
ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ച പൈസ പങ്കു വയ്ക്കുകയായിരുന്നു കള്ളൻമാർ. കറുത്ത ബാഗിൽ അടുക്കിവച്ച നോട്ടുകെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തവേ ഒന്നാമത്തെ കള്ളൻ ചോദിച്ചു.
നിനക്കെന്തു വേണം..?
നേർപകുതി .. രണ്ടാമൻ മറുപടി പറഞ്ഞു.
എന്റെ മോന് പുതിയൊരു ഉടുപ്പു വാങ്ങണം. പിന്നെ വീട്ടിലേക്കു അത്യാവശ്യം സാധനങ്ങളും.ആദ്യത്തെ കള്ളൻ നോട്ടുകളെണ്ണി വികാരാധീനനായി പറഞ്ഞു.
കാർമേഘം മൂടിയ നിലാവിന്റെ വെളിച്ചം ഇടവഴിയിൽ വീണു കിടന്നിരുന്നു.
രണ്ടു ലക്ഷം രൂപയുണ്ടിത്.. ആദ്യത്തെ കള്ളന്റെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങി.
അപ്പോൾ ഒരു ലക്ഷം രൂപാ എനിക്ക് അല്ലേ...?
രണ്ടാമത്തെ കള്ളൻ ചെറുചിരിയോടെ ചോദിച്ചു..
ഒന്നാമൻ തലയാട്ടി. പകുത്തെടുത്ത പണവുമായി അവർ ഇടവഴിയിലൂടെ നടന്നു..
ഇരുട്ടുവീണ വലിയൊരു പുന്നമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ ഒന്നാമന്റെ വയറിലൂടെ ഒരു കത്തി തുളച്ചു പുറത്തു വന്നു.
ചോര വീണ മണ്ണിൽ ഒന്നാമൻ നെഞ്ചിൽ അടുക്കിപ്പിടിച്ച പണപൊതിയുമായി ആകാശം നോക്കിക്കിടന്നു.
ശ്വാസം നിലച്ച നെഞ്ചിൽ അടുക്കിപ്പിടിച്ച പൊതി വലിച്ചെടുത്ത് രണ്ടാമൻ വിളറിയ നിലാവിനെ നോക്കി ചിരിച്ചു.
അപ്പോഴും അകലെയെവിടെയോ ഒരു വീട്ടിലെ അണയാത്ത വെളിച്ചം ഇരുട്ടിലേക്കു തലചായ്ച്ചു ആരെയോ കാത്തു കിടക്കുകയായിരുന്നു.
നിനക്കെന്തു വേണം..?
നേർപകുതി .. രണ്ടാമൻ മറുപടി പറഞ്ഞു.
എന്റെ മോന് പുതിയൊരു ഉടുപ്പു വാങ്ങണം. പിന്നെ വീട്ടിലേക്കു അത്യാവശ്യം സാധനങ്ങളും.ആദ്യത്തെ കള്ളൻ നോട്ടുകളെണ്ണി വികാരാധീനനായി പറഞ്ഞു.
കാർമേഘം മൂടിയ നിലാവിന്റെ വെളിച്ചം ഇടവഴിയിൽ വീണു കിടന്നിരുന്നു.
രണ്ടു ലക്ഷം രൂപയുണ്ടിത്.. ആദ്യത്തെ കള്ളന്റെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങി.
അപ്പോൾ ഒരു ലക്ഷം രൂപാ എനിക്ക് അല്ലേ...?
രണ്ടാമത്തെ കള്ളൻ ചെറുചിരിയോടെ ചോദിച്ചു..
ഒന്നാമൻ തലയാട്ടി. പകുത്തെടുത്ത പണവുമായി അവർ ഇടവഴിയിലൂടെ നടന്നു..
ഇരുട്ടുവീണ വലിയൊരു പുന്നമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ ഒന്നാമന്റെ വയറിലൂടെ ഒരു കത്തി തുളച്ചു പുറത്തു വന്നു.
ചോര വീണ മണ്ണിൽ ഒന്നാമൻ നെഞ്ചിൽ അടുക്കിപ്പിടിച്ച പണപൊതിയുമായി ആകാശം നോക്കിക്കിടന്നു.
ശ്വാസം നിലച്ച നെഞ്ചിൽ അടുക്കിപ്പിടിച്ച പൊതി വലിച്ചെടുത്ത് രണ്ടാമൻ വിളറിയ നിലാവിനെ നോക്കി ചിരിച്ചു.
അപ്പോഴും അകലെയെവിടെയോ ഒരു വീട്ടിലെ അണയാത്ത വെളിച്ചം ഇരുട്ടിലേക്കു തലചായ്ച്ചു ആരെയോ കാത്തു കിടക്കുകയായിരുന്നു.
...പ്രേം മധുസൂദനൻ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക