
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്നലെ രാത്രി എട്ടര മണിക്കാണ് ആ കോൾ വന്നത് ഷെഫീ ഫാത്തിമ, ആറു വർഷത്തെ സൗഹൃദം ഇത്തയെന്നു ഞാൻ വിളിച്ചില്ല.ചേച്ചീ എന്നാണ് ഞാൻ വിളിക്കുന്നത്. ആശയറ്റ വാക്കുകളിൽ ഒരമ്മയാവാൻ കഴിയാത്ത നൊമ്പരം അവരെന്നോട് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുബോൾ ഞാനും കരഞ്ഞു പോയി. ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടിയിരുന്നില്ല. ഒരു സ്ത്രീയുടെ പൂർണ്ണത ഒരമ്മയാവുന്നതായിരിക്കും.പക്ഷേ തീർത്തും ഒറ്റപ്പെട്ടു പോയ ഒരമ്മയാവാൻ കൊതിക്കുന്ന മാതൃഹൃദയങ്ങളുടെ വേദന ആരറിയുന്നു.
വാർദ്ധക്യത്തിൽ ആരും തുണയില്ലാതെ അനാഥ മന്ദിരത്തിൽ കഴിയേണ്ട അവസ്ഥയെ ഓർമ്മിച്ചു അവർ ഭയക്കുന്നു. ചേട്ടൻ്റെ മക്കളേയും ,അനിയത്തിയുടെ മക്കളേയും ലാളിക്കുബോൾ എത്ര സന്തോഷം ലഭിച്ചാലും അത് കുറച്ചു നേരത്തെ ആശ്വാസം മാത്രമായിരിക്കും.വീണ്ടും മച്ചി എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടവർ.
അവരുടെ വാക്കുകളിൽ മരണത്തിൻ്റെ സൂചനയും നിഴലിച്ചിരുന്നു. ജീവിതത്തിൽ ഇനി പ്രതീക്ഷയോടെ ജീവിക്കാൻ ഒന്നുമില്ലെന്നും ഇനി മരണമെന്നും അതുടനെ കേൾക്കുമെന്നും പറഞ്ഞപ്പോൾ ഞാനും ഭയന്നിരുന്നു,അതിനേക്കാളേറെ ഞാനും കരഞ്ഞു പോയി. ജീവിതത്തിൻ്റെ സകല സ്വപ്നങ്ങളും മാഞ്ഞു പോയ വേദനയുടെ നിലയില്ലാക്കയത്തിൽ വീണു പോയൊരു ചിത്രശലഭം.
ഫോൺ കട്ട് ചെയ്തിട്ടും ഞാൻ കുറേ നേരമിരുന്നു കരഞ്ഞു. പിന്നെ എന്ത് കാര്യം ആയാലും ഞാൻ അമ്മയോട് പറയും. ഈ ഫോൺ കോളിനെ പറ്റി പറഞ്ഞപ്പോൾ അമ്മ പ്രസവത്തോടെ മരിച്ചു പോയ മൂത്ത കുട്ടിയുടെ കാര്യം പറഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മയെ സന്തോഷിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു.അമ്മയ്ക്ക് ഒരെണ്ണം പോയാലും മൂന്നെണ്ണത്തിനെ ദൈവം തന്നില്ലേ എന്ന്.
മൂന്നല്ല ,മുപ്പതാണ് എങ്കിലും ഒരമ്മയ്ക്ക് എല്ലാവരും തുല്യരാണെന്ന്,മാത്രമല്ല ഒരാൾ പോയാലും അവരുടെ കണ്ണുനീർ തുടയ്ക്കാൻ മറ്റുമക്കൾക്ക് കഴിയില്ല. എപ്പോഴായാലും നഷ്ടപ്പെട്ടതിൻ്റെ വേദന അവരിൽ നിന്നു മാഞ്ഞു പോവില്ല.അവരുടെ മരണം വരെ.
പ്രപഞ്ചത്തിലെ പോരാളി അങ്ങനെ ആണ്,
അവരങ്ങനെ തന്നെയാണ്, ആരില്ലെങ്കിലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ ജീവിതത്തിൽ അത്രയും ധന്യമായ ദിനങ്ങൾ വേറെയില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം, അമ്മയോളം നമ്മളെ സ്നേഹിക്കാൻ ആർക്കാണ് കഴിയുന്നത്.
അവരങ്ങനെ തന്നെയാണ്, ആരില്ലെങ്കിലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ ജീവിതത്തിൽ അത്രയും ധന്യമായ ദിനങ്ങൾ വേറെയില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം, അമ്മയോളം നമ്മളെ സ്നേഹിക്കാൻ ആർക്കാണ് കഴിയുന്നത്.
ഇന്ന് ചിലർ മക്കളുടെ കഴുത്തറുത്ത് കാമുകനൊപ്പം പോവുബോൾ ഒരു നിമിഷം ചിന്തിക്കുക ഒരു അനാഥാലയത്തിൽ അവരെ ഏൽപ്പിച്ചു നൽകുക. കുഞ്ഞുങ്ങളില്ലാത്ത ദു:ഖത്തിൽ കഴിയുന്ന ആർക്കെങ്കിലും ആ ജീവനുകൾ വിലപ്പെട്ടതാവാം. വളർത്താൻ പറ്റിയില്ലെങ്കിലും കൊല്ലരുത്...........................
രാജിരാഘവൻ
രാജിരാഘവൻ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക