നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വില്ലത്തിയുടെ കഥ

Girl With A Gun, Girl With Glasses, Transparent
°°°°°°°°°°°°°°°°°°°°°°°°°°
ഈ കഥ നടക്കുന്നത് തേനൂർ എന്ന സ്ഥലത്താണ്
ചതിക്കാത്ത ചന്തു സിനിമയിൽ ജയസൂര്യ പറഞ്ഞ തേനൂർ കുന്ന് എന്ന ഗ്രാമത്തിൻ്റെ മനോഹാരിതയിലേയ്ക്ക് ഉടുക്കിൻ്റെ ശബ്ദത്തോടെ കൊണ്ട് പോയതു പോലെ
വേണമെൻകിൽ നീലംപാറ പള്ളിയിലെ മണിയും അതിനടുത്തെ മഖാമിലെ ബാങ്ക് വിളിയും, കുറച്ചു മാറിയുള്ള മുണ്ഡ്യക്കാവിലെ പ്രഭാത ഗീതവും ചേർക്കാം
നമ്മുടെ വില്ലത്തി വില്ലത്തിയുടെ ക്ളോസ് ഫ്രണ്ടുമായി ടാറിട്ട റോഡിൻെറ സൈഡിലൂടെ കമ്യൂണിസ്റ്റ് പച്ചയുടെ തലയരിഞ്ഞു നടക്കുകയാണ് തേനൂരിലേയ്ക്ക്
കോട്ടയം കുഞ്ഞച്ചൻ്റെ മമ്മൂക്കയുടെ സിനിമ അല്ല ശരിക്കും ഒരു കോട്ടയം കുഞ്ഞച്ചനുണ്ട് തേനൂരിൽ
കോട്ടയത്ത് സ്ഥിര താമസമാക്കിയ കോട്ടയം കുഞ്ഞച്ചന് , ഓടിട്ട പഴയ ഒരു വീടും അതിനോട് ചേർന്ന് ഏക്കറ് കണക്കിന് സ്ഥലവും കാസർഗോഡ് ജില്ലയിലെ തേനൂരിൽ
സ്വന്തമായി ഉണ്ട്
ആ തോട്ടം നിറയെ പലതരം മാവുകളും,ചാമ്പയ്ക്ക മരവും,സപ്പോട്ടയും,പേരക്കയും,പുളിയും, മാതള നാരങ്ങയും ,പനിനീർ ചാമ്പങ്ങയും ,ശീമ നെല്ലിക്കയും അങ്ങനെ ഒരുപാട് ഫല വിഭവങ്ങളുള്ള ഒരു ലോകം
മാമ്പഴക്കാലം അവിടെയാണ് ആഘോഷം
പക്ഷേ ഇത് മാമ്പഴക്കാലമായിരുന്നില്ല
വെറുതെ ഒന്നു നടക്കാനിറങ്ങിയതാണ്
അങ്ങനെ ആ വീടിന്റെ മുറ്റത്ത്‌ എത്തി വില്ലത്തിയും ,ക്ളോസ് ഫ്രണ്ടും
കുറച്ചു കഴിഞ്ഞു ക്ളോസ് ആവുന്ന ഫ്രണ്ട്
അവിടെ മുറ്റത്ത്‌ വലിയ പടർന്നു പന്തലിച്ചു നിൽക്കുന്ന പേരക്ക മരത്തിൽ അധികം ഉയരത്തിൽ അല്ലാതെ ഒരു വലിയ പേരക്ക വില്ലത്തിയുടെ കണ്ണിലുടക്കി
ഒരു വലിയ മാങ്ങയോളം വലുപ്പമുള്ള പേരക്ക
അപ്പോൾ ക്ളോസ് ഫ്രണ്ട് പറഞ്ഞു അതെനിക്ക് വേണം
പരസ്പരം വാശിയായി ഏറ് തുടങ്ങി
കൃത്യമായി പറഞ്ഞാൽ നാലാമത്തെ കല്ലിൽ പേരക്ക താഴെ വീഴ്ത്തി വില്ലത്തി വിജയ ചിരി ചിരിച്ചു
ആറാം തമ്പുരാൻ സിനിമയിൽ ലാലേട്ടൻ പറഞ്ഞ ആ ഐസ് ക്യൂബ്
ഓർമ്മ വന്നിരിക്കാം
പക്ഷേ അടുത്ത നിമിഷം ആ പേരക്ക ചീറ്റപ്പുലിയെ പോലെ ചാടിയെടുത്ത് ക്ളോസ് ഫ്രണ്ട് പി ടി ഉഷ മാതിരി ഒറ്റയോട്ടം
വില്ലത്തി വിടുമോ ഉസൈൻ ബോൾട്ടിനെ പോലെ പിന്നാലെ വെച്ചു പിടിച്ചു
അവൾ ടാറിട്ട റോഡിൽ ഓടിക്കയറിയപ്പോഴേക്കും അവളെ തള്ളി താഴെയിട്ടു
പിന്നെ നടന്നത് മാഫിയ ശശിയുടെ സംഘട്ടനങ്ങൾ
പിന്നെയത് പീറ്റർ ഗെയ്ൻ്റെ സ്റ്റണ്ടിലേയ്ക്ക് മാറാൻ അധിക സമയം വേണ്ടി വന്നില്ല
അവസാനം ക്ളോസ് ഫ്രണ്ടിന്റെ മൂക്കിൽ നിന്ന് ചോരൊഴുകാൻ തുടങ്ങി
രണ്ടു പേരും തളർന്നിരുന്നു
ക്ളോസ് ഫ്രണ്ട് കരയാൻ തുടങ്ങി
കൂടെ വീട്ടിൽ ഇതറിഞ്ഞാൽ കിട്ടുന്ന തല്ല് ഓർത്ത്
വിലത്തിയും കരഞ്ഞു
അവസാനം റോഡിന് താഴെ വശത്തേ കിണറിൽ നിന്ന് വെള്ളം കോരി
ചേമ്പിലയിൽ എടുത്തു അവളുടെ മുഖവും കഴുകി സാരമില്ലെടീന്നും പറഞ്ഞു താഴെ വീണു കിടക്കുന്ന അവളെ
കൈപിടിച്ചു എഴുന്നേൽപ്പിച്ചു
അപ്പോഴും ദൂരെ മാറി എല്ലാം വരുത്തി വെച്ച ആ പേരക്ക മാങ്ങ അല്ല മാങ്ങ പോലത്തെ പേരക്ക
ആടുകളെ തമ്മിലടിപ്പിച്ചു കൊന്ന് തിന്ന ചെന്നായയെ പോലെ നോക്കി നിൽക്കുകയായിരുന്നു
ആ പേരക്ക ടാറിട്ട റോഡിൽ എറിഞ്ഞു പൊട്ടിച്ചു
വിലത്തിയും ക്ളോസ് ഫ്രണ്ടും
പങ്കിട്ടു കഴിച്ചു കൊണ്ട് വീണ്ടും ആ റോഡിലൂടെ തിരിച്ചു നടന്നു വീട്ടിലേയ്ക്ക്
കമ്യൂണിസ്റ്റ് പച്ചയുടെ തലയരിഞ്ഞ്
അപ്പോഴും വില്ലത്തിയുടെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഇവൾ ആരോടും പറയാതിരിക്കാൻ ആ പേരക്കയുടെ പകുതി മതി
എന്നോർത്തവൾ മനസ്സിൽ ഊറിച്ചിരിച്ചു..........
(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായി ചില അകന്ന ബന്ധങ്ങൾ കാണും യാദ്രശ്ചികം മാത്രം)
രാജിരാഘവൻ
ഗുണപാഠം :
തമ്മിലടിച്ചാൽ നഷ്ടങ്ങളെ ഉണ്ടാവൂ
ഒരുമിച്ചു നിന്നാൽ പലതും നേടാം.

Raji Raghavan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot