വിധി നടനമാടുന്ന ജീവിതങ്ങൾ
********************************
********************************
കവലയിൽ വന്ന് ബസിറങ്ങുമ്പോൾ കണ്ട മുഖങ്ങളൊന്നും അത്ര പരിചയമുള്ളതായിരുന്നില്ല..
അല്ലെങ്കിലും പന്ത്രണ്ട് വർഷങ്ങളായി ഞാനറിയാത്ത എത്രയോ ആൾക്കാർ വന്നും പോയുമിരിക്കാം..ദിവാകരേട്ടന്റെ ചായക്കട പണ്ട്
ഓലമേഞ്ഞതു മാറ്റി കോൺക്രീറ്റാക്കിയിരിക്കുന്നു.വിപ്ളവ ചിന്തകൾക്ക് വീര്യം പകർന്നു തന്ന കട്ടൻചായയുടെയും പരിപ്പുവടയുടെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലോടിയെത്തി ചായക്കട കണ്ടപ്പോൾ.
അല്ലെങ്കിലും പന്ത്രണ്ട് വർഷങ്ങളായി ഞാനറിയാത്ത എത്രയോ ആൾക്കാർ വന്നും പോയുമിരിക്കാം..ദിവാകരേട്ടന്റെ ചായക്കട പണ്ട്
ഓലമേഞ്ഞതു മാറ്റി കോൺക്രീറ്റാക്കിയിരിക്കുന്നു.വിപ്ളവ ചിന്തകൾക്ക് വീര്യം പകർന്നു തന്ന കട്ടൻചായയുടെയും പരിപ്പുവടയുടെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലോടിയെത്തി ചായക്കട കണ്ടപ്പോൾ.
കടയ്ക്കുള്ളിലേക്ക് കടന്നപ്പോഴാണറിഞ്ഞത് ദിവാകരേട്ടനല്ല ഇപ്പോൾ കട നടത്തുന്നത് പകരം മകൻ മോഹനാണ് കട മുതലാളിയെന്ന്.എന്നിൽ വലിയ മാറ്റം ഒന്നുമില്ലാഞ്ഞിട്ടാകാം മോഹനെന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞത്.സഹതാപംനിറച്ച ചിരിയ്ക്കൊപ്പം ഒരു ചൂടു ചായ മുൻപിൽ കൊണ്ടു വന്നു വെച്ചശേഷം എന്നോടായി ചോദിച്ച ചോദ്യം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു.
"രാജൂ നീ എന്തിനാ ഇവിടേക്ക് വന്നത്"?
"അതെന്താ മോഹനാ നീയങ്ങനെ ചോദിച്ചേ?
എന്റെ മാലതിയും മോനും , പിന്നെ എന്റെ വീടും നാടും ഒക്കെ ഇതല്ലേ.ഞാനിവിടേക്കല്ലാതെ മറ്റെവിടേക്കാ പിന്നെ വരേണ്ടത്?"
എന്റെ മാലതിയും മോനും , പിന്നെ എന്റെ വീടും നാടും ഒക്കെ ഇതല്ലേ.ഞാനിവിടേക്കല്ലാതെ മറ്റെവിടേക്കാ പിന്നെ വരേണ്ടത്?"
"നിന്റെ മാലതി..ത്ഫൂ...ഞാനൊന്നും പറയുന്നില്ല
എല്ലാം കൺമുന്നിൽ കണ്ടറിയ് നീ.അതാണ് നല്ലത്"
ചായ കുടിച്ച ശേഷം ഗ്ലാസ് മേശപ്പുറത്ത് വെച്ചെഴുന്നേറ്റപ്പോൾ മോഹന്റെ വാക്കുകൾ കേട്ട്
അടക്കം പറഞ്ഞു ചിരിക്കുന്നവരെ ഞാനൊന്നു
നോക്കി.ഒരു കൊലപാതകിയുടെ നോട്ടമായതിനാലാവാം ചിരിച്ചവരുടെയെല്ലാം മുഖം ഒരേ പോലെ താഴ്ന്നു,നിലത്തേക്ക് നോക്കിയിരിപ്പായി.
എല്ലാം കൺമുന്നിൽ കണ്ടറിയ് നീ.അതാണ് നല്ലത്"
ചായ കുടിച്ച ശേഷം ഗ്ലാസ് മേശപ്പുറത്ത് വെച്ചെഴുന്നേറ്റപ്പോൾ മോഹന്റെ വാക്കുകൾ കേട്ട്
അടക്കം പറഞ്ഞു ചിരിക്കുന്നവരെ ഞാനൊന്നു
നോക്കി.ഒരു കൊലപാതകിയുടെ നോട്ടമായതിനാലാവാം ചിരിച്ചവരുടെയെല്ലാം മുഖം ഒരേ പോലെ താഴ്ന്നു,നിലത്തേക്ക് നോക്കിയിരിപ്പായി.
വീട്ടിലേക്കെത്താൻ മനസ്സ് വല്ലാതെ വെമ്പുകയായിരുന്നു.മനസ്സിന്റെ വേഗത കാലുകൾക്കില്ലാത്തതു പോലെ തോന്നുന്നു.
വീട്ടു പടിക്കലെത്തിയപ്പോൾ കണ്ടു സ്വന്തം വീടിനും വന്ന മാറ്റം ..പലകയടിച്ച ഷെഡ്ഡിനു പകരം
കട്ട കെട്ടി ഓടുമേഞ്ഞിരിക്കുന്നു.തിണ്ണയിലിരുന്ന്
ഒരു പെൺകുട്ടി എന്തോ കഴിക്കുന്നുമുണ്ട്.
വീട്ടു പടിക്കലെത്തിയപ്പോൾ കണ്ടു സ്വന്തം വീടിനും വന്ന മാറ്റം ..പലകയടിച്ച ഷെഡ്ഡിനു പകരം
കട്ട കെട്ടി ഓടുമേഞ്ഞിരിക്കുന്നു.തിണ്ണയിലിരുന്ന്
ഒരു പെൺകുട്ടി എന്തോ കഴിക്കുന്നുമുണ്ട്.
അപരിചിതനായ ആളായതിനാലാവാം ആ പെൺകുട്ടി എന്നെക്കണ്ട് "അമ്മേ " എന്നും വിളിച്ച് ഓടി അകത്തേക്ക് പോയത്." ഈശ്വരാ എന്റെ വീട് തന്നെയല്ലേ ഇത്.ഈ പെൺകുട്ടി ഏതാ? അവൾ അമ്മേ എന്ന് വിളിച്ചും കൊണ്ട് അകത്തേക്ക് ഓടി ചെല്ലണമെങ്കിൽ ......
ഈ വീട് മറ്റാരുടേതോ ആയി മാറിയോ?
ഈ വീട് മറ്റാരുടേതോ ആയി മാറിയോ?
"നിങ്ങൾ ആരാ? എവിടുന്നാ? എന്താ വേണ്ടത്?"
ചോദ്യങ്ങൾ കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ
ഞെട്ടിപ്പോയി
"അതേ.എന്റെ മാലതി തന്നെ.അപ്പോൾ അമ്മേയെന്ന് വിളിച്ച് അകത്തേക്കോടിയ പെൺകുട്ടി ......മാലതിയുടെ മകളാണോ?
ഞെട്ടിപ്പോയി
"അതേ.എന്റെ മാലതി തന്നെ.അപ്പോൾ അമ്മേയെന്ന് വിളിച്ച് അകത്തേക്കോടിയ പെൺകുട്ടി ......മാലതിയുടെ മകളാണോ?
അതെങ്ങനെ.....ഞങ്ങൾക്കൊരു മോനല്ലാ ഉള്ളൂ..
പക്ഷേ....ഈ പെൺകുട്ടി..."
എന്റെ മുഖഭാവം കണ്ടാവാം മാലതി പെട്ടെന്നു പറഞ്ഞത് "ഇതെന്റെയും ഗോപാലേട്ടന്റേയും മകളാ ലക്ഷ്മി. അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
നിങ്ങളന്ന് നിങ്ങടമ്മയെ വെട്ടിക്കൊന്ന് ജയിലിൽ
പോയ ശേഷം നിങ്ങടെ ഏട്ടനാണെന്നേയും മോനേയും നോക്കിയത്.ആ ബന്ധത്തിൽ പിന്നെ എനിക്കുണ്ടായ കുട്ടിയാ ഇവള്.ഗോപാലേട്ടൻ അകത്ത് കിടന്നുറങ്ങുന്നുണ്ട്..ഞാൻ വിളിക്കാം
നിങ്ങൾ കേറിയിരിക്ക്..കുടിക്കാൻ ഞാൻ ചായ എടുക്കാം"
നിങ്ങളന്ന് നിങ്ങടമ്മയെ വെട്ടിക്കൊന്ന് ജയിലിൽ
പോയ ശേഷം നിങ്ങടെ ഏട്ടനാണെന്നേയും മോനേയും നോക്കിയത്.ആ ബന്ധത്തിൽ പിന്നെ എനിക്കുണ്ടായ കുട്ടിയാ ഇവള്.ഗോപാലേട്ടൻ അകത്ത് കിടന്നുറങ്ങുന്നുണ്ട്..ഞാൻ വിളിക്കാം
നിങ്ങൾ കേറിയിരിക്ക്..കുടിക്കാൻ ഞാൻ ചായ എടുക്കാം"
മാലതി അകത്തേക്ക് പോകാനായി തിരിഞ്ഞതും
ഞാൻ " വേണ്ട " എന്നു പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്നു..
" എന്റെ മോൻ അപ്പു എന്തിയേ? "അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറിയതായി എനിക്ക് തന്നെ തോന്നി
ഞാൻ " വേണ്ട " എന്നു പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്നു..
" എന്റെ മോൻ അപ്പു എന്തിയേ? "അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറിയതായി എനിക്ക് തന്നെ തോന്നി
"ആ ആർക്കറിയാം എവിടെയാണെന്ന്.നേരം വെളുക്കുമ്പോൾ വായി നോക്കാനിറങ്ങും .സന്ധ്യയാകുമ്പോൾ തിരികെ വന്ന് കേറും.അത് അങ്ങനൊരു പാഴ്ജന്മം നാട്ടാരെക്കൊണ്ട് പറയിപ്പിക്കാൻ അല്ലാതെന്താ?"
അന്യ കുട്ടിയെക്കൂറിച്ച് പറയുന്നതു പോലെ അപ്പൂനെക്കുറിച്ച് മാലതി അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു
ഞാൻ ആരുമല്ലാതായി മാറിയിരിക്കുന്നു ഈ വീട്ടിൽ..മാലതിയുടെ മുഖഭാവത്തിൽ നിന്നും
ഞാനിറങ്ങി പോകണം എന്ന് പറയാതെ പറയുന്നതായി തോന്നി.അല്ലെങ്കിൽ തന്നെ അവളിന്ന് മറ്റൊരാളുടെ ഭാര്യ ആണല്ലോ..
അതറിയാതെ ഇവിടേക്ക് വന്ന ഞാനാണല്ലോ വിഡ്ഢി.
ഞാനിറങ്ങി പോകണം എന്ന് പറയാതെ പറയുന്നതായി തോന്നി.അല്ലെങ്കിൽ തന്നെ അവളിന്ന് മറ്റൊരാളുടെ ഭാര്യ ആണല്ലോ..
അതറിയാതെ ഇവിടേക്ക് വന്ന ഞാനാണല്ലോ വിഡ്ഢി.
വിവാഹം കഴിഞ്ഞ് ആറു മാസത്തിനകം ഭാര്യ മരിച്ച ഏട്ടൻ പിന്നീട് മറ്റൊരു വിവാഹം കഴിക്കാതെ ഞങ്ങളുടെ
കൂടെ താമസിച്ചപ്പോൾ തെറ്റായ ചിന്തയൊന്നും
മനസ്സിൽ തോന്നാഞ്ഞ ഞാനന്നും വിഡ്ഢിയാരുന്നു.
അമ്മയേയും കൂട്ടി പനിക്ക് മരുന്നും വാങ്ങി വൈദ്യരുടെ അടുത്തൂന്ന് തിരികെ വന്നപ്പോൾ
മാലതിയുടെ മുറീന്ന് ഇറങ്ങി വന്ന ഏട്ടൻ
എന്നെ കണ്ട് ഞെട്ടലോടെ തിരികെ ആ മുറിയിൽ കേറി വാതിലടച്ചപ്പോൾ മനസ്സിൽ തോന്നിയ വെറുപ്പ് ഒരു കൊലപാതകത്തിലേക്ക് വഴിമാറി.
കൂടെ താമസിച്ചപ്പോൾ തെറ്റായ ചിന്തയൊന്നും
മനസ്സിൽ തോന്നാഞ്ഞ ഞാനന്നും വിഡ്ഢിയാരുന്നു.
അമ്മയേയും കൂട്ടി പനിക്ക് മരുന്നും വാങ്ങി വൈദ്യരുടെ അടുത്തൂന്ന് തിരികെ വന്നപ്പോൾ
മാലതിയുടെ മുറീന്ന് ഇറങ്ങി വന്ന ഏട്ടൻ
എന്നെ കണ്ട് ഞെട്ടലോടെ തിരികെ ആ മുറിയിൽ കേറി വാതിലടച്ചപ്പോൾ മനസ്സിൽ തോന്നിയ വെറുപ്പ് ഒരു കൊലപാതകത്തിലേക്ക് വഴിമാറി.
കതക് ചവിട്ടി തുറന്നപ്പോൾ പേടിച്ചരണ്ട മാലതി എന്നെ പുണർന്ന് കരഞ്ഞപ്പോൾ അവളാ ഒഴുക്കിയതൊക്കെയും ചതിയുടെ കണ്ണുനീർത്തുള്ളികളാണെന്ന് തിരിച്ചറിഞ്ഞത് ഈ ഒരു നിമിഷത്തിലാണ്.അന്നാ ആ കണ്ണു നീർ ഒരു പതിവ്രതയായ ഭാര്യയുടെതായി തോന്നിയത് കൊണ്ടാണ് ഏട്ടന്റെ കഴുത്തിൽ കത്തി ആഞ്ഞ്
വീശിയത്.പക്ഷേ അതിനിടയിലേക്ക് കയറി വന്ന
അമ്മയുടെ കഴുത്തിലാണ് വെട്ടു കൊണ്ടത്.
വീശിയത്.പക്ഷേ അതിനിടയിലേക്ക് കയറി വന്ന
അമ്മയുടെ കഴുത്തിലാണ് വെട്ടു കൊണ്ടത്.
പത്ത്മാസം.ചുമന്ന് നൊന്തു പ്രസവിച്ച അമ്മയെ വെട്ടിക്കൊന്ന മകൻ.....സമൂഹം കൊലപാതകിയെന്ന പേര് ചാർത്തി തന്നു.നിയമം തന്ന ശിക്ഷ നീണ്ട പന്ത്രണ്ട് വർഷം ജയിൽ വാസമായിരുന്നു . ജയിലറയിൽ ചെയ്ത തെറ്റോർത്ത് ഉരുകുന്നതിനിടയിലും മനസ്സിൽ.
മാലതിയും മോനുമായിരുന്നു.അവൾക്കായിട്ടാണല്ലോ ഞാനൊരു കൊലപാതകിയായത്.അതിനാൽ തന്നെ അവളെനിക്കായി കാത്തിരിക്കുമെന്നൊരു
പ്രതീക്ഷ..അതാണിന്നു വരെ ജീവിക്കാൻ പ്രേരിപ്പിച്ചതും.
മാലതിയും മോനുമായിരുന്നു.അവൾക്കായിട്ടാണല്ലോ ഞാനൊരു കൊലപാതകിയായത്.അതിനാൽ തന്നെ അവളെനിക്കായി കാത്തിരിക്കുമെന്നൊരു
പ്രതീക്ഷ..അതാണിന്നു വരെ ജീവിക്കാൻ പ്രേരിപ്പിച്ചതും.
പക്ഷേ ഇപ്പോഴാണ് മനസ്സിലായത് ഞാനന്നും വഞ്ചിക്കപ്പെടുകയായിരുന്നെന്ന്.ഏട്ടനും അവളും തമ്മിലുള്ള അടുപ്പം തെറ്റായ രീതിയിൽ തന്നെയായിരുന്നു. രണ്ടു പേർ ചെയ്ത തെറ്റിന് ഒരാളെ മാത്രം ശിക്ഷിക്കാൻ ശ്രമിച്ച ഞാനാണ് മണ്ടൻ.
ഇനിയും ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല.
വ്യർത്ഥമായ ചിന്തകൾക്ക് കടിഞ്ഞാണിട്ട് മനസ്സിനെ സ്വസ്ഥമായി വിട്ടു കൊണ്ട് ഈ നാടും
വീടും ഉപേക്ഷിക്കുക.ഇനിയൊരു പിൻവിളി ഉണ്ടാകില്ലെന്നു കരുതിയാണ് മുന്നോട്ട് നടന്നത്.
വ്യർത്ഥമായ ചിന്തകൾക്ക് കടിഞ്ഞാണിട്ട് മനസ്സിനെ സ്വസ്ഥമായി വിട്ടു കൊണ്ട് ഈ നാടും
വീടും ഉപേക്ഷിക്കുക.ഇനിയൊരു പിൻവിളി ഉണ്ടാകില്ലെന്നു കരുതിയാണ് മുന്നോട്ട് നടന്നത്.
"അച്ഛാ" വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ്
പിന്നിൽ വിയർപ്പിൽ കുളിച്ചു കിതച്ചു കൊണ്ട്
അപ്പു.
പിന്നിൽ വിയർപ്പിൽ കുളിച്ചു കിതച്ചു കൊണ്ട്
അപ്പു.
"മോനേ" എന്ന് വിളിച്ചു കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഉമ്മ വെയ്ക്കുമ്പോൾ അവനെന്നോടായി ചോദിച്ചൊരു ചോദ്യം
അത് ഇതുമാത്രമായിരുന്നു...
അത് ഇതുമാത്രമായിരുന്നു...
" എന്നെ തനിച്ചാക്കി പോകുവാണോ അച്ഛൻ?"
ആ ചോദ്യം കേട്ടെന്റെ മിഴികൾ നിറഞ്ഞൊഴുകി.
ഇല്ല ഇനി ഞാൻ തനിച്ചല്ല? എനിക്കെന്റെ മോനുണ്ട് .അവനു വേണ്ടി ജീവിക്കണം എനിക്ക്.
ഭാര്യയെ അകമഴിഞ്ഞ് വിശ്വസിച്ചതിന്റെയും സ്നേഹിച്ചതിന്റെ പേരിൽ ചതിക്കപ്പെട്ടവനാണ് ഞാൻ.എന്റെ മോന് ആ ഒരവസ്ഥ വരരുത്.
കവലയിൽ നിന്നും മോനുമായി വണ്ടി കയറുമ്പോൾ എവിടോട്ട് എന്നുള്ള ചോദ്യം മുന്നിലേക്ക് വന്നെങ്കിലും നാളെ എന്നതൊരു പ്രതീക്ഷയായി എന്നിലപ്പോഴേക്കും ഉടലെടുത്തിരുന്നു..
By..RemyaRajesh
കവലയിൽ നിന്നും മോനുമായി വണ്ടി കയറുമ്പോൾ എവിടോട്ട് എന്നുള്ള ചോദ്യം മുന്നിലേക്ക് വന്നെങ്കിലും നാളെ എന്നതൊരു പ്രതീക്ഷയായി എന്നിലപ്പോഴേക്കും ഉടലെടുത്തിരുന്നു..
By..RemyaRajesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക