മിഴിനീർത്തുളളികൾ
മുറ്റത്ത് ഓട്ടോറിക്ഷ വന്ന ശബ്ദം കേട്ടു സുശീല അടുക്കളയിൽ നിന്നും പുറത്തു വന്നു . ഓട്ടോയിൽ നിന്നും ഇറങ്ങിയ യുവതി വണ്ടിയിൽ നിന്നും ബാഗുകൾ ഇറക്കി താഴെ വെച്ചു , ഓട്ടോ ചാർജ് കൊടുത്ത് തിരിയുമ്പോൾ സുശീല ഇറയത്തിലെ തൂണും പിടിച്ച് നിൽപ്പുണ്ട് . യുവതി ചിരിച്ചു . സുശീലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . അവർ യുവതിയെ കെട്ടിപ്പിടിച്ച് കരഞ്ഞു .
അവൾ സുശീലയുടെ പുറകിൽ തലോടി .
അവൾ സുശീലയുടെ പുറകിൽ തലോടി .
"എന്താ അമ്മേ ഇത് ?
" നീ ഞങ്ങളെയൊക്കെ മറന്നിട്ട് പോയതല്ലെ ?
അവൾ വിഷാദത്തോടെ ചിരിച്ചു .
'മോള് തനിച്ചെ ഉള്ളോ , ഹരി വന്നില്ലേ ?
'ഇല്ല , ഞാൻ തനിച്ചേ ഉളളൂ .
"ചെറിയച്ചനെന്ത്യേ അമ്മേ ?
അകത്തേക്ക് കയറുന്നതിനിടയിൽ നേഖ തിരക്കി .
അകത്തേക്ക് കയറുന്നതിനിടയിൽ നേഖ തിരക്കി .
'' കവലയിൽ പോയിട്ടുണ്ടാകും , ഒരു തരി നേരം ഒരിടത്ത് ഇരിക്കില്ല .
"പണ്ടും ചെറിയച്ചൻ അങ്ങനെയല്ലേ ?
"എന്റെ കുട്ട്യേള് മാത്രം മാറി , ബാക്കിയെല്ലാം പഴയപടി തന്നെ "
" അമ്മേ ഞാൻ അമ്മുനെ കണ്ടിട്ട് വരാം "
" ഇപ്പോ വന്ന് കയറിയല്ലേ ഉളളു എന്തെലും കഴിച്ച് കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതി..
നേഖ മുറിയിലേക്ക് കയറി . യാത്ര ക്ഷീണം ഉണ്ട് , ചെന്നെയിൽ നിന്നും തൃശ്ശൂരിലേക്ക് അവിടെന്ന് മുക്കാൽ മണിക്കൂർ യാത്ര . ഇരുപത് വർഷം . ചെന്നൈ അത്ര ദൂരയൊന്നുമല്ല . ഇരുപത് വർഷം ഇവരിൽ നിന്നല്ലാം അകന്ന് നിൽക്കാൻ തനിക്ക് എങ്ങിനെ കഴിഞ്ഞു . ഇത് അച്ഛന്റെ തറവാടാണ് . അച്ഛൻ എന്നും ചെന്നൈയിൽ തന്നെ ആയിരുന്നു . താൻ ഇവിടെ ചെറിയച്ചന്റെയും ചെറിയമ്മ സുശീലയുടെയും മകളായി . സുശീല ചെറിയമ്മ ആയിരുന്നില്ല അമ്മ തന്നെ ആയിരുന്നു . അനഘയും അമ്മുവും വിളിച്ച പോലെ അമ്മേ എന്ന് തന്നെ വിളിച്ചു .
" കെട്ട്യേനെം കുട്ടിനെം വിട്ട് സുഖം തേടി പോയ വള് പോകട്ടെ , ഭാസ്കരേട്ടന് ജോലിം പുതിയ ഭാര്യയുമാവലുത് , ആര് വന്നാലും പോയാലും എനിക്ക് ഒന്നുല്യ ആ കുട്ടിനെ നോക്കാൻ എനിക്കറിയാം..
അതായിരുന്നു നാട്ടുകാർക്കുള്ള സുശീലയുടെ മറുപടി .
അതായിരുന്നു നാട്ടുകാർക്കുള്ള സുശീലയുടെ മറുപടി .
ഇത്രയും തന്നെ സ്നേഹിച്ചവരേ ഒരിക്കൽ പോലും കാണാൻ വരാതെ , ഫോണിലൂടെ രണ്ട് വാക്ക് മാത്രം പറഞ്ഞ് ഇത്ര കാലം . നേഖയ്ക്ക് വീർപ്പുമുട്ടുന്ന പോലെ തോന്നി .
ഊണ് കഴിക്കുമ്പോൾ ഹരിയെക്കുറിച്ച് അറിയാനായിരുന്നു അമ്മയ്ക്ക് തിടുക്കം .
അച്ഛൻ കണ്ടെത്തിയ മരുമകൻ അച്ഛനേപ്പോലെ തന്നെ ജോലിയും കാമുകിമാരും തിരക്കുമായി നടക്കുകയാണെന്ന് പറയാനാണ് തുനിഞ്ഞത് പിന്നത് വേണ്ടാന്ന് വെച്ചു . അമ്മയെ എന്തിന് വിഷമിപ്പിക്കണം .
ഊണ് കഴിഞ്ഞ് അമ്മയുമായി പലതും സംസാരിച്ചിരുന്നു .
"അമ്മുന് വിനോദയിട്ടുളള ഇഷ്ടം നിനക്കും അറിയായിരുന്നില്ലേ , അവള് അവളുടെ ഇഷ്ടത്തിന് പോയി , രണ്ട് ക്ടാങ്ങളുണ്ട് , മൂത്തത് അഞ്ചിലായി ഇളയതിന് മൂന്ന് വയസ്സ് .
അത്രേം പറഞ്ഞ് നിറുത്തി സുശീല നേഖയുടെ മുഖത്തേക്ക് നോക്കി . "മോളുടെ ചികിത്സ നന്നായി നടക്കണ്ടില്ലേ ?
ഉവ്വ കുറച്ച് സമയം പിടിക്കുമെന്നാ ഡോക്ടർ പറഞ്ഞത്
എല്ലാം നന്നായി നടക്കും ,
എത്ര നുണകളാണ് ഒരു മടിയും കൂടാതെ അമ്മയോട് താൻ പറയുന്നത് .
വെയിലാറിയപ്പോൾ നേഖ മുറ്റത്തിറങ്ങി .
"അമ്മേ ഞാൻ അമ്മു ന്റെ അടുത്ത് പോയിട്ട് വരാം:
''ശരി , എനിക്ക് വിലക്കാണല്ലോ അങ്ങ് ട് പോകാൻ മോള് പോയിട്ട് വാ.. നമ്മുടെ ദേവീക്ഷേത്രത്തിന്റെ അതിലെ പോയാൽ മതി , പാടം വഴി പോകാൻ പറ്റില്ല . അവിടെ നിറയെ കുടിയന്മാരും ചീട്ടുകളിക്കാരും കാണും "
എല്ലാം മൂളി കേട്ട് ഇടവഴിയിലേക്ക് ഇറങ്ങി . വഴിക്ക് ഇരു വശങ്ങളിലും ചെമ്പരത്തി , നീരോലി , മൈലാഞ്ചി ചെടികൾ കൊണ്ടുള്ള വെയിലികൾ . വഴിയിൽ പരിചയക്കാരെക്കണ്ട് സംസാരിച്ചു .
"ഞങ്ങളെയെല്ലാം മറന്നൂലേ ? മിക്കവരുടെയും ആദ്യ ചോദ്യം ഇതായിരുന്നു .
കടവ് എത്തിയപ്പോൾ നെഞ്ചിലൊരു പിടച്ചൽ , കുപ്പിവളകളുടെ കിലുക്കം , അനഘക്ക് കുപ്പിവളകൾ ഒരുപാട് ഇഷ്ടമായിരുന്നു . ചുവന്നതും കറുപ്പും കുപ്പിവളകൾ ഇടകലർത്തി ഇടാൻ അനഘ ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .
ദേവീക്ഷേത്രം കടന്ന് വിനോദിന്റെ വീട്ടുപടിക്കൽ എത്തിയതും പട്ടിയുടെ കുര കേട്ട് ഞെട്ടി . ഭാഗ്യം അതിനെ ഒരു ഇരുമ്പ് കുറ്റിയിൽ ചങ്ങലയ്ക്കിട്ടിട്ടുണ്ട് . നിർത്താതെയുളള പട്ടിയുടെ കുര കേട്ട് അമ്മു വാതിൽ തുറന്ന് പുറത്തു വന്നു . അഴിഞ്ഞു കിടന്ന മുടി വാരി കെട്ടിവെച്ചു . നേഖയെ കണ്ടതും അത്ഭുതത്തോടെ അമ്മുമുറ്റത്തേക്ക് ഓടി വന്ന് കെട്ടിപ്പിടിച്ചു . അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
" ഇനി നീയും തുടങ്ങിക്കോ "
"ഒരു മുന്നറിപ്പ് ഇല്ലാതെ . വിളിച്ചു പറയുക കൂടി ചെയ്തില്ല''
" ഞാൻ വരുന്നുകാരിയൊന്നുമല്ലല്ലോ പറഞ്ഞിട്ട് വരാൻ . എവിടെ നിന്റെ മക്കള് "
"ഇളയത് ഉറങ്ങാ , മൂത്തത് സ്കൂളിലാ കൊണ്ടുവരാൻ വിനോദേട്ടൻ പോയിട്ടുണ്ട് , അമ്മ തൊഴിലുറപ്പിന് പോയി .
ചെറിയൊരു ഓട് വീട് , മുറ്റം നിറയെ പലതരം ചെടികളും പൂക്കളും , അമ്മുന് പണ്ടും ചെടികളോട് താൽപര്യമാണ് . ഒന്നിലും സന്തോഷം കണ്ടെത്താതെ സ്വപ്ന ലോകത്ത് ജീവിച്ചത് താൻ മാത്രമാണ് .
ചായ കുടിക്കുമ്പോൾ വിനോദും കുട്ടിയും വന്നു .
;ആഹാ നേഖയോ ?
അവളൊന്നു ചിരിച്ചു .
"കടവിൽ വായെൽ നോക്കി നിന്ന് നീ ഇവളെ തട്ടികൊണ്ടു പോകുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു "
"അധികമൊന്നും പറയണ്ട , നേഖ എന്ന പേര് ഒരിക്കലും മറക്കാത്ത ഒരാൾ ഇപ്പോഴും ഈ നാട്ടിലുണ്ട് .
നേഖയുടെ മുഖം മങ്ങി .
വിനോദും അമ്മുവും അത് ശ്രദ്ധിച്ചു .
വിനോദും അമ്മുവും അത് ശ്രദ്ധിച്ചു .
കുട്ടികളെ കളിപ്പിച്ചു , വിനോദിന്റെ അമ്മയുമായി സംസാരിച്ച് നേരം പോയതറിഞ്ഞില്ല . നേഖയെ വീടു വരെ ആക്കാൻ വിനോദും അമ്മുവും കൂടെ പോന്നൂ .
;പാലത്തിന്റെ പണി ഒന്നും ആയില്ല അല്ലേ ? കടവ് എത്തിയപ്പോൾ നേഖ ചോദിച്ചു .
"എവിടെന്ന് .
പണ്ട് സ്കൂളിൽ പോകുക ഇതിലെ വഞ്ചി വഴിയാണ് . റോഡ് വഴി പോകുമ്പോൾ രണ്ട് മണിക്കുർ വേണം .
"കൊല്ലത്തിൽ ആ ഒരു ദിവസം പ്രസംഗത്തിൽ ഒതുങ്ങുംപാലം പണി , രണ്ട് കൊല്ലമായി അനുസ്മരണവും ഇല്ല ഒരു പൂവോ വിളക്കോ വെച്ചാൽ അത് തന്നെ ഭാഗ്യം "
വിനോദ് പറഞ്ഞ് നടന്നു . അടക്കിപിടിച്ച കരച്ചൽ കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ നേഖ മുഖം പൊത്തി കരയുകയാണ് .
"അതെല്ലാം പഴയ കാര്യങ്ങളില്ല നീ കരയാതെ "
അമ്മു അവളെ ആശ്വസിപ്പിച്ചു .
അമ്മു അവളെ ആശ്വസിപ്പിച്ചു .
" ഈ വിനോദേട്ടൻ അവൾ വിനോദിനെ കുറ്റപ്പെടുത്തി .
വീടെത്തിയപ്പോൾ വിനോദ് വഴിയിൽ തന്നെ നിന്നു .
"വിനോദ് വരുന്നില്ലേ , കോലായിൽ ചെറിയച്ഛൻ ഇരിപ്പുണ്ട് .
"വിനോദേട്ടൻ അവിടെ വരെ വരുള്ളു . അച്ഛനും അമ്മയും ആളുടെ വീട്ടിൽ എന്ന് കേറുന്നോ അന്നേ ഇവിടെ വിനോദേട്ടൻ കയറൂ
" അപ്പോൾ നീയോ "
"എനിക്ക് കുഴപ്പമില്ല രണ്ടിടത്തും എനിക്ക് പാസ്സുണ്ട് പക്ഷേ ഇപ്പോൾ വരുന്നില്ല "
രാത്രി കിടക്കവിരി വിരിച്ച് നേഖ വാതിൽ ചാരി വന്ന് കിടന്നു . പണ്ട് മൂന്ന് ശരീരങ്ങളും ഒറ്റ ആത്മാവുമായി ജീവിച്ച മുറി . അനഘ , അമ്മു , നേഖ സമപ്രായക്കാർ , എങ്കിലും ഇളയത് അനഘ ആയിരുന്നു . കളി ചിരിയുമായി നടക്കുന്ന സുന്ദരിക്കുട്ടി . സ്കൂളിൽ പോകാനായി കടവിൽ നിൽക്കുമ്പോൾ എതിരെയുളള മുടിവെട്ടുകടയുടെ മുൻപിൽ അവരെ കാണാം . വിനോദിനെയും അവന്റെ സുഹൃത്ത് നിരഞ്ജൻ . നിരഞ്ജൻ കടവിലെ ആൾകൂട്ടത്തിലേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ അനഘ കാതിൽ പറയും ആ ചേട്ടൻ നിന്നെ തന്നയാ നോക്കുന്നത് . മനസ്സിൽ പ്രണയം മൊട്ടിട്ടു തുടങ്ങി .
വൈകുന്നേരങ്ങളിൽ ദേവീക്ഷേത്രത്തിൽ വെച്ച് നിരഞ്ജനെ കണ്ടു , അനഘയോടു എന്തോ പറയുന്നു പറഞ്ഞ് ചിരിക്കുന്നു .
വൈകുന്നേരങ്ങളിൽ ദേവീക്ഷേത്രത്തിൽ വെച്ച് നിരഞ്ജനെ കണ്ടു , അനഘയോടു എന്തോ പറയുന്നു പറഞ്ഞ് ചിരിക്കുന്നു .
"എന്താ നിരഞ്ജൻ പറഞ്ഞേ "
" ഒന്നുമില്ല"
"ഒന്നുമില്ലാണ്ടാ ചിരിച്ചേ"
"പിന്നെ പറയാം"
എത്ര നിർബന്ധിച്ചിട്ടും അവൾ പറഞ്ഞില്ല .
പിറ്റെന്ന് സ്കൂൾ പടിക്കൽ വെച്ച് നിരഞ്ജൻ ഒരു പൊതി കൊടുക്കുന്നത് കണ്ടു . അവർ തമ്മിൽ പ്രേമമാണെന്നാ തോന്നുന്നെ കൂട്ടുകാരികൾ അടക്കം പറയുന്നത് ഞാനും കേട്ടു .
നേരെ അനഘയുടെ അടുത്ത് ചെന്ന് ആ കവറിനെക്കുറിച്ച് ചോദിച്ചു . അവൾ ഒന്നും പറയാതെ ബാഗും കെട്ടിപ്പിടിച്ച് ഇരുന്നു . നേഖയ്ക്ക് ദേഷ്യം ഇരച്ചു കയറി . സൗന്ദര്യവും മിടുക്കും ഉളള അനഘയെ തന്നെയാണ് നിരഞ്ജൻ നോക്കാറുള്ളതും കാത്തു നിൽക്കാറുള്ളതും . എന്നിട്ട് അവൾ തന്നെ പൊട്ടിയാക്കി . ക്ലാസ്സ് കഴിയുന്നതുവരെ അവളോട് മിണ്ടിയില്ല . ബല്ലടിച്ചതും വേഗം നടന്നു . അനഘ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു , അമ്മു പിന്നാലെ ഓടി വന്നു . അവളോടും ഒന്നും മിണ്ടിയില്ല . വഞ്ചിയിൽ കയറി ഇരുന്നു അമ്മുവും കൂടി . ആദ്യത്തെ ട്രിപ്പ് ആളുകൾ നിറഞ്ഞപ്പോൾ വഞ്ചി നീങ്ങിത്തുടങ്ങി . കരയിലേക്ക് നോക്കിയപ്പോൾ കണ്ടു അനഘ ഓടിക്കിതച്ച് വരുന്നുണ്ട് . പുഴവക്കത്ത് എത്തി അവൾ വിഷാദത്തോടെ തോണി അകലുന്നതും നോക്കി നിന്നു . വീട്ടിലെത്തി യൂണിഫോം മാറ്റി തലവേദനയാണെന്നും പറഞ്ഞ് നേഖ കതകടച്ച് കിടന്നു . സുശീല വന്ന് വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല .
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ആളുകളുടെ ബഹളം കേട്ടാണ് ജനൽ തുറന്ന് നോക്കിയത് . ഈ വഴിയിലൂടെ ആളുകൾ ഓടുന്നു . ആരോ പറയുന്നത് കേട്ടു " തോണി മുങ്ങി " എന്ന് .
ഇറങ്ങി മുറ്റതെത്തി . അമ്മുനെ നോക്കി . അവൾ പരിഭ്രമിച്ച് നിൽപ്പാണ് .
" അനഘ എന്ത്യേ?
അമ്മ ചോദിച്ചു .
ഞങ്ങളുടെ ഒപ്പം ഉണ്ടായില്ല അമ്മുവാണ് മറുപടി പറഞ്ഞത് . അമ്മ ഇടവഴിയിലേക്ക് ഇറങ്ങി ഓടി . കുടെ നേഖയും അമ്മുവും .
കടവിൽ നിറയെ ആളുകൾ . തിക്കും തിരക്കും ബഹളം . നെഞ്ചു പൊട്ടിക്കരയുന്ന അമ്മമാരുടെ നിലവിളി കേൾക്കാം .
"എന്റെ പൊന്നുമോളെ..... "
എന്ന അമ്മയുടെ നിലവിളി നേഖ വ്യക്തമായി കേട്ടു .
ബോധം മറയുന്ന പോലെ .
നേരെ അനഘയുടെ അടുത്ത് ചെന്ന് ആ കവറിനെക്കുറിച്ച് ചോദിച്ചു . അവൾ ഒന്നും പറയാതെ ബാഗും കെട്ടിപ്പിടിച്ച് ഇരുന്നു . നേഖയ്ക്ക് ദേഷ്യം ഇരച്ചു കയറി . സൗന്ദര്യവും മിടുക്കും ഉളള അനഘയെ തന്നെയാണ് നിരഞ്ജൻ നോക്കാറുള്ളതും കാത്തു നിൽക്കാറുള്ളതും . എന്നിട്ട് അവൾ തന്നെ പൊട്ടിയാക്കി . ക്ലാസ്സ് കഴിയുന്നതുവരെ അവളോട് മിണ്ടിയില്ല . ബല്ലടിച്ചതും വേഗം നടന്നു . അനഘ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു , അമ്മു പിന്നാലെ ഓടി വന്നു . അവളോടും ഒന്നും മിണ്ടിയില്ല . വഞ്ചിയിൽ കയറി ഇരുന്നു അമ്മുവും കൂടി . ആദ്യത്തെ ട്രിപ്പ് ആളുകൾ നിറഞ്ഞപ്പോൾ വഞ്ചി നീങ്ങിത്തുടങ്ങി . കരയിലേക്ക് നോക്കിയപ്പോൾ കണ്ടു അനഘ ഓടിക്കിതച്ച് വരുന്നുണ്ട് . പുഴവക്കത്ത് എത്തി അവൾ വിഷാദത്തോടെ തോണി അകലുന്നതും നോക്കി നിന്നു . വീട്ടിലെത്തി യൂണിഫോം മാറ്റി തലവേദനയാണെന്നും പറഞ്ഞ് നേഖ കതകടച്ച് കിടന്നു . സുശീല വന്ന് വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല .
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ആളുകളുടെ ബഹളം കേട്ടാണ് ജനൽ തുറന്ന് നോക്കിയത് . ഈ വഴിയിലൂടെ ആളുകൾ ഓടുന്നു . ആരോ പറയുന്നത് കേട്ടു " തോണി മുങ്ങി " എന്ന് .
ഇറങ്ങി മുറ്റതെത്തി . അമ്മുനെ നോക്കി . അവൾ പരിഭ്രമിച്ച് നിൽപ്പാണ് .
" അനഘ എന്ത്യേ?
അമ്മ ചോദിച്ചു .
ഞങ്ങളുടെ ഒപ്പം ഉണ്ടായില്ല അമ്മുവാണ് മറുപടി പറഞ്ഞത് . അമ്മ ഇടവഴിയിലേക്ക് ഇറങ്ങി ഓടി . കുടെ നേഖയും അമ്മുവും .
കടവിൽ നിറയെ ആളുകൾ . തിക്കും തിരക്കും ബഹളം . നെഞ്ചു പൊട്ടിക്കരയുന്ന അമ്മമാരുടെ നിലവിളി കേൾക്കാം .
"എന്റെ പൊന്നുമോളെ..... "
എന്ന അമ്മയുടെ നിലവിളി നേഖ വ്യക്തമായി കേട്ടു .
ബോധം മറയുന്ന പോലെ .
നേഖ ഉറക്കം വിട്ട് ഉണർന്നു . വല്ലാതെ വിയർക്കുന്നു . ലൈറ്റ് ഓണാക്കി ബാഗ് തുറന്ന് ഒരു ഗുളിക എടുത്ത് കഴിച്ചു .
നേഖ ഉണരുമ്പോൾ 11 മണി കഴിഞ്ഞിരുന്നു . അടുക്കളയിൽ ചെന്നപ്പോൾ അമ്മ ജോലിയിലാണ് .
എന്ത് ഉറക്കാ പെണ്ണേ ഇത് ?
വല്ലാതെ ക്ഷീണം തോന്നി , അവൾ അവരെ കെട്ടിപ്പിടിച്ചു .
കൊഞ്ചാതെ പോയി കുളിച്ചിട്ട് വാ
കുളി കഴിഞ്ഞ് വരുമ്പോൾ അമ്മു ഉണ്ടായിരുന്നു മുറിയിൽ . അവൾ തന്റെ ഗുളിക പരിശോധിക്കുകയാണ് .
"ഇതൊക്കെ ഇപ്പോഴും കഴിക്കുന്നുണ്ടോ ?
"ഒരിക്കൽ മാനസ്സിക രോഗി ആയതല്ലെ ഞാൻ "
"മാനസീക രോഗി , തേങ്ങാക്കോല . കൂടപിറപ്പിന്റെ മരണം കണ്ട് ബോധക്ഷയം വന്നെന്ന് കരുതി "
" ഉറങ്ങാൻ പലപ്പോഴും ഈ ഗുളിക ആവശ്യാ "
" നിരഞ്ജൻ നാട്ടിൽ തന്നെ ഉണ്ടോ ? എന്റെ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല എന്ന് ആ മുഖഭാവം കണ്ടാലറിയാം .
" എറണാകുളത്താ
"ഉം "
" നിന്നോട് നേരിട്ട് പറയാൻ പറ്റാതെ പോയ പ്രണയത്തെക്കുറിച്ച് ഇപ്പോഴും പറയും നിരഞ്ജൻ , നിന്റെ പിറന്നാളിന്റെ അന്ന് കൊടുക്കണമെന്ന് പറഞ്ഞ് പണ്ട് അനഘയുടെ കയ്യിൽ സമ്മാനപൊതി കൊടുത്തിരുന്നത്ര കൂടെ ലെറ്ററും . അന്നത്തെ വിഷമത്തിൽ നമ്മൾ ഒന്നും അറിഞ്ഞില്ല . പിന്നെ നിനക്ക് സുഖമില്ലാതായപ്പോൾ വല്ല്യച്ഛൻ വന്ന് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു .
അമ്മു പറയുന്നതെല്ലാം നേഖ കേൾക്കുകയായിരുന്നു .
" മറ്റന്നാൾ ഞാൻ പോകും"
" പെട്ടെന്ന് എന്താ "
"ഹരി വിളിച്ചിരുന്നു"
" ഇനി എന്നാ ഒരു വരവ് "
" അറിയില്ല "
..................
പോകാൻ യാത്രയായി നേഖ ഇറങ്ങി . വണ്ടി വിളിക്കാമെന്ന് വിനോദ് പറഞ്ഞപ്പോൾ നേഖ തടഞ്ഞു .
" വേണ്ട കടവ് വഴി പോകാം"
അമ്മുവിന്റെ മക്കൾക്ക് നെറ്റിയിൽ ഉമ്മകൾ നൽകി , എല്ലാവരോടും യാത്ര പറഞ്ഞ് നേഖ തോണിയിൽ കയറി . തോണി നീങ്ങി തുടങ്ങി . തണുത്ത കാറ്റിൽ മുടിയിഴകൾ പാറി . കുപ്പിവളകളുടെ നേർത്ത ശബ്ദം കാതുകളിൽ മുഴങ്ങുന്നു .
എഴുതിയത് - ശ്രീജിത്ത് [നഷ്ടപ്പെട്ട നീലാംബരി]
(ശുഭം)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക