുട്ടി കണ്ണു തുറന്നിട്ടില്ല്യ.
അച്ഛനെ അറിയിച്ചു അവന്റെ മുഖം ഒരു നോക്ക് കാണാൻ അച്ഛന് കഴിഞ്ഞില്ല എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
വരുമ്പോൾ മോന് വേണ്ടി വാങ്ങിച്ചു വച്ച ഉടുപ്പുകളും കളിപ്പാട്ടങ്ങളുമായിരുന്നു ഒരു പെട്ടി നിറയെ. അത് കണ്ടു എല്ലാവരുടെയും കണ്ണു നിറഞ്ഞുപോയി.
പിന്നീട് ആരോരുമില്ലാത്ത അനാഥ കുട്ടികൾക്ക് കൊണ്ടുകൊടുത്തു അതെല്ലാം.
തൊണ്ണൂറിന്റെ ചടങ്ങായിരുന്നു അന്ന്,
അന്ന് അച്ഛമ്മയും ചെറിയച്ഛനും അച്ഛൻ പെങ്ങളും എല്ലാവരും വന്നിരുന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞ് ഞാനും നിന്റെ ചേട്ടനും അവരുടെ കൂടെ ഇവിടെക്കു വന്നു .
അന്നു രാത്രി ചേട്ടന് വല്ലാത്ത പനി, രാത്രിമുഴുവൻ കരഞ്ഞുകൊണ്ടേയിരുന്നു.
നേരം വെളുത്തപ്പോഴേക്കും ഞാനും അച്ഛമ്മയും കൂടെ ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോയ് .
മഞ്ഞപിത്തമായിരുന്നു അവന് പനിയും കൂടി .
ഒരാഴ്ച ആശുപത്രയിൽ കിടന്നു.
ഒരു ദിവസം വൈകുന്നേരം പാലു കൊടുക്കാൻ ഉണർത്തിയതാ, അവൻ ഉണർന്നില്ല പിന്നെ ന്റെ കുട്ടി കണ്ണു തുറന്നിട്ടില്ല്യ.
അച്ഛനെ അറിയിച്ചു അവന്റെ മുഖം ഒരു നോക്ക് കാണാൻ അച്ഛന് കഴിഞ്ഞില്ല എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
വരുമ്പോൾ മോന് വേണ്ടി വാങ്ങിച്ചു വച്ച ഉടുപ്പുകളും കളിപ്പാട്ടങ്ങളുമായിരുന്നു ഒരു പെട്ടി നിറയെ. അത് കണ്ടു എല്ലാവരുടെയും കണ്ണു നിറഞ്ഞുപോയി.
പിന്നീട് ആരോരുമില്ലാത്ത അനാഥ കുട്ടികൾക്ക് കൊണ്ടുകൊടുത്തു അതെല്ലാം.
എല്ലാം പറഞ്ഞു തീർന്നപ്പോൾ അമ്മയുടെ കണ്ണു ചെറുതായൊന്ന് നനഞ്ഞിരുന്നു.
അപ്പൊ ആ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ട ഞാൻ പറഞ്ഞു അമ്മേ ആ മോൻ ഞാനാണ് അമ്മേ...
ഞാൻ വീണ്ടും ഈ അമ്മേടെം അച്ഛന്റെയും മകനായ് ജനിച്ചതാണെന്ന്...
അതുകേട്ട അമ്മ ഒന്നു ചിരിച്ചു.
അപ്പൊ ആ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ട ഞാൻ പറഞ്ഞു അമ്മേ ആ മോൻ ഞാനാണ് അമ്മേ...
ഞാൻ വീണ്ടും ഈ അമ്മേടെം അച്ഛന്റെയും മകനായ് ജനിച്ചതാണെന്ന്...
അതുകേട്ട അമ്മ ഒന്നു ചിരിച്ചു.
നാലല്ല നാൽപത് മക്കളും ഏതൊരമ്മയ്ക്കും ഒരുപോലെയാണ്. നൊന്തു പ്രസവിച്ച മക്കൾ എന്നെന്നേക്കുമായ് കൈവിട്ടു പോകുമ്പോൾ അതെന്നും ഒരു നൊമ്പരമായ് തീരുന്നു...
By
Sai Prasad

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക