![Image may contain: 2 people, including Siraj Sarangapani, selfie and closeup](https://scontent.fmct3-2.fna.fbcdn.net/v/t1.0-9/59977045_2098592430439026_4866491348468891648_n.jpg?_nc_cat=111&_nc_oc=AQm92rhfxoFkddDD9JBdSs5zCPhXl1Hag7mSInhg__IuAHcPgfKOJi5zvxTNZtoPsBE&_nc_ht=scontent.fmct3-2.fna&oh=127786d1c4f87324617310ac814c8928&oe=5E11A400)
--------------------------
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അയാൾ. പെട്ടന്ന് ഒരു കാറിൽ തട്ടി, അയാളും ബൈക്കും താഴെവീണു. കാറുകാരൻ തന്നെ അയാളെ ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരിക്കുകളേയുള്ളൂ.
ഡോക്ടർ സ്നേഹത്തോടെ ചോദിച്ചു, "മരിക്കുന്നതിനുമുമ്പ് എന്തെങ്കിലും ആഗ്രഹം സാധിക്കാനുണ്ടോ"
അയാൾ ആശ്ചര്യത്തോടെ പറഞ്ഞു, " ചെറിയ പരിക്കല്ലേയുള്ളൂ. എന്തിനാ മരണത്തെപ്പറ്റി പറയുന്നത്?"
ഡോക്ടർ ശാന്തമായി പറഞ്ഞു, "നിനക്കു രക്ഷപ്പെടാനാവില്ല. ബൈക്ക് അപകടത്തിലായാൽ മസ്തിഷ്കമരണമാണ് ഇവിടത്തെ പതിവ്. നിന്നെ കാറിടിച്ചിട്ടത് ഞങ്ങളുടെ ഏജന്റാണ്. കൊല്ലുന്നതിനുമുമ്പ് അന്ത്യാഭിലാഷം ചോദിക്കാറുണ്ട്. അതൊരു ചടങ്ങാണ്. "
---------------------------------------------------------
സിരാജ് ശാരംഗപാണി
-----------------------------------------------------------
---------------------------------------------------------
സിരാജ് ശാരംഗപാണി
-----------------------------------------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക