
കണ്ണാ, ഞാൻ നിന്റെ വേണുഗാനത്തിലെ
മധുരാനുരാഗമായ്ത്തീർന്നിടട്ടേ
പാദരേണു തേടി നീ,യണയുംനാളിനായ്
വ്രതം നോറ്റിരുന്നൊരാ രാധയെപ്പോൽ.
മധുരാനുരാഗമായ്ത്തീർന്നിടട്ടേ
പാദരേണു തേടി നീ,യണയുംനാളിനായ്
വ്രതം നോറ്റിരുന്നൊരാ രാധയെപ്പോൽ.
നിൻനീലമിഴികളിലെഴുതിയൊരഞ്ജനം
ചുണ്ടിണയാൽ ഞാൻ പകുത്തിടട്ടേ.
ഒരു ദേവരാഗമായ് നിന്നിലലിഞ്ഞു
ഞാനെന്നും നിന്നിൽ ലയിച്ചിടട്ടേ.
ചുണ്ടിണയാൽ ഞാൻ പകുത്തിടട്ടേ.
ഒരു ദേവരാഗമായ് നിന്നിലലിഞ്ഞു
ഞാനെന്നും നിന്നിൽ ലയിച്ചിടട്ടേ.
ശ്യാമവർണ്ണാ, നിൻ പ്രണയഗീതങ്ങളെ-
ന്നാത്മാവിലലിഞ്ഞിടട്ടേ.
ഒരു തുളസിമാലപോൽ നിൻമാറിൽ
വീണൊരു ഗോപികയായിടട്ടേ ഞാൻ.
ന്നാത്മാവിലലിഞ്ഞിടട്ടേ.
ഒരു തുളസിമാലപോൽ നിൻമാറിൽ
വീണൊരു ഗോപികയായിടട്ടേ ഞാൻ.
കല്പാന്തകാലം ഒരു മയിൽപ്പീലിയായ്
നിൻമുടിച്ചുരുളിൽ ചേർന്നുനില്ക്കാനായ്
യമുനാതീരംകൊതിക്കും നിൻപാദത്തിൽ
എന്നെയർപ്പിക്കുന്നൂ സ്വീകരിക്കില്ലേ കണ്ണാ.
നിൻമുടിച്ചുരുളിൽ ചേർന്നുനില്ക്കാനായ്
യമുനാതീരംകൊതിക്കും നിൻപാദത്തിൽ
എന്നെയർപ്പിക്കുന്നൂ സ്വീകരിക്കില്ലേ കണ്ണാ.
ബെന്നി ടി. ജെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക