നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബോധവിസ്ഫോടനങ്ങൾ

Image may contain: 1 person
************ സജി വർഗീസ്*******
ഭോഗപരതയിൽ ആനന്ദന്യത്തമാടുന്ന സമൂഹത്തിന്റെ നീർച്ചുഴിയിലാണ് മനുഷ്യ ജന്മങ്ങൾ. ചീഞ്ഞളിഞ്ഞാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.ആ ചീയലിന്റെ ദു:ർഗന്ധമാണ് സുഗന്ധമായി തോന്നുന്നത്. ഭൗതികതയുടെ മാംസള സുഗന്ധത്തിലങ്ങനെ കുലുങ്ങിച്ചിരിച്ച് ആസ്വദിക്കുകയാണ്, ഹാ! എന്തു നല്ല സുഗന്ധമാണത്. നാസാരന്ധ്രങ്ങളിലൂടെ വലിച്ചു കയറ്റുമ്പോൾ കാമത്തിന്റെ ഗ്രാഫും മുകളിലേക്കുയരുന്നു.
ആശയ വിനിമയങ്ങൾ, അയൽക്കൂട്ടങ്ങൾ മെല്ലെ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ചന്തവൽക്കരണത്തിൽ ദാരിദ്ര്യമില്ലാതായതോടുകൂടി മനുഷ്യത്വം മാനവികതയുമില്ലാതായിരിക്കുന്നു,
ഹാ! എത്ര മനോഹരമായ ലോകം
വിശപ്പോ ആർക്ക്? ആർക്ക് വിശക്കുവാൻ? തിന്നു മദിച്ച് മേദസുറ്റി ഹെൽത്ത് ക്ളബിലേക്കെത്തി വീർത്ത ഉദരം ഒന്നൊതുക്കി അംഗവടിവിന്റെയളവുകൾ കണ്ണുടക്കുന്ന പുരുഷനെയൊന്ന് മോഹിപ്പിച്ച് കാണിച്ച് മെല്ലെ നടന്നു നീങ്ങണം,
മസിലു പെരുപ്പിച്ച്, കണ്ണെഴുതി സ്ത്രൈണതയിൽ നടക്കുന്ന പെണ്ണാണ്കൾ, തിന്നുക, കുടിക്കുക, മദിക്കുക, പേരും പെരുമയും ചന്തയിൽ നിന്നു വാങ്ങുകയെന്ന നിലയിലേക്ക് ചന്തവൽക്കരണമെത്തി നിൽക്കുന്നു.
എഴുത്തുകാരൻ ഇനിയെന്താണ് പറയേണ്ടത്?എന്തു ഭാഷയാണ് ഉപയോഗിക്കേണ്ടത്? എഴുത്തുകാരിയുടെ ഫാൻസിഡ്രസ്സിലുള്ള നിറങ്ങളുടെ സമ്മേളനത്തിലുള്ള ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ചേരുമ്പോൾ എഴുത്തുകളെക്കാൾ ശ്രദ്ധയാകർഷിക്കുന്നു. സ്ഥാപനങ്ങളെ ചരക്കുവൽക്കരണം കാർന്നുതിന്നുകൊണ്ടിരിക്കുന്നു. വിശപ്പിന്റെ കണ്ണുനീര് കാണുവാനെനിക്ക് താല്പര്യമില്ല, എന്നെ ബാധിക്കുന്ന കാര്യമല്ല, എനിക്കറിയേണ്ട, എനിക്കറിയേണ്ടത് എന്റെ ലിംഗപുരുഷൻ ഇന്ന് അടുക്കളയിൽ കയറി എനിക്കു കഴിക്കുവാനെന്തുണ്ടാക്കും, നഗരത്തിലെ തിരക്കേറിയ സ്റ്റാർ ഹോട്ടലിൽ നിന്നൊരു ഡിന്നർ, രജസ്വലയായ എന്നെ തഴുകിത്തലോടി അത്യന്താധുനികതയുടെയും അത്യന്താധുനികതയുടെ 'പുറത്താകലിലൂടെ 'നീയൊന്നും ചെയ്യേണ്ട നിനക്കുള്ള തന്തൂരി പാർസ ലെത്തും .ഇതൊക്കെയാണെന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ വിശപ്പിനെക്കുറിച്ച് പറഞ്ഞാൽ, കിടന്നുറങ്ങുന്ന കൂരയെക്കുറിച്ച് പറഞ്ഞാൽ ഞാൻ പൊട്ടിത്തെറിക്കും. ചന്തവൽക്കരണത്തിന്റെ നവീന പ്രൊഡക്ടുകളാണിതൊക്കെ.
ഉയരുന്ന മണി ഗോപുരങ്ങളിൽ നോക്കി നെടുവീർപ്പിട്ടു കൊണ്ട്, സ്വപ്നം കണ്ടു കൊണ്ട് ആരൊക്കെയോ നടക്കുന്നുണ്ട്.
ദാരിദ്ര്യത്തിന്റെ പ്രത്യയശാസ്ത്രങ്ങളുടെ സന്തതികളും നവീന പ്രൊഡക്ടുകളായ് മാറിക്കൊണ്ടിരിക്കുന്നു, വയറു നിറയ്ക്കുവാൻ ത്രസിപ്പിക്കുന്ന ചടുല നൃത്തം ചവിട്ടുന്നവളുടെ നിതംബത്തിൽ നോക്കിയാനന്ദിച്ച്, ഒരു ലക്ഷം രൂപ വിലയുള്ള ഗ്ളാസിലൊഴിച്ച ലഹരിയും നുകർന്ന്, അവളുടെ മാറിലൊന്നമർത്തിപ്പിടിച്ച് പെർഫ്യൂമിന്റെ സുഗന്ധത്തിലങ്ങനെ കിടക്കുമ്പോഴാണ് സമത്വമുണ്ടാകുന്നത്. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള സംഗമത്തിലൂടെ നവീന സോഷ്യലിസം പിറന്നു കഴിഞ്ഞു,
ഇനി മാറ്റുവാൻ ചട്ടങ്ങളൊന്നുമില്ല, അബദ്ധം പറ്റിയതാണെന്ന നിലയ്ക്ക് ചന്തവൽക്കരണത്തിന്റെ സന്തതികൾക്ക് മാപ്പു നൽകാം. എന്തിനിങ്ങനെ ശ്വാസം മുട്ടിക്കുന്നു, ആത്മാർത്ഥമായ് മാപ്പു നൽകാം.
ചക്രവാളത്തിലെ സൂര്യനുമസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.
എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ് ആരൊക്കെയോ തിരക്കിട്ടോടുന്നുണ്ട്, പകൽ ജോലിയുടെ ഗതിവിഗതികൾക്കു ശേഷം കൊട്ടാരത്തിലെത്തി ഭോഗിക്കുവാൻ തിരക്കുകൂട്ടിയുള്ള ഓട്ടത്തിലാണ്, വിജയപരാജയങ്ങളുടെ വേലിയേറ്റത്തിനു ശേഷമുള്ള അടുത്ത ഉദയത്തിനായുള്ള ചക്രവ്യൂഹങ്ങൾ!
യുദ്ധം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
ബോധമണ്ഡലത്തിന്റെ തീജ്യാലയിൽ തന്നെയെല്ലാം കത്തിച്ചു കളയണം. ആഗോളവൽക്കരണത്തിന്റെ പെരുമ്പറയുടെ പുറകേ ആൾക്കൂട്ടം ഓടിക്കഴിഞ്ഞിരിക്കുന്നു. വിശപ്പിന് ഭക്ഷിക്കുവാൻ ജാതിയുണ്ട്. ജാതിയുടെയും മതത്തിന്റെയും ഫ്രൈഡ് റൈസ് തിളങ്ങുന്ന സ്പൂണിൽ കോരി വായിലേക്കിടുമ്പോൾ നല്ല സ്വാദ്.
ദാരിദ്ര്യമില്ലാത്ത സൊസൈറ്റിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സോഷ്യലിസം യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. സമ്പന്നനും പാവപ്പെട്ടവനും പല രൂപത്തിൽ മാർക്കറ്റിൽ സുലഭമാണ്.
കേരളത്തിലെ നഗരത്തിൽ തമിഴനും ബംഗാളിക്കും ബംഗ്ളാദേശിക്കും ബീഹാറിക്കുമെല്ലാം അവൾ കാഴ്ചവച്ചു.ആയിരത്തിലധികം ആളുകളായിട്ടുണ്ടാകും.സാധാരണക്കാരുടെ അമ്യത്കുംഭങ്ങൾ, കൃത്യമായ കണക്കുണ്ടാകില്ല. വിശപ്പില്ലാത്ത ലോകത്തിനായ്നാനാത്വത്തിൽ ഏകത്വം. ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ഉറയിൽ ഗാന്ധിസവും ലെനിസവും കട്ട പിടിച്ചു കിടക്കുന്നുണ്ട്.
വായിൽ സ്വർണ്ണക്കരണ്ടിയുമായ് പിറന്നവർക്ക് കൊട്ടാരത്തിലെ ശീതീകരിച്ച മുറിയിൽ കൊത്തിവച്ച ശില്പം പോലെ കിടക്കുന്നുണ്ട്. ചരക്കു വല്ക്കരണം സമസ്ത മേഖലയിലും വികസനത്തിന്റെ പുതുവസന്തം നൽകിക്കഴിഞ്ഞു. കാടുകൾ, പുഴകൾ, കുന്നുകൾ എല്ലാം രാഷ്ട്രീയ-കോർപ്പറേറ്റ് കൂട്ടുകെട്ടുകൾ സ്വന്തമാക്കി കഴിഞ്ഞു.
അവരിൽ ചില നല്ലവരുണ്ട് എന്നതാണാശ്വാസം. നക്കാപ്പിച്ചയാണെങ്കിലും ഇടയ്ക്കിടയ്ക്ക് സാധാരണക്കാരന് നേരെ വാരിയെറിയും, പെറുക്കിയെടുക്കുകയെങ്കിലും ചെയ്യാമല്ലോ. സോഷ്യലിസത്തിന്റെ പുത്തൻ നടപ്പാക്കൽ രീതിയാണത്.
സാഹിത്യത്തിന്റെ സർവ്വ മേഖലകളിലും സമ്പന്നതയുടെ മാംസള ശരീരത്തിന്റെ കൊഴുപ്പുകൾ അടിഞ്ഞുകൂടിയിരിക്കുന്നു. കൊച്ചമ്മമാരുടെ വിയർപ്പിന്റെ കവിതകൾ, കഥകൾ അച്ചടിക്കുവാൻ പ്രസിദ്ധീകരണങ്ങൾ മത്സരിക്കുന്നു. എഴുത്തിനും സ്റ്റാറ്റസുണ്ടത്രെ. ഭക്ഷിച്ച് ഭോഗിച്ച് ദുർമ്മേദസുറ്റിയവർ വിശപ്പിനെക്കുറിച്ചും കാമത്തിെനെക്കുറിച്ചും എഴുതിയാൽ നല്ല മാർക്കറ്റാണ്. പ്രത്യയശാസ്ത്ര മാസികകൾക്കും അതാണ് പഥ്യം.
വിശപ്പറിഞ്ഞവന്റെ, ചൂഷണത്തിനിരയായവളുടെ കദന കഥകൾ ആർക്കു വേണം. ഫ്യൂഡൽ പ്രഭുത്വത്തിനാണ് അതെഴുതുവാൻ അവകാശം.പ്രതിമാസം പതിനായിരം രൂപ വരുമാനം ലഭിക്കുന്നവരും കോടികളുടെ സ്റ്റാറ്റസാണ് കാണിക്കുന്നത്. ഫ്ളാറ്റിലെ നീന്തൽക്കുളത്തിൽ സ്വിമ്മിങ്ങ് ഡ്രസിലൊരു ഫോട്ടോയും സാഹിത്യത്തിന്റെ അനന്തവിഹായസിലൂടെയൊരു കുറിപ്പു മെഴുതിയാൽഗംഭീരമെന്ന് പറയുവാൻ കാളക്കുട്ടന്മാർക്യൂവിലാണ്, നിറത്തിന്റെ സാഹിത്യവും രാഷ്ട്രീയവും.
ഇവിടെ എഴുത്തുകാരൻ നിസ്സഹായനാകുന്നു. ബോധമണ്ഡലത്തിൽ നിന്നും ചോദ്യമുയരുന്നു? എന്തു ഭാഷയാണ് ഇനി ഉപയോഗിക്കേണ്ടത്? ആഗോളീകരണത്തിന്റെ സന്തതികൾ തലങ്ങും വിലങ്ങും വാഹനത്തിൽ കുതിക്കുന്നു. ഏതെങ്കിലുമൊരു വാഹനത്തിൽ എനിക്കും കയറിയേ പറ്റൂ, അല്ലെങ്കിൽ ഭ്രാന്തനെന്നു വിളിക്കും.
കെട്ടിപ്പൊക്കിയ കൽത്തൂണുകൾ സ്തൂപങ്ങളായിരിക്കട്ടെയെന്ന് പരിഹസിക്കപ്പെടുമ്പോൾ കെട്ടിത്തൂങ്ങിയാടുന്നുണ്ട് ചിലർ.ആഗോളീകരണത്തിന്റെ വള്ളിയിലാണ് കെട്ടിത്തൂങ്ങിക്കിടക്കുന്നത്. അന്തി ചർച്ചകൾ പൊടിപൊടിക്കും. എല്ലാം വീണ്ടും വിസ്മൃതിയിലാകും.
ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള നികുതിയിൽ നിന്ന് പുതിയ സാമ്രാജ്യങ്ങൾ ഉയർന്നു വന്നിരിക്കുന്നു. പുതിയ 'നവലോകം' ഉയർന്നു തുടങ്ങിയിരിക്കുന്നു, സമൂലമായ മാറ്റത്തിനു ശേഷം ഇനിയെന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു
രാവിലെ പൂശേണ്ട ലിപ്സ്റ്റിക്ക് ഏതാണെന്ന് തല പുകഞ്ഞാലോചിക്കുന്നുണ്ട് സൊസൈറ്റി ലേഡികൾ. രാവിലെ മക്കൾക്ക് ഭക്ഷിക്കുവാൻ എന്തു നൽകുമെന്നാലോചിക്കുന്ന അമ്മമാരുടെ ചിന്തകൾക്കിടയിലേക്ക് ഫൗണ്ടേഷനിൽ തീർത്ത മുഖശില്പവുമായ് നടന്നു നീങ്ങുന്നവർ ഇടയ്ക്കൊന്ന് കയറി വരും.
കുടിച്ചു തീരാത്ത മിനറൽ വാട്ടർ കുപ്പികൾ ആഗോളീകരണത്തിന്റെ ചർച്ചകൾക്കിടയിൽ നവീന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ഉപദേശക വലിച്ചെറിയുമ്പോൾ കുടിവെള്ളത്തിനായ് മറുഭാഗത്ത് എരിയുന്ന വയറുകൾ യുദ്ധമാരംഭിച്ചു കഴിഞ്ഞിരിക്കും.
മൂത്രപ്പുരകളിൽ മിനറൽ വാട്ടർ കുപ്പികൾ നിരത്തി വച്ചിരിക്കും. സാധാരണക്കാരൻ മൂത്രം കുടിക്കുവാൻ ശേഖരിച്ചു വയ്ക്കുന്നതാണത്.കോർപ്പറേറ്റ് മുതലാളിയുടെ മൂത്രം മധ്യ വർഗത്തിനു മുകളിലുള്ളവർക്കാണ്?
ഞാനിനി എന്തു ഭാഷയാണ് ഇല്ലാത്തവർക്കു വേണ്ടി ഉപയോഗിക്കേണ്ടത്. കണക്കുകളിൽ സോഷ്യലിസം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്തെമ്പാടും വികസനവാദികൾ പടർന്നു പന്തലിച്ചിരിക്കുന്നു.ഇതിനിടയിൽ എന്റെ എഴുത്തിനെന്തു പ്രസക്തി?
സമൂലമായ മാറ്റത്തിനു ശേഷം കൂട്ടമരണത്തിനായ് കാത്തിരിക്കാം.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot