ഒഴിവാക്കാമായിരുന്നില്ലെ ജീവിതത്തിൽ പലതും
"ഹലോ"
"ഹലോ മോളെ ദേവു, അമ്മയാടാ കുട്ടാ,സുഖമാണോ നിനക്കവിടെ;രാജീവ് ജോലിക്കു പോയോ"
"സുഖമാണമ്മേ, ഏട്ടൻ രാവിലെ തന്നെ പോയി; ഇവിടത്തെ 'അമ്മ പറമ്പില് എന്തോ പണിയിലാ"
"അവിടെ എന്തോ ഉണ്ടു വിശേഷങ്ങൾ, അപ്പു സ്കൂളിൽ പോയോ, അച്ഛന് സുഖമല്ലേ "
"നീ പോയെ പിന്നെ,വീടുറങ്ങിയ പോലെ;കല്യാണം കഴിഞ്ഞിട്ട് ആറു മാസമായെന്നു വിശ്വസിക്കാൻ പറ്റണില്ല"
"നിനക്കെന്തു ആവശ്യമുണ്ടേലും വിളിക്കണം"
"ശരിയമ്മേ"
ഇതും പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ,ദേവിക മനസ്സിലോർത്തു തന്റെ അമ്മക്ക് എന്തൊരു ആധിയാണ് തന്നെകുറിച്ചോർത്തു;
ഒരു ദീര്ഹാനിശ്വാസത്തോടെ അവൾ അടുക്കളയിലേക്കു കയറി;
ശരിയാ, കല്യാണം കഴിഞ്ഞിട്ട് ഇതാന്നും പറഞ്ഞു ദിവസങ്ങൾ പോയി; രാജീവേട്ടൻ അടുത്തുള്ള വില്ലജ് ഓഫീസിലെ ക്ലാർക്ക് ആണ്;'അച്ഛൻ നേരത്തെ മരിച്ചോണ്ടു അമ്മയാണ് ഏട്ടന് സർവവും;ഇപ്പൊ ആ സ്നേഹക്കൂട്ടിൽ താനുമെത്തി;
നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു,വൈകുന്നേരം രാജീവ് എത്തി ,അത്താഴം കഴിക്കുമ്പോൾ പെട്ടെന്ന്
"മോനെ,ഈ കറിയൊന്നു കൂട്ടീ നോക്ക്, "അമ്മ ഉണ്ടാക്കിയതാ"
"നല്ല ടേസ്റ്റ് ഉണ്ടമ്മാ"
"ഡി കാന്താരി,ഇതൊക്കെ നോക്കി പഠിക്കു"
ദേവിക ഒരു ചിരിയോടെ നിന്നു;
അടുത്ത ദിവസം 'അമ്മ വിളിച്ചപ്പോ തലേ നാളത്തെ സ്പെഷ്യൽ കറിയുടെ കാര്യം പറയാൻ ദേവിക മറന്നില്ല;
"ദേവു,നിന്റെ ഭർത്താവിനെ കൈയിലെടുക്കാൻ നിനക്ക് പറ്റണം,അല്ലെങ്കിൽ നീ അമ്മയുടെയും മോൻറെയും അടിമയായിട്ടു ജീവിക്കേണ്ടി വരും"
ആ ദിവസം അവൾ അതിനെ കുറിച്ച്, ആലോചിക്കാതിരുന്നില്ല;സന്തോഷമായിട്ടു കഴിഞ്ഞിരുന്ന ആ വീട്ടിൽ വിഷം കയറ്റി ദേവികടെ 'അമ്മ;
വരും ദിവസങ്ങളിൽ അവൾ, രാജീവിന്റെ അമ്മയെ ഒരു ശത്രുവിനെ പോലെ നോക്കി കണ്ടു എന്നു പറയുന്നതാവും ശരി;
തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കുണ്ടാക്കി,രാജീവിന്റെ സമാധാനവും കെടുത്തി;അച്ഛനില്ലാതിരുന്ന കുറവ് അറിയിക്കാതെ തന്നെ വളർത്തിയ അമ്മയെ വേദനിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല;ദേവിക കൂടുതലായി സ്വന്തം വീട്ടുകാരിലേക്കു നീങ്ങി;അതോടൊപ്പം ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും അകന്നു; കുറച്ചു കൂടെ കഴിഞ്ഞാൽ ഒരു ഡിവോഴ്‌സിലേക്കു അവൾ പോകുമായിരിക്കും;എന്തായാലും കഥ അവിടെ നിൽക്കട്ടെ;
"ഹലോ മോളെ ദേവു, അമ്മയാടാ കുട്ടാ,സുഖമാണോ നിനക്കവിടെ;രാജീവ് ജോലിക്കു പോയോ"
"സുഖമാണമ്മേ, ഏട്ടൻ രാവിലെ തന്നെ പോയി; ഇവിടത്തെ 'അമ്മ പറമ്പില് എന്തോ പണിയിലാ"
"അവിടെ എന്തോ ഉണ്ടു വിശേഷങ്ങൾ, അപ്പു സ്കൂളിൽ പോയോ, അച്ഛന് സുഖമല്ലേ "
"നീ പോയെ പിന്നെ,വീടുറങ്ങിയ പോലെ;കല്യാണം കഴിഞ്ഞിട്ട് ആറു മാസമായെന്നു വിശ്വസിക്കാൻ പറ്റണില്ല"
"നിനക്കെന്തു ആവശ്യമുണ്ടേലും വിളിക്കണം"
"ശരിയമ്മേ"
ഇതും പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ,ദേവിക മനസ്സിലോർത്തു തന്റെ അമ്മക്ക് എന്തൊരു ആധിയാണ് തന്നെകുറിച്ചോർത്തു;
ഒരു ദീര്ഹാനിശ്വാസത്തോടെ അവൾ അടുക്കളയിലേക്കു കയറി;
ശരിയാ, കല്യാണം കഴിഞ്ഞിട്ട് ഇതാന്നും പറഞ്ഞു ദിവസങ്ങൾ പോയി; രാജീവേട്ടൻ അടുത്തുള്ള വില്ലജ് ഓഫീസിലെ ക്ലാർക്ക് ആണ്;'അച്ഛൻ നേരത്തെ മരിച്ചോണ്ടു അമ്മയാണ് ഏട്ടന് സർവവും;ഇപ്പൊ ആ സ്നേഹക്കൂട്ടിൽ താനുമെത്തി;
നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു,വൈകുന്നേരം രാജീവ് എത്തി ,അത്താഴം കഴിക്കുമ്പോൾ പെട്ടെന്ന്
"മോനെ,ഈ കറിയൊന്നു കൂട്ടീ നോക്ക്, "അമ്മ ഉണ്ടാക്കിയതാ"
"നല്ല ടേസ്റ്റ് ഉണ്ടമ്മാ"
"ഡി കാന്താരി,ഇതൊക്കെ നോക്കി പഠിക്കു"
ദേവിക ഒരു ചിരിയോടെ നിന്നു;
അടുത്ത ദിവസം 'അമ്മ വിളിച്ചപ്പോ തലേ നാളത്തെ സ്പെഷ്യൽ കറിയുടെ കാര്യം പറയാൻ ദേവിക മറന്നില്ല;
"ദേവു,നിന്റെ ഭർത്താവിനെ കൈയിലെടുക്കാൻ നിനക്ക് പറ്റണം,അല്ലെങ്കിൽ നീ അമ്മയുടെയും മോൻറെയും അടിമയായിട്ടു ജീവിക്കേണ്ടി വരും"
ആ ദിവസം അവൾ അതിനെ കുറിച്ച്, ആലോചിക്കാതിരുന്നില്ല;സന്തോഷമായിട്ടു കഴിഞ്ഞിരുന്ന ആ വീട്ടിൽ വിഷം കയറ്റി ദേവികടെ 'അമ്മ;
വരും ദിവസങ്ങളിൽ അവൾ, രാജീവിന്റെ അമ്മയെ ഒരു ശത്രുവിനെ പോലെ നോക്കി കണ്ടു എന്നു പറയുന്നതാവും ശരി;
തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കുണ്ടാക്കി,രാജീവിന്റെ സമാധാനവും കെടുത്തി;അച്ഛനില്ലാതിരുന്ന കുറവ് അറിയിക്കാതെ തന്നെ വളർത്തിയ അമ്മയെ വേദനിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല;ദേവിക കൂടുതലായി സ്വന്തം വീട്ടുകാരിലേക്കു നീങ്ങി;അതോടൊപ്പം ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും അകന്നു; കുറച്ചു കൂടെ കഴിഞ്ഞാൽ ഒരു ഡിവോഴ്‌സിലേക്കു അവൾ പോകുമായിരിക്കും;എന്തായാലും കഥ അവിടെ നിൽക്കട്ടെ;
*****************************************************************************
പെണ്കുട്ടികളെ കല്യാണം കഴിപ്പിച്ചു അയക്കുമ്പോൾ മാതാപിതാക്കൾ ഓർക്കണം,
അവൾ മറ്റൊരു വീടിന്റെ വിളക്ക് ആകേണ്ടവളാണ്,ആ വീട്ടിലെ ഓരോരുത്തരും അവളുടെ സ്വന്തമാകേണ്ടവരും.കല്യാണം കഴിപ്പിച്ചു വിടുന്നത് തന്നെ , മകൾ സന്തോഷമായിട്ടു ജീവിക്കുന്നത് കാണാനല്ലേ; നിരന്തരം ഫോൺ വിളിച്ചു മകൾക്കു ഉപദേശം നൽകുന്ന അമ്മമാർ ഓർക്കണം " നിങ്ങൾ സ്വന്തം മകളുടെ ഭാവി നശിപ്പിക്കുവാന്നു".
ഏതു സാഹചര്യങ്ങളുമായിട്ടും പൊരുത്തപ്പെടാൻ അവളെ പഠിപ്പിക്കേണ്ടവർ തന്നെ, നിസാര പ്രശ്നങ്ങള് ഊതി വീർപ്പിച്ചു,ഒരു ഡിവോഴ്സ് വരെ എത്തിക്കും കാര്യങ്ങൾ;എന്തും ആവശ്യത്തിന് മതി.അത് പോലെ പെൺകുട്ടികൾ,കല്യാണം കഴിഞ്ഞ ഉടനെ തന്നെ വന്നു കയറിയ വീട്ടിലെ കാര്യങ്ങൾ വിളിച്ചു സ്വന്തം വീട്ടിൽ പറയേണ്ട ആവശ്യമെന്താ;നിങ്ങളുടെ ഭർത്താവിന്റെ വീട് ഇനി നിങ്ങളുടേതു കൂടെയാണ്;ആ വീട്ടുകാർ ഇനി സ്വന്തക്കാരും.
അവൾ മറ്റൊരു വീടിന്റെ വിളക്ക് ആകേണ്ടവളാണ്,ആ വീട്ടിലെ ഓരോരുത്തരും അവളുടെ സ്വന്തമാകേണ്ടവരും.കല്യാണം കഴിപ്പിച്ചു വിടുന്നത് തന്നെ , മകൾ സന്തോഷമായിട്ടു ജീവിക്കുന്നത് കാണാനല്ലേ; നിരന്തരം ഫോൺ വിളിച്ചു മകൾക്കു ഉപദേശം നൽകുന്ന അമ്മമാർ ഓർക്കണം " നിങ്ങൾ സ്വന്തം മകളുടെ ഭാവി നശിപ്പിക്കുവാന്നു".
ഏതു സാഹചര്യങ്ങളുമായിട്ടും പൊരുത്തപ്പെടാൻ അവളെ പഠിപ്പിക്കേണ്ടവർ തന്നെ, നിസാര പ്രശ്നങ്ങള് ഊതി വീർപ്പിച്ചു,ഒരു ഡിവോഴ്സ് വരെ എത്തിക്കും കാര്യങ്ങൾ;എന്തും ആവശ്യത്തിന് മതി.അത് പോലെ പെൺകുട്ടികൾ,കല്യാണം കഴിഞ്ഞ ഉടനെ തന്നെ വന്നു കയറിയ വീട്ടിലെ കാര്യങ്ങൾ വിളിച്ചു സ്വന്തം വീട്ടിൽ പറയേണ്ട ആവശ്യമെന്താ;നിങ്ങളുടെ ഭർത്താവിന്റെ വീട് ഇനി നിങ്ങളുടേതു കൂടെയാണ്;ആ വീട്ടുകാർ ഇനി സ്വന്തക്കാരും.
അത് പോലെ മകൻ കല്യാണം കഴിച്ചോണ്ടു വരുമ്പോൾ, അമ്മമാർ ഒരു അല്പം ചിന്തയോടെ കാര്യങ്ങൾ ചെയ്താൽ പ്രശ്നങ്ങള് ഇല്ല,ഒരു പക്ഷെ കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടിക്ക് സ്വന്തം ഭർത്താവിനോട് കൂടുതൽ താല്പര്യം മറ്റാരും കാണിക്കുന്നത് ഇഷ്‌ടപ്പെട്ടെന്നും വരില്ല(എല്ലാവരും അങ്ങനെ ആകണമെന്നില്ല).ആദ്യകാലങ്ങളിൽ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ സ്വന്തം മകനോട് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യവും ഇതു തന്നെയാവും.കാലങ്ങൾ കഴിയുമ്പോൾ ബന്ധങ്ങളുടെ വില ആ പെൺകുട്ടി മനസിലാക്കുക തന്നെ ചെയ്യും;
ഒന്നു പറഞ്ഞു രണ്ടാമതു ഡിവോഴ്സ് എന്നും പറഞ്ഞു നീങ്ങുന്ന ഓരോരുത്തരോടും
"ജീവിതം ഫിസിക്സ് പറയുന്ന പോലെ,
"താഴ്ചകളും ഉയർച്ചകളുമടങ്ങിയ ഒരു തരംഗത്തെ പോൽ";
"ആരും തോൽക്കുന്നില്ല,ജയിക്കുന്നുമില്ല";
"വൃഥാ നമ്മൾ മത്സരിക്കുന്നു,ദിക്കറിയാതെ ഓടുന്നു "
"തെല്ലൊരു ശാന്തതയോടെ, ജീവിതം കൈകാര്യം ചെയ്യാമായിരുന്നിലേ എന്നു പിന്നെത്തേതിൽ ഓർക്കും;ആരും പൂർണ്ണരല്ല;ഏവരും കുറവുള്ള മനുഷ്യരത്രേ,സ്നേഹം കൊണ്ട് സുഖപ്പെടുത്താൻ കഴിയാത്ത ഒന്നുമില്ല "
"ജീവിതം ഫിസിക്സ് പറയുന്ന പോലെ,
"താഴ്ചകളും ഉയർച്ചകളുമടങ്ങിയ ഒരു തരംഗത്തെ പോൽ";
"ആരും തോൽക്കുന്നില്ല,ജയിക്കുന്നുമില്ല";
"വൃഥാ നമ്മൾ മത്സരിക്കുന്നു,ദിക്കറിയാതെ ഓടുന്നു "
"തെല്ലൊരു ശാന്തതയോടെ, ജീവിതം കൈകാര്യം ചെയ്യാമായിരുന്നിലേ എന്നു പിന്നെത്തേതിൽ ഓർക്കും;ആരും പൂർണ്ണരല്ല;ഏവരും കുറവുള്ള മനുഷ്യരത്രേ,സ്നേഹം കൊണ്ട് സുഖപ്പെടുത്താൻ കഴിയാത്ത ഒന്നുമില്ല "
Dr Anuja

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക